അമ്മായിയപ്പന്റെ ആ തുറന്നുപറച്ചിൽ കേട്ടതും അഷ്‌റഫിന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി! തെസ്നി ആണെങ്കിൽ നാണം കൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു. എങ്കിലും അവളുടെ ഉള്ളിലും ഒരു ആശ്വാസമായിരുന്നു; കുറെ കാത്തിരിപ്പിന് ശേഷം തന്റെ ഇക്കയുടെ കൂടെ ഒന്ന് സ്വതന്ത്രമായി ഇരിക്കാമല്ലോ.
ബന്ധുക്കളെല്ലാം ഓരോരുത്തരായി പടിയിറങ്ങി. കാറുകൾ ദൂരേക്ക് മറയുന്നതും നോക്കി അഷ്‌റഫ് ഉമ്മറത്ത് നിന്നു. മുറ്റത്തെ ആ തെങ്ങോലകൾക്കിടയിലൂടെ കാറ്റ് മൂളി വന്നു. അവസാനത്തെ ആളും പോയി വാതിലടച്ചതും അഷ്‌റഫ് അകത്തേക്ക് തിരിഞ്ഞു. വീടിനുള്ളിൽ ഇപ്പോൾ ഒരു വല്ലാത്ത നിശബ്ദതയാണ്.
അടുക്കളയിൽ പണികൾ ഒതുക്കുകയായിരുന്നു തെസ്നി. അവളുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ട്. അഷ്‌റഫ് സാവധാനം അടുക്കളയിലേക്ക് നടന്നു.
മോൻ അടുക്കളയിലെ തറയിലിരുന്ന് കളിപ്പാട്ടങ്ങളുമായി ഗുസ്തി പിടിക്കുകയാണ്. ആ തക്കം നോക്കി അഷ്‌റഫ് പിന്നിലൂടെ പൂച്ചയെപ്പോലെ ചെന്ന് തെസ്നിയെ വരിഞ്ഞു മുറുക്കി.
കാത്തിരിപ്പിന്റെ ചൂട് അവന്റെ കൈകളിൽ ഉണ്ടായിരുന്നു. അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി അവൻ ആഞ്ഞു ശ്വസിച്ചു. ആ മാറ്റപ്പൊലി വന്ന ശരീരത്തിന്റെ ഗന്ധം അവനെ ഭ്രാന്ത് പിടിപ്പിച്ചു. തെസ്നി ഒന്ന് പുളഞ്ഞു.
”വിട് ഇക്ക… ആകെ വിയർപ്പാണ്. ഇത്രേം കാത്തില്ലേ, കുറച്ചു നേരം കൂടി കാക്ക്. എന്റെ ജോലിയൊക്കെ ഒന്ന് തീരട്ടെ. ഞാനൊന്ന് കുളിച്ചു വൃത്തിയായി, നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ച് മോനേം ഉറക്കി സമാധാനമായി തുടങ്ങാം…”
അവളുടെ ആ വിറയാർന്ന ശബ്ദം കേട്ടപ്പോൾ അഷ്‌റഫിന് കാര്യം ബോധ്യമായി. ഒന്ന് ആഞ്ഞു പിടിച്ചാൽ അവൾ ഇപ്പോൾ തന്നെ വീഴും എന്നറിയാം, പക്ഷെ പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ . അവൻ അവളുടെ കഴുത്തിൽ ഒന്ന് കടിച്ചു വിട്ടിട്ട് ചിരിച്ചു.
”എന്നാ വേഗം ആയിക്കോ… എന്റെ ക്ഷമ തീർന്നു തുടങ്ങിയിട്ടുണ്ട്.”
അഷ്‌റഫ് നിലത്തിരുന്ന മകനെ വാരിയെടുത്തു ഉമ്മറത്തേക്ക് നടന്നു. മോനെ മടിയിലിരുത്തി അവൻ പുറത്തെ പച്ചപ്പിലേക്ക് നോക്കിയിരുന്നു. ഉള്ളിൽ ആകെ ഒരു പെരുപ്പാണ്. അപ്പുറത്ത് അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ശബ്ദത്തിനൊപ്പം തെസ്നിയുടെ വളകിലുക്കവും കേൾക്കാം.ഇനി മണിക്കൂറുകൾ മാത്രം.. അവൻ ഉള്ളിൽ സന്തോഷിച്ചു.
അഷ്‌റഫും മോനും കൂടി ഉമ്മറത്ത് ഇരിക്കുമ്പോഴാണ് അയൽക്കാരനായ രമേശേട്ടനും കുടുംബവും അങ്ങോട്ട് കയറി വന്നത്. രമേശേട്ടൻ വെറുമൊരു അയൽക്കാരനല്ല; അഷ്‌റഫ് പ്രവാസിയായിരുന്ന സമയത്ത് ഈ വീടുപണിയുടെ ഓരോ ഘട്ടത്തിലും ഓടിനടന്ന് സഹായിച്ച ആളാണ്. കൂടെ ഭാര്യ ലതച്ചേച്ചിയും, ഡിഗ്രി ഫസ്റ്റ്സു ഇയർ പഠിക്കുന്ന സുന്ദരിയായ മകൾ വർഷയും, അനിയൻ വിനീഷും, രമേശേട്ടന്റെ അമ്മയുമുണ്ട്.
”വാ… വാ… രമേശേട്ടാ, എല്ലാവരും ഉണ്ടല്ലോ!” അഷ്‌റഫ് എഴുന്നേറ്റു അവരെ സ്വാഗതം ചെയ്തു.
പെണ്ണുങ്ങളെല്ലാം കൂടി നേരെ വീടിനുള്ളിലേക്ക്, തെസ്നിയുടെ അടുത്തേക്ക് പോയി. ലതച്ചേച്ചിയും വർഷയുമൊക്കെ അകത്ത് തെസ്നിയുമായി വർത്തമാനത്തിൽ മുഴുകി. അഷ്‌റഫിന്റെയും തെസ്നിയുടെയും ആ പുത്തൻ വീടിന്റെ ഭംഗിയും വിശേഷങ്ങളും അവർ ചോദിച്ചറിഞ്ഞു. രണ്ട് വർഷത്തിന് ശേഷം നാട്ടിലെത്തിയ അഷ്‌റഫിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിൽ അവർക്ക് വലിയ പങ്കുണ്ട്.
രമേശേട്ടൻ അഷ്‌റഫിന്റെ അടുത്ത് ഉമ്മറത്തെ ചെയറിൽ ഇരുന്നു. അഷ്‌റഫ് നിറഞ്ഞ മനസ്സോടെ പറഞ്ഞു:
“രമേശേട്ടാ, ഈ വീട് ഇന്നീ കാണുന്ന നിലയിലാക്കാൻ നിങ്ങൾ ചെയ്ത സഹായം… അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഞാൻ അവിടെ നിൽക്കുമ്പോൾ ഇവിടെ എല്ലാം നോക്കി നടത്തിയത് നിങ്ങളാണല്ലോ.”
രമേശേട്ടൻ അവന്റെ തോളിൽ ഒന്ന് തട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:
“അതിനെന്തിനാടാ നന്ദിയൊക്കെ പറയുന്നത്? നമ്മൾ പരിചയപ്പെട്ടിട്ട് അധികം കാലമായിട്ടില്ലെങ്കിലും നീ എനിക്ക് സ്വന്തം അനിയനെപ്പോലെയാണ്. നിന്റെ സ്വപ്നം പൂർത്തിയായപ്പോൾ എനിക്കും സന്തോഷം.”
