നേരെ ചെന്ന് മുഖത്തിന് നോക്കി ഒരെണ്ണം പൊട്ടിച്ചു. നടന്നു പോയികൊണ്ടിരുന്ന ഒന്ന് രണ്ട് പേരൊക്കെ കണ്ടിട്ടുണ്ട് ഒരാൾ അടുത്തേക്ക് വരാൻ തുടങ്ങി.
“എന്താ പ്രശനം?
ഒന്നുമില്ല ചേട്ടാ അനിയനാണ്. രാവിലെ തന്നെ വീട്ടിൽ നിന്ന് കാശു അടിച്ചു മാറ്റി ഇറങ്ങിയിരിക്കുകയാണ്. “
അയാൾ പൂച്ഛത്തോടെ ദീപുവിനെ നോക്കി നിന്നു. കൂടുതൽ നിന്നാൽ പന്തിയല്ല. നാട്ടുകാർ ഇടപെടും. ഭാഗ്യത്തിന് ദീപു വാ തുറന്നു ഒന്നും പറഞ്ഞില്ല.
മുഖത്തു അടി പൊട്ടിയപ്പോളാണ് ദീപു ഞെട്ടിയത്. കുറച്ചു നേരത്തേക്ക് അവൻ്റെ കിളി പോയി. ആ മാതിരി അടിയാണ് ദീപുവിന് കിട്ടിയത്. നോക്കുമ്പോൾ അരുൺ സാർ. നടന്നു വന്ന ആളുടെ അടുത്തു എന്തോ പറയുന്നുണ്ട്. പക്ഷേ വ്യക്തമല്ല അകെ ഒരു മൂളൽ മാത്രം.
അരുൺ വേഗം തന്നെ താഴെ തെറിച്ചു വീണ മൊബൈലും എടുത്തു ദീപുവിനെ പിടിച്ചു വണ്ടി പാർക്ക് ചെയ്‌ത സ്ഥലത്തേക്ക് നടന്നു
വണ്ടിയിൽ കയറിയതും തലക്ക് ഒരു കൊട്ട് കൂടി കിട്ടി .
എവിടെയാടാ നിൻൻ്റെ പഴയ മൊബൈൽ ഫോൺ
സാർ അത് ഷോപ്പിൽ നന്നാക്കാൻ കൊടുത്തിരിക്കുകയാണ്. ദീപു ഒരു നുണ പറഞ്ഞു.
അപ്പൊ ഇതോട പന്നി
അരുൺ പാൻറ്റ്സിൻ്റെ പോക്കറ്റിലെ ഫോണിൽ പിടിച്ചു കൊണ്ട് ചോദിച്ചു . കൈ മടക്കി ഒരെണ്ണം കൂടി കൊടുത്തു വയറിൽ.
ദീപു വേഗം തന്നെ ഫോൺ എടുത്തു കൊടുത്തു.
ഇനി ഇറങ്ങിക്കോ ബാക്കി പിന്നെ തരാം. അരുൺ പുതിയ ഫോൺ ഒന്ന് പരിശോധിച്ച ശേഷം അവനു തിരികെ നൽകി.
ദീപു ഒരു തരത്തിലാണ് വണ്ടിയിൽ നിന്നിറങ്ങിയത്.
അപ്പോളാണ് കോളേജ് വക ഇന്നോവ ആണെന്ന കാര്യം അവൻ ശ്രദ്ധിച്ചത്. അപ്പൊ ഇത് കീർത്തനയുടെ പണിയായിരിക്കും. ആ മാഡം തള്ള പറഞ്ഞു വിട്ടതായിരിക്കും അരുൺ സാറിനെ.
മുഖത്തു അകെ പുകച്ചിൽ. അവൻ ദേഷ്യത്തോടെ പൂര പറമ്പിലേക്ക് നടന്നു
കുമിളി ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിൽ:
ഏകദേശം പന്ത്രണ്ട മണിയോടെ ജേക്കബ് അച്ചായനും അന്നയും തിരിച്ചെത്തി. ഏതോ ടെക്സ്റ്റയിൽ ഷോപ്പിൻ്റെ രണ്ട് വലിയ കവറുമായി അവൾ അകത്തേക്ക് കയറി പോയി.
“ഡാ പിള്ളേരെ ഇങ്ങോട്ട് വന്ന് ഈ സാധനങ്ങൾ എടുക്കാൻ കൂടടാ.” ജേക്കബ് അച്ചായൻ ഞങ്ങളെ വിളിച്ചു.
അടുക്കളിയിലോട്ട് കുറച്ചു സാദനങ്ങൾ അരിയും ഒന്ന് രണ്ട് പച്ചക്കറികൾ. പിന്നെ ബീഫും ചിക്കനും അച്ചായൻ എടുത്ത് കൈയിൽ പിടിച്ചിട്ടുണ്ട്.
ഞങ്ങൾ ഒന്നും മിണ്ടാതെ സാധനങ്ങൾ എടുത്തു വെച്ചു. തിരിച്ചു വന്നപ്പോളേക്കും അന്ന അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്. പിന്നെ ഞാനും രാഹുലും അവിടെ ഇരിക്കാൻ പോയില്ല. പതുക്കെ തോട്ടത്തിലേക്കിറങ്ങി.. ഇനി ഫുഡ് കഴിക്കാറാകുമ്പോൾ വരാം.
അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അന്നയെ എങ്ങനെ ഒഴുവാക്കും എന്ന് നാഴികക്ക് നാൽപ്പത് വട്ടം അവൻ എന്നോട് ചോദിക്കുന്നുണ്ട്. പിന്നെ അവളുടെ അപ്പൻ കുര്യൻ പോലീസിനെ കൂട്ടി വരുമെന്ന് ഒക്കെ പറയുന്നുണ്ട്. എൻ്റെ ചിന്ത മുഴുവൻ ദീപുവിൻ്റെ കൈയിൽ ഇരിക്കുന്ന ഫോണിലെ ഫോട്ടോസിനെ പറ്റി ആണ്. സംഭവം പുറത്തായാൽ എല്ലാം തീരും. ജീവ അത് വീണ്ടെടുത്തോ എന്നായിരുന്നു എൻ്റെ സംശയം.
ഊണിൻ്റെ സമയമായപ്പോൾ ഞങ്ങൾ തിരിച്ചെത്തി. അന്നയെ അവിടെ കണ്ടില്ല. റൂമിലായിരിക്കണം. ജേക്കബ് അച്ചായൻ കിച്ചണിൽ ഒരെണ്ണം പിടിപ്പിച്ചോണ്ട് നിൽക്കുന്നുണ്ട്. പതിവിലും വൈകിയാണ് ഊണ് റെഡി ആയത്. നല്ല കുരുമുളകിട്ട വരട്ടിയ ബീഫിൻ്റെ മണം അടുക്കളയിൽ നിന്ന് വരുന്നുണ്ട്.
ഡാ നമ്മൾ ഇന്നുച്ചക്കൊരു പിടി പിടിക്കും. രാഹുൽ വെള്ളമിറക്കി കൊണ്ട് പറഞ്ഞു.
ഞങ്ങൾ രണ്ട് പേരും ലിവിങ് റൂമിലെ സോഫയിൽ തന്നെ ഇരുന്നു. ഭക്ഷണം എടുത്തു വെക്കുന്നതിന് മുൻപ് തന്നെ അന്ന ഡൈനിങ്ങ് ടേബിളിൽ ഒരു സൈഡിൽ ആയി ഇരുപ്പുറപ്പിച്ചു. ജേക്കബ് അച്ചായൻ ഒരു പെഗും കുറച്ചു ബീഫുമായി അന്നയുടെ അടുത്ത് വന്നിരുന്നു.
“മോളെ ഒന്നും തോന്നരുത്. വല്ലപ്പോഴുമേ ഉള്ളു. “
“മോൾ കഴിക്കുമോ ?”
“ഇല്ല അങ്കിൾ. വൈൻ കഴിക്കും. “
“നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ടൗണിൽ പോയപ്പോൾ വാങ്ങാമായിരുന്നെല്ലോ”
