ഓർമ്മകൾക്കപ്പുറം – 7അടിപൊളി  

എല്ലാവർക്കും അത് കേട്ടപ്പോ കണ്ണുകളിൽ ഒരു വെളിച്ചം വന്നപോലെ. അവരെ തട്ടികൊണ്ട് വന്ന അന്ന് മുതൽ എല്ലാവരും കണ്ണുകൊണ്ട് ഭോഗിച്ച് തുടങ്ങിയത് ആണ് പലവട്ടം. അസ്ലനെ പേടിച്ച് മാത്രം ആണ് ഒന്നും മിണ്ടാതെ നിന്നത്. എന്നാൽ ഇപ്പൊ അസ്ലന്റെ വായിൽ നിന്ന് തന്നെ ഇങ്ങനൊരു കാര്യം കേട്ടപ്പോ എല്ലാവർക്കും അവരെ കണ്ടുപിടിക്കാൻ ഒന്നുടെ ഒരു ഊർജം വന്നു.

അസ്ലൻ പറഞ്ഞത് പോലെ തന്നെ അവർ നേരെ തൃയമ്പകേശ്വർ റൂട്ടിലേക് വണ്ടി വിട്ടു. അങ്ങോട്ടുള്ള വഴി മുഴുവൻ വലിയ ട്രക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും ട്രാഫിക് മൂലം വണ്ടി ഒച്ചിഴയുന്ന വേഗത്തിൽ ആണ് പോയത്.

അൽപ്പം പോയതിന് ശേഷം അവർ 3 ഗാങ് ആയി തിരിഞ്ഞ് ഓരോ കടകളിലെയും cctv പരിശോധിക്കാൻ ആരംഭിച്ചു. ചില കടക്കാർ ആദ്യം ഉടക്ക് പറഞ്ഞെങ്കിലും ഗാന്ധിയെ കണ്ടതും മുട്ട് മടക്കി.

അൽപ നേരത്തെ തിരച്ചിലിന് ഒടുവിൽ അവർക്ക് അത് കിട്ടി. റോഡിലൂടെ പാഞ്ഞു പോകുന്ന ഒരു നാഷണൽ പെർമിറ്റ്‌ ട്രക്ക്. ഒരു കടയിൽ നിന്നും കിട്ടിയതും അവർ അതിന്റെ വാലിൽ പിടിച്ച് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ അവർ ആ സ്ഥലത്ത് എത്തിച്ചേർന്നു. മഹീന്തർ വണ്ടി കൊണ്ടുവന്ന് നിർത്തിയ ആ വണ്ടി താവളത്തിൽ.

അവർ വണ്ടി അൽപ്പം മാറ്റി ഒതുക്കിയിട്ട് പരിസരം ഒന്ന് നിരീക്ഷിക്കാൻ തുടങ്ങി. ആരും തമ്മിൽ തമ്മിൽ ഒന്നും സംസാരിച്ചില്ല എല്ലാവരുടെയും കണ്ണുകൾ ആ ചുറ്റുപാടിനെ ഒപ്പിയെടുത്തുകൊണ്ടിരുന്നു. അവർക്ക് ആവിശ്യം ആ ട്രക്ക് ആയിരുന്നു. ഒരുപക്ഷേ അത് ഇവിടെ ഇല്ല എങ്കിൽ ഇനിയും അതിനെത്തേടി അലയേണ്ടി വരും.
രംഗങ്ങൾ എല്ലാം വീക്ഷിച്ചു അൽപ്പം കഴിഞ്ഞ് അസ്ലൻ ഒരു പ്ലാൻ മനസ്സിൽ കണക്ക്കൂട്ടി. എന്നിട്ട് അത് മറ്റുള്ളവരോട് പറയാൻ ആയി അവർ വന്ന സ്കോർപിയോയുടെ ഫ്രണ്ട് സീറ്റിൽ നിന്നും തിരിഞ്ഞ് ഇരുന്നു.

“നമുക്ക് ആദ്യം ആ ട്രക്ക് ഇവിടെ ഉണ്ടോ എന്ന് ഉറപ്പിക്കണം. അതിന് ഞാൻ ഒരു പ്ലാൻ പറയാം. ഈ വണ്ടിയുടെ ഓയിൽ ചേഞ്ച്‌ ചെയ്യണം എന്ന് പറഞ്ഞ് വണ്ടി നമ്മൾ ഉള്ളിൽ കേറ്റുന്നു. നമ്മൾ ഇത്രേം ഓടി വന്നത് കൊണ്ട് എഞ്ചിൻ നല്ല ചൂട് ആയിരിക്കും അത്കൊണ്ട് തന്നെ ഓയിൽ ചേഞ്ച്‌ ചെയ്ത് തരാൻ സമയം എടുക്കും. ഈ ഗ്യാപ്പിൽ നമുക്ക് ഈ വർക്ഷോപ്പിന്റെ പരിസരം മുഴുവൻ അരിച്ചു പേടിക്കണം.

ഇത്രേം വലിയ ഒരു ഏരിയ ആയത്കൊണ്ട് തന്നെ എല്ലാരും ഒറ്റക്ക് ഒറ്റക്ക് പോയി സേർച്ച്‌ ചെയ്യണം അപ്പൊ എല്ലാ ഏരിയയും കവർ ചെയ്യാം വേഗത്തിൽ. ആ വണ്ടി കണ്ടാൽ ഉടൻ തന്നെ എന്നെ ഫോൺ ചെയ്ത് പറയണം. വണ്ടി ഇവിടെ ഉണ്ടെങ്കിൽ ഇതിനടുത്തു തന്നെ ഏതെങ്കിലും ഒരിടത്തു അവർ ഉണ്ടാകും. വണ്ടി കണ്ടാൽ അടുത്തതായി നമുക്ക് വേണ്ടത് അതിന്റെ ഡ്രൈവറിനെ ആണ്. അവനെ കിട്ടിയാൽ പിന്നെ ബാക്കി ഒക്കെ അവനെകൊണ്ട് തന്നെ പറയിക്കാം.” അസ്ലൻ പ്ലാൻ വിശദീകരിച്ചതും ഉടൻ തന്നെ വിവേക് എന്ന അവന്റെ ഡ്രൈവർ വണ്ടി കൊണ്ടുപോയി ആ വർക്ഷോപ്പിലേക്ക് കയറ്റി നിർത്തി.

അവരുടെ ആ വരവും മുഖത്തെ ഭാവവും ഒക്കെ കണ്ട് അവിടെ ജോലി ചെയ്തുകൊണ്ടിരുന്നവർ തമ്മിൽ തമ്മിൽ ഒന്ന് നോക്കി, ശേഷം ഒരാൾ നടന്ന് അവരുടെ അടുത്തേക്ക് ചെന്നു.

“എന്താ സർ പ്രോബ്ലം വണ്ടിക്ക്?”

“വണ്ടിടെ ഓയിൽ ഒന്ന് മാറ്റണം, പിന്നെ സമയം ഉണ്ടെങ്കിൽ ഒന്ന് സർവീസ് ചെയ്യണം.” വിവേക് ആണ് മറുപടി പറഞ്ഞത്. അപ്പോഴും ബാക്കി ഉള്ളവരുടെ കണ്ണുകൾ ചുറ്റും ഓടിക്കൊണ്ട് ഇരുന്നു.

“സർ ഓയിൽ മാറ്റാൻ കുറച്ച് സമയം എടുക്കും ഒന്ന് വെയിറ്റ് ചെയ്യണം. ഓക്കേ?”
“വെയ്റ്റൊക്കെ ചെയ്തോളാം നിങ്ങൾ പണി തുടങ്ങിക്കോ ഞങ്ങൾ ഇവിടൊക്കെ തന്നെ കാണും. കഴിയുമ്പോ വിളിച്ചാൽ മതി.” അസ്ലൻ ആ മെക്കാനിക്കിനെ നോക്കി പറഞ്ഞു.

“ശെരി സർ…”

“അബ്ദുൾ ഭായ്, ഈ ബ്ലാക്ക് സ്കോർപിയോ ഓയിൽ ചേഞ്ച്‌ ചെയ്യണം. ടൂൾസ് എടുത്ത് വരുവോ?” മെക്കാനിക്ക് അവിടെ നിന്ന് കൊണ്ട് തന്നെ ഉള്ളിലേക്ക് വിളിച്ച് പറഞ്ഞു.

അത് കേട്ടതും അസ്ലനും വിവേകും മറ്റും അവരുടെ ജോലി തുടങ്ങാനായി വെളിയിലേക്ക് ഇറങ്ങി. അസ്ലൻ പറഞ്ഞത് പോലെ തന്നെ അവർ ഓരോ സ്ഥലവും അരിച്ചു പെറുക്കാൻ തുടങ്ങി. ഇഷ്ടംപോലെ ട്രക്കുകൾ വരുന്ന സ്ഥലം ആയത്കൊണ്ട് തന്നെ അതൊരു വലിയ ഏരിയ ഉണ്ടായിരുന്നു.

പാർക്കിംഗ് ഏരിയ, റെസ്റ്റിംഗ് ഏരിയ ഹോട്ടൽ ഏരിയ എന്നിങ്ങനെ അവർ ഒരു ഇടം പോലും വിടാതെ അരിച്ചു പെറുക്കി. ഒടുവിൽ….

വർക്ക്‌ഷോപ്പ് ഏരിയയിൽ നിന്നൊക്കെ കുറച്ച് മാറി രണ്ടുമൂന്ന് വീടുകളുടെ ഇടയിലെ ഒരു ഇടുക്കിൽ ഒരു ട്രക്ക് കിടക്കുന്നത് അസ്ലന്റെ കൂട്ടാളികളിൽ ഒരുവനായ സാജിദ് കണ്ടു. അവൻ പരിസരം ഒന്ന് ചുറ്റും നോക്കി. ഇങ്ങനൊരു ട്രക്ക് ഇങ്ങോട്ട് കയറ്റികൊണ്ട് വരണ്ട ഒരു കാര്യവുമില്ല എന്നവന് തോന്നി. പാർക്കിങ്ങിനും മറ്റുമായി വിശാലമായ സ്ഥലം ഉള്ളപ്പോൾ പിന്നെ ഇതെന്തിനാവും ഇവിടെ കൊണ്ടുവന്ന് ഇട്ടത് എന്നവൻ ചിന്തിച്ചുകൊണ്ട് അതിനരുകിലേക്ക് നടന്നു.

അടുത്ത് ചെന്നതും അവന്റെ മുഖം വിടർന്നു. അതെ ആഴ്ചകളായി തങ്ങൾ തേടി നടന്നത് എന്താണോ അത് ഇതാ തങ്ങളുടെ കൈ എത്തും ദൂരത്ത് കിടക്കുന്നു. അവൻ ഒന്നുകൂടി ഉറപ്പിക്കാൻ ആയി ഫോണിൽ cctv ൽ നിന്ന് കിട്ടിയ ആ ട്രക്കിന്റെ പിക്ചർ നോക്കി. അതേ അത് തന്നെ.

പിന്നൊരു നിമിഷം പാഴാക്കിയില്ല അവൻ അസ്ലന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.

കാൾ കണക്ട് ആവാൻ ടൈം എടുക്കുന്നത് അവനെ അക്ഷമൻ ആക്കി.

“ശ്ശെ… ഒരത്യാവശ്യത്തിന് നോക്കിയ ഊമ്പിയ റേഞ്ച് കാണില്ല.” അവൻ ഫോണിൽ റേഞ്ച് കിട്ടാത്തത്കൊണ്ട് അസ്ലനെ തിരക്കി നടന്നു. അവൻ ശെരിക്കും ഓടുക ആയിരുന്നു. ഒടുവിൽ അവൻ അയാളെ കണ്ടെത്തി.
“ഭായ്.. ഭായ്… അവിടെ ഉണ്ട് ഭായ്.. കിട്ടി..” അവൻ കിതച്ചുകൊണ്ട് അത്രേം പറഞ്ഞു ഒപ്പിച്ചു.

“കിട്ടിയോ..? എവിടെ??” അസ്ലന്റെ കണ്ണിൽ ഒരുപോലെ പ്രതീക്ഷയും പകയും നിറഞ്ഞു.

“കുറച്ച്.. കുറച്ചങ് ഉള്ളിലേക്ക് കയറ്റി പാർക്ക്‌ ചെയ്തിട്ടുണ്ട്.” അവൻ വീണ്ടും കിതച്ചു.

“വാടാ… ബാക്കി ഉള്ളവരെ വിളിച്ചു പറ അങ്ങോട്ട്‌ വരാൻ” അസ്ലൻ അത് പറഞ്ഞ് നടക്കാൻ ഒരുങ്ങി.

“ഭായ് റേഞ്ച് ഇല്ല ഭായ് അതാ ഞാൻ വിളിക്കാഞ്ഞത്.” അവൻ വീണ്ടും ഫോൺ നോക്കി പറഞ്ഞു. ഉടനെ തന്നെ അസ്ലൻ ഫോൺ എടുത്ത് ബാക്കി ഉള്ളവരെ വിളിക്കാൻ നിന്നതും അയാൾക്കും റേഞ്ച് ഇല്ല എന്ന് അയാൾ മനസ്സിലാക്കി.

“മൈര്… ആഹ് നീ നടക്ക് ബാക്കി ഉള്ളവരെ ഒക്കെ വഴിയേ അറിയിക്കാം. നമുക്ക് ആദ്യം പോയി നോക്കാം വാ.”

അവർ ഒരു 6 മിനിറ്റ് കൊണ്ട് ആ ട്രക്ക് കിടന്ന സ്ഥലത്ത് എത്തി.

അസ്ലൻ ആ ട്രക്ക് തന്നെ എന്ന് കൺഫേം ചെയ്തു. ശേഷം അയാൾ ആ ട്രക്കിന് ചുറ്റും നടന്ന് വീക്ഷിച്ചു. എല്ലാം നോക്കി കഴിഞ്ഞു അവസാനം അതിന്റെ ബാക്കിലെ ഡോർ തുറന്ന് അകത്ത്‌ കയറി ഫോണിലെ ഫ്ലാഷ് ഓൺ ആക്കി. അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *