“ഇവൾ ഇത്ര പെട്ടന്ന് ജേക്കബ് അച്ചായനെ കയ്യിലെടുത്തോ? “
രാഹുൽ എൻ്റെ ചെവിയയിൽ [പറഞ്ഞു
“ഡാ പിള്ളേരെ വന്നിരിരുന്ന കഴിക്ക്.”
ഞങ്ങളെ കണ്ടതും ജേക്കബ് അച്ചായൻ പറഞ്ഞു.”
“ഇപ്പോൾ വിശക്കുന്നില്ല. അച്ചായാ “
നല്ല വിശപ്പുണ്ടെങ്കിലും ഞാൻ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. കഴിക്കാൻ മുന്നോട്ട് കാല് വെച്ച രാഹുലും വിശക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് എൻ്റെ പിന്നാലെയിറങ്ങി.
“ഡാ നീ എന്തിനാ വിശക്കുന്നില്ല എന്ന് പറഞ്ഞേ. അവളുണ്ട് തീറ്റ കണ്ടിട്ട് ഒന്നും ബാക്കി കാണുമെന്നുതോന്നുന്നില്ല.”
“നീ എന്തിനാ എൻ്റെ പിന്നാലെ വന്നേ അവിടെ പോയിരുന്നു തിന്നാൻപാടില്ലായിരുന്നോ.”
പിന്നെ കുറച്ചുനേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല
ഞങ്ങൾ അവിടെ വരാന്തയിൽ തന്നെ ഇരുന്നു. ദീപുവിനെയും കീർത്തനയെയും എന്തൊക്കെയോ ചെയ്യണമെന്നൊക്കെ രാഹുൽ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും എൻ്റെ മനസ്സിൽ അന്നയെ കുറിച്ചായിരുന്നു ചിന്ത. എന്തിനായിരിക്കും അവൾ എൻ്റെ ഒപ്പം വന്നത്. ഇവളെ എവിടെ കൊണ്ട് പോയി ആക്കും. സ്റ്റീഫനെ വിളിച്ചു വരുത്തിയാൽ ഇവൾ കൂടെ പോകുമോ?
കുറച്ചു നേരം കഴിഞ്ഞു അച്ചായനും അന്നയും കൂടെ അങ്ങോട്ടക്ക് വന്നു. അവളുടെ മുഖത്തു ജീവനൊക്കെ വെച്ചിട്ടുണ്ട്.
“അപ്പം കുറച്ചു കുറവാണ്, എന്നാലും ആവിശ്യത്തിന് ഉണ്ട് വേഗം പോയി കഴിക്ക്.”
ജേക്കബ് അച്ചായൻ ഞങ്ങളോടെ പറഞ്ഞപ്പോൾ അന്നയുടെ മുഖത്തു ഒരു ചിരി ഉണ്ടായോ എന്നൊരു സംശയം. ഞങ്ങൾ ഒന്നും മിണ്ടിയില്ല നേരെ ഡൈനിങ്ങ് ടേബിളിലേക്ക് വെച്ചു പിടിച്ചു. രാഹുൽ പാത്രം തുറന്നപ്പോൾ തന്നെ മസസ്സിലായി ജേക്കബ് അച്ചായൻ ഞങ്ങൾക്കിട്ട് വെച്ചതാണെന്ന്.ആവിശ്യത്തിന് ഭക്ഷണം ഉണ്ട്. പിന്നെ ഒന്നും നോക്കിയില്ല മുഴുവൻ കഴിച്ചു തീർത്തു.
തിരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ ജേക്കബ് അച്ചായനെയും അന്നയെയും കണ്ടില്ല. എസ്റ്റേറ്റ് ചുറ്റി കാണിക്കാൻ കൊണ്ട് പോയി കാണുമെന്ന് മനസ്സിലായി.
ഞാനും രാഹുലും അവിടെ തന്നെ ഇരുന്നു.
“ഡാ ഈ കുരിശിനെ എങ്ങനെ ഒഴുവാക്കും. “
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അവൻ ഓരോ ഓരോ മണ്ടൻ ഐഡിയകൾ പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അച്ചായനും അന്നയും നടന്നു വന്നു. അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി.
“ഞങ്ങൾ കുമിളി ടൗൺ വരെ പോകുകയാണ്. അവൾക്ക് കുറച്ചു ഡ്രസ്സ് ഒക്കെ വാങ്ങണം. നിങ്ങൾ വരുന്നുണ്ടോ? “
പോയില്ലെങ്കിൽ സംഭവം പാളും. അകെ അഞ്ചു ദിവസത്തെ ഡ്രസ്സ് മാത്രമേ ഉള്ളു അത് മിക്കതും മുഷിഞ്ഞിരിക്കുന്നു. എങ്കിലും വരുന്നില്ല എന്ന് ഞങ്ങൾ രണ്ട് പേരും പറഞ്ഞു. അച്ചായൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല അടുക്കളയിലെ പാചകം ചെയ്യുന്ന ജോയ് ചേട്ടൻ്റെ അടുത്തു നിന്ന് വാങ്ങാനുള്ള സദാനങ്ങളുടെ ലിസ്റ്റുമെടുത്തു.
അന്ന അപ്പോഴേക്കും ഡ്രസ്സ് മാറി ഒരു ജീൻസും ടോപ്പുമിട്ട് വന്നു, വലിയ കാശു കാരി അച്ചായത്തി ജീപ്പിൽ കയറാൻ ബുദ്ധിമുട്ടും എന്നൊക്കെയാണ് ഞാനും രാഹുലും കരുതിയത്. എന്നാൽ അവൾ ഞങ്ങളെ മൈൻഡ് ചെയ്യാതെ ജീപ്പിൻ്റെ ഫ്രണ്ട് സീറ്റിൽ കയറി അച്ചായൻ്റെ ഒപ്പം പോയി. എന്തായാലും അവർ തിരിച്ചെത്താൻ സമയം എടുക്കും.
***************************************
ഇതേ സമയം അന്നയുടെ അപ്പച്ചി ലെനയുടെ വീട്ടിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മാർക്കോസും എത്തിയിട്ടുണ്ട്.
ജോണിയെ കൊണ്ട് തന്നെ അന്നയെ കെട്ടിക്കണം എന്നാണ് മാർക്കോസിൻ്റെ കണക്ക് കൂട്ടൽ. ആ പേരും പറഞ്ഞു കുര്യൻ്റെ കൈയിൽ നിന്ന് സ്ത്രീധനം കൂടുതൽ വാങ്ങാം. അത് പറഞ്ഞില്ലെങ്കിലും അതിൻ്റെ ആവേശം അയാൾക്കുണ്ട്. അവരെ ഒതുക്കാൻ പുതിയ ടീമിനെ ഇറക്കാമെന്നായി മാർക്കോസ്. ജോസ് അതിനോട് പൂർണ്ണമായി യോജിച്ചു. കാര്യങ്ങൾ ശരിക്കും മനസിലാക്കിയിട്ട് മതി എന്നായി കുരിയൻ. സൈബർ സെല്ലിൽ വിളിച്ചു ലൊക്കേഷൻ കിട്ടിയില്ല എന്ന് ലെന കള്ളം പറഞ്ഞു.
സംഭവം പുറത്തറിയാതിരിക്കാൻ പോലീസ് വഴിയുള്ള അന്വേഷണം വേണ്ട എന്ന് തീരുമാനിച്ചു. പകരം വിശ്വസ്‌തരായ ആളുകളെ മാത്രം ഉപയോഗിച്ചു.
ഡയറക്ടർ മീരയെ വിളിച്ചു അർജ്ജുവിൻ്റെ രാഹുലിൻ്റെയും ഡീറ്റെയിൽസ് ഒക്കെ എടുത്തു. അർജ്ജുവിൻ്റെ പെറൻറ്റ്സ് അമേരിക്കയിൽ ആയത് കൊണ്ട് അവിടെ പരിചയത്തിലുള്ളവരെ വെച്ചു അവരെ കുറിച്ചറിയാൻ തീരുമാനമായി. അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ്റെ അടുത്ത് അന്വേഷിക്കാനായി ഒരാളെ വിട്ടു.
അപ്പോഴേക്കും സ്റ്റീഫൻ എത്തി. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവന് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി. ഗോവയിൽ നടന്ന സംഭവങ്ങൾ സ്റ്റീഫൻ അറിഞ്ഞിരുന്നില്ല. കുരിയനും കൂട്ടരും അത് അവനിൽ നിന്ന് മറച്ചു വെച്ചു. കോളേജിന് പുറത്തു നടന്ന സംഘർഷത്തെ കുറിച്ചും അവനോട് പറഞ്ഞില്ല ടൂർ കഴിഞ്ഞു വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ ഒപ്പം പോയി എന്ന് മാത്രമാണ് അവർ പറഞ്ഞത്. അന്നയുടെ കല്യാണം ഉടനെ നടത്താൻ നിർബന്ധിച്ചതാകും അവൾ അർജ്ജുവിൻ്റെ ഒപ്പം പോകാനുള്ള കാരണമായി പറഞ്ഞത്. അന്നയെ കല്യാണത്തിന് നിർബന്ധിച്ചതിന് വഴക്കായി. അതോടെ മാർക്കോസ് പതുക്കെ സ്ഥലം കാലിയാക്കി.
അന്നയും അർജ്ജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും അവൻ അത് അവരുടെ അടുത്ത് പറഞ്ഞില്ല. ജോസ് കൊച്ചാപ്പയുടെ സ്വഭാവം വെച്ച് സമയം വൈകും തോറും കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് സ്റ്റീഫന് മനസ്സിലായി. അവൻ ഒരു പരിഹാരം എന്ന രീതിയിൽ അവരോട് പറഞ്ഞു.
“പപ്പ, അർജ്ജു താമസിക്കുന്ന സ്ഥലം എനിക്കറിയാം. ഞാൻ ഒറ്റക്ക് പോയി അന്നയെ കൂട്ടികൊണ്ട് വരാം. പക്ഷേ എനിക്ക് രണ്ട് കാര്യങ്ങളിൽ ഉറപ്പ് തരണം അന്നയെ അവൾക്കിഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിക്കരുത് രണ്ടാമത് ഇപ്പോൾ നടന്ന കാര്യത്തിൻ്റെ പേരിൽ അവളെ ഉപദ്രവിക്കാൻ പാടില്ല.”
കുരിയൻ ശരി എന്ന രീതിയിൽ തലയാട്ടി.
“നീ ഒറ്റക്ക് പോകേണ്ട ജോസും കൂടെ വരും. ഒറ്റക്ക് പോകുന്നത് സുരക്ഷിതമല്ല. “
പിന്നെ അതും പറഞ്ഞു തർക്കമായി. അവസാനം അപ്പച്ചി ലെന കൂടെ വരാം എന്നായി. വേറെ വഴി ഇല്ലാത്തത് കൊണ്ട് സ്റ്റീഫൻ അതിന് സമ്മതിച്ചു.
രണ്ട് പേരും കൂടി ലെനയുടെ പോലീസ് വാഹനത്തിലാണ് സ്റ്റീഫൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയത്. സിറ്റി പോലീസ് കമ്മീഷണറുടെ വണ്ടി ആയതു കൊണ്ട് സെക്യൂരിറ്റി തടഞ്ഞൊന്നുമില്ല നേരെ അകത്തോട്ട് കയറി. കാര്യം തിരക്കാനായി അസോസിയേഷൻ സെക്രെട്ടറി ഓടി വന്നു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അർജ്ജു താമസിക്കുന്ന ഫ്ലാറ്റ് ഏതാണ് എന്ന് ചോദിച്ചു അങ്ങോട്ടേക്ക് പോയി.
അർജ്ജുവിൻ്റെ ഫ്ലാറ്റിരിക്കുന്ന ടവറിൽ കയറിയപ്പോൾ തന്നെ നെയിം ബോർഡ് ലെന ശ്രദ്ധിച്ചു Tapasee Exports Pvt. Ltd.