ഓർമ്മകൾക്കപ്പുറം – 7അടിപൊളി  

“സമ്മതിച്ചിരിക്കുന്നു… എന്നെ നിങ്ങൾ ഇവിടെ കൊണ്ട് വന്നു എന്റെ ആൾക്കാരെ ഒക്കെ ബോധം കെടുത്തി എന്നെ ഒറ്റക്ക് ആക്കി. പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു ഞാൻ ഇവിടെ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ പുറത്ത് പോകും. നീ തന്നെ എന്നെ ഇവിടെ നിന്ന് വെളിയിൽ കൊണ്ടുപോകും സുരക്ഷിതമായി. അതിനുള്ള ആയുധം ഒക്കെ എന്റെ കയ്യിൽ ഉണ്ട്… മിഴി…”
അസ്ലന്റെ വായിൽ നിന്നും ആ പേര് കേട്ടതും ഹരി ഒന്ന് ഞെട്ടി.. ജാനകിയുടെയും മഹീന്തറിന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല. അത് കണ്ട അസ്ലൻ ഉറക്കെ ചിരിച്ചു. മരണത്തിന്റെ വക്കിൽ നിന്നും തിരികെ വന്നവന്റെ ചിരി.

“എന്താടാ… ആ പേര് കേട്ടപ്പോ നിനക്ക് ഒരു ഞെട്ടൽ ങേ? നിന്റെ കട്ട ദോസ്ത് ആയിരുന്നല്ലേ അവൾ? എന്നാ കേട്ടോ അവൾ ഇപ്പൊ എന്റെ പിള്ളേരുടെ കൂടെ ആണ്. നിനക്ക് അവളാണോ അതോ എന്നോടുള്ള പ്രതികാരം ആണോ വലുത് എന്ന് ഒന്ന് ആലോചിക്ക്.” ഹരി ഒന്നും മിണ്ടാൻ ആവാതെ നിന്നുപോയി.

അത് കണ്ട അസ്ലൻ അവനരുകിൽ വന്നു അവന്റെ ചെവിയോരം അവൻ മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.

“അവളെ തിരികെ വേണം എങ്കിൽ എനിക്ക് നീ ഈ കൂട്ടത്തിൽ നിന്ന് ഒരുത്തിയെ തരണം. അങ്ങനെ ഒരുത്തിയെ നീ എനിക്ക് തരുമ്പോ ഇവിടെ കൂടി നിൽക്കുന്നവർ നിന്റെ അനിയത്തി ഉൾപ്പടെ നിന്നെ ഒരു പുഴുത്ത പട്ടിയെ നോക്കും പോലെ നോക്കും. അതാണ് നിനക്ക് ഞാൻ കരുതി വെക്കുന്ന സമ്മാനം.” അസ്ലന്റെ പകയെരിയുന്ന വാക്കുകൾ കേട്ടതും ഹരിയുടെ മുഖം വലിഞ്ഞു മുറുകി.

എല്ലാവരുടെയും മുഖത്ത് വീണ്ടും അപകടം മണക്കുന്നത് കണ്ട് അസ്ലന് തന്റെ ഉടഞ്ഞുപോയ ഊർജം തിരികെ വന്നപോലെ ആയി. അയാൾ തന്റെ കൂട്ടാളികളെ ഉണർത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. തന്റെ അരയിൽ എപ്പോഴും ഉണ്ടായിരുന്ന ചെറിയ ബാഗിൽ നിന്നും അയാൾ ആന്റി ഡോസ് സിറിഞ്ചിൽ നിറച്ച് അവരിൽ ഇൻജെക്റ്റ് ചെയ്യാൻ തുടങ്ങി.

ഈ നിമിഷം അത്രയും എല്ലാവരും അവിടെ തറഞ്ഞു നിൽക്കുകയായിരുന്നു. അത് അസ്ലനെ കൂടുതൽ സന്തോഷത്തിൽ ആക്കി. അവൻ അവരെയെല്ലാം നോക്കി പലവിധ ഭീഷണികളും മുഴക്കിക്കൊണ്ട് ഇരുന്നു.

“എന്നെ തോൽപ്പിക്കാൻ നിങ്ങളുടെ ഈ പൊട്ടകിണറ്റിലെ ബുദ്ധി പോര… നീ ഒക്കെ വിചാരിച്ചാൽ എന്റെ കക്ഷത്തിലെ ഒരു രോമം പോലും പറിക്കാൻ പറ്റില്ല. പക്ഷേ നിങ്ങൾ കൊള്ളാം… എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് പറ്റിയ എതിരാളികൾ തന്നെ. പക്ഷേ എന്ത്‌ ചെയ്യാം… ആരും എന്നേക്കാൾ മുകളിൽ വരുന്നത് എനിക്ക് ഇഷ്ടമല്ല.
അതിപ്പോ സ്വന്തം തന്തയായാൽ പോലും വെട്ടി ചായ്ക്കും ഞാൻ. അത് എന്റെ ഒരു രീതി ആണ്. കുറച്ച് നേരത്തേക്ക് ആണെങ്കിലും നിങ്ങൾ എന്നെ ഒന്ന് വട്ടു തട്ടി. അതിന് നിങ്ങൾ ആരും ജീവിതത്തിൽ മറക്കാത്ത ഒരു സമ്മാനം ഞാൻ തരുന്നുണ്ട്. അതുപക്ഷെ ഇപ്പൊ ഇല്ല. നിങ്ങളെ എല്ലാം കൊന്ന് ഇവരെ കൊണ്ടുപോണം എന്നായിരുന്നു ഇവിടെ വരും വരെ എന്റെ മനസ്സിൽ. എന്നാൽ നിങ്ങളുടെ ഈ പെർഫോമൻസിന് ഞാൻ എന്തെങ്കിലും തരണ്ടേ..?

ചുമ്മാതെ അങ്ങ് നിങ്ങളെ കൊന്ന് തള്ളിയാൽ അതിൽ ഇപ്പൊ എനിക്ക് ഒരു ത്രില്ല് ഇല്ല. അത്കൊണ്ട് ഇഞ്ചിഞ്ചയി കൊല്ലാകൊല ചെയ്ത് നിങ്ങളെ തീർക്കും ഞാൻ. അതാണ് നിങ്ങൾക്ക് ഞാൻ കരുതി വെച്ചിരിക്കുന്ന ശിക്ഷ… മനസ്സിലായോടാ…?” അസ്ലൻ അലറി.

അത്ര നേരം മിണ്ടാതെ നിന്ന ജാനകിക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഹരിയുടെ പുറകിൽ നിന്നിരുന്നവൾ മുന്നോട്ട് കുതിച്ചു ഹരിയുടെ തോളിൽ ഒരു കൈ കുത്തി പൊങ്ങി പൊങ്ങി അസ്ലന്റെ മൂക്ക് നോക്കി ആഞ്ഞു ചവിട്ടി.

അപ്രതീക്ഷിതമായി കിട്ടിയ ആ ഒരടിയിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിച്ചുകൊണ്ട് അസ്ലൻ പിന്നോട്ട് മലർന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറി. അതിലും വലുത് ആയിരുന്നു അവന്റെ അപമാന ഭാരം. ഒരു പെണ്ണ്… വെറുമൊരു പെണ്ണ്… അതും മൂന്ന് മാസത്തോളം താൻ ഒരു രാജാവിനെ പോലെ ഇരുന്ന് കാൽകീഴിൽ ചവിട്ടി അരച്ചവൾ ഇന്ന് അവളുടെ കാൽ പൊക്കി തന്റെ മുഖത്ത് തൊഴിച്ചിരിക്കുന്നു.

“ഡീ……..” ഒന്ന് സ്റ്റേബിൽ ആയതും അസ്ലൻ അലറിക്കൊണ്ട് ചാടി എഴുനേറ്റ് ജാനകിയുടെ നേരെ കുതിക്കാൻ ഒരുങ്ങി. എന്നാൽ ഹരി അപ്പോഴേക്കും അവളുടെ മുന്നിൽ കയറി അയാൾക്ക് വട്ടം നിന്നു. പെട്ടെന്നുള്ള അവരുടെ ഭാവമാറ്റം അസ്ലനെ തെല്ലോന്ന് അടക്കി.

ഹരി മഹീന്ദറിനെ ഒന്ന് നോക്കിയതും മഹീന്തർ വിജയ് യുടെ കയ്യിൽ നിന്നും ഒരു ഫോൺ വാങ്ങി അതിൽ വാട്സാപ്പ് ഓപ്പൺ ചെയ്ത് ഹരിക്ക് നൽകി. ഹരി വേഗം തന്നെ അതിലെ ഒരു ചാറ്റിൽ നിന്നും ഒരു പിക്ചർ ഓപ്പൺ ആക്കി നോക്കി. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി. അവൻ ആ പിക്ചർ കലിതുള്ളി നിൽക്കുന്ന അസ്ലന് നേരെ നീട്ടി. അവൻ അത് സംശയത്തോടെ വാങ്ങി നോക്കി.
“എന്താണെന്ന് അറിയില്ല ഇവിടെ ഇപ്പൊ മൊബൈലിനു ഒന്നും തീരെ റേഞ്ച് ഇല്ല അല്ലേ അസ്ലൻ? നിന്റെ മൊബൈലിൽ ഉണ്ടോ റേഞ്ച് ഉണ്ടേൽ ഒന്ന് താ ഞാൻ ഒരു കാൾ ചെയ്യട്ടെ…” ഹരി അങ്ങനെ പറഞ്ഞതും വീണ്ടും അസ്ലന് എന്തോ അപകടം മണക്കാൻ തുടങ്ങി. അവൻ ഒന്നും പറയാൻ ആവാതെ ഹരി കാണിച്ച പിക്ചർ നോക്കി നിന്നു.

“നോക്കി കണ്ണ് മിഴിക്കണ്ട… ഇന്നലെ ഹൈവേയിൽ ചെറിയൊരു ആക്‌സിഡന്റ് നടന്നു. ഒരു ലോറി ചെന്ന് കാറിൽ ഇടിച്ചു. കാർ നേരെ ഒരു മലമടക്കിലേക്ക് വീണു തകർന്നു. അതിൽ ഉണ്ടായിരുന്ന നാല് പേരും മരിച്ചു എന്നാ അറിഞ്ഞത്. ആ കാറിന്റെ ഫോട്ടോ ആണ് അത്. കണ്ട് പരിചയം ഉണ്ടോ? പിന്നെ ലോറി… അത് എത്തേണ്ട സ്ഥലത്ത് എത്തി. അല്ലേലും ഹൈവേയിൽ ഇതൊക്കെ സ്ഥിരം ആണ്. മരിച്ചവരെ നീ അറിയുമോ? അതിൽ ഒരുത്തന്റെ പേര് സൗരവ്….” അസ്ലൻ നടുങ്ങി വിറച്ചുപോയി. അതുവരെ ഇല്ലാതിരുന്ന ഒരു തണുപ്പ് അവനെ പൊതിയുംപോലെ തോന്നി അവന്.

“പക്ഷേ അപ്പൊ… മിഴി? അവളെ അവർ തൂക്കും എന്ന് പറഞ്ഞതാണല്ലോ?” അസ്ലൻ മനസ്സിൽ ഓർത്തു.

അപ്പോഴേക്കും ആ പെൺകുട്ടികളുടെ ഇടയിൽ നിന്നും രണ്ട് പേർ നടന്നു മുന്നിലേക്ക് വന്നു. അസ്ലന് അവരെ മനസ്സിലായില്ല. അത് തിരിച്ചറിഞ്ഞ ഹരി അവരെ അവന് പരിചയപ്പെടുത്തി.

“ഇതാണ് നീ പറഞ്ഞ മിഴി… ഇത് പൂജ. എന്റെ ഫ്രണ്ട്സ് ആണ്. കിഷോർ പറയാത്ത ചെറിയൊരു ടെയിൽ എൻഡ് കൂടെ ഈ കഥയ്ക്ക് ഉണ്ടായിരുന്നു അത് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം.

പൂനെയിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ വെച്ച് നിന്റെ ടീം രണ്ടായിട്ട് സ്പ്ളിറ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോഴേ എനിക്ക് ഡൗട്ട് അടിച്ചു. അതുകൊണ്ടാണ് സൗരവിന്റെ നീക്കം വാച്ച് ചെയ്യനായി അവരോട് പറഞ്ഞത്. അവർ അത് ഭാഗിയായി ചെയ്തു. അവർ ലോണാവാല സ്റ്റേഷൻ പരിസരത്തെ CCTV നോക്കുന്നു എന്ന് അറിഞ്ഞപ്പോഴേ അവരുടെ ലക്ഷ്യം ഞാൻ ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *