തനുവിന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ ജാനകി മൗനം പാലിച്ചു.
അവളുടെ മുഖത്തെ വല്ലായ്മ തനു ശ്രദ്ധിച്ചില്ല.
ജാനകി വീണ്ടും ആ കൽപ്പടവിലിരുന്ന് കുളത്തിലെ തണുത്ത വെള്ളം കോരി തനുവിന്റെ വസ്ത്രത്തിലെ ചെളിപ്പാടുകൾ കഴുകിക്കളയുന്നതിൽ മാത്രം ശ്രദ്ധിച്ചു.
എന്നാൽ, ആ വെള്ളം വീണ് നനഞ്ഞതോടെ തനുവിന്റെ വെള്ള ചുരിദാർ അവളുടെ ശരീരത്തോട് കൂടുതൽ ഒട്ടിപ്പിടിച്ചിരുന്നു.
ആ നിമിഷം, അവർക്ക് പിന്നിലായി നിന്നിരുന്ന ആ രണ്ട് ആൺസുഹൃത്തുക്കളുടെയും നോട്ടം അവളിലേക്കായിരുന്നു. കൊച്ചിയിലെ ക്യാമ്പസ് കാലം തൊട്ട് നല്ല സുഹൃത്തുക്കൾ എന്ന മുഖംമൂടി അണിഞ്ഞ് കൂടെ കൂടിയ അവരുടെ യഥാർത്ഥ ഉദ്ദേശം മറ്റൊന്നായിരുന്നു.
കഴുകക്കണ്ണുകളോടെ അവർ അവളുടെ നനഞ്ഞ വസ്ത്രത്തിലേക്കും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന പൊന്മുലകളും ശരീരവടിവുകളിലേക്കും ഒളിഞ്ഞുനോക്കി….
തനുവിനോടുള്ള സൗഹൃദമായിരുന്നില്ല, മറിച്ച് പെൺകുട്ടികളോടുള്ള ആസക്തിയും ദുരുദ്ദേശവും മാത്രമായിരുന്നു അവന്മാരെ ഈ പാലക്കാടൻ ഗ്രാമം വരെ എത്തിച്ചത്.
സൗഹൃദത്തിന്റെ മറവിൽ തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള അവസരം കാത്തിരിക്കുന്ന രണ്ട് ചെന്നായ്ക്കളായിരുന്നു അവർ. തനുവിന്റെ ദേഷ്യവും അഹങ്കാരവും ആസ്വദിക്കുന്നതിനേക്കാൾ, ഇപ്പോൾ അവളറിയാതെ അവളുടെ ശരീര സൗന്ദര്യം കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്നതിലായിരുന്നു ആ കഴുകന്മാരുടെ ശ്രദ്ധ മുഴുവനും.
എന്നാൽ ആനന്ദേട്ടനോടുള്ള ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന തനുവോ, അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ജാനകിയോ തങ്ങൾക്ക് പിന്നിൽ പതുങ്ങി നിൽക്കുന്ന ആ വിഷസർപ്പങ്ങളുടെ നോട്ടം അറിഞ്ഞിരുന്നില്ല….
കുളക്കടവിലെ സംഭവങ്ങൾക്ക് ശേഷം കുളത്തിൽ നിന്നും കയറി അവർ വീണ്ടും നടന്നു തുടങ്ങി….
പാടവരമ്പ് പിന്നിട്ട്, വലിയ മരങ്ങൾ അതിരിട്ട ഒരു മൺപാതയിലേക്കാണ് അവർ കയറിയത്. പാടത്തിൽ നിന്നും അല്പം മാറി, പ്രകൃതിയുടെ പച്ചപ്പിനുള്ളിൽ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള ഒരു കാഴ്ചയായിരുന്നു അവിടെ അവരെ കാത്തിരുന്നത്.
കുറച്ചു അകലെ അകലെയായി , ഒരു മതിലിന്റെ അതിരുകളോടെ തലയുയർത്തി നിൽക്കുന്ന രണ്ട് വലിയ വീടുകൾ!
അതിൽ ആദ്യത്തേത് അതിവിശാലമായ ഒരു നാലുകെട്ടായിരുന്നു. തനിമയാർന്ന കേരളീയ വാസ്തുവിദ്യയിൽ തീർത്ത സുന്ദരമായൊരു തറവാട്. വെളുത്ത മണൽ വിരിച്ച അതിവിശാലമായ മുറ്റത്തിന്റെ ഒത്ത നടുവിലായി തലയെടുപ്പോടെ നിൽക്കുന്ന കരിങ്കല്ലിൽ തീർത്ത തുളസിത്തറ. നാലുകെട്ടിന്റെ പൂമുഖത്തേക്ക് കയറാൻ വീതിയേറിയ പടവുകൾ. അവിടെ നീളത്തിൽ കൊത്തുപണികൾ ചെയ്ത മരത്തൂണുകളും തിളങ്ങുന്ന ചാരുപടിയും കാണാമായിരുന്നു. മുറ്റത്തിന്റെ വശങ്ങളിലായി ചെത്തിയും, നന്ത്യാർവട്ടവും, പിച്ചകവും പൂത്തുനിൽക്കുന്നുണ്ടായിരുന്നു. മഴ നനഞ്ഞ അവയിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾക്ക് പോലും വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
എന്നാൽ ആ നാലുകെട്ടിനോട് ചേർന്ന് തന്നെ, അതിലും വലിയ ഗാംഭീര്യത്തോടെയായിരുന്നു ആ വലിയ മന സ്ഥിതി ചെയ്തിരുന്നത്.
ഒറ്റനോട്ടത്തിൽ തന്നെ ആരെയും ഭ്രമിപ്പിക്കുന്ന രാജകീയ പ്രൗഢിയുണ്ടായിരുന്നു അതിന്.
കാർമേഘങ്ങളെ തൊടാൻ നിൽക്കുന്നതുപോലെയുള്ള അതിന്റെ ഉയർന്ന മേൽക്കൂരയും മാളികപ്പുറവും കാലപ്പഴക്കത്തിന്റെ കഥകൾ വിളിച്ചോതുന്നതായിരുന്നു. മനയുടെ വലിയ ഇരുളൻ മരവാതിലുകളിലും ജനലുകളിലും അതിസൂക്ഷ്മമായ കൊത്തുപണികൾ ചെയ്തിട്ടുണ്ട്. ആ വിശാലമായ മുറ്റത്ത് തണൽ വിരിച്ച് വലിയ കൂറ്റൻ മാവുകളും പ്ലാവുകളും നിൽപ്പുണ്ട്. അതിനെല്ലാം നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ ഇലഞ്ഞിമരം. മഴയത്ത് കൊഴിഞ്ഞുവീണ ഇലഞ്ഞിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം ആ അന്തരീക്ഷത്തിലാകെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
അഹങ്കാരത്തോടെ നടന്നു വന്ന തനുവിന്റെ കാലുകൾ ആ കാഴ്ചയ്ക്ക് മുന്നിൽ അറിയാതെ നിന്നുപോയി. അവളുടെ കൊച്ചിയിലെ വിലകൂടിയ കോൺക്രീറ്റ് ബംഗ്ലാവിനൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത വല്ലാത്തൊരു വശ്യതയും പ്രൗഢിയുമായിരുന്നു ആ രണ്ട് തറവാടുകൾക്കും ഉണ്ടായിരുന്നത്.
