രണ്ടാമത് സൂറത്… ഗുജറാത്ത്. അതിനും ചാൻസ് കുറവ് ആണ്, കാരണം അങ്ങോട്ട് പോവാൻ ആണേലും മുംബൈ വഴി പോണത് ആണ് എളുപ്പം.
മൂന്നാമത് മധ്യ പ്രദേശ്… അങ്ങോട്ട് കടക്കണം എങ്കിൽ അവർ നാസിക്ക് ടച്ച് ചെയ്യണ്ട ആവിശ്യം ഇല്ല. നാസിക്ക് എത്തുന്നതിന് മുന്നേ തന്നെ നേരിട്ട് മധ്യപ്രദേശിലേക്ക് കടക്കാം.” അസ്ലൻ ഓരോന്നായി കണക്ക് കൂട്ടി. അൽപ സമയത്തിന് ശേഷം അയാളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞത് കണ്ട് കൂട്ടാളികൾക്ക് ഒരു ആശ്വാസം തോന്നി. കാരണം അവർക്ക് അറിയാം അയാളെ… അയാളുടെ അസാമാന്യ ചിന്താശക്തിയെ. അയാൾ എപ്പോഴൊക്കെ ഇങ്ങനെ ചിന്തിച്ച് ഇരുന്നിട്ടുണ്ടോ അതിന്റെ ഒക്കെ അവസാനം അയാൾ കണ്ണ് തുറക്കുന്നത് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയും കൊണ്ട് ആവും.
പൊടുന്നനെ അയാൾ കണ്ണ് തുറന്ന് ചാടി എഴുനേറ്റു. കൂടെ ഉള്ള 10 പേരും അയാളുടെ വാക്കുകൾക്ക് ആയി കാതോർത്തു.
“അവർ എവിടേം പോയിട്ടില്ല, ഇവിടെ അടുത്ത് എവിടെയോ ഉണ്ട്. അവർ നാസിക്ക് സിറ്റിയിൽ കേറീട്ടുണ്ട് എന്നാൽ മുംബൈ, സൂറത്, മധ്യപ്രദേശ്.. അങ്ങോട്ടൊക്കെ പോകാൻ ഉള്ള ചാൻസ് ഇല്ല. നാസിക്ക് സിറ്റിയിൽ കയറിയിട്ട് മാത്രം പോകാൻ പറ്റുന്ന ബാക്കി ഒരേ ഒരു റൂട്ടേ ഉള്ളു… തൃയമ്പകേശ്വർ…
എന്റെ ഊഹം ശെരിയാണ് എങ്കിൽ അവർ ആ റൂട്ടിൽ തന്നെ ആവും പോയിട്ടുണ്ടാവുക. ഒരു കാര്യം ചെയ്യാം, നമുക്ക് ആ റൂട്ടിൽ കുറച്ച് നേരം പോയിട്ട് ഏതെങ്കിലും cctv പരിശോധിക്കാം. അതിൽ ആ വണ്ടി ഉണ്ടാകും എനിക്ക് ഉറപ്പാണ്.”
“പക്ഷെ ഭായ് നമ്മൾ നമ്മുടെ ഏരിയയിൽ cctv വീഡിയോസ് ചെക്ക് ചെയ്ത പോലെ ഇവിടെ ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ, നമുക്ക് ഇവിടെ ഹോൾഡ് ഇല്ലല്ലോ അല്ലെങ്കിൽ സിറ്റിയിൽ തന്നെ നമുക്ക് അത് ചെക്ക് ചെയ്യാരുന്നല്ലോ.”
“പൈസയിൽ വരാത്ത ഏത് ഹോൾഡ് ആണെടാ ഉള്ളത്. ഏതെങ്കിലും ലോക്കൽ കടക്കാരെ നോക്കാം cctv വെച്ചിട്ടുള്ള. ഈ വലിയ വലിയ കെട്ടിടത്തിലെ cctv വീഡിയോസ് കിട്ടാൻ ആണ് പാട് ചെറിയ ദാരിദ്ര്യം പിടിച്ച കടക്കാർ ആണേൽ പൈസ കൊടുത്ത് അവന്റെ അമ്മുമ്മയെ വരെ നമുക്ക് വാങ്ങിക്കാം… മനസ്സിലായോ..?
പക്ഷേ ഞാൻ ഇതിന് വേണ്ടി ഇങ്ങനെ ചിലവാക്കുന്ന മുഴുവൻ പണവും അവരുടെ ശരീരം കൊണ്ട് മുതലാക്കിയിട്ടേ ഇനി അവറ്റകളെ ഞാൻ കൊല്ലുകയുള്ളു. നിനക്കൊക്കെ വൈയഗ്ര വല്ലതും വേണമെങ്കിൽ ഇപ്പൊ തന്നെ വാങ്ങിക്കോ. ഹ ഹാ..ഹാ.” അസ്ലൻ അവന്റെ താടി ഉഴിഞ്ഞുകൊണ്ട് ബാക്കി ഉള്ളവരോട് ആയി പറഞ്ഞു.
എല്ലാവർക്കും അത് കേട്ടപ്പോ കണ്ണുകളിൽ ഒരു വെളിച്ചം വന്നപോലെ. അവരെ തട്ടികൊണ്ട് വന്ന അന്ന് മുതൽ എല്ലാവരും കണ്ണുകൊണ്ട് ഭോഗിച്ച് തുടങ്ങിയത് ആണ് പലവട്ടം. അസ്ലനെ പേടിച്ച് മാത്രം ആണ് ഒന്നും മിണ്ടാതെ നിന്നത്. എന്നാൽ ഇപ്പൊ അസ്ലന്റെ വായിൽ നിന്ന് തന്നെ ഇങ്ങനൊരു കാര്യം കേട്ടപ്പോ എല്ലാവർക്കും അവരെ കണ്ടുപിടിക്കാൻ ഒന്നുടെ ഒരു ഊർജം വന്നു.
അസ്ലൻ പറഞ്ഞത് പോലെ തന്നെ അവർ നേരെ തൃയമ്പകേശ്വർ റൂട്ടിലേക് വണ്ടി വിട്ടു. അങ്ങോട്ടുള്ള വഴി മുഴുവൻ വലിയ ട്രക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും ട്രാഫിക് മൂലം വണ്ടി ഒച്ചിഴയുന്ന വേഗത്തിൽ ആണ് പോയത്.
അൽപ്പം പോയതിന് ശേഷം അവർ 3 ഗാങ് ആയി തിരിഞ്ഞ് ഓരോ കടകളിലെയും cctv പരിശോധിക്കാൻ ആരംഭിച്ചു. ചില കടക്കാർ ആദ്യം ഉടക്ക് പറഞ്ഞെങ്കിലും ഗാന്ധിയെ കണ്ടതും മുട്ട് മടക്കി.
അൽപ നേരത്തെ തിരച്ചിലിന് ഒടുവിൽ അവർക്ക് അത് കിട്ടി. റോഡിലൂടെ പാഞ്ഞു പോകുന്ന ഒരു നാഷണൽ പെർമിറ്റ് ട്രക്ക്. ഒരു കടയിൽ നിന്നും കിട്ടിയതും അവർ അതിന്റെ വാലിൽ പിടിച്ച് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ അവർ ആ സ്ഥലത്ത് എത്തിച്ചേർന്നു. മഹീന്തർ വണ്ടി കൊണ്ടുവന്ന് നിർത്തിയ ആ വണ്ടി താവളത്തിൽ.
അവർ വണ്ടി അൽപ്പം മാറ്റി ഒതുക്കിയിട്ട് പരിസരം ഒന്ന് നിരീക്ഷിക്കാൻ തുടങ്ങി. ആരും തമ്മിൽ തമ്മിൽ ഒന്നും സംസാരിച്ചില്ല എല്ലാവരുടെയും കണ്ണുകൾ ആ ചുറ്റുപാടിനെ ഒപ്പിയെടുത്തുകൊണ്ടിരുന്നു. അവർക്ക് ആവിശ്യം ആ ട്രക്ക് ആയിരുന്നു. ഒരുപക്ഷേ അത് ഇവിടെ ഇല്ല എങ്കിൽ ഇനിയും അതിനെത്തേടി അലയേണ്ടി വരും.
രംഗങ്ങൾ എല്ലാം വീക്ഷിച്ചു അൽപ്പം കഴിഞ്ഞ് അസ്ലൻ ഒരു പ്ലാൻ മനസ്സിൽ കണക്ക്കൂട്ടി. എന്നിട്ട് അത് മറ്റുള്ളവരോട് പറയാൻ ആയി അവർ വന്ന സ്കോർപിയോയുടെ ഫ്രണ്ട് സീറ്റിൽ നിന്നും തിരിഞ്ഞ് ഇരുന്നു.
