ആദിയുടെ നിഷ്കളങ്കമായ ആ വാചകങ്ങൾ കേട്ടപ്പോൾ പവിയുടെ കണ്ണുകൾ ഒന്ന് നനഞ്ഞു. താനും ഇതുപോലെ എത്രയോ കാലമായി ഉള്ളിൽ കരയുന്നു. മഹി എത്തുമ്പോൾ പ്രതീക്ഷിക്കുന്ന ആ സ്നേഹവും പരിഗണനയും കിട്ടാതെ വരുമ്പോൾ, താൻ ഓരോ ദിവസവും കൂടുതൽ കൂടുതൽ ആ കൂട്ടിലേക്ക് ചുരുങ്ങുകയല്ലേ?
മുഖത്ത് നിർബന്ധപൂർവ്വം ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ആദിയുടെ തലയിൽ പതിയേ തലോടി, “ആദിമോൻ ചെല്ല്, വേഗം പോയി കാലും മുഖവും കഴുകി ആ യൂണിഫോം മാറ്റി വേറെ ഡ്രസ്സ് ഇട്. അമ്മ ദേ ഇപ്പോ ചായ എടുത്തു തരാം.”
മോൻ വസ്ത്രം മാറി വരുമ്പോഴേക്കും പവി ചായയും അവന് ഇഷ്ടപ്പെട്ട ബിസ്കറ്റും തീൻമേശയിൽ ഒരുക്കിയിരിന്നു.അവൻ അത് കഴിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പവി വീടിന്റെ മറ്റ് ജോലികൾ ധൃതിയിൽ തീർത്തു. ഒപ്പം ആദിയെ അടുത്തിരുത്തി അവന്റെ ഹോംവർക്കുകൾ ഓരോന്നും ക്ഷമയോടെ ചെയ്യിപ്പിച്ചു.
പഠിത്തമെല്ലാം കഴിഞ്ഞ് അവന് ഭക്ഷണം നൽകി ഉറക്കാനായി ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി. അവന്റെ നെറ്റിയിൽ ഒരുമ്മ നൽകി അവനെ പുതപ്പിച്ചു കിടത്തുമ്പോൾ പവിയുടെ മനസ്സ് ഒന്നു ശാന്തമായി. മുറിയിലെ ലൈറ്റ് അണച്ച് അവൾ പുറത്തേക്ക് ഇറങ്ങി.
വീട് വീണ്ടും പഴയ നിശബ്ദതയിലേക്ക് മടങ്ങിയിരിക്കുന്നു. സമയം എട്ടര കഴിഞ്ഞു,, ഇനി അരമണിക്കൂർ കൂടെ കഴിഞ്ഞാൽ മഹിയേട്ടൻ തിരിച്ചെത്തും. അവൾ പെട്ടെന്ന് തന്നെ കുളിക്കാനായി ബാത്റൂമിലേക്ക് കയറി.
കുളികഴിഞ്ഞ് ഈറൻ മുടിയും സുതാര്യമായ മന്ന നൈറ്റിയും അണിഞ്ഞ് പവി കണ്ണാടിക്ക് മുന്നിൽ നിന്നു. നൈറ്റിയുടെ സുതാര്യതയിൽ ഉള്ളിലിട്ടിരിക്കുന്ന ബ്രായും പാന്റിയും വരെ വളരെ വ്യക്തമായി നിഴലിക്കുന്നുണ്ടായിരുന്നു.
അവൾ കണ്ണാടിയിൽ തന്റെ ശരീരത്തെ ചെരിഞ്ഞും തിരിഞ്ഞും സൂക്ഷ്മമായി പരിശോധിച്ചു. കല്യാണത്തിനു മുമ്പ് മെലിഞ്ഞിരുന്ന താൻ, പ്രസവശേഷം ഇപ്പോൾ അത്യാവശ്യം കൊഴുത്ത് മിനുങ്ങിയിട്ടുണ്ട്. മുന്നിലും പിന്നിലുമുള്ള ആകാരവടിവ് ഏതൊരു പുരുഷനെയും ആകർഷിക്കാൻ പാകത്തിലുള്ളതാണെന്ന് അവൾക്ക് നന്നേ ഉറപ്പുണ്ടായിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് മഹിയേട്ടന് തന്നോട് താല്പര്യം തോന്നാത്തത്? (ആ ചോദ്യം അവൾ അവളോട് തന്നെ ചോദിച്ചതായിരുന്നു).
എന്തായാലും ലെന പറഞ്ഞതുപോലെ ഒന്ന് ശ്രമിച്ചു നോക്കാമെന്ന ഉറച്ച തീരുമാനത്തോടെ അവൾ കണ്ണുകൾ നന്നായി എഴുതി. കണ്ണിന് കൂടുതൽ ആകർഷണം കിട്ടാൻ അവൾ പീലിയും വരച്ചു.
ഈ കോലത്തില്‍ തന്നെ കണ്ടാൽ ഏതൊരാണിനും വികാരം തോന്നുമെന്ന കാര്യത്തിൽ അവൾക്കിപ്പോൾ ഒരു സംശയവുമുണ്ടായിരുന്നില്ല. ഇനി മഹിയേട്ടൻ വന്ന് തന്നെ കണ്ടാലുള്ള പ്രതികരണം അറിയാൻ അവൾ ആകാംക്ഷയോടെ കാത്തിരുന്നു.
എത്ര ഒരുങ്ങിയിട്ടും മതിയാകാത്തവളെപ്പോലെ അവൾ കണ്ണാടിയിൽ തന്നെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഡോർ ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ ശ്വാസം ഒന്ന് നിലച്ചു. വാതിൽ തുറന്നു കൊടുക്കാനായി ഓരോ
ചുവടുവെക്കുമ്പോഴും അവളുടെ ഉള്ളിൽ വല്ലാത്തൊരു ആവേശം അലയടിക്കുന്നുണ്ടായിരുന്നു. പതിവില്ലാത്തവിധം ഇത്രയും അണിഞ്ഞൊരുങ്ങി തന്റെ മഹിയേട്ടനെ സ്വീകരിക്കുമ്പോൾ അദ്ദേഹത്തിൽ നിന്നും കിട്ടാൻ പോകുന്ന പ്രതികരണത്തെ ആലോചിച്ച് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു നിന്നിരുന്നു.
വീടിനകത്തേക്ക് കയറിയ മഹി തിളങ്ങുന്ന കണ്ണുകളോടെ പവിയെ അടിമുടി ഒന്ന് നോക്കി.
അത് സ്വന്തം ഭർത്താവണെങ്കിൽ കൂടിയും അദ്ദേഹത്തിന്റെ നോട്ടം നേരിട്ടപ്പോൾ അവൾക്ക് വല്ലാത്ത നാണം തോന്നി. പുഞ്ചിരി മായാതെ തന്നെ അവൾ തലകുനിച്ചു നിന്നു.
അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം മഹിയുടെ ശബ്ദം ഉയർന്നു കേട്ടു.
”ഇന്നെന്താ ഇവിടെ അടുത്ത് കാവിൽ വല്ല ഉത്സവമുണ്ടോ?”
അതൊരു തമാശയാവാമെന്ന് കരുതി അവൾ ചിരിയോടെ തന്നെ നിലത്തേക്ക് നോക്കി നിന്നു. എന്നാൽ അടുത്ത നിമിഷം കേട്ട വാക്കുകൾ അവളുടെ നെഞ്ചിൽ ഒരു കനൽ കോരിയിട്ടതുപോലെ തോന്നി.
”അല്ല, നിന്റെ ഈ കോലം കണ്ടിട്ട് തെയ്യം കെട്ടാൻ പോകുന്നതുപോലെ ഉണ്ടല്ലോ!”
