ബേസ്ഡ് ഓൺ : ‘ഡർനാ ജരൂരി ഹേ’ യിലെ ഒരു ക്ലസ്റ്റർ.
ടൌൺഷിപ്പിന് മുകളിൽ അസ്തമയം തുടങ്ങിയിരുന്നു.
മൂടൽമഞ്ഞിലൂടെ ദൂരെ മലമുടികൾ അവ്യക്തമായി തെളിഞ്ഞു കാണാം.
റെനിൽ കയറി വരുമ്പോൾ റോഷ്‌നി കോമ്പൗണ്ടിന് വെളിയിൽ, മുന്തിരിത്തോട്ടത്തിൽ, പന്തലിന്റെ ഇലകളടുപ്പിച്ച് പാകമായ പഴങ്ങളുടെ മേൽ മഞ്ഞിറങ്ങാതെ നോക്കുകയായിരുന്നു.
ശബ്ദം കേൾപ്പിക്കാതെ പിമ്പിലെത്തി അവളുടെ കണ്ണുപൊത്തി അവൻ.
ഒരു നിമിഷം നടുങ്ങിയെങ്കിലും പിന്നെയവൾ ചിരിച്ചു.
“ഒന്ന് വിടെന്റെ റെനിലെ, നിന്റെ കൈയ്യേന്ന് അപ്പടീം ബീഡീടെ മണം! ഹും!”
അത് കേട്ടപ്പോൾ അവൻ പെട്ടെന്ന് പിടി വിട്ടു.
“അതിന് ഞാൻ …”
അവൻ ചിരിക്കാൻ ശ്രമിച്ചു.
“അതിന് ഞാൻ!”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“അതിന് ഞാൻ ബീഡി വലിച്ചില്ലല്ലോ എന്ന് പറയാനല്ലേ തൊടങ്ങിയെ? എന്റെ റെനിലെ നിന്റെ വാക്ക് ഓട്ടച്ചാക്ക് പോലെയാണ് എന്നെനിക്കറിയില്ലേ?”
അവന്റെ മുഖം മങ്ങി.
“എന്റെ അടുത്ത് വരുമ്പഴെങ്കിലും നിനക്ക് അതൊക്കെ ഒന്ന് വലിച്ച് കേറ്റാതെ വരത്തില്ലേടാ? മാണിച്ചായൻ ആവശ്യത്തിന് സൊയ് രക്കേട് എനിക്ക് തരുന്നുണ്ട്!”
രോഷ്‌നിയുടെ ഭർത്താവ് മാണിക്കുഞ്ഞ് ആ ടൌൺഷിപ്പിലെ അറിയപ്പെടുന്ന കോൺട്രാക്റ്ററാണ്. പൊതുപ്രവർത്തനവുമുണ്ട് കൂടെ. അതുകൊണ്ടുതന്നെ വീട്ടിലിരിക്കാൻ നേരമുണ്ടാവില്ല.
യൗവ്വനത്തിന്റെ തുടുപ്പും കൊഴുപ്പും മാദകത്വവും ആവശ്യത്തിലേറെ ശരീരത്തിൽ ചുമക്കുന്ന രോഷ്നി ശരീരമാവശ്യപ്പെടുന്ന സുഖങ്ങളൊന്നും വേണ്ടന്ന് വെക്കാൻ ഒരുക്കമായിരുന്നില്ല. എന്നുവെച്ച് പലരുടെകൂടെ അഴിഞ്ഞാടാനൊന്നും അവൾ ഒരുക്കമായിരുന്നില്ല.
തന്റെ വികാരങ്ങളെയും സ്വകാര്യതയെയും വ്യക്തിത്വത്തെത്തും മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരാണിനെ അവൾ തേടി. പണമോ പദവിയോ കുടുംബമഹിമയോ ഉള്ളവർ വേണമെന്നൊന്നും അവൾക്ക് നിർബന്ധമില്ലായിരുന്നു.
മറ്റ് പെണ്ണുങ്ങളെ തേടിപ്പോകുന്നവനായാലും കുഴപ്പമില്ലായിരുന്നു.
താൻ ആഗ്രഹിക്കുമ്പോൾ തന്റെ അടുത്ത് ഉണ്ടായിരിക്കണം.
തന്റെ ശരീരത്തിന് മടുക്കാതെ സുഖം നൽകുന്നവയായിരിക്കണം.
ഈ യോഗ്യതകളൊക്കെ അവൾ റെനിലിൽ കണ്ടെത്തി.
മെക്കാനിക്കാണ്.
അവൻ കൈതൊട്ടാൽ ഏത് ചത്ത വണ്ടിയ്ക്കും ജീവൻവെക്കും എന്നൊരു പറച്ചിൽ ചുറ്റുവട്ടത്തുണ്ട്.
“നീ തെരക്കിൽ ഒന്നും അല്ലല്ലോ, അല്ലെ?”
രോഷ്നി ചോദിച്ചു.
“ഇല്ല ചേച്ചി…”
അവൾ അവനെ രൂക്ഷമായി നോക്കി.
“ഇപ്പം ഇവിടെ അച്ചായൻ ഉണ്ടോടാ; ഇല്ലല്ലോ!”
“ആഹ്, ഇല്ല!”
“പിന്നെ എന്നെത്തിനാ നീയെന്നെ ചേച്ചി എന്ന് വിളിച്ചേ?”
“സോറീടി!”
അവൻ ചിരിച്ചു.
“നീ പോയി ആദ്യം ശരിക്ക് പല്ലൊന്ന് തേച്ചേ! വളിച്ച ബീഡീടെ ഒക്കെ നാറ്റം ഒന്ന് പോട്ടെ. പിന്നെ എന്റെ റൂമിൽ മൗത്ത് വാഷ്‌നർ ഉണ്ട്. റോസ് വാട്ടർ ഉണ്ട്. മൗത്ത് ഫ്രഷ്‌നർ ഉണ്ട്…കേട്ടല്ലോ!”
“അല്ലെങ്കിലും അതൊക്കെ ചെയ്യണംന്ന് എന്ന് കരുതിയെയൊക്കെയാ വന്നെ ചേ ..അല്ല ..ടീ…”
അവൻ ചിരിച്ചു.
അവന്റെ മനോഹരമായ ചിരിയിലേക്ക് നോക്കി അവൾ പുഞ്ചിരിച്ചു.
“നിന്റെ ഈ ചിരി!”
അവൾ പറഞ്ഞു.
“ചെക്കാ എന്നെ വീഴ്ത്തീത് ഈ ചിരിയാ! എത്ര പെണ്ണുങ്ങളെ വീഴിച്ചിട്ടുണ്ടെടാ ഇങ്ങനെ ചിരിച്ച്?”
“പോടീ ഒന്ന്! നീയേ ഒള്ളു!”
“ഉവ്വ! ഉണ്ണീടെ ചിരി കണ്ടാൽ അറിയാം ഊരിലെ പോപ്പുലേഷൻ!”
അവളും ചിരിച്ചു.
“അത് എന്തേലും ആകട്ടെ,”
അവൾ പറഞ്ഞു.
“ഞാൻ പറഞ്ഞ പോലെ ആഴ്ച്ചയിൽ മിനിമം നാല് ദിവസം എങ്കിലും നീ എന്റെ അടുത്ത് വരുന്നുണ്ടല്ലോ. അത്കൊണ്ട് നീയിനി ഏത് പെണ്ണിനെ പഞ്ചാരയടിച്ചാലും, ഏത് പെണ്ണിന് നിന്റെ ആ കോല് കൊടുത്താലും എനിക്ക് ഒരു പ്രോബ്ലോം ഇല്ല,”
അത് കേട്ട് റെനിൽ ചിരിച്ചു.
പിന്നെ അവൻ വീടിനകത്തേക്ക് പോയി.
ബാത്റൂമിൽ കയറി.
വെൻറ്റിലേറ്ററിലൂടെ പുറത്തേക്ക് നോക്കി.
നല്ല മഞ്ഞാണ്.
കാറ്റിൽ മൂടൽമഞ്ഞ് തെന്നി നീങ്ങുമ്പോൾ ദൂരെ താഴെ സുമേഷിന്റെ കൊട്ടാരം പോലെയുള്ള വലിയ വീട് അവൻ കണ്ടു.
വീടിനപ്പുറം വലിയ ഗേറ്റ്.
ഗേറ്റിന് വെളിയിൽ ദൂരേയ്ക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന കരിമൂർക്കനെപ്പോലെ ഹൈവേ.
