രണ്ടുപേരും നിശ്ശബ്ദരായി നടന്നു.
ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവൾ മൗനം മുറിച്ചു.കേശവനവളെ നോക്കി. തീർച്ചയായും. അവനൊരു സംശയവുമില്ലായിരുന്നു.
കേശവേട്ടനെന്നെ ഇഷ്ടമല്ലേ? അവൾ വഴിയോരത്തു നിന്നു. എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കിയ അവനോട് സ്വരം ചിലമ്പാതെ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.
ഇഷ്ട്ടമാണ്. ആ ഉത്തരം കേട്ടപ്പോൾ അവൾ കോരിത്തരിച്ചു. ഒരു നിമിഷം അവൾ കണ്ണച്ചുനിന്നു. ഇപ്പോൾ അവളും അവനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഈ നിമിഷം അവസാനിക്കാതിരുന്നെങ്കിൽ!
അവൻ അവളുടെ കൈ കവർന്നപ്പോൾ സാറ ഞെട്ടിയുണർന്നു. പോവാം. അവൻ കൈ വിട്ടു. നിഴലുകൾ നീണ്ടുതുടങ്ങിയിരുന്നു. അവരൊന്നും മിണ്ടാതെ സ്വസ്ഥതയുള്ള നിശ്ശബ്ദതയിൽ ആലോചനകളിൽ മുഴുകി നടന്നു.
ആരാണെന്റെയൊപ്പം നടക്കുന്ന ഈപ്പെണ്ണ്! ഒരാഴ്ച്ചയ്ക്കു മുമ്പ് അവളീ ചക്രവാളത്തിലേ ഇല്ലായിരുന്നു. ഇപ്പോഴിതാ അവളിടിച്ചുകേറി കസേര വലിച്ചിട്ടിരിക്കുന്നു! അവളെ കണ്ടുകൊണ്ടിരിക്കണമെന്നു തോന്നുന്നു. അവളുടെ കുശുമ്പും പിണക്കങ്ങളും എന്തു രസമാണ്.. സഖാവോരോന്നാലോചിച്ചു പോയി.
സാറ ഒപ്പം നടക്കുന്ന ഉയരമുള്ള താടിക്കാരനെ അവനറിയാതെ ഇടംകണ്ണുകൊണ്ടു കോരിക്കുടിച്ചു. ആ തിങ്ങിവളരുന്ന കറുത്തുചുരുണ്ട മുടിയിൽ മുഖം ചേർത്ത് ശ്വാസമെടുക്കണം. ആ മുടിക്കുപിടിച്ചു തന്റെ മുഴുത്ത മുലകളിലേക്കമർത്തണം. ആ ചുവന്ന കവിളുകളിൽ, താടിക്കു മുകളിൽ തിളങ്ങുന്ന ആ തൊലിയിൽ നുള്ളിനോവിക്കണം. വേറെ പെണ്ണുങ്ങളെ നോക്കിയാൽ ആ നെഞ്ചിൽ പല്ലുകളമർത്തി തൊലി പൊട്ടിച്ചു ചോരവരുത്തണം. ഈ കോന്തൻ സഖാവെന്തു പറഞ്ഞാലും തനിക്കൊന്നുമില്ല. ഇവനെനിക്കായി പിറന്നതാണ്. ഇവനെന്റെ മാത്രമാണ്. ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും!
സാറേ, ദാ കൊച്ചുമോളെ ഏൽപ്പിക്കുന്നേ! അവൾ വൈകിയതു കാരണം ഗേറ്റിൽ അവളേയും കാത്തുനിന്ന അപ്പച്ചനോട് സഖാവ് പറയുന്നത് കേട്ടപ്പോൾ അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. പിന്നെ തലകുനിച്ചകത്തേക്കു കേറിപ്പോയി.
കേശവാ. ചായ കുടിച്ചിട്ട് പോയാ മതി. ഞാനിന്ന് ദേവൂനെക്കണ്ടാരുന്നു! മോൻ വല്ല്യ പരാക്രമിയാണെന്നപ്പഴല്ല്യോ മനസ്സിലായത്! മേരി ചിരിച്ചുകൊണ്ട് വെളിയിലേക്കു വന്നു.
സത്യം പറഞ്ഞാൽ ചേച്ചീടെ കൈകൊണ്ടിടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചിയാണ്. കേശവനുള്ളിലേക്ക് കയറി. അമ്മയോട് പറഞ്ഞേക്കല്ലേ!
അയ്യട! എന്തൊരു സോപ്പിടൽ! അമ്മേ പോവാൻ നേരം സ്വന്തം കഴുത്തേല് തലയൊണ്ടോന്ന് നോക്കണേ! സാറ തലനീട്ടി.
എടാ മോനേ. മേരിയവന്റെയടുത്തിരുന്നു. ദേവൂന് നല്ല വിഷമമൊണ്ടടാ. നീ മാത്രേ അവക്കൊള്ളൂ. നാരായണൻ ലോക്കപ്പീക്കെടന്നാന്ന് അവളു പറഞ്ഞു. കേട്ടു നിന്ന സാറ ഒന്നു ഞെട്ടി.
ചേച്ചീ. അമ്മയൊരു സഖാവിന്റെ ഭാര്യയാണ്. എന്റെ വഴിയമ്മയ്ക്കറിയാം. ഐം ആം ലിവിങ് ഡേഞ്ചറസ്ലി. അതെനിക്കുമറിയാം. ഈ പ്രായത്തിലേ പറ്റൂ. ഞാനതെന്നേ തെരഞ്ഞെടുത്തതാണ്. നല്ല ചായ. അവൻ ചായ മൊത്തിക്കൊണ്ടു പറഞ്ഞു.
അവൻ പോയിക്കഴിഞ്ഞ് മേരിയൊരു ദീർഘശ്വാസം വിട്ടു. എന്തു നല്ല ചെറുക്കനാണ്! അവനിങ്ങനേം.
എങ്കിലമ്മയങ്ങു കെട്ടിക്കോന്നേ. സാറ വന്നു മേരീടെ കഴുത്തിൽ തൂങ്ങി.
ഒറ്റയടിവെച്ചുതരും. വന്നുവന്ന് പെണ്ണിനെന്തും പറയാന്നായി. മേരി മോളുടെ ചെവിക്കു പിടിച്ചു കിഴുക്കി.
തിരിഞ്ഞ സാറയുടെ കയ്യിൽ മേരി പിടിച്ചു. നീയൊന്നു നിന്നേടീ.
കർത്താവേ പണിയായി. സാറ മേരി കാണാതെ കുരിശുവരച്ചു.
നീയിവിടെയിരുന്നേടീ. മേരി സാറയെ സൂക്ഷിച്ചു നോക്കി. അവളിരുന്നു ഞെളിപിരികൊണ്ടു.
മുഖത്തു നോക്കടീ. മേരി ചിരിയമർത്തി.
എന്താമ്മേ? സാറ ചളിച്ച മോന്ത അമ്മയുടെ നേർക്കു തിരിച്ചു.
നീയെന്തിനാടീ കേശവന്റെ കൂടെ വന്നേ?
അത് ഞാൻ കോളേജിൽ… ഷെർലി പോയപ്പോ… ആരും കൂട്ടിനില്ലാതെ…അപ്പോ കേശവേട്ടൻ… അവളിരുന്നു വിക്കി.ഇരുനിറമാണെങ്കിലും മോൾടെ മുഖം തുടുത്തത് മേരിയറിഞ്ഞു.
ഞാൻ ഷേർലീടെ വീട്ടില് വിളിച്ചപ്പോ അവളോട് പൊക്കോളാൻ നീ പറഞ്ഞൂന്നാണല്ലോടീ ഞാനറിഞ്ഞത്. മേരി സ്വരം കടുപ്പിച്ചു.
