തേജാത്മികം 10
Thejathmikam Part 10 | Author : Nishinoya
[ Previous Part ] [ www.kambi.pw ]
അമ്മയുടെ ശേഷക്രിയകൾക്ക് ശേഷം ബന്ധുക്കൾ ഓരോരുത്തരായി വീട്ടിൽ നിന്നും പടി ഇറങ്ങി. ഒറ്റക്ക് അവിടെ നിൽക്കാതെ മാമന്റൊപ്പം ചെന്ന് നിൽക്കാൻ പുള്ളി നിർബന്ധിച്ചെങ്കിലും തേജസിന് പോയില്ല. കൂടിന് ആരും ഇല്ലെങ്കിൽ എത്ര വലിയ മണിമാളിക പഠിത്തുയർത്തിയാലും അതിന് വെറും സിമെന്റിന്റെയും കട്ടയുടെയും വിലയെ ഉള്ളു എന്ന സത്യം തേജസ് തിരിച്ചറിഞ്ഞു. പതിയെ അവൻ ഷോപ്പിൽ പോയി തുടങ്ങി.
വീണ്ടും തേജസ് പഴയതു പോലെ ആയെങ്കിലും തിരികെ വീട്ടിൽ എത്തുമ്പോൾ ഏകാന്തത അവനെ വേട്ടയാടികൊണ്ടിരുന്നു. അതിനാൽ കഴിവതും വീട്ടിലേക്ക് വരാതിരിക്കാൻ അവൻ ശ്രമിച്ചു. രാത്രി വരെ ഷോപ്പിൽ നിന്ന് പണി എടുക്കും എല്ലാരും പോയാലും അവൻ അവിടെ നിന്നും ഇറങ്ങില്ല.
ഒരുപക്ഷെ വീട്ടിൽ പോകുന്നെങ്കിൽ വളരെ വൈകി ഷീണിച്ചു അവശനായി ആണ് വീട്ടിൽ എത്താറുള്ളത് അതാവുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ പെട്ടെന്ന് ഉറങ്ങാൻ കഴിയുമല്ലോ. ചില ദിവസങ്ങൾ വീട്ടിലേക്ക് വരാറുമില്ല. തേജസിന്റെ ജീവിതം ഇങ്ങനെ ഒരു ലക്ഷ്യബോധവും ഇല്ലാതെ ഇഴഞ്ഞു നീങ്ങി.
“…ഇത് എന്താ ഉണ്ടാക്കി വെച്ചേക്കുന്നേ…” രാവിലെ കഴിക്കാൻ എടുത്ത അപ്പം അതുപോലെ തിരിച്ചു പ്ലേറ്റിൽ വച്ച് ദേവന്റെ അച്ഛൻ അലറി.
“…എന്താ… എന്താ ഇവിടെ…” അടുക്കളയിൽ നിന്ന സരസ്വതി ഓടി ഊണ് മേശക്ക് അരികെ എത്തി.
“…ഇത് മനുഷ്യർക്ക് തിന്നാൻ ഉണ്ടാക്കിയത് തന്നെയാണോ…” ദേവന്റെ അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു.
“…ഇതിന് എന്താ കുഴപ്പം. ദേവനും ഞാനും എല്ലാം ഇത് തന്നെയല്ലേ കഴിച്ചത്…” അപ്പത്തിലേക്കും ദേവന്റെ അച്ഛന്റെ മുഖത്തേക്കും മാറി മാറി നോക്കി സരസ്വതി ചോദിച്ചു.
“… ഈ കരിഞ്ഞത് ആണോ ഇവിടെ എല്ലാരും കഴിച്ചേ…”
“…ഹാ…രാവിലെ മുതൽ എല്ലാർക്കുംവേണ്ടി ഉണ്ടാക്കുന്നത് അല്ലെ. അപ്പൊ ഒന്നു രണ്ടെണ്ണം കരിഞ്ഞെന്ന് വരും. ഇപ്പോഴത്തേക്ക് ഒന്ന് ക്ഷമിക്ക്…” സരസ്വതിഅമ്മ പറഞ്ഞു.
“…എനിക്ക് വേണ്ട…” പാത്രം നീക്കി മാറ്റി ദേവന്റെ അച്ഛൻ ഉമ്മറത്തേക്ക് നടന്നു.
“… എന്താ അമ്മേ ഒരു ബഹളം കേട്ടത്…” പിന്നാം പുറത്ത് നിന്നും അടുക്കളയിലേക്ക് വന്ന വേദിക അമ്മയോട് കാര്യം തിരക്കി.
“…ഓ നിന്റെ അമ്മായിഅച്ഛന് ഇത് ഇറങ്ങില്ലെന്ന്…” അടുക്കളയിൽ മൂടി വച്ചിരുന്ന പാത്രത്തിൽ നോക്കി പറഞ്ഞു.
“… അതെന്താ അച്ഛന് വേണ്ടാത്തെ…” സംശയത്തോടെ അവൾ ആ മൂടി തുറന്ന് നോക്കി.
“…അമ്മേ ഇത് കരിഞ്ഞു പോയല്ലോ. ഇതാണോ അച്ഛന് കൊടുത്തത്…”
“…നീ പറയുന്നത് കേട്ടാൽ ഞാൻ അങ്ങേർക്ക് മനഃപൂർവം അപ്പം കരിച്ചു കൊടുത്തെന്ന് തോന്നോലോ. ഉണ്ടാക്കിയപ്പോൾ ഒന്നു രണ്ടെണ്ണം കരിഞ്ഞു പോയി. എന്ന് പറഞ്ഞു അത് കളയാൻ പറ്റോ…”
“… അച്ഛൻ ഒന്നും കഴിച്ചില്ലേ…”
“… വേണോങ്കിൽ കഴിച്ചാൽ മതി. എനിക്ക് അങ്ങേർക്ക് വേണ്ടി വേറെ ഉണ്ടാക്കാനോ അങ്ങേരെ ഊട്ടാനോ സമയമില്ല…” തീരെ താല്പര്യം ഇല്ലാതെ സരസ്വതി അമ്മ പറഞ്ഞു.
“… എന്താ അമ്മേ ഇതൊക്കെ…” നിസ്സഹായയി വേദിക ചോദിച്ചു.
“… നീ അതൊന്നും ചിന്തിക്കാതെ വന്ന് കഴിക്കാൻ നോക്ക്…” സരസ്വതി അമ്മ വേറൊരു പാത്രത്തിൽ വേദികക്ക് കാപ്പി എടുത്തു.
“… ഇത് കരിഞ്ഞിട്ടില്ലല്ലോ…” തനിക്ക് തന്ന പാത്രത്തിലെ അപ്പം തിരിച്ചും മറിച്ചും നോക്കി വേദിക ചോദിച്ചു.
“…നീ അതൊന്നും ചിന്തിക്കാതെ കഴിക്കാൻ നോക്ക്…”
“…മോളെ നീ അവിടെ നിന്നെ…. നീ ഇത് എങ്ങോട്ടാ പോണേ…” താൻ കൊടുത്ത കാപ്പിയുമായി ഉമ്മറത്തേക്ക് പോവുന്ന വേദികയോട് സരസ്വതി ചോദിച്ചു.
