വിവേക് ആണ് ആദ്യം മുകളിൽ എത്തിയത്. അവൻ നന്നേ കഷ്ടപ്പെട്ട് ആണ് അവിടെ വരെ എത്തിയത്. ശേഷം അവന്റെ സപ്പോർട്ട് കൊണ്ട് വേറൊരുവൻ കൂടെ മുകളിൽ എത്തി. രണ്ടാമത്തെ ആൾ ബാക്കി ഉള്ളവരെ മുകളിലേക്ക് കയറാൻ സഹായിക്കാൻ തുടങ്ങി. അതേ സമയം മുൻകൂട്ടി നിശ്ചയിച്ച പോലെ വിവേക് വേഗം ഒന്നാം നിലയിലേക്ക് ടെറസിൽ നിന്നും ഇറങ്ങുന്ന ഗ്രിൽ കട്ട് ചെയ്യാൻ തുടങ്ങി.
10 മിനിറ്റ് കൊണ്ട് അവൻ അതിന്റെ രണ്ട് കമ്പി ഇളക്കി ഒരാൾക്ക് അതിനുള്ളിൽ കൂടെ അകത്തേക്ക് വരാൻ പറ്റുന്ന രീതിയിൽ ആക്കി. അവൻ പതിയെ അതുവഴി താഴേക്ക് ഇറങ്ങാൻ തുടങ്ങി.
അപ്പോഴേക്കും ഇനി മുകളിൽ എത്താൻ അസ്ലൻ മാത്രം ആയിരുന്നു. ബാക്കി ഉള്ള അഞ്ചുപേർ വിവേക് ഡോർ തുറക്കുന്നതിനായി വെളിയിൽ കാത്തിരുന്നു. ഇരുട്ടിന് ഒന്നുകൂടെ കനം വെച്ചപോലെ തോന്നി അവർക്ക്.
അൽപ സമയത്തെ കാത്തിരിപ്പിന് ഒടുവിൽ ഉള്ളിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പതിയെ ഒരു പാളി മാത്രം തുറന്നതും സാജിദും ബാക്കി ഉള്ളവരും സമയം പാഴാക്കാതെ ഉള്ളിലേക്ക് കയറി മെയിൻ ഡോർ ഉള്ളിൽ നിന്നും പൂട്ടി.
അവർക്ക് ഇനി ഒരു രക്ഷപ്പെടൽ ഉണ്ടാവില്ല അസ്ലന്റെ നീരാളി പിടുത്തത്തിൽ നിന്ന്. അത്ര വെടിപ്പായി തന്നെ അയാൾ അയാളുടെ പ്ലാനുകൾ എക്സിക്യൂട്ട് ചെയ്യാൻ തുടങ്ങി.
അതേ സമയം തന്നെ അസ്ലൻ മുകളിൽ എത്തി. അവർ നാല് പേർ ശ്വാസം പോലും അടക്കി പിടിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങി. പോകുന്ന വഴി എല്ലാം അവർ ഓരോ മുക്കും മൂലയും ശ്രദ്ധിച്ചാണ് പോയത്. മുകളിലെ രണ്ട് റൂമിലും കയറി എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. എല്ലാവരും താഴെ തന്നെ കാണണം അപ്പൊ.
ഇതേ സമയം താഴെ ഉള്ള ടീമും അവരുടെ സെർച്ചിങ് തുടങ്ങിയിരുന്നു. മുകളിൽ നിന്ന അസ്ലനും മറ്റുള്ളവരും താഴേക്ക് പതിയെ ഇറങ്ങി തുടങ്ങി. കൃത്യമായ ഗ്യാപ് ഇട്ട് ആണ് ഓരോരുത്തരും ഇറങ്ങുന്നത്.
അസ്ലൻ തന്നെ ആണ് അവരെ മുന്നിൽ നിന്ന് നയിക്കുന്നത്. അൽപ സമയത്തിന് ശേഷം അസ്ലൻ താഴെ നടുമുറ്റത്തു എത്തി. അങ്ങിങ്ങായി അയാൾക്ക് താഴെ ഉള്ള ടീമിന്റെ നിഴൽ കാണാം. എന്നാൽ അവർ തേടി വന്നത് മാത്രം ഇതുവരെ കണ്ടില്ല.
അസ്ലൻ അടുത്ത അടി എടുത്ത് വെച്ചതും പെട്ടന്ന് ആണ് അത് സംഭവിച്ചത്. നടുമുറ്റത്തെ ലൈറ്റുകൾ എല്ലാം ഒന്നിച്ചു ഓൺ ആയി. ആ ഒരു നിമിഷം അയാൾ അനങ്ങാൻ ആവാതെ നിന്നുപോയി. ആകാരണമായ ഒരു ഭയം അയാളെ പൊതിഞ്ഞു.
പെട്ടന്ന് സമനില വീണ്ടെടുത്ത അസ്ലൻ തന്റെ കയ്യിലെ കത്തി ഊരി എടുത്ത് തിരിഞ്ഞതും നെഞ്ചിന് താഴെ കിട്ടിയ ഒരു ചവിട്ടിൽ ശ്വാസം പോലും എടുക്കാൻ വയ്യാതെ നിന്ന് പോയി. ശ്വാസം കിട്ടാതെ കണ്ണ് തുറിച്ചു നിന്നപോയ അസ്ലൻ എന്നാൽ അവിടുത്തെ കാഴ്ച കണ്ട് ഒന്ന് നടുങ്ങി. കത്തുന്ന കണ്ണുകളുമായി ജാനകി….തന്റെ പ്ലാനിൽ ഒന്നും ഇല്ലാത്ത ഒരു യൂട്ടേൺ അയാൾ അവിടെ കാണുകയായിരുന്നു.
അത് മാത്രമല്ല തന്റെ തോളോട് തോൾ ചേർന്ന് ഇത്ര നേരം വന്ന ഒമ്പത് പേർ ബോധം ഇല്ലാതെ ആ നടുമുറ്റത്തു കിടക്കുന്നു.
“അപ്പൊ… അപ്പൊ ഞാൻ ഇപ്പൊ കണ്ട നിഴലുകൾ??? അത് ആരുടേതാണ്??” അസ്ലൻ ആ നിഴൽ കണ്ട ഭാഗത്തേക്ക് ഞെട്ടിതിരിഞ്ഞു നോക്കി. അയാൾക്ക് അത് വിശ്വസിക്കാൻ ആകുന്നുണ്ടായില്ല.
സ്വന്തം ടീമാണ് അവിടെ നിൽക്കുന്നത് എന്ന് കരുതിയ അയാൾക്ക് തെറ്റി. അതാ അയാൾക്ക് മുന്നിൽ ഊരി പിടിച്ച വാളുമായി മഹീന്തറും ചോട്ടുവും വിജയ് ഉം പിന്നെ വേറെ കുറച്ച് ആളുകളും.
അയാൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം. ദേഷ്യവും നിരാശയും അയാളുടെ സമനില തെറ്റിക്കാൻ തുടങ്ങി. തല ഒന്ന് കുടഞ്ഞു അസ്ലൻ ജാനാകിയുടെ നേരെ കുതിച്ചു…
“പൊലയാടി മോളേ… അസ്ലന്റെ നേരെ ആണോഡി നിന്റെ കളി..” അസ്ലൻ അവൾക്ക് നേരെ പാഞ്ഞടുത്തിട്ടും ജാനകി നിന്നിടത്തു നിന്നും അനങ്ങിയില്ല. അവൻ അവളുടെ തൊട്ടടുത്തു എത്തിയതും പിന്നിൽ നിന്നുള്ള ചവിട്ട് കൊണ്ട് അവൻ ജാനാകിയെയും കടന്ന് നടുമുറ്റത്തു ഇട്ടിരുന്ന കട്ടിലിനു മുകളിലേക്ക് വീണു.
അരിശത്തോടെ ചാടി എഴുന്നേറ്റ അയാളുടെ മുഖത്തു വീണ്ടും ഒരു ഞെട്ടൽ കണ്ടു. താൻ ആരെയാണോ തേടി വന്നത് അവർ അതാ തന്റെ കണ്മുന്നിൽ ഒരു കൂസലും ഇല്ലാതെ എരിയുന്ന കണ്ണുകളോടെ നിൽക്കുന്നു. അവരുടെ എല്ലാം മുന്നിൽ ഒരു കാവൽ മാലാഖയെ പോലെ ഒരുവനും…
