ചിത്രയും പാലക്കാട്ടെ കല്യാണവീടും – 2 14

 

അത്,, അത് കിച്ചുവിൻറെ അച്ഛൻ രാഘവൻ ആയിരുന്നു!!

 

അയ്യേ,, കഴിഞ്ഞ പതിനഞ്ചു മിനിറ്റോളം ഇയാൾക്കാണോ ഞാൻ എല്ലാ സ്വാതന്ത്രത്തോടെയും എൻ്റെ ശരീരത്തെ തൊട്ടുഴിയാൻ അനുസരണയോടെ നിന്ന് കൊടുത്തത് എന്ന് മനസ്സിലാക്കിയതും, എനിക്ക് എന്നോട് തന്നെ അറപ്പു തോന്നി, ഒപ്പം ‘കിച്ചു’ ആയിരിക്കും എന്ന അനുമാനത്തിൽ തിരിഞ്ഞു നോക്കാതെ കാണിച്ച അബദ്ധത്തിന് ഞാൻ എന്നെ തന്നെ പഴിചാരി!! (ഈശ്വര,, ഇയാൾ എന്നെ പറ്റി എന്ത് വിചാരിച്ചു കാണും)

 

പിന്നിൽ നില്കുന്നത് രാഘവനാണെന്ന ബോദ്യം വന്നതും, ഒരു അറപ്പോടെ “ഛെ,, മാറി നിലക്ക്” എന്ന പറയുന്നതോടൊപ്പം ഞാൻ അയാളെ വെറുപ്പോടെ തള്ളി മാറ്റുന്നതോടൊപ്പം ഞാൻ സ്വയം തന്നെ ഒരു സൈഡിലേക്ക് മാറി നിന്നു!

 

എൻ്റെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ‘രാഘവൻ’ ഒന്ന് പകച്ചു, അതുപോലെ ‘മാളു പെട്ടെന്ന് ഞങ്ങൾക്കു നേരെ തിരിഞ്ഞു, നമ്മുടെ രണ്ടു പേരുടെയും മുഖത്തേക്കു ഒരു പകപ്പോടെ മാറി മാറി നോക്കി,,,

 

ഞാൻ ആ ഷോക്കിൽ നിന്നും പെട്ടെന്ന് മുക്തി നേടിയില്ലെങ്കിലും, ‘രാഘവൻ’ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു!

 

രാഘവൻ മാളുവിനോടായി അല്പം വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

 

“അത്, അത് മോളെ,, അയ്യർ സാർ നിങ്ങളെ രണ്ടു പേരെയും മുകളിലേക്കു കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞു,, നിങ്ങൾ രണ്ടാളെയും കൊണ്ട് എന്തോ ആവശ്യം ഉണ്ടത്രേ,,”

 

നിഷ്കളങ്കയായ ‘മാളു’ “ആഹ്,, ഞങ്ങൾ വന്നേക്കാം” എന്ന് പെട്ടെന്ന് മറുപടി കൊടുത്തെങ്കിലും, അപകടം മണത്ത ഞാൻ വേഗം തന്നെ അതിനെ എതിർത്തു.

 

ഞാൻ: “എന്തിനു?,, ഞങ്ങളെ കൊണ്ട് എന്ത് ആവശ്യം? ഞങ്ങൾക്ക് ഇപ്പോൾ വരാൻ സാധിക്കില്ല” എന്ന് മടിക്കാതെ പറഞ്ഞു!

 

എൻ്റെ ആ മറുപടി കേട്ടതും ‘രാഘവൻ’ ഒന്ന് നെടുവീർപ്പിട്ടു, ശേഷം പറഞ്ഞു തുടങ്ങി,,

 

“ഓഹ്,, ഞാൻ ആരെയും നിർബന്ധിക്കാൻ ഒന്നും പോണില്ല, എന്നെ ഏല്പിച്ച കാര്യം ഞാൻ നിങ്ങളോടു വന്നു പറഞ്ഞെന്നു മാത്രം,,”

 

അൽപ സമയത്തെ മൗനത്തിനു ശേഷം ‘രാഘവൻ’ മാളുവിനോടായി ചോദിച്ചു

 

“നിൻ്റെയും തീരുമാനം അത് തന്നെയാണോ?”

 

‘മാളു’ ആദ്യം ഒന്ന് പരുങ്ങി, പിന്നെ കുറച്ചു നേരം എൻ്റെ മുഖത്തേക്കു ഇമ വെട്ടാതെ നോക്കി നിന്നതിനു ശേഷം, രാഘവനോടായി പറഞ്ഞു,,

 

“കിച്ചുവേട്ടൻറെ അച്ഛൻ പോയിക്കോളൂ, ഞങ്ങൾ ഉടൻ വന്നേക്കാം”

 

മാളുവിൻറ്റെ വാക്കിൻറെ ഉറപ്പിൽ ‘രാഘവൻ’ ഞങ്ങളിൽ നിന്നും നടന്നകന്നതും, ഞാൻ മാളുവിനോടായി അല്പം ദേഷ്യത്തിൽ ചോദിച്ചു,,

 

“നീ ആരോട് ചോദിച്ചിട്ടാ,, ‘ഞങ്ങൾ’ വന്നേക്കാമെന്നു പറഞ്ഞത്?? ഞാൻ എന്തായാലും വരുന്നില്ല ! നിനക്ക് പോയേ പറ്റുമെന്നുണ്ടെങ്കിൽ നീ തനിച്ചു തന്നെ പോയിട്ട് വാ “!

 

എൻ്റെ ദേഷ്യത്തിന്റെ കാരണമെന്താണെന്ന് മനസ്സിലാകാത്ത ‘മാളു’ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു,,

 

പിന്നെ അല്പം ദയനീയമായ അവസ്ഥയിൽ എന്നോട് പറഞ്ഞു തുടങ്ങി,,,

 

ചേച്ചിക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്, മാത്രവുമെല്ലാ, ഇന്ന് രാത്രി കഴിഞ്ഞാൽ ചേച്ചി തിരിച്ചു പൊകുവേം ചെയ്യും, എന്നാൽ എൻ്റെ കാര്യത്തിൽ ഇത് രണ്ടും വ്യത്യസ്തമാണ്!

 

ഇവരൊക്കെ വലിയ ആൾക്കാരാണ്, നമ്മളൊക്കെ കഴിഞ്ഞു പോകുന്നത് തന്നെ ഇവരുടെയൊക്കെ കാരുണ്യം കൊണ്ടാ, അവർ പറയുന്നത് അനുസരിക്കാതെ, അവരെ ധിക്കരിച്ചു ഇവിടെ തുടർന്ന് ജീവിക്കാം എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാ, അതുകൊണ്ടു എനിക്ക് എന്തായാലും പോയേ പറ്റു ൻ്റെ ചേച്ചിയെ,, എന്തായാലും എന്താ കാര്യമെന്ന് ഞാൻ ഒന്ന് പോയി അന്വേഷിച്ചു വരാം!

 

എന്തോ, മാളുവിന്റ്റെ ആ സംസാരം കേട്ടപ്പോൾ എനിക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി,, ഒപ്പം ഭീതിയോടെ മറ്റൊരു കാര്യവും എൻ്റെ മനസ്സിലേക്ക് കടന്നു വന്നു!

 

ബോധമുള്ളപ്പോൾ പോലും അമ്മയെയും,പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത കൂട്ടങ്ങളാണ് അയ്യരും, സാമിയുമൊക്കെ, അങ്ങനെ ഉള്ള ചെന്നായക്കൂട്ടം കുടിച്ചു വെളിവില്ലാതെ കിടക്കുന്ന ഒരു സദസ്സിലേക്കാണ്, മാളുവിനെ പോലെ സുന്ദരിയും, യൗവ്വന യുകതയുമായ ഒരു പെണ്ണ് കയറിച്ചെല്ലാൻ പോകുന്നത് എന്ന് ഓർത്തപ്പോൾ എൻ്റെ മനസ്സിൽ കൊള്ളിയാൻ മിന്നി!

Leave a Reply

Your email address will not be published. Required fields are marked *