അവൻ അവളെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു.
“നിനക്ക് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ അത് പറയാൻ നിനക്ക് അവകാശമുണ്ട്.”
അഞ്ജലിയുടെ മുഖത്തെ മുറുക്കം പതുക്കെ അയഞ്ഞു. ജോൺ കൈകൾ പോക്കറ്റിലിട്ട് തെരുവിലേക്ക് ഒന്നു നോക്കി.
“പക്ഷേ ഒരു കാര്യം ഞാൻ പറയാം.”
“ഈ തെരുവ് മുഴുവൻ നീ ഇപ്പോൾ കണ്ട ആ കാഴ്ചകൾ മാത്രമല്ല.”
“ഇവിടെ സംഗീതമുണ്ട്.”
“തെരുവ് കലാകാരന്മാരുണ്ട്.”
“നല്ല ഭക്ഷണമുണ്ട്.”
“ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളുണ്ട്.”
പിന്നെ അവൻ അഞ്ജലിയെ നോക്കി.
“നിനക്ക് ഇഷ്ടമില്ലാത്ത ഒരിടത്തേക്കും പോകേണ്ട.”
“നിനക്ക് അസ്വസ്ഥത തോന്നുന്ന എന്തെങ്കിലും ചെയ്യേണ്ട.”
“പക്ഷേ…”
അവൻ ചെറുതായി പുഞ്ചിരിച്ചു.
“ഇവിടെ കാണാനുള്ളത് എന്താണെന്ന് തീരുമാനിക്കുന്നത് നീയായിരിക്കട്ടെ.”
എന്തുകൊണ്ടോ അവന്റെ വാക്കുകൾ അവളുടെ ഉള്ളിലെ ദേഷ്യം കുറച്ചു.
അവൻ രാജേഷിനെപ്പോലെ അവളെ പരിഹസിച്ചില്ല. പക്ഷേ രാജേഷ് തെറ്റാണെന്നും പറഞ്ഞില്ല. അവൾക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള ഇടം മാത്രം കൊടുത്തു. അതാണ് അവൾക്ക് ഏറ്റവും കൂടുതൽ ആശ്വാസമായത്. അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു. പിന്നെ പതുക്കെ തലയാട്ടി.
“ശരി…”
അവൾ പറഞ്ഞു.
“നമുക്ക് നടക്കാം.”
അവർ രണ്ടുപേരും പതുക്കെ മുന്നോട്ട് നടക്കാൻ തുടങ്ങി. ഇപ്പോൾ ജോൺ ആ തെരുവിന്റെ ഓരോ രഹസ്യങ്ങളും കാഴ്ചകളും അഞ്ജലിക്ക് വിവരിച്ചു കൊടുക്കാൻ തുടങ്ങി.
“ആൻ… നമ്മൾ ഇനി കേട്ടിട്ടുപോലും ഇല്ലാത്ത ഒരുപാട് ജീവിതങ്ങൾക്കിടയിലൂടെ ആണ് സഞ്ചരിക്കാൻ പോകുന്നത് നീ കാണുന്ന ഈ വലിയ തിളക്കം ഒന്നിന്റെയും അവസാനമല്ല. ഈ കാണുന്ന ഗോ-ഗോ ബാറുകൾക്ക് ഉള്ളിൽ വലിയൊരു വ്യവസായം നടക്കുന്നുണ്ട്,”
ഒരു വലിയ ബാറിന്റെ മുന്നിലെ പെൺകുട്ടികളെ ചൂണ്ടി ജോൺ പറഞ്ഞു.
“ഇവിടെ നിൽക്കുന്ന ഓരോ പെൺകുട്ടിക്കും ഒരു നമ്പറോ ടാഗോ ഉണ്ടാകും. ഉള്ളിൽ കയറുന്ന പുരുഷന്മാർക്ക് അവരെ ഇഷ്ടപ്പെട്ടാൽ, ബാറിന് ‘ബാർ ഫൈൻ’ എന്നൊരു തുക നൽകി ആ പെൺകുട്ടികളെ തങ്ങൾക്കൊപ്പം രാത്രി മുഴുവൻ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകാം.”
അത് കേട്ടപ്പോൾ അഞ്ജലി അത്ഭുതത്തോടെയും അല്പം അറപ്പോടെയും തന്റെ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചു.
“അപ്പോൾ… ഈ പെൺകുട്ടികളെല്ലാം വെറും കച്ചവടവസ്തുക്കൾ മാത്രമാണോ ജോൺ?”
“ഇവിടെ അതെ ആൻ,”
ജോൺ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് തുടർന്നു.
“പക്ഷെ അതിലും വിചിത്രമായ മറ്റൊരു ലോകം കൂടിയുണ്ട് ഇവിടെ. നീ ആ നിൽക്കുന്ന സുന്ദരികളെ നോക്കൂ…”
വഴിയരികിൽ അതിവസ്ത്രധാരണം ചെയ്ത്, വശ്യമായി ആംഗ്യം കാട്ടി നിൽക്കുന്ന ചില പെൺകുട്ടികളെ ജോൺ കാണിച്ചുതന്നു.
“അവരെ കണ്ടാൽ നല്ല ഭംഗിയുള്ള സ്ത്രീകൾ ആണെന്നേ തോന്നൂ. പക്ഷെ അവർ യഥാർത്ഥത്തിൽ ആണുങ്ങളാണ്! തായ്‌ലൻഡിൽ അവരെ ‘ലേഡിബോയ്‌സ്’ എന്ന് വിളിക്കും. സർജറിയിലൂടെ സ്ത്രീകളായി മാറിയവർ. പല വിദേശികളും ഇവരുടെ യഥാർത്ഥ സ്വത്വം അറിയാതെയാണ് ഇവരുടെ കെണിയിൽ വീഴുന്നത്.”
“ദൈവമേ! ആണുങ്ങളോ?”
അഞ്ജലി തന്റെ വായ് പൊത്തിക്കൊണ്ട് ആ അത്ഭുതക്കാഴ്ചയിലേക്ക് നോക്കി. സ്ത്രീകളെപ്പോലും നാണിപ്പിക്കുന്ന അഴകുള്ള അവർ യഥാർത്ഥത്തിൽ ആണുങ്ങളായിരുന്നു എന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. പട്ടായയുടെ ആ വിചിത്രമായ യാഥാർത്ഥ്യങ്ങൾ
അവളെ അങ്ങേയറ്റം അമ്പരപ്പിച്ചു കൊണ്ടിരുന്നു.
“ഇത് മാത്രമല്ല ആൻ… ഇവിടുത്തെ ‘പിങ് പോങ് ഷോകൾ’ ഇതിലും കിടിലമാണ്. സ്ത്രീകൾ തങ്ങളുടെ രഹസ്യഭാഗങ്ങൾ കൊണ്ട് പലതരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കുന്ന ലൈവ് ഷോകളാണത്,” ജോൺ വളരെ പച്ചയായി, യാതൊരു മടിയുമില്ലാതെ അവളുടെ കാതോരം കുനിഞ്ഞ് പറഞ്ഞു. അവന്റെ ആ പരുക്കൻ ശബ്ദവും വിവരണവും കേട്ടപ്പോൾ അഞ്ജലിയുടെ ശരീരമാകെ ഒരു വിറയൽ പടർന്നു….
“ലേഡിബോയ്‌സ് മാത്രമല്ല ആൻ, ഈ തെരുവിലെ മറ്റൊരു വലിയ രഹസ്യം ദാ അവിടെ നിൽക്കുന്നുണ്ട്,” ജോൺ തെരുവിന്റെ അല്പം ഇരുണ്ട ഒരു കോണിലേക്ക് വിരൽ ചൂണ്ടി. അവിടെ സ്പോർട്സ് ഷർട്ടും മുറുക്കമുള്ള ഷോർട്സും ധരിച്ച്, ജിമ്മിൽ പോയി നിർമ്മിച്ചെടുത്ത കനത്ത ശരീരവുമായി കുറച്ചു യുവാക്കൾ നിൽപ്പുണ്ടായിരുന്നു. അവരുടെ നോട്ടത്തിലും നിൽപിലും ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു.
