ആതിരയുടെ പൂങ്കാവനം
Athirayude Poonkavanam | Author : Gilli Bala
നമസ്ക്കാരം.
എന്റെ പേര് മഹേഷ്, ഇത് എന്റെ ജീവിതത്തിൽ നടന്ന മറ്റൊരു യഥാർത്ഥ അനുഭവം ആണ്.
എന്റെ മറ്റൊരു കഥയായ ഓൺലൈൻ ആങ്ങള എന്ന കഥ നടന്ന് ഒന്നര മാസങ്ങൾക്കു ശേഷം അരങ്ങേറുന്ന കഥയാണ് ഇത്…
നമുക്ക് കഥയിലേക്ക് കടക്കാം.. എന്റെ പേര് മഹേഷ്.
കോഴിക്കോട് സ്വദേശിയാണ്. ഇപ്പോൾ കുവൈറ്റിൽ ഒരു എണ്ണ കമ്പനിയിൽ ജോലി ചെയ്യുന്നു. 3 വർഷത്തിന് ശേഷമാണ് ഞാനെന്റെ നാടൊന്ന് കാണുവാൻ തിരികെ എത്തിയത്. ആദ്യത്തെ ഒരു മാസം എന്റെ ജീവിതം യാത്രകളും ഓൺലൈനിൽ നിന്നും ഞാൻ പരിചയപ്പെട്ട എന്റെ അനിയത്തിയായ അമ്മുവുമായി അങ്ങനെ തീർന്നുപോയി.
ഓൺലൈൻ പെങ്ങളിൽ നിന്നും അവൾ മറ്റൊരു സ്ഥാനത്തേക്ക് മാറിക്കഴിഞ്ഞിരുന്നു.
എന്നെ കുറിച്ച് പറയാം.
എനിക്കിപ്പോൾ പ്രായം 25 ആകുന്നു.
അത്യാവശ്യം പൊക്കവും ഉരുക്കു പോലെയുള്ള ശരീരവുമാണ് എനിക്ക് ഉള്ളത്. ഗൾഫിൽ വെയിലിൽ കിടന്ന് പണിയെടുത്തത് കൊണ്ടാവാം പഴയ അത്ര നിറമൊന്നും ഇപ്പോൾ ഇല്ല.. എങ്കിലും വെളുപ്പ് തോന്നിക്കുന്ന ഇരുണ്ട നിറമുള്ള ശരീരമാണ് എന്റേത്. കാണുവാനും അത്യാവശ്യം കുഴപ്പമില്ല.
ലീവിന് നാട്ടിൽ വന്നപ്പോൾ തൊട്ട് ട്വിസ്റ്റുകളുടെ ഒരു കലവറ ആയിരുന്നു. ഞാൻ അനുഭവിക്കാത്ത പലതരം അനുഭവങ്ങൾ എന്നിലേക്ക് വന്നു ചേർന്നു.
എല്ലാം ബംഗ്ലൂർ എന്ന സ്വപ്ന നഗരം എനിക്കായി സമ്മാനിച്ച ചില വിരുന്നുകൾ. പക്ഷെ അതൊക്കെ അനുഭവിക്കാൻ അധികം സമയം എനിക്ക് ലഭിച്ചില്ല.
കാരണം 1 മാസമായി നാട്ടിലേക്ക് തല പോലും കാണിക്കാത്ത എനിക്ക് അച്ഛന്റെ വായിൽ നിന്നും കണക്കിന് കിട്ടുന്നുണ്ടായിരുന്നു.
അവസാനം എന്റെ സുഖങ്ങൾക്ക് യാത്ര പറഞ്ഞ് ഞാൻ കേരളത്തിലേക്ക് തിരിച്ചു.
അച്ഛൻ അമ്മ പെങ്ങൾ അടങ്ങുന്ന കൊച്ചു കുടുംബമാണ് എന്റേത്. ഏറെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറ്റിയത് ഞാൻ ജോലിക്ക് പോയ ശേഷമാണ്. അതിന്റെയൊക്കെ ബഹുമാനവും വീട്ടിലും നാട്ടിലും എനിക്കുണ്ടായിരുന്നു.
3 മാസം ലീവിന് വന്ന ഞാൻ രണ്ടാം മാസം മുഴുവനായും നാട്ടിൽ തന്നെ അടിച്ചു പൊളിച്ചു.
ഗ്രൗണ്ടിലെ ഫുട്ബോൾ കളിയും വൈകീട്ട് കുളക്കടവിൽ ഉള്ള കൂട്ടുകടുമൊത്തുള്ള വെള്ളമടി എല്ലാം കൊണ്ടും ലൈഫ് സ്വർഗ്ഗമായിരുന്നു.
3 കൊല്ലത്തെ അടിമ ജീവിതത്തിന്റെ ബാക്കി 3 മാസത്തെ അർമാദമാണ്.
ദിവസങ്ങൾ കടന്നുപോയി.
വീട്ടിൽ അനിയത്തിയുടെ കല്യാണ ആലോചനകൾ നല്ല മുറക്ക് നടന്നുപോയി. ഒരെണ്ണം ഉറപ്പിച്ച മട്ടാ. മിക്കവാറും ഞാൻ പോകും മുമ്പ് നിശ്ചയം കാണും.
കൂടെ എനിക്കും പെണ്ണ് നോക്കുന്നുണ്ട്. അടുത്ത ലീവിന് രണ്ടും ഒന്നിച്ചു നടത്താം എന്നൊക്കെയാണ് പറയണത്. ഞാൻ അതിനൊന്നും വലിയ താല്പര്യം കൊടുത്തിട്ടില്ല. എല്ലാം വരുന്നിടത്തു വച്ചു കാണാം..
അങ്ങനെ 2 ആം മാസവും കടന്നുപോയി…
ഒരു ദിവസം കുളക്കടവിലെ കള്ളുകുടി എല്ലാം കഴിഞ്ഞു വീട്ടിലേക്ക് നടക്കുന്ന എന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നു.. എടുത്തു നോക്കിയപ്പോൾ അപരിചിതമായ ഒരു നമ്പർ ആണ്..
ഞാൻ കോൾ അറ്റൻഡ് ചെയ്തു.
ഞാൻ : ആലോ…..
അപ്പുറത്ത് നിന്ന് ഉടനെ.
“എന്താടാ നാറി ഫിറ്റാണോ നീ.”
ശബ്ദം കേട്ട എനിക്ക് ആളെ പിടി കിട്ടി.
ടോണി. ടോണി വർഗ്ഗീസ്.
ഒന്നാം ക്ലാസ്സ് തൊട്ട് പ്രീ ഡിഗ്രി വരെ എന്റെ കൂടെ ചങ്കും തോളുമായി നടന്നവൻ. ജീവിതത്തിലെ തിരക്കുകൾ കാരണം ഞങ്ങൾ കോൺടാക്റ്റ് ഇല്ലാതായതാണ്. എങ്കിലും കേട്ട അറിവ് വച്ച് ഇവൻ എറണാകുളത്ത് പണിക്ക് പോയി ഏതോ പെണ്ണിനെ വളച്ചു കെട്ടി എന്നും പിന്നെ വയനാട് ഒരു ഹോട്ടൽ ഒക്കെയിട്ട് രണ്ടും അങ്ങോട്ട് മാറി എന്നും എനിക്കറിയാം. നമ്പർ ഒന്നും ഇല്ലാത്തത് കൊണ്ട് കൂടുതലായൊന്നും ആരും അറിഞ്ഞില്ല. വേറെ ആരേം അവൻ വിളിക്കാറില്ല എന്നാ കേട്ടത്.
