അത് ശങ്കുണ്ണിയുടെ ഉത്തരവാദിത്തം. ഇടക്ക് കുളിക്കാനും കഴിക്കാനും മാത്രമായി ഒന്നു പുറത്തിറങ്ങാം. അത്ര തന്നെ.
പക്ഷേ, കുപ്പുസ്വാമിക്ക് അതു പോലും പറ്റില്ല… ഏഴു ദിവസം ഉണ്ണാതെ, ഉറങ്ങാതെ,കുളിക്കാതെ, മുള്ളാതെയുള്ള പൂജ..
ഏഴാം
ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ഉടലൊന്നാകെ വിറക്കാൻ തുടങ്ങിയിരുന്നു. ശക്തി തരാൻ ദേവിയോട് പ്രാർത്ഥിച്ചു കൊണ്ട് പൂജ തുടർന്നു.
തനിക്ക് വേണ്ടിയാണല്ലോ അച്ഛനിങ്ങനെ കഷ്ടപ്പെടുന്നത് എന്നോർത്തപ്പോൾ ശങ്കുണ്ണിയുടെ കണ്ണുകൾ ധാരധാരയായി ഒഴുകി.
ഏഴാം നാൾ രാത്രി പതിനൊന്നു മണിക്ക് പൂജ അവസാനിച്ചു. കുപ്പു സ്വാമി കുളക്കടവിലേക്ക് നടന്നു.
കുളിച്ചീറനായി വന്ന് ശങ്കുണ്ണിയുടെ കയ്യിൽ ഒരു ചുവന്ന ചെപ്പ് പിടിപ്പിച്ചു.
“അവളെ പ്രാപിക്കണമെന്ന് തോന്നുന്ന ദിവസങ്ങളിൽ മാത്രം ഈ ഭസ്മം ഒരു നുള്ളെടുത്തു നാവിൽ വെക്കണം. എന്നിട്ട് അവളുടെ പേരും നാളും മൂന്നു വട്ടം ഉരുവിടണം. പിന്നെയെല്ലാം അമ്മ നോക്കിക്കോളും. ”
“ശരിയച്ഛാ….”
ശങ്കുണ്ണി തൊഴുതു.
“ഇതൊരു കാരണവശാലും ആരുമറിയരുത്.. പ്രത്യേകിച്ച് ആ പെണ്ണ്… അതോടെ ഈ ചൊല്ലിയ മന്ത്രങ്ങളുടെ ശക്തി ഇല്ലാതാകും.മനസിലാവണിണ്ടോ???”
“ഉവ്വ്… മനസ്സിലായി…”
ശങ്കുണ്ണി കുനിഞ്ഞു.
“ഇത് നിനക്കുള്ളതാണ്… അവളെ കാണുന്ന പാടെ ആവേശം ചോർന്നു പോകാതിരിക്കാൻ…. 😤😤😤”
അത് കേട്ടതും ശങ്കുണ്ണിയുടെ മുഖത്ത് ലജ്ജ പരന്നു… ഈ അച്ഛന്റൊരു കാര്യം…
“ചിരിക്കുന്നോ….! ശുംഭൻ!!! അടുത്ത കൊല്ലം ഈ സമയത്ത് എനിക്കൊരുണ്ണിയെ വേണം.. അതിനാണ് ഞാനീ പാടെല്ലാം പെട്ടത്…”
“ശരിയച്ഛാ…”
ശങ്കുണ്ണി വീണ്ടും തൊഴുതു തിരിഞ്ഞു.
“നിൽക്കാ… ഒരു സാധനം കൂടിയുണ്ട്…”
സ്വാമി എന്തോ ഓർത്തിട്ടെന്ന പോലെ വീണ്ടും വിളിച്ചു.
“ആദ്യ സംഗമത്തിന് ശേഷം ഇത് അവളുടെ അരയിൽ കെട്ടി കൊടുക്കണം.”
അതു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്വരത്തിലൊരു വിങ്ങൽ നിറഞ്ഞു.
“അത്രയും കാഠിന്യമേറിയ മന്ത്രതന്ത്രാദികളാണ് അവളിൽ നിന്നോട് ആകർഷണം ഉണ്ടാക്കാൻ പോകുന്നത്… ഓരോ തവണ സംഗമിക്കുമ്പോഴും അവളിലെ ഊർജം ക്ഷയിക്കും, തളരും. ആരോഗ്യമില്ലാതാകും.
അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഈ ഏലസ്സ്.
മാത്രല്ല, ആകർഷണം ശാശ്വതമല്ല… നീ അകന്നിരിക്കുന്ന നിമിഷം അതില്ലാതാകും. അങ്ങനെ സംഭവിക്കാതിരിക്കാനും കൂടിയാണ് ഈ ഏലസ്സ്. ”
അതു കേട്ടതോടെയാണ് ചെയ്യുന്നത് കുതന്ത്രമാണെന്ന ബോധ്യം ശങ്കുണ്ണിയെ പിടിച്ചുലച്ചത്.
“ഇന്നേക്ക് മൂന്നാം നാൾ നല്ല മുഹൂർത്തമുണ്ട്. അതു വരെ ഈ ഭസ്മം കയ്യിലിരിക്കട്ടെ. തൊടരുത്. അവളെയും.”
“പിന്നെ, ഈ പൂജ ഫലത്തിലായാൽ നീ അവളെയും കൂട്ടി തിരുക്കുടിയിലൊന്നു പോണം. അവിടെ ആദിഭൈരവി ദേവിക്ക് മുന്നിൽ അവളെക്കൊണ്ട് വിളക്ക് വെപ്പിക്കണം.
നിങ്ങൾ മാത്രമല്ല, വരും തലമുറയും ഓരോ ഇരുപത്തൊന്നു വർഷങ്ങൾ കൂടുമ്പോൾ കുടുംബത്തിലെ പെൺകുട്ടിയെ കൊണ്ടോ അല്ലെങ്കിൽ പുതുപ്പെണ്ണിനെ കൊണ്ടോ വിളക്ക് വെപ്പിക്കണം.”
ശങ്കുണ്ണി രണ്ടു നിർദേശങ്ങളും ശിരസ്സാ വഹിച്ചു കൊണ്ട് പൂജമുറിയിൽ നിന്നും ഇറങ്ങി നടന്നു.
പിന്നീടുള്ള രണ്ടു ദിവസങ്ങൾ കാത്തിരിപ്പിന്റേതായിരുന്നു. ഊർജസംഭരണത്തിന്റേതും.
എട്ടു മുരിങ്ങയും മുരിങ്ങയിലയും പൂവും ഒന്നിച്ചു തിളപ്പിച്ച് കഷായമുണ്ടാക്കി നാല് നേരം കുടിച്ചും ബാക്കി സമയം യഥേഷ്ടം ഉറങ്ങിയും അയാൾ അടുത്ത ദിവസത്തേക്കായി ഊർജമുണ്ടാക്കി.
അങ്ങനെ മൂന്നാം നാൾ രാവായി.
↔️↔️↔️↔️↔️↔️↔️↔️↔️
ദമയന്തി പുറം പണികളെല്ലാം കഴിഞ്ഞ് വേലക്കാരികൾക്ക് അടുത്ത ദിവസത്തേക്കുള്ള ജോലികൾ പറഞ്ഞു കൊടുത്ത് ഒൻപതു മണിക്ക് മുന്നേ മുറിയിൽ കയറും.
പിന്നെയൊരു അരമണിക്കൂർ നീരാട്ടാണ്. മഞ്ഞളും ചന്ദനവും പനിനീരും ചേർത്തുണ്ടാക്കിയ ലേപനം ദേഹത്താകെ തേച്ചു പിടിപ്പിച്ച് അവൾ കുളക്കടവിൽ നഗ്നയായിരിക്കും. ആ കടവിലേക്കുള്ള പ്രവേശനം അവളുടെ മുറിയിലൂടെ മാത്രമായതിനാൽ എത്ര നേരം വേണമെങ്കിലും ആ ഇരിപ്പ് തുടരാം..
