അനാഥനെന്ന അനശ്വരമായ ആനന്ദം – 3

ഗീതേ ഇനിയിപ്പോ എന്താ ചെയ്യുക….. ഇവരെന്താടി ഇങ്ങനെ…

കിട്ടിപ്പോയ് … മോളേ കിട്ടിപ്പോയ്.

എന്ത് കിട്ടിപ്പോയെന്ന്….എന്തിനാടി ബഹളം വയ്ക്കുന്നത്

ഇതാടി ഫോൺ നോക്ക് ….. ഇവരെ കണ്ട് പിടിച്ചാൽ മതി..

ടീ ഗീതേ അവര് തന്നെയാ അത്…. ന്നാ വാ….

————————————-

ടാ നന്ദൂട്ടാ നിൻ്റെ ഫോൺ ബെല്ലടിയുന്നു… ഏതോ ഗീതാ ശൗരിയാണ് വിളിക്കുന്നത്…..

ആര് ഗീതാ ശൗരിയോ….
ഞാൻ പറഞ്ഞത് കുറച്ച് ഉച്ചത്തിലായെന്ന് അനുവിൻ്റയും രുക്കുവിൻ്റെയും നോട്ടത്തിൽ നിന്നും മനസ്സിലായി …….

ഗീതയെന്ന് കേട്ടതും എനിക്കെന്തെല്ലാമോ സംഭവിക്കുന്ന ഫീലിംഗ്…

പക്ഷെ അതിനായുസ്ല് വളരെ കുറവായിരുന്നു..

ചെറിയമ്മ എനിക്ക് തരുന്നതിന് മുമ്പ് തന്നെ അനുവത് കൈക്കലാക്കുകയും അവൾ ആൻസർ ചെയ്യുകയും ചെയ്തു .

എൻ്റെ നമ്പർ അവളുടെ കൈയ്യിലുണ്ടെങ്കിലും വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

പക്ഷെ എന്ത് കൊണ്ടോ അനുവിൻ്റെ ആ പ്രവർത്തി എനിക്കിഷ്ടമായില്ല.. എങ്കിലും ചെറിയമ്മ ഉള്ളത് കൊണ്ട് തൽക്കാലം സഹിച്ചെന്ന് മാത്രം.

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും അവളെനിക്ക് നേരെ ആ ഫോൺ വെച്ച് നീട്ടി .നീട്ടിയതും അതും പോരാഞ്ഞ് ഒരു പുച്ഛച്ചിരിയും.

അതോടെ എൻ്റെ ക്ഷമയും നശിച്ചു .അതോടെപ്പം അവൾ മുൻപേ പറഞ്ഞ .വാക്കുകളും അനുവാദമില്ലാതെ എൻ്റെ ഫോൺ അറ്റൻ്റ് ചെയ്തതുമല്ലാമായപ്പോൾ അവൾടെ മുഖം നോക്കി ഒന്നങ്ങ് പെടച്ചു.
.
എന്നിട്ട് …

നമ്മളോടെന്തേലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കാനുള്ള തൻ്റേടം വേണം അല്ലാതെ
മറ്റേsത്തെ ഒണക്ക ചിരിയുമായ് വന്നാൽ ഇനി ഇതല്ല ഇതിനേക്കാളും സ്ട്രോങ്ങിലായിരിക്കും കിട്ടുകയെന്നും പറഞ്ഞ്.

ഞാനെൻ്റെ ഫോൺ ചെവിയോടടുപ്പിക്കലും ബീപ് ബീപ്പ് സൗണ്ട് അടിയലും കൂടിയായപ്പോ പ്രാന്ത് പിടിച്ച അവസ്ഥയിലായ്.

അനുവിനെ തല്ലിയതിലുള്ള വിശമവും ഗീതയോട് ഒന്നും തന്നെ സംസാരിക്കാത്ത വിശമവും കൂടിയായപ്പോ.. മനസ്സിലന്തോ ഭാരം കൂടിയ പോലെ. ഒന്നു വേച്ച് പോയ എന്നെ അനു പിടിച്ചപ്പോൾ എനിക്കെന്ത് കൊണ്ടോ നമുക്കിഷ്ടമില്ലാത്ത ആരോ പിടിക്കുന്നൊരു ഫീലാണ് തോന്നിയത് .

ടീ രുക്കൂ … എന്നെയൊന്ന് പുറത്ത് പോകാൻ സഹായിച്ചാട്ടെ… ന്ന് പറഞ്ഞപ്പോൾ ഭൂമിയും ചവിട്ടിക്കുലുക്കി അവളകത്തോട്ട് പോയ്..

പക്ഷെ അതിനിടയിൽ ചെറിയമ്മ വന്നെൻ്റെ കൈകളിൽ പിടിച്ചു.

എന്തിനെന്ന ഭാവത്തിന് ചെറിയമ്മയെ നോക്കിയപ്പോൾ..

‘കരഞ്ഞ കണ്ണുകളുമായ് നിർവചിക്കാനാവാത്ത പല ഭാവങ്ങളും ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റിയെന്നത് എന്നെ തന്നെ തളർത്തിക്കളഞ്ഞു.അതോടൊപ്പം ചെറിയമ്മ ചോദിച്ച ചോദ്യങ്ങൾക്കും എന്ത് മറുപടി താൻ കൊടുക്കുമെന്നതും എന്നെ സങ്കടത്തിലായ്ത്തി.

”എൻ്റെ മകളെ നീ എന്ത് കൊണ്ടാണ് തല്ലിയത്.. അതിൻ്റെ ആവശ്യമെന്താണ്.
ഞാനന്ന് നിന്നെ കൊണ്ടുവന്ന ദിവസം അനുവന്ന് നിന്നോട് പറഞ്ഞ വാക്കുകൾക്ക് പ്രതികരിക്കാത്ത നീ ഇപ്പോൾ ഇവിടെ കാണിച്ച ഈ ഷോ എന്തിനായിരുന്നു.

ചെറിയമ്മേ ഞാനത് പറയാൻ ശ്രമിക്കലും ഞാനെന്താണ് പറയുന്നതന്ന് കൂടി കേൾക്കാൻ കൂട്ടാക്കാതെ …

”ചെറിയൊരു മൊബൈലിൽ സംസാരിച്ചതിൻ്റേ പേരിലും പുച്ഛിച്ചതിൻ്റെ പേരിലും നീയവളെ തല്ലിയത് .. അതും ഞാൻ പോലുമവളെ ഇത് വരെ അടിച്ചിരുന്നില്ല .എന്നിട്ടും എൻ്റെ കൺമുന്നിൽ വെച്ച് തന്നെ എൻ്റെ മോളെ അടിച്ചത് എന്തിനാണ്.

മതി ചെറിയമ്മേ …

” ഞാനിനിയും പറയും എന്തേ നീയെന്നെയും തല്ലുമോ …..
നിനക്കിടാൻ ഡ്രസ്സുകൾ വാങ്ങിത്തന്നും .നല്ല ഭക്ഷണം തന്നു. കിടക്കാനൊരിടം തന്നു. നിൻ്റെ എല്ലാ തെറ്റ് കുറ്റങ്ങളും മറന്ന് നിന്നെ സ്നേഹിച്ചു .നീയൊരാൾ കാരണം ഞാനെൻ്റെ ഭർത്താവിൽ നിന്നും വരെ അകന്ന് കഴിഞ്ഞു .അവരുടെ അച്ചൻ്റെ സ്നേഹം നിഷേധിച്ചു എന്നിട്ടും നിനക്കെങ്ങനെ എൻ്റെ മോളെ തല്ലാൻ കഴിഞ്ഞു .നിന്നെ വീട്ടിൽ നിന്നും വരെ അടിച്ചിറക്കിയതല്ലേ .. എന്നിട്ടും നിനക്കു വേണ്ടി…
നിന്നെ ഞാൻ സ്വയം കൂട്ടിക്കൊണ്ട് വന്നതുകൊണ്ടും നിൻ്റെ ആരോഗ്യം ശരിയല്ലാത്തത് കൊണ്ടും .. ഞാനിവിടുന്ന് ഇറക്കി വിടില്ല..
ഇനിയൊരു ബന്ധവും നമ്മൾ തമ്മിലില്ല.. ഇവിടെയൊരു വാടകക്കാരനെ പോലെ നിനക്ക് കഴിയാം. ഭക്ഷണവും തരാം ഇനിയെന്ന ചെറിയമ്മയെന്ന് വിളിക്കരുത്.. പക്ഷെ ഇതൊക്കെ എൻ്റെ മോളോട് ക്ഷമ ചോദിച്ച് അവൾ ക്ഷമിച്ചാൽ മാത്രം ..

അപ്പോൾ ചെറിയമ്മയിൽ ഞാൻ കണ്ടത് എന്നെയന്ന് അച്ഛനെന്ന ആളിനാൽ തല്ലാൻ പറഞ്ഞ സരോജാമ്മയുടെ മുഖഭാവമാണ്!

വേണ്ട മതി… ഇനിയൊന്നും പറയേണ്ട. നിങ്ങൾ പറഞ്ഞ് വരുന്നത് എനിക്കറിയാം …
രുക്കൂ നീ ചെറിയമ്മയുടെ റൂമിൽ നിന്നും എൻ്റെ ബാഗ് മാത്രം ഇങ്ങെടുത്താട്ടെ.. …

ഇനി കുറച്ച് കാര്യങ്ങൾ ഞാനങ്ങോട്ട് പറയാം ..

അതിനിടയിൽ രുക്കുവിനോട് ടാക്സി വിളിക്കാനും പറഞ്ഞു.

ഇത്രകാലവും നിങ്ങളെന്നെ സ്നേഹിച്ചതിൽ ആത്മാർത്ഥതയുണ്ടെന്ന് വിശ്വസിച്ച ഞാനൊരു മണ്ടൻ.. ഇത്ര നേരവും നിങ്ങൾ പറഞ്ഞതിൽ നിന്ന് ഒന്ന് മനസ്സിലായ്‌. നിങ്ങളെന്നെ സ്നേഹിച്ചത് മുഖത്തൊരു കപടമാകുന്ന മുഖം മൂടി വെച്ചിട്ടാണെന്ന്.. ഇത്രകാലവും ഇവിടെ താമസിപ്പിച്ചതിനും മറ്റുമായ് പറയാതെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി എനിക്ക് വേണ്ടി ചെലവാക്കിയ പണം മുഴുവൻ നയാ പൈസ ചിലവാക്കാതെ നിങ്ങളുടെ അക്കൗണ്ടിൽ ഇട്ട് തരാം.. കൂടുകയുമില്ല കുറയുകയുമില്ല.. ഓശാരം സ്വീകരിക്കുന്നതല്ല..

ഇവിടം മുതൽ ഞാനാരോ.. നിങ്ങളാരോ …. ചില സത്യങ്ങൾ നിങ്ങളിനിയും മനസ്സിലായിക്കില്ല. ഇനി മുതൽ നിങ്ങൾ അറിയാൻ പോകുന്ന സത്യങ്ങൾക്ക് വെറുമൊരു ചാരത്തിൻ്റെ അർത്ഥം മാത്രമായിരിക്കും.. ഇനി നമ്മൾ തമ്മിൽ കാണില്ല. ഇനിയൊരു പക്ഷെ നമ്മൾ തമ്മിൽ കാണുന്ന അവസ്ഥ വരികയാണെങ്കിൽ അന്നേ ദിവസം എൻ്റെ മരണമായിരുക്കും നിങ്ങൾ കാണുക.. നിങ്ങളുടെ ഭർത്താവിന് എന്നെ പറ്റിയുള്ള എല്ലാ സത്യങ്ങളും അറിയാം.. അദ്ദേഹവും കൂടി പറഞ്ഞത് കൊണ്ടാണ് ഞാനിവിടെ വന്നതും.. ഞാൻ കാരണം ഇനി നിങ്ങൾ വിശമിക്കേണ്ടിവരില്ല!

മറുപടിക്ക് കാത്ത് നിൽക്കാതെ രുക്കുവിൻ്റെ കൈയ്യും പിടിച്ച് വീട്ടിൽ നിന്നിറങ്ങലും മറ്റൊരു കാർ ഞങ്ങളുടെ തൊട്ട് മുന്നിലായ് നിന്നതും എന്തിനെന്നറിയാതെ ഹൃദയം തുടിക്കാൻ തുടങ്ങി …

ജീവിതത്തില്‍ ഒരു പക്ഷെ ഹൃദയത്തില്‍ അഗാധമായി പതിഞ്ഞ വേദന.. ആഗ്രഹിച നിമിഷത്തിന്റെ അര്‍ഹിക്കുന്ന പ്രഹരം.. “എന്തിനു വേണ്ടി .. ഇത്രയും അനുഭവിക്കാന്‍ ഞാന്‍ എന്തു തെറ്റു ചെയ്തു.. വരരുതായിരുന്നു ഞാന്‍ .. ആഗ്രഹിക്കാന്‍ പാടില്ലായിരുന്നു.. “അവന്റെ മനസ്സു എന്തിനണെന്നില്ലാതെ പൊട്ടിതെറിച്ചു.. ഇന്നീ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. തൻ്റെ അമ്മയുടെ മരണ ദിവസം അതിൻ്റെ മുന്നോടിയായ് പകൽ പോലെ തെളിഞ്ഞമാനം ഇരുൾ മൂടിയ മഴയുടെ അന്ധകാരത്തിൻ്റെ മിന്നൽ വെളിച്ചത്തിലേക്ക് രൗദ്രഭാവം നൽകി ഒരായിരം ജലകണികകൾ ഭൂമിയിലേക്ക് പതിച്ചു!!! അതോടൊപ്പം അനാഥനന്ന അനശ്വരമായ ആനന്ദം ഇനി മുതൽ ആനന്ദിൻ്റെ അനശ്വരമായ ആനന്ദത്തിലേക്ക് കടക്കുകയാണന്നറിയിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *