ജീവിതമാകുന്ന നൗക – 9അടിപൊളി  

“ഡാ നീ എവിടെയാ. അകെ പ്രശ്നമാണ് രാവിലെ തന്നെ അരുൺ സാർ നിന്നെ തിരക്കി വന്നിരുന്നു. പുള്ളി നല്ല കലിപ്പാണ്. നിൻ്റെ അഡ്രസ്സും വാങ്ങി പോയിട്ടുണ്ട്.”

ദീപു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. തത്കാലം വീട്ടിൽ പോകേണ്ട എന്ന് തീരുമാനിച്ചു. പകരം തേക്കിൻകാട് മൈതാനത്തു പോയിരിക്കാം. നൂൺ ഷോ തുടങ്ങുമ്പോൾ ഏതെങ്കിലും സിനിമക്കും കയറാം. അവൻ അവിടെ ഒരു മരത്തിൻ്റെ ചോട്ടിൽ പോയിരുന്നു. അവിടെയിരുന്ന അവൻ പല പ്രാവിശ്യം കീർത്തനയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല. അവളായിരിക്കും എല്ലാം പറഞ്ഞു കാണും. അവന് അവളോട് ദേഷ്യം തോന്നി.

ദീപു വീട്ടിൽ നിന്നിറങ്ങി അൽപ്പ നേരം കഴിഞ്ഞപ്പോളാണ് അരുൺ അവിടെ എത്തിയത്. വീട് പൂട്ടിയിരിക്കുന്നത് കണ്ട കാരണം അയൽ വീട്ടിൽ അന്വേഷിച്ചു. വീട്ടുകാർ ജോലിക്ക് പോയതാണ് എന്ന് മനസ്സിലായി.

ദീപു വേറെ എവിടേക്കോ ആണ് മുങ്ങിയത് എന്ന് കരുതി അരുൺ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആണ് ടെക്ക് ടീം വിളിച്ചത്.

സാർ സിം ആക്റ്റീവ് ആയിട്ടുണ്ട്. പുതിയ മൊബൈൽ ആണ്. ടൗണിലെ സിറ്റി സെൻറർ ഷോപ്പിങ് മാൾ അടുത്തുള്ള ടവർ ആണ് കാണിക്കുന്നത്. കുറച്ചു കൂടി അക്ക്യൂറേറ്റ ആയി ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം. സിഗ്നൽ ട്രിൻഗ്ലെലേഷൻ നടന്നുകൊണ്ടിരിക്കുകയാണ്
അരുൺ വേഗം തന്നെ ടൗണിലേക്ക് പോയി. അവിടെ എത്താറായപ്പോളേക്കും ടെക്ക് ടീം വീണ്ടും വിളിച്ചു അരുൺ, സൗത്ത് ഈസ്റ്റ് ഡിറക്ഷനിൽ സിഗ്നൽ നീങ്ങുന്നുണ്ട്. പിന്നെ ഔട്ട്ഗോയിംഗ് കാൾ പോയിട്ടുണ്ട് ഒരു രമേഷിന്

കിട്ടിയ ഒരു പാർക്കിങ്ങിൽ അരുൺ വണ്ടി ഒതുക്കി. ഒറ്റ നോട്ടത്തിൽ തന്നെ അരുൺ മനസ്സിലായി ഒഴിഞ്ഞു കിടക്കുന്ന മൈതാനത്തേക്കായിരിക്കും ദീപു പോയിരിക്കുകയെന്ന്.

സാർ സിഗ്നൽ മൂവ് ചെയ്യുന്നില്ല, സ്റ്റേഷനറിയായി.

അരുൺ പതുക്കെ നടന്നു, പൂരം നടക്കുന്ന തേക്കിൻകാട് മൈതാനം. തിരക്കൊന്നുമില്ല. നടുക്കായി ക്ഷേത്രം. ഏതോ ചാനലിൽ പൂരം കണ്ടിട്ടുണ്ട്. ഒരു പ്രാവിശ്യം ഈ ക്ഷേത്രത്തിൽ വരണം. അരുൺ പതുക്കെ ദീപുവുനെ തിരക്കി നടന്നു. അവിടെ ഉള്ള അൽമരത്തിൻ്റെ തറയിൽ മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന ദീപുവിനെ കണ്ടു. അരുണിന് ദേഷ്യം ഇരച്ചു കയറി. ഈ തെണ്ടി കാരണം എന്തൊക്കെ പ്രശ്നങ്ങളാണ്.

നേരെ ചെന്ന് മുഖത്തിന് നോക്കി ഒരെണ്ണം പൊട്ടിച്ചു. നടന്നു പോയികൊണ്ടിരുന്ന ഒന്ന് രണ്ട് പേരൊക്കെ കണ്ടിട്ടുണ്ട് ഒരാൾ അടുത്തേക്ക് വരാൻ തുടങ്ങി.

“എന്താ പ്രശനം?

ഒന്നുമില്ല ചേട്ടാ അനിയനാണ്. രാവിലെ തന്നെ വീട്ടിൽ നിന്ന് കാശു അടിച്ചു മാറ്റി ഇറങ്ങിയിരിക്കുകയാണ്. “

അയാൾ പൂച്ഛത്തോടെ ദീപുവിനെ നോക്കി നിന്നു. കൂടുതൽ നിന്നാൽ പന്തിയല്ല. നാട്ടുകാർ ഇടപെടും. ഭാഗ്യത്തിന് ദീപു വാ തുറന്നു ഒന്നും പറഞ്ഞില്ല.

മുഖത്തു അടി പൊട്ടിയപ്പോളാണ് ദീപു ഞെട്ടിയത്. കുറച്ചു നേരത്തേക്ക് അവൻ്റെ കിളി പോയി. ആ മാതിരി അടിയാണ് ദീപുവിന് കിട്ടിയത്. നോക്കുമ്പോൾ അരുൺ സാർ. നടന്നു വന്ന ആളുടെ അടുത്തു എന്തോ പറയുന്നുണ്ട്. പക്ഷേ വ്യക്തമല്ല അകെ ഒരു മൂളൽ മാത്രം.

അരുൺ വേഗം തന്നെ താഴെ തെറിച്ചു വീണ മൊബൈലും എടുത്തു ദീപുവിനെ പിടിച്ചു വണ്ടി പാർക്ക് ചെയ്‌ത സ്ഥലത്തേക്ക് നടന്നു

വണ്ടിയിൽ കയറിയതും തലക്ക് ഒരു കൊട്ട് കൂടി കിട്ടി .

എവിടെയാടാ നിൻൻ്റെ പഴയ മൊബൈൽ ഫോൺ

സാർ അത് ഷോപ്പിൽ നന്നാക്കാൻ കൊടുത്തിരിക്കുകയാണ്. ദീപു ഒരു നുണ പറഞ്ഞു.

അപ്പൊ ഇതോട പന്നി
അരുൺ പാൻറ്റ്സിൻ്റെ പോക്കറ്റിലെ ഫോണിൽ പിടിച്ചു കൊണ്ട് ചോദിച്ചു . കൈ മടക്കി ഒരെണ്ണം കൂടി കൊടുത്തു വയറിൽ.

ദീപു വേഗം തന്നെ ഫോൺ എടുത്തു കൊടുത്തു.

ഇനി ഇറങ്ങിക്കോ ബാക്കി പിന്നെ തരാം. അരുൺ പുതിയ ഫോൺ ഒന്ന് പരിശോധിച്ച ശേഷം അവനു തിരികെ നൽകി.

ദീപു ഒരു തരത്തിലാണ് വണ്ടിയിൽ നിന്നിറങ്ങിയത്.

അപ്പോളാണ് കോളേജ് വക ഇന്നോവ ആണെന്ന കാര്യം അവൻ ശ്രദ്ധിച്ചത്. അപ്പൊ ഇത് കീർത്തനയുടെ പണിയായിരിക്കും. ആ മാഡം തള്ള പറഞ്ഞു വിട്ടതായിരിക്കും അരുൺ സാറിനെ.

മുഖത്തു അകെ പുകച്ചിൽ. അവൻ ദേഷ്യത്തോടെ പൂര പറമ്പിലേക്ക് നടന്നു

കുമിളി ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിൽ:

ഏകദേശം പന്ത്രണ്ട മണിയോടെ ജേക്കബ് അച്ചായനും അന്നയും തിരിച്ചെത്തി. ഏതോ ടെക്സ്റ്റയിൽ ഷോപ്പിൻ്റെ രണ്ട് വലിയ കവറുമായി അവൾ അകത്തേക്ക് കയറി പോയി.

“ഡാ പിള്ളേരെ ഇങ്ങോട്ട് വന്ന് ഈ സാധനങ്ങൾ എടുക്കാൻ കൂടടാ.” ജേക്കബ് അച്ചായൻ ഞങ്ങളെ വിളിച്ചു.

അടുക്കളിയിലോട്ട് കുറച്ചു സാദനങ്ങൾ അരിയും ഒന്ന് രണ്ട് പച്ചക്കറികൾ. പിന്നെ ബീഫും ചിക്കനും അച്ചായൻ എടുത്ത് കൈയിൽ പിടിച്ചിട്ടുണ്ട്.

ഞങ്ങൾ ഒന്നും മിണ്ടാതെ സാധനങ്ങൾ എടുത്തു വെച്ചു. തിരിച്ചു വന്നപ്പോളേക്കും അന്ന അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്. പിന്നെ ഞാനും രാഹുലും അവിടെ ഇരിക്കാൻ പോയില്ല. പതുക്കെ തോട്ടത്തിലേക്കിറങ്ങി.. ഇനി ഫുഡ് കഴിക്കാറാകുമ്പോൾ വരാം.

അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അന്നയെ എങ്ങനെ ഒഴുവാക്കും എന്ന് നാഴികക്ക് നാൽപ്പത് വട്ടം അവൻ എന്നോട് ചോദിക്കുന്നുണ്ട്. പിന്നെ അവളുടെ അപ്പൻ കുര്യൻ പോലീസിനെ കൂട്ടി വരുമെന്ന് ഒക്കെ പറയുന്നുണ്ട്. എൻ്റെ ചിന്ത മുഴുവൻ ദീപുവിൻ്റെ കൈയിൽ ഇരിക്കുന്ന ഫോണിലെ ഫോട്ടോസിനെ പറ്റി ആണ്. സംഭവം പുറത്തായാൽ എല്ലാം തീരും. ജീവ അത് വീണ്ടെടുത്തോ എന്നായിരുന്നു എൻ്റെ സംശയം.

ഊണിൻ്റെ സമയമായപ്പോൾ ഞങ്ങൾ തിരിച്ചെത്തി. അന്നയെ അവിടെ കണ്ടില്ല. റൂമിലായിരിക്കണം. ജേക്കബ് അച്ചായൻ കിച്ചണിൽ ഒരെണ്ണം പിടിപ്പിച്ചോണ്ട് നിൽക്കുന്നുണ്ട്. പതിവിലും വൈകിയാണ് ഊണ് റെഡി ആയത്. നല്ല കുരുമുളകിട്ട വരട്ടിയ ബീഫിൻ്റെ മണം അടുക്കളയിൽ നിന്ന് വരുന്നുണ്ട്.
ഡാ നമ്മൾ ഇന്നുച്ചക്കൊരു പിടി പിടിക്കും. രാഹുൽ വെള്ളമിറക്കി കൊണ്ട് പറഞ്ഞു.

ഞങ്ങൾ രണ്ട് പേരും ലിവിങ് റൂമിലെ സോഫയിൽ തന്നെ ഇരുന്നു. ഭക്ഷണം എടുത്തു വെക്കുന്നതിന് മുൻപ് തന്നെ അന്ന ഡൈനിങ്ങ് ടേബിളിൽ ഒരു സൈഡിൽ ആയി ഇരുപ്പുറപ്പിച്ചു. ജേക്കബ് അച്ചായൻ ഒരു പെഗും കുറച്ചു ബീഫുമായി അന്നയുടെ അടുത്ത് വന്നിരുന്നു.

“മോളെ ഒന്നും തോന്നരുത്. വല്ലപ്പോഴുമേ ഉള്ളു. “

“മോൾ കഴിക്കുമോ ?”

“ഇല്ല അങ്കിൾ. വൈൻ കഴിക്കും. “

“നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ടൗണിൽ പോയപ്പോൾ വാങ്ങാമായിരുന്നെല്ലോ”

അവർ ഓരോ കാര്യങ്ങളൊക്ക പറഞ്ഞോണ്ടിരുന്നു. രണ്ട് പേർക്കും ഞങ്ങൾ അവിടെ ഉണ്ടെന്ന് ഭാവമില്ല. ജോയേട്ടൻ ഭക്ഷണമൊക്കെ മേശയിൽ എടുത്തു വെച്ച്. ചെറിയ ടേബിളാണ് അങ്ങോട്ട് പോയാൽ അവളുടെ മുൻപിൽ ഇരിക്കേണ്ടി വരും. എന്നാൽ രാഹുൽ നേരെ പോയി കഴിക്കാനിരുന്നു. വേറെ വഴിയില്ലാത്തത് കൊണ്ട് പിന്നാലെ ഞാനും. ആദ്യം കുറച്ചു നേരത്തേക്ക് ആരും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *