പിന്നീട് ആ വീട്ടിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നും. പോകുന്ന സമയം കമലാക്ഷി അമ്മയോടും രുക്കുവിനോടും മാത്രം എൻ്റെ നിരപരാധിത്യം തെളിയിക്കണമെന്നും എനിക്ക് തോന്നി… എങ്ങോട്ട് പോകണമെന്നോ എവിടേക്ക് പോകണമെന്നോ അറിയാതെ….
അതിനായ് ഞാൻ മുന്നോരുക്കങ്ങൾ തുടങ്ങിവെച്ചു അച്ചനറിയാതെ അതിനായ് . അവരൊക്കെ സരോജമ്മയുടെ അമ്മാവൻ്റെ മകളുടെ കല്ല്യാണത്തിന് പോകുന്ന ദിവസം എൻ്റെയും ഈ വീടിൻ്റെയും അവസാന നിമിഷമെന്നും ..
എനിക്കാവശ്യമായ ഡ്രസ്സുകളും ജനനസർട്ടിഫിക്കറ്റ് മുതൽ എൻ്റെ പ്ലസ്റ്റു സർട്ടിഫക്കറ്റുവരെയും എടുത്തുവെച്ച് എൻ്റെ പേരിൽ അച്ചൻ പണ്ട് ഡെപ്പോസിറ്റ് ചെയ്ത പണം എന്നെ ഉപദ്രവിച്ച കണക്കിൽ ഞാൻ മുഴുവനായും ഘട്ടം ഘട്ടമായി പിൻവലിക്കുക്കയും പുതിയൊരു അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു കാത്തിരുന്നു…
ഇന്നാണക്കല്ല്യാണം 3 ദിവസം കഴിഞ്ഞിട്ടേ ഇനി അവർ തിരിക വകയുള്ളൂ.. അതിന് മുമ്പ് അച്ഛൻ്റെ തനികൊണം ഞാനറിഞ്ഞു. എൻ്റെ കാര്യങ്ങൾ നിരീക്ഷിക്കാനായ് എൻ്റെ റൂമിൽ സ്ഥാപിച്ച ക്യാമറയിൽ സരോജാമ്മയുടെ
കള്ളികൾ അച്ചൻ്റെ മണ്ടത്തരത്തിൽ ഞാൻ കാണുകയും അതെല്ലാമെൻ്റെ മൊബേലിലേക്ക് ഷെയർ ചെയ്യുകയും പെയ്തു. പോയതിന് ശേഷം ഞാനുമാ വീട് വിട്ടിറങ്ങി പോകുന്ന പോക്കിൽ തന്നെ വീട്ടിലുള്ള ടിവിയും ഫ്രിട്ജും വാഷിംഗ് മെഷീനുമടക്കം അടിച്ചു പൊട്ടിക്കുകയും അതോടൊപ്പം തന്നെ എന്നോട് ചെയ്ത എല്ലാ കാര്യങ്ങളും എനിക്കു മനസ്സിലായെന്നു മടക്കം ചെറിയൊരു പേപ്പറിൽ എൻ്റെ അന്വേഷിച്ചു ആരും വരരുതെന്നും അതോടപ്പം ആ തള്ളയുടെ ആക്റ്റീവയടക്കം തല്ലി തകർത്തും കൊണ്ട് എൻ്റെയും അമ്മയുടെയും ഫോട്ടോസും അടക്കം എടുത്ത് ആ വീട് വിട്ടിറങ്ങി…
ഒരു വേള ആ വീട് പോലും കത്തിക്കണമെന്ന ഭ്രാന്തൻ ചിന്ത മനസ്സിൽ വന്നപ്പോൾ മനസ്സമാധനത്തിന് വേണ്ടി ചെറിയോര് പ്രതികാരം… അത്രമാത്രം അല്ലാതെ വേണമെന്ന് വിജാരിച്ചിട്ടല്ല …
പക്ഷെ ഞാൻ എൻ്റെ ഡ്രസ്സുകളും മറ്റും എടുത്തു പോകുന്നത് രുക്കു കാണുകയും അതവള് കമലാക്ഷി അമ്മയോട് പറയുകയും ചെയ്തു എന്നുള്ളത് .. അവരുടെ വീട്ടിൽ നിന്നും നോക്കുന്ന നോട്ടത്തിൽ നിന്നും മനസ്സിലായി.. ആദ്യം എന്നെ മനസ്സിലാക്കാത്തവരോട് ഞാനെന്തിനാണിങ്ങനെ നിരപരാധിത്യം തെളിയിക്കുന്നത്..
പക്ഷെ സ്വന്തം തന്തയേക്കാളും അവരാണന്നേ സ്നേഹിച്ചത്.
സരോമ്മയും അശ്വതിയും അവരുടെ വീട്ടിൽ താമസിക്കാൻ പോകുമ്പോൾ ഞാനവിടെ നിന്നായിരുന്നു ഭക്ഷണവും ഉറക്കവുമൊക്കെ.. അത് കൊണ്ട് തന്നെ ഉണ്ട ചോറിനുള്ള നന്ദി ഞാൻ കാണിക്കണം…
ആദ്യമാദ്യം ഞാൻ എൻ്റെ വീട്ടിൽ ഞാനൊറ്റയ്ക്കായിരുന്നു. നിന്നിരുന്നത് ഇടയ്ക്കിടെ സരോമ്മ അവരുടെ വീട്ടിൽ താമസിക്കാൻ പോകുമ്പോൾ കൂട്ടിന് അച്ഛനും പോകാറുണ്ടായിരുന്നു. ആ സമയങ്ങളിൽ ഞാനൊറ്റയ്ക്കായിരുന്നു കൂട്ടിനായ് മുത്തശ്ശനുമുണ്ടായിരുന്നു.. പക്ഷെ പെട്ടന്നൊരു ദിവസം പ്രായത്തിൻ്റെ അവശതയിൽ മൂപ്പരും സ്ഥലം കാലിയാക്കി..
കമലാക്ഷിയമ്മയുടെ വീട്ടിലേക്ക് കാലെടുത്തു വെക്കുന്ന ഒരു പഴയ കാല ഓർമ്മ
ജൂൺ മാസത്തിലെ കോരിച്ചൊരിയുന്ന മഴക്കാല മാസത്തിലെ രാത്രിയുടെ യാമങ്ങളിൽ സരോമ്മക്ക് പേറ്റ് നോവെടുക്കുന്ന സമയം.. അച്ചനും മുത്തശ്ശനും കൂടെ സരോമ്മയെ ആസ്പത്രിയിലേക്ക് കൊണ്ടു പോയ സമയം ഞാനെന്ന എട്ട് വയസ്സ് കാരനെ മറന്ന് കൊണ്ട് അവർ മാത്രം പോയ്ക്കളഞ്ഞു…
അതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയുള്ള മഴയും കരണ്ടും പോയ സമയം തീർത്തും അന്ധകാരത്തിൻ്റെ ശബ്ദ പൂരിതമായ സമയവും…മിന്നലുകളുടെ വെളിച്ചത്തിൽ എന്നെയും തേടി കുടയും ചൂടി വരുന്ന ഗോവിന്ദേട്ടനെയാണ് ഞാൻ മിന്നൽ വെളിച്ചത്തിൽ കണ്ടത്..
എനിക്ക് തുണയായ് ആ രാത്രിയിൽ അയൽവാസിയായ വിശാല മനസ്കനും പരോപകാരിയുമായ ഗോവിന്ദേട്ടൻ വന്നത് ..
അദ്ദേഹം ഇടയ്ക്കിടെ വീട്ടിൽ വരുന്നതും കൊണ്ടും മിഠായികളും മറ്റും എനിക്ക് തരുന്നത് കൊണ്ടും അദ്ദേഹമെന്നെ ആകരങ്ങളിൽ മുറുകെ പിടിക്കുകയും ചെയ്തു .
