ഋതം 7അടിപൊളി  

“ഭായി ….പ്ലീസ് …..ഞങ്ങളെ ……” ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കേണു നോക്കി. പക്ഷെ മുഴുമിപ്പിക്കും മുൻപേ എന്റെ ഇടതു വശത്തിരിക്കുന്ന മെലിഞ്ഞവൻ എന്റെ വയറിലേക്ക് കത്തിയുടെ മൂർച്ച അറിയിക്കാൻ എന്നോണം അമർത്തി പിടിച്ചു. ഒപ്പം എന്റെ കണ്ണിലേക്ക് നോക്കി പതറാതെ അവൻ പറഞ്ഞു.

“ഗുരുജി നിന്നോട് ചെലക്കാതെ ഇരിക്കാൻ പറഞ്ഞില്ലേ മൈരേ..”

ഞാൻ വേറെ വഴിയില്ലാതെ ശാന്തമായി ഗുരുജിയുടെ അടുത്തിരിക്കുന്ന എന്റെ സ്‌മൃതിയെത്തന്നെ നോക്കിയിരുന്നു. അവൾ തണുപ്പിനാൽ മരവിച്ചപോലെയെനിക്ക് തോന്നി. ഹൃദയം ഭയഡമരുകം പോലെ മിടിക്കുമ്പോൾ അപരിചിരിയായ ആ രണ്ടു മനുഷ്യരും വളരെ ശാന്തമായി കാണപ്പെട്ടു. ഇതുപോലെ ഉള്ള യാത്രയിൽ ആളുകൾക്ക് ആയുധം ചിലപ്പോ ആവശ്യമായി വന്നേക്കാം പക്ഷെ ഒരു ഫോറിൻ നിർമിത സെമി ഓട്ടോമാറ്റിക് റൈഫിൾ കൈവശം വക്കണമെങ്കിൽ ഉറപ്പായും ഇവർ കവർച്ചക്കാരോ, അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ കൊടിച്ചിപട്ടികളോ ആയിരിക്കണം. ഉറപ്പ്.

എനിക്ക് ഇവിടെ നിന്നും ഇവരിൽ നിന്നും രക്ഷപെട്ടെ മതിയാകൂ. പക്ഷേ എങ്ങനെ? ഉറങ്ങികിടക്കുന്നവരെ ഉണർത്താണോ?, ഇനി അവർ ഉണർന്നാൽ തന്നെ സഹായിക്കുമെന്നു എന്താണ് ഉറപ്പ്?. മിഡിൽ – ലോ ക്‌ളാസ് ആളുകളാണ്, പോരാത്തതിന് കന്നഡ കേട്ടാൽ മനസിലാകുമെങ്കിലും പറഞ്ഞൊപ്പിക്കാൻ പണിയാണ്. പക്ഷെ അവർ സഹായിക്കുമെങ്കിൽ ഗുരുജിയും കൂട്ടാളിയും ആയുധം ഉപയോഗിച്ചാൽ. നിരായുധരായി അവരുടെ മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കും. വേറേ വഴിയില്ല! ഞാനവരെ തന്നെ നീരീക്ഷിച്ചുകൊണ്ട് ഇരുപ്പു തുടർന്നു.

“കയ്യിലെ പുതപ്പ് വെച്ച് നീയെന്തു ഉണ്ടാക്കാൻ ആണ്, അതിങ്ങു തന്നേ.” അയാളുടെ ഘന ശബ്ദത്തിൽ ഉള്ള ആജ്ഞയോടൊപ്പം കൂട്ടാളിയുടെ കത്തിയും നിശബ്ദമായി എന്നോട് കല്പിക്കുമ്പോ ഞാൻ എന്ത് ചെയ്യും. ബ്ലാങ്കറ്റ് ഗുരുജിയുടെ മടിയിലേക്ക് ഞാൻ ഇട്ടുകൊടുത്തു. അന്നേരം അത് കൈകൊണ്ട് വിരിച്ചുകൊണ്ട് സ്‌മൃതിയ്ക്ക് കൊടുത്തു.

“തണുപ്പ് മാറ്റിക്കൊള്ളൂ സുന്ദരീ..”

സ്‌മൃതി വിറയ്ക്കുന്ന കൈകളോടെ ബ്ലാങ്കറ്റ് കഴുത്തിലൂടെ പുതച്ചു. ഗുരുജി അന്നേരം ഒരു കൈകൊണ്ട് പുതപ്പിലൂടെ അവളെ ഒന്ന് തലോടാനും ശ്രമിച്ചു.

“രാജൂ, അവനെ നീ ശ്രദ്ധിക്കുമല്ലോ അല്ലെ..” ഗുരുജി ഇപ്രകാരം എന്റെ തൊട്ടടുത്തിരിക്കുന്ന മെലിഞ്ഞവനോട് പറഞ്ഞുകൊണ്ട് ആ തോക്ക് അടുത്തുള്ള മറ്റൊരു സീറ്റിലേക്ക് ഇട്ടു.

ഞാനാ തോക്ക് കൈയ്യെത്തി പിടിക്കുമായിരുന്നു, അത്രയ്ക്കും കൈ അകലമേ ഉണ്ടാട്ടിരുന്നുള്ളു താനും, പക്ഷെ രാജുവിന് എന്റെ പേടിച്ച മനസു നല്ലപോലെ വായിക്കാൻ കഴിഞ്ഞത് കൊണ്ടാവാം അവൻ ഒന്നുടെ ശക്തിയായി എന്റെ വയറിലേക്ക് കത്തി അമർത്തിയത്. എന്നെ സ്തംഭിപ്പിക്കാൻ ഉള്ള രാജുവിന്റെ ശ്രമം വിജയിച്ചതോടെ ഞാൻ വീണ്ടും അവരുടെ കൈപ്പിടിയിൽ തന്നെ കുരുങ്ങി.

സ്‌മൃതിയുടെ തോളിൽ കൈ വെച്ചുകൊണ്ട് താഴേക്ക് കൈ കൊണ്ട് ചെന്നപ്പോൾ എനിക്ക് ഊഹിക്കാമായിരുന്നു അയാളുടെ കൈ എവിടെയായിരിക്കും എന്ന്, അവൾ അയാളുടെ സ്പര്ശനം ഇഷ്ടമാകാതെ ഒന്ന് പിടഞ്ഞപ്പോൾ പുതപ്പിന്റെ മറ്റേ വശം എടുത്തുകൊണ്ട് ഗുരുജിയുടെ തോള് മറക്കുന്ന പോലെ പുതച്ചു. ഇപ്പൊ എനിക്ക് സ്‌മൃതിയുടെ മുഖം അല്പമേ കാണാൻ കഴിയുമായിരുന്നുള്ളൂ. ഇതിനോടകം തന്നെ അവളും ഗുരുജിയും ആ പുതപ്പിൽ പാതിയോളം മൂടപ്പെട്ടു കഴിഞ്ഞിരുന്നു.

വീണ്ടും ഞാൻ സ്‌മൃതിയെ തന്നെ നോക്കുമ്പോ അവളെ പുതച്ച പുതപ്പിന്റെ ഉള്ളിൽ നിന്നും അനക്കങ്ങൾ കണ്ടു തുടങ്ങി. അവളുടെ മുഖം മുൻപിലേക്ക് തന്നെ നോക്കുന്ന പോലെ ആയിരുന്നു, അയാളുടെ ശല്യം സഹിക്കാതെ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ കണ്ടതും എന്റെ കൈകൾ വിറച്ചു തുടങ്ങി. എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോ, അവൾ പക്ഷെ അത് ഞാൻ കാണാതെ തുടക്കാൻ ശ്രമിച്ചു.

“എടാ നിന്നെപ്പോലെയുള്ള കാശുകാർക്ക് ഇതുപോലെ ഉള്ള ബസിൽ വരേണ്ട കാര്യമെന്താണ്….”

രാജു എന്നോട് ചോദിച്ചു.

ഞാൻ അത് ശ്രദ്ധിക്കാതെ സ്‌മൃതിയെ തന്നെ നോക്കുമ്പോ എന്റെ കണ്ണുകൾ മങ്ങുന്നപോലെ തോന്നി, എന്റെ കണ്ണുകൾ ഇറുകെയടച്ചു. കണ്ണീർ ഒഴുകാതെ പിടിച്ചു നിർത്താൻ വേണ്ടി. പക്ഷെ അവന്റെ ചോദ്യം പോലെ ഈ നശിച്ച ബസ് – യാത്ര തീരുമാനം എടുത്തതിന്റെ പേരിൽ എന്റെ മനസിനെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *