മൂവരും ഗേറ്റ് ലക്ഷ്യമാക്കി പുറത്തേക്ക് നടന്നു.
ലക്ഷ്മി അപ്പോഴും ആർദ്രയെ ചെറുതായി ശാസിച്ചുകൊണ്ടിരുന്നു.
എയ്ഞ്ചൽ അവരെ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മനസ്സ് അവരോടൊപ്പം നടന്നിരുന്നില്ല.
അവളുടെ ഉള്ളിൽ ഒരൊറ്റ വാചകം മാത്രം വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
“അവർ പോയി കഴിഞ്ഞാൽ എന്നെ വിളിക്കണം…”
സാറിന്റെ ആ ശബ്ദം.
ഫിസിക്സ് ലാബ്.
മൂന്നാം നിലയിലെ തനിച്ചുള്ള ആ മുറി.
അവിടെ സാർ തനിച്ചാണ്.
അവിടേക്ക് തന്നെയാണ് തനോട് വരാൻ പറഞ്ഞിരിക്കുന്നത്.
എന്തായിരിക്കും സാർ പറയുക?
ഇന്നലെ രാത്രിയിലെ ചാറ്റിനെ കുറിച്ച് ആണോ?
താൻ അയച്ച ഫോട്ടോയെ കുറിച്ച് ആണോ?
അല്ലെങ്കിൽ തന്റെ മനസ്സിലുള്ളത് നേരിൽ കേൾക്കാനാണോ?
ആ ചിന്തകൾ വരുമ്പോൾ അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ ചിരി തെളിഞ്ഞു.
അപ്പോഴാണ് പെട്ടെന്ന് ആർദ്ര നിൽക്കുന്നത്.
“അയ്യോ…”
ലക്ഷ്മിയും എയ്ഞ്ചലും തിരിഞ്ഞു നോക്കി.
“എന്താ?”
“ബാഗ് എടുക്കാൻ മറന്നു.”
എയ്ഞ്ചലിന്റെ ഹൃദയം ഒന്ന് പെട്ടെന്ന് മിടിച്ചു.
ആർദ്രയുടെ ബാഗ്.
ലാബിൽ കയറിയപ്പോൾ സാർ വാങ്ങി മേശപ്പുറത്ത് വച്ച ബാഗ്.
“ഇപ്പോഴാണോ ഓർമ്മ വന്നത്?” ലക്ഷ്മി ദേഷ്യത്തോടെ ചോദിച്ചു.
“മൊബൈൽ അതിലാണ്,” ആർദ്ര പറഞ്ഞു. “ഞാൻ ഇപ്പോൾ വരാം.”
അവൾ തിരിഞ്ഞ് സ്കൂളിലേക്കു നടക്കാൻ ഒരുങ്ങി.
“അത് ഇപ്പോൾ തന്നെ എടുക്കണോ?” എയ്ഞ്ചൽ പെട്ടെന്ന് ചോദിച്ചു.
ആ ചോദ്യം അല്പം വേഗത്തിൽ പുറത്തുവന്നുപോയി.
ആർദ്ര അവളെ നോക്കി.
“വേണം. മൊബൈൽ ഇല്ലാതെ ഞാൻ ജീവിക്കില്ല.”
ലക്ഷ്മി അല്പം ദേഷ്യം തീർക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
“എന്നാൽ ഞങ്ങൾ പോകുന്നു. നീ അതൊക്കെ എടുത്ത് വന്നാൽ മതി.”
ആർദ്രയോടുള്ള ദേഷ്യം അവൾ അങ്ങിനെ തീർത്തു.
“നിങ്ങൾക്ക് തിരക്കുണ്ടെങ്കിൽ നിങ്ങൾ പൊക്കോ,” ആർദ്രയും വിട്ടുകൊടുക്കാതെ പറഞ്ഞു.
“വാ എയ്ഞ്ചൽ,” ലക്ഷ്മി വിളിച്ചു.
എയ്ഞ്ചൽ ഒരു നിമിഷം നിന്നുപോയി.
ഈ അവസരം തനിക്കായിരുന്നെങ്കിൽ…
എയ്ഞ്ചലിന്റെ മനസ്സിൽ പെട്ടെന്ന് ആ ചിന്ത വന്നു.
ആർദ്ര തിരിഞ്ഞ് സ്കൂളിലേക്ക് നടന്ന് തുടങ്ങിയിരുന്നു.
അവൾ ലാബിലേക്ക് തിരികെ പോകുന്നു.
മനു സാർ ഇപ്പോഴും അവിടെ തന്നെയായിരിക്കാം.
താൻ പോകേണ്ട ഇടത്തേക്ക് ഇപ്പോൾ ആർദ്രയാണ് മടങ്ങുന്നത്.
ലക്ഷ്മി മുന്നോട്ട് നടന്നു. എയ്ഞ്ചൽ അവളുടെ പിന്നാലെ.
“ആർദ്ര എല്ലാം കുളമാക്കി അല്ലേ…” ലക്ഷ്മി പറഞ്ഞു.
“അതേ…” എയ്ഞ്ചൽ മറുപടി നൽകി.
പക്ഷേ ആ മറുപടിക്കിടയിലും, അവളുടെ മനസ്സ് മറ്റൊരു കണക്കുകൂട്ടലിലായിരുന്നു.
ലക്ഷ്മിയെ എങ്ങിനെ ഒഴിവാക്കും?
എങ്ങിനെ തിരിച്ച് സ്കൂളിലേക്ക് പോകും?
സാർ കാത്തിരിക്കുമോ?
വിളിക്കാൻ പറഞ്ഞതല്ലേ…
ലക്ഷ്മി അവളെ നോക്കി.
എന്തുപറ്റി ?
എയ്ഞ്ചൽ ഒന്ന് ഞെട്ടി. പിന്നെ മുഖം സാധാരണയായി വെച്ചു.
“നിനക്ക് പെട്ടെന്ന് പോകണോ?” എയ്ഞ്ചൽ ചോദിച്ചു.
“എന്തേ?”
“ഉച്ചയ്ക്ക് ശേഷവും മെഹർ മിസ്സിന്റെ ലാബ് ഉണ്ട് ” എയ്ഞ്ചൽ പതുക്കെ പറഞ്ഞു.
“മിസ്സിനോട് കുറച്ച് ഡൗട്ട് ചോദിക്കാൻ ഉണ്ടായിരുന്നു.”
ലക്ഷ്മി ഉടനെ മുഖം ചുളിച്ചു.
“അയ്യോ, ഞാൻ ഇല്ല മെഹർ മിസ്സിന്റെ അടുത്തേക്ക്.”
എയ്ഞ്ചലിന് ഉള്ളിൽ ചെറിയൊരു ആശ്വാസം വന്നു. പക്ഷേ പുറത്തു കാണിച്ചില്ല.
“അതെന്താ?”
“എന്നെ കാണുമ്പോൾ മെഹർ മിസ് ഓരോന്ന് പറഞ്ഞു തുടങ്ങും. ഡ്രസ്സ്, സ്റ്റാറ്റസ്, സാർ… എന്തെങ്കിലും. എനിക്ക് ഇപ്പോൾ അതൊന്നും കേൾക്കാൻ മൂഡില്ല.”
അത് കേട്ട് എയ്ഞ്ചലിന് ചിരി വന്നു.
കൂടെ, തന്റെ പ്ലാൻ വർക്ക് ആയതിന്റെ ചെറിയ സന്തോഷവും.
“അപ്പോൾ നീ വരുന്നില്ലേ ?” എയ്ഞ്ചൽ സാധാരണയായി ചോദിച്ചു.
“ഇല്ല. നീ പോകണമെങ്കിൽ പൊക്കോ.”
ആ വാക്ക് കേട്ടപ്പോൾ എയ്ഞ്ചലിന്റെ ഉള്ളിൽ സന്തോഷം ഒന്ന് ഉയർന്നു.
പക്ഷേ അതു പുറത്തുവരുന്നതിന് മുൻപേ ലക്ഷ്മി വീണ്ടും പറഞ്ഞു.
