അത് നന്നായി.. എന്റെ കുട്ടി ഒന്നും കാണാതെ ഒന്നും പറയില്ലാന്ന് എനിക്കറിയാ… നന്നായി…ഞാൻ കണ്ടിട്ട് കുറച്ചായി ആ സുന്ദരിക്കുട്ടിയെ. ഇനീപ്പോ എപ്പഴും കാണാല്ലോ…”
“ഹേയ്…അതൊന്നും നടക്കില്ല മുത്തശ്ശാ.. അവളെങ്ങനെ പിടിതരുന്ന ടൈപ്പ് അല്ല. ബുദ്ധിയുള്ളവളാണ്.. പിന്നെ, ആദ്യായിട്ട് ഇഷ്ടം തോന്നിയ പെണ്ണ് അനിയന്റെ ഭാര്യ ആയിട്ട് വരുന്നത് തടഞ്ഞെന്ന് മാത്രം. ബാക്കിയൊക്കെ വിധി പോലെ നടക്കട്ടെ…”
“എടാ പൊട്ടാ… നമ്മള് തീരുമാനിക്കണതാണ് നമ്മടെ വിധി. അല്ലാണ്ടൊരു തേങ്ങയും ഇല്ല… അതാണ് ഈ ശങ്കുണ്ണി സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ച പാഠം.
നീയൊരു കാര്യം ചെയ്യ്… എന്നെ നമ്മടെ തെങ്ങിൻപുരയിലേക്കൊന്ന് കൊണ്ടാക്ക്. മുത്തശ്ശൻ ഇച്ചിരി സാധനങ്ങളുടെ ലിസ്റ്റ് തരാം. അച്ഛനറിയാതെ അതെല്ലാം മേടിച്ചോണ്ട് അങ്ങട്ട് വരണം. നിന്റച്ഛന് ഇതൊന്നും പറ്റൂല..”
“എന്തിനാ അങ്ങട്ട് പോണേ? എന്താ മുത്തശ്ശൻ ചെയ്യാൻ പോണേ??”
“അതൊക്കെ ഞാൻ പറയിണ്ട്… ഇപ്പോ അല്ല.. എല്ലാം കഴിഞ്ഞിട്ട്.
കഴിയണ വരെ എന്റെ കുട്ടി കൂടെത്തന്നെ നിക്കണം… ”
കുഴിയിലേക്ക് കാലും നീട്ടിയിരിക്കണ മനുഷ്യനാണ്… വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അതങ്ങ് സാധിച്ചു കൊടുത്തേക്കാം… ഇനീപ്പോ തന്റെ പൂജ കൊണ്ട് കൊച്ച് മോന് പെണ്ണ് കിട്ടണം എന്ന ആഗ്രഹം എങ്ങാനും മനസിലുണ്ടെങ്കിൽ അതങ്ങ് നടത്തിക്കൊടുക്കാം എന്ന തോന്നലിൽ അരവിന്ദൻ തലയാട്ടി.
മുത്തശ്ശനെയും കൂട്ടി ട്രിപ്പ് പോകുകയാണ് എന്ന് കള്ളവും പറഞ്ഞു രണ്ടാളും വീട്ടിൽ നിന്നിറങ്ങി. വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ മാറിയുള്ള ആ തെങ്ങിൻതോപ്പിലേക്ക് എത്തിയതും മുത്തശ്ശൻ പണ്ടത്തെ പോലെ ചാർജ് ആയി..
പുള്ളിക്കാരന്റെ നിർദേശം അനുസരിച്ച് എല്ലാം നേരത്തെ തന്നെ സെറ്റ് ചെയ്തിരുന്നു അരവിന്ദൻ. എങ്കിലും മുത്തശ്ശൻ പൂജ തുടങ്ങിയത് മൂന്നു ദിവസത്തെ കർമങ്ങൾ കഴിഞ്ഞാണ്.
അന്ന് തുടങ്ങി ഏഴുദിവസം നിർത്താതെ പൂജയായിരുന്നു. അച്ഛന്റെ കയ്യിൽ നിന്നും പഠിച്ചെടുത്ത പൂജാവിധികളെല്ലാം ശങ്കുണ്ണി തെറ്റാതെ ചെയ്തു. ഉണ്ണാതെ ഉറങ്ങാതെ തനിക്കു വേണ്ടി തന്റെ അച്ഛൻ ചെയ്ത പടി തന്റെ പേരക്കുട്ടിക്ക് വേണ്ടി ചെയ്ത് കൊടുക്കാൻ സാധിക്കണേ എന്നയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
അച്ഛന്റെ കൂടെ അനേകം ഉഗ്രപൂജകൾക്ക് കയ്യാളായി നിന്നിട്ടുള്ളത് കൊണ്ട് ശങ്കുണ്ണിക്ക് ഏഴു ദിവസം നിർത്താതെയുള്ള പൂജ ഒരു പ്രശ്നമല്ലായിരുന്നു. എന്നാൽ അങ്ങനെ ആയിരുന്നില്ല അരവിന്ദിന്റെ അവസ്ഥ.
ഉറക്കമില്ലായ്മയും വിശപ്പും അവനെ തളർത്തി. മുത്തശ്ശന്റെ ആഗ്രഹമല്ലേ എന്ന് പറഞ്ഞു കൂട്ട് നിന്നെങ്കിലും എന്തെങ്കിലും ഫലമുണ്ടാകും എന്നൊന്നും അവനോർത്തിട്ടില്ല. ആദ്യത്തെ മൂന്നു ദിവസം അതികഠിനമായിരുന്നെങ്കിലും പിന്നീടവൻ അതുമായി പൊരുത്തപ്പെട്ടു.
അങ്ങനെ ഏഴാം ദിവസമായി.
ഹോമം കഴിഞ്ഞ് കിട്ടിയ ഭസ്മം മുത്തശ്ശൻ അവന് നേരെ നീട്ടി. അച്ഛൻ തനിക്ക് പറഞ്ഞു തന്ന
കാര്യങ്ങൾ അതു പോലെ അരവിന്ദനെയും പറഞ്ഞു മനസിലാക്കി.
ഇതെന്ത് തേങ്ങയാണ് നടക്കുന്നത് എന്ന് അരവിന്ദന് തോന്നിയെങ്കിലും മുത്തശ്ശനു വിഷമമാകും എന്നോർത്ത് അവനത് പ്രകടിപ്പിച്ചില്ല.
“ഇത് മോനുള്ളതാണ്… ശീഘ്രസ്ഖലനമൊന്നും വരാതിരിക്കാൻ…”
അത് കേട്ടതും അരവിന്ദ് ഞെട്ടി..
“ഹേയ്യ്… ഞാൻ അതിന് physical ആയിട്ടൊന്നും ചെയ്യാൻ പോണില്ല… ചെറിയ കുട്ടിയാണ്. എനിക്കൊന്ന് വളക്കണം. അത്രേയുള്ളൂ…”
“ഹാ മതീന്നെ.. പാലും പാലടയും ഒന്നുമല്ല കേടായിപ്പോകാൻ.. നിനക്ക് വേണ്ടുമ്പോ എടുത്ത് ഉപയോഗിച്ചാൽ മതി.”
മുത്തശ്ശൻ സമാധാനിപ്പിച്ചെങ്കിലും അരവിന്ദനൊരു കുറച്ചിൽ തോന്നി… കാര്യം താനൊരു കന്യകൻ ആണെങ്കിലും ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ ഇമ്മാതിരി മരുന്നിന്റെയൊന്നും ആവശ്യം വരില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു..
അതിന് മേലെയാണ് മുത്തശ്ശൻ കത്തി വെച്ചത്…. ഹാ,, ആവശ്യം വന്നാൽ ഉപയോഗിച്ചാൽ മതിയല്ലോ… നോക്കാം…
