“ഇല്ല,എനിക്ക് പറ്റില്ല…രണ്ട് ദിവസമൊന്നും കോലോത്ത് തമ്പുരാനെ തനിച്ചാക്കാൻ പറ്റില്ല… “..
മാഡം ഒരൽപം അയഞ്ഞതായി സുരേഷിന് തോന്നി..
“ അതിനെന്താ മാഡം… മാഡത്തിന്റെ മൂത്തമോള് അടുത്ത് തന്നെയല്ലേ താമസം… അവരോട് രണ്ട് ദിവസം കോലോത്ത് വന്ന് നിൽക്കാൻ പറഞ്ഞാ പോരേ…?”.
സുരേഷ് അതിനുള്ള പ്രധിവിധിയും പറഞ്ഞു..
“ഉം… ആട്ടെ,എങ്ങോട്ടാ നിങ്ങളുടെ ഈ യാത്ര… “..
മാഡം അയഞ്ഞെന്നറിഞ്ഞ് എല്ലാർക്കും സന്തോഷമായി..
“രണ്ട് മൂന്ന് ഓപ്ഷനുണ്ട് മാഡം… മാഡത്തിനോട് കൂടി ചോദിച്ചിട്ട് തീരുമാനിക്കാം എന്ന് വെച്ചു…”..
കൂട്ടത്തിൽ ഫ്രീക്കനായ മുസ്തഫ പറഞ്ഞു..ഇരുപത്തെട്ട് വയസേ അവനായിട്ടുള്ളൂ..
സ്വന്തം വീട് മുതൽ ഭർത്താവിന്റെ വീട് വരെയും,അവിടുന്ന് ഓഫീസ് വരെയും മാത്രം യാത്ര ചെയ്ത് പരിചയമുള്ള അംബിക ജാള്യതയോടെ എല്ലാരെയും നോക്കി..
“അപ്പോ ഉറപ്പിക്കുകയല്ലേ മാഡം…?”..
സുരേഷ് സന്തോഷത്തോടെ ചോദിച്ചു..
“അങ്ങനെ ഉറപ്പിക്കുകയൊന്നും വേണ്ട… ഞാൻ തമ്പുരാനുമായൊന്ന് സംസാരിക്കട്ടെ… പോകാനുള്ള വണ്ടിയൊക്കെ റെഡിയായോ… ?..“..
“ഉവ്വ് മാഡം… എനിക്കൊരു വണ്ടിയുണ്ട്… ഒരിന്നോവ… അത് ഡ്രൈവറെ വെച്ച് ടാക്സിയായി ഓടിക്കുകയാ… ആ വണ്ടി ഞാനെടുക്കാം… ഞാനും മുസ്തഫയും വണ്ടിയോടിക്കാം..”..
“ഉം…ശരി ശരി… എല്ലാരും പോയി ജോലിയെടുക്ക്… ഞാനൊന്നാലോചിക്കട്ടെ…”..
സന്തോഷത്തേടെയാണ് എല്ലാവരും അവരുടെ സീറ്റിൽ പോയിരുന്നത്.. മാഡം വരുമെന്ന ഒരു പ്രതീക്ഷ അവർക്കുണ്ടായി..
✍️…” നീ പോണം എന്ന് തന്നെയാ അംബീ എന്റെ അഭിപ്രായം… “..
വൈകിട്ട് കോലോത്തെത്തിയ അംബിക,തമ്പുരാനോടെല്ലാം വിസ്തരിഞ്ഞ് പറഞ്ഞു..എല്ലാം കേട്ട് കഴിഞ്ഞ് തമ്പുരാൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു..
“അതെങ്ങിനെയാ തമ്പുരാൻ… ?.
രണ്ട് ദിവസമൊക്കെ കോലോത്ത്…തമ്പുരാൻ…തനിച്ച്…?”..
“എന്റെ അംബീ… ഞാൻ കൊച്ചുകുട്ടിയൊന്നുമല്ല… രണ്ട് ദിവസം തനിച്ച് നിൽക്കുന്നതിൽ എനിക്കൊരു പ്രയാസവുമില്ല… അതുമല്ല, നിന്റെ കൂടെ ജോലി ചെയ്യുന്നവർ ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ… നീ എന്തായാലും പോണം… “..
“ ഞാൻ പോണം എന്ന് തന്നെയാണോ തമ്പുരാൻ പറയുന്നത്…?”..
“ഉം… ഞാനോ നിന്നെ എവിടേക്കും കൊണ്ടുപോയിട്ടില്ല… ഇങ്ങിനെ ഒരവസരം കിട്ടിയിട്ട് വേണ്ടാന്ന് വെക്കണ്ട…”..
“ എന്നാ തമ്പുരാനും വാ… നമുക്ക് രണ്ടാൾക്കും കൂടി പോകാം…”..
അത് കേട്ട് തമ്പുരാനൊന്ന് ചിരിച്ചു..
“ അംബീ… കോളേജിൽ പഠിപ്പിച്ച സമയത്ത് വർഷത്തിൽ മൂന്നാല് ടൂറുണ്ടാവും… ഏതെങ്കിലും ഒന്നിന് ഞാൻ പോയിട്ടുണ്ടോ… ?.
എനിക്ക് യാത്രയിലേറെ ഇഷ്ടം വായനയാന്ന് നിനക്കറിഞ്ഞൂടെ… നീ വരുന്നത് വരെ ഞാനിവിടെ ഇരുന്ന് വായിച്ചോളാം… നീ പോയിട്ട് വാ…”..
“ എന്നാ മാളൂനോട് രണ്ട് ദിവസം ഇവിടെ വന്ന് നിൽക്കാൻ പറയാം…”..
അവരുടെ മൂത്ത മകളാണ് മാളവിക.. ഇവിടെ അടുത്ത് തന്നെയാണ് അവളെ വിവാഹം കഴിച്ചയച്ചത്.. അവളും അനിയത്തിയും സ്കൂൾ ടീച്ചർമാരാണ്..
“വേണ്ട… നാല് ദിവസം അവർക്കും അവധിയല്ലേ അംബീ… അവരും എന്തേലുമൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടാവും… നമ്മളായിട്ടത് മുടക്കണ്ട… എനിക്കാരും കൂട്ട് വേണ്ട… നീ സമാധാനമായി പോയിട്ട് വാ… “..
തമ്പുരാന്റെ നിർബന്ധത്തിന് വഴങ്ങി അംബിയ യാത്ര പോവാൻ തന്നെ തീരുമാനിച്ചു.. രാത്രി തന്നെ അവൾ സുരേഷിനെ വിളിച്ച് തന്റെ സമ്മതമറിയിച്ചു.. പോകുന്ന സ്ഥലത്തിന്റെ ഒരു അഭിപ്രായവും അംബിക പറഞ്ഞു.. അത് എല്ലാവരുമായി സുരേഷ് കൂടിയാലോചിച്ച് തീരുമാനവുമാക്കി..
മൈസൂരാണ് അംബിക പറഞ്ഞ സ്ഥലം.. അതിന് കാരണവുമുണ്ട്.. ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് ടൂറ് പോകുന്നത് മുഴുവൻ മൈസൂരിലേക്കായിരുന്നു..എന്നാൽ ഒരു തവണ പോലും അവിടെയൊന്ന് പോവാൻ അംബികക്ക് സാധിച്ചില്ല.. കോലോത്തെ പെൺകുട്ടിയെ ടൂറിന് വിടാനൊന്നും അഛൻതമ്പുരാൻ അനുവദിച്ചിരുന്നില്ല..
