അനാഥനെന്ന അനശ്വരമായ ആനന്ദം – 3

ഓടിയാലും ഓടിയാലും എവിടെ വരെ ഞാൻ പോകും അവസാനം ഞാൻ പോലുമറിയാതെ എൻ്റെ കാലുകൾ ഏതോ വീടിൻ്റെ വാതിലിൽ നിന്ന് പോയ്..

പേടി കാരണമോ തണുപ്പ് കാരണമോ അവിടെ തന്നെ വിറച്ച് കിടന്നു..

രാവിലെ ഉറക്കമെണീറ്റപ്പോൾ ശരീരമാസകലം ചുട്ടു പൊള്ളുന്നതു പോലെയും ചെറിയൊരു മണിക്കൊലുസിൻ്റെ ശബ്ദവുമാണൻ്റെ ഉറക്കം നഷ്ടപ്പെടുത്തിയത്..
പിന്നീടാണ് ഞാനിതവിടെയെന്ന ബോധം വന്നത്.. നോക്കുമ്പോൾ ചെറിയ നുണക്കുഴി കവിളിനാൽ എന്നെ നോക്കിയിരിക്കുന്നവളിലേക്ക് എൻ്റെ നോട്ടം പോയത് .

ഞാനുണർന്നെന്ന് കണ്ടതും അമ്മേന്നും വിളിച്ച് അവളകത്തേക്ക് ഓടിക്കളഞ്ഞു… ഏതാനും നിമിഷം കഴിഞ്ഞതും അവളോടൊപ്പം തന്നെ മറ്റൊരാളും വന്നു .അവരായിരിന്നു കമലാക്ഷി ആൻ്റി… എനിക്കാണങ്കിൽ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ട് എന്നെ അവര് എണീപ്പിച്ചിരിപ്പിക്കുകയും ഇന്നലെ നടന്ന സംഭവങ്ങൾ അന്വേഷിക്കുകയും ചെയ്തു … ഞാനല്ലാ കാര്യങ്ങളും അവരോട് വള്ളി പുള്ളി തെറ്റാതെ പറയുകയും ചെയ്തു …

പിന്നീടങ്ങോട്ട് ഞാനധികവും അവിടെയായിരുന്നു.. ആൻ്റിയെന്ന് വിളിച്ച നാവ് കൊണ്ട് അമ്മയെന്ന് വിളിക്കുന്ന രീതിയിലേക്ക് ഞാനും മാറി… ആ മടിയിൽ തല വെച്ചുറങ്ങുമ്പോൾ എവിടെയും കിട്ടാത്ത സുരക്ഷിതത്വമാണ് എനിക്ക്.. രുഗ്മിണിയെന്നുള്ളതിൽ നിന്നും രുക്കുവിലേക്കും എൻ്റെ ക്രൈം പാർട്ട്ണർ ഷിപ്പിലേക്കും എനിക്കെന്തും തുറന്ന് പറയാനും ചെയ്യാനുമുള്ള ബന്ധത്തിലേക്ക് മാറി.. ചുരുക്കി പറഞ്ഞാൽ ഞാനവിടത്തെ അംഗമായി എന്നുള്ളതാണ്..

അമ്മ എന്ന വാക്കിന് അല്ലെങ്കില്‍ ആ രണ്ടക്ഷരത്തിന് ഓരോരുത്തര്‍ക്കും അവരുടെതായ നിര്‍വചനങ്ങള്‍ ഉണ്ടാവും. അമ്മ, അതൊരു സത്യം ആണ്. ഇന്ന് നമ്മുടെ സഹോദരീ സഹോദരന്മാര്‍ മറക്കുന്നതും ആ സത്യത്തെയാണ്. അമ്മ എന്ന സ്മരണക്ക് ദൈവത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്.

ഈ ഭൂമിയിൽ അമ്മയുടെ സ്നേഹം തന്നെയാണ് ഏറ്റവും വലിയ സൗഭാഗ്യം! സന്തോഷങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഇരട്ടി സന്തോഷിക്കാൻ, ദുഃഖങ്ങൾ വരുമ്പോൾ പങ്കിട്ടെടുക്കാൻ,കരയണമെന്നു തോന്നിയാൽ തല ചായ്ക്കാൻ,മനസ്സു നിറഞ്ഞ് സ്നേഹിക്കാൻ, ഒരമ്മയുണ്ടാവുന്നതാണ് ജന്മഭാഗ്യം! എത്ര അകലങ്ങളിലിരുന്നാലും തന്നെ കാത്ത്,തന്നെ മാത്രമോർത്ത്,പ്രാർത്ഥനകളിലെപ്പോഴും ചേർത്തു പിടിച്ച്,മക്കളെ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരമ്മച്ചിത്രം മനസ്സിൽ തണുവായി പെയ്തിറങ്ങുമ്പോൾ ,നമുക്ക് ചുറ്റും ആ സ്നേഹവലയങ്ങൾ തീർത്ത മൃദുസ്പർശം തൊട്ടു തലോടിപ്പോകുന്നത് പോലെ തോന്നും.

ഞാനേറെ കൊതിച്ചിരുന്നതും അമ്മയെന്ന മാത്യതത്തിൻ്റെ ചൂടേറ്റ് കിടക്കാനായിരുന്നു .

അതാണെനിക്കിവിടെയെൻ്റെ കമലാക്ഷി ആൻ്റി.. ആൻ്റിയെന്ന വാക്ക് കാലക്രമേണ അമ്മയായി മാറിയ സന്തുലിതാവസ്ഥ …

എൻ്റമ്മയുടെ അതേ ഓർമ്മകൾ തന്നെയാണ്…
കമലാക്ഷി അമ്മയിൽ നിന്നും എനിക്ക് കിട്ടിയത് …
അത് കൊണ്ട് തന്നെ മറ്റാരൊക്കെ അവിശ്വസിച്ചാലും അമ്മയെന്നെ വിശ്വസിക്കണമെന്ന ചിന്ത.ഒരു തരത്തിൽ പറഞ്ഞാൽ… എന്നെ ഇത്രത്തോളം വളർത്തിയ ശരികളും തെറ്റുകളും നല്ലതും ചീത്തയും വേർതിരിക്കുവാൻ പഠിപ്പിച്ചു തന്ന അവരെ മോശമായി ചിത്രീകരിക്കാതിരിക്കാനും എന്നെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റേണ്ട ചുമതലയും എനിക്കുള്ളതുകൊണ്ടും…

രക്തം കൊണ്ടല്ലേലും കർമ്മം കൊണ്ട് ഞാനൊരു മകനായത് കൊണ്ടും!

അവരവിടുന്ന് നോക്കുന്ന സമയം രണ്ടും കൽപ്പിച്ച് ഞാൻ ആ വീട്ടിലേക്ക് കയറിച്ചെന്നു.. ഞാൻ പ്രതീക്ഷിച്ചത് പോലെ ആ വാതിലുകൾ എൻ്റെ മുന്നിൽ ഒരിക്കൽ കൂടി കൊട്ടിയടയ്ക്ക പെട്ടു .. ഞാനാവുന്നതും പറഞ്ഞ് നോക്കി ഒരു മറുപടിയോ ഒന്നും തന്നെയോ അവിടുന്നുണ്ടായിട്ടില്ല..

ഞാനത് പ്രതീക്ഷിച്ചിട്ടുമില്ല…
അവർക്കിഷ്ടമില്ലാതെ അവിടെ നിൽക്കുന്നതിനോട് എനിക്കും താൽപര്യമില്ല.

അത് കൊണ്ട് തന്നെയാണ് മൊബൈൽ അവിടെ ഉമ്മറ പടിയിൽ വെക്കുകയും അതോടൊപ്പം തന്നെ അവർക്ക് കേൾക്കാവുന്ന രീതിയിൽ തെറ്റു ചെയ്തത് ഞാനോ അതോ അവരോ എന്നുള്ളത് ഞാനവിടെ വെച്ച മൊബൈലിൽ നോക്കിയാൽ മനസ്സിലാകുമെന്നും ഇനിയൊരു മടങ്ങിവരവ് നിങ്ങളിലേക്ക് ഇല്ലെന്നും പറഞ്ഞ് തിരിഞ്ഞു നടന്നു…

ശേഷം റെയിൽവേ സ്റ്റേഷനിൽ ….

എവിടേക്ക് പോകുമെന്ന മനസ്സിൻ്റെ ചോദ്യത്തിൽ വന്നത് കോഴിക്കോടിലേക്കാണ് പോകുന്നതെന്ന് നല്ലതെന്ന് തോന്നി…

ഇനിയന്തൊക്കെ
നടക്കുമെന്നറിയാതെ…ഇനിയെന്തെല്ലാമെന്ന് അറിയാതെ…

പിന്നെയൊന്നും ഓർത്തില്ല നേരെ ടിക്കറ്റുമെടുത്ത് കോഴിക്കോട്ടേക്ക് ഇതിനിടയിൽ ആകാശത്തിൻ്റെ മക്കളായ മേഘങ്ങളിൽ നിന്നും ഇടിയോട് കൂടിയ മഴയും …
” നിഴലുപോലെ പിന്തുടരുന്ന മൗനമെന്ന നിറമില്ലാത്ത സ്വപ്നങ്ങൾ പൂക്കുന്ന നിദ്രക്കരിയില പോലെ പൊഴിയുന്ന മോഹങ്ങളും ചിലതരിച്ച മനസ്സും…..

മിന്നലിനും ഇടിയ്ക്കുമിടയിലെ നിശബ്ദത അതായിരുന്നു എൻ്റെ ജീവിതം, വെറുക്കപ്പെട്ട കാമുകനാണ് ഞാൻ കാലമെന്ന കാമുകിമാർക്കിടയിൽ….
വിധിയുടെ മെഴുകു ചിറകിനാൽ സൂര്യനെന്ന പ്രതീകത്തിന് മേൽ വട്ടമിട്ട് പറക്കുമ്പോൾ ഉരുകുന്ന മെഴുകിൻ്റെ നൊമ്പരങ്ങൾ കണ്ണുനീർ സമുദ്രമായിരുന്നുവോ….
മൂടിക്കെട്ടിയ കാർമേഘങ്ങൾക്കിടയിൽ നിന്നും മഴയായി പുനർജനിക്കാൻ കൊതിക്കുമ്പോഴും കാലം അസുര ഭാവത്താൽ അട്ടഹസിച്ചു…….

പെട്ടന്ന് തന്നെ ശക്തമായ ഇടിവെട്ടുകയും അതോടൊപ്പം തന്നെ കോഴിക്കോട്ട് എത്തിയ റെയിവേ സന്ദേശം അറിയിക്കുകയും ചെയ്തു….

എനിക്കാദ്യം തന്നെ കിടക്കാനൊരു റൂം ജീവിക്കാനൊരു ജോലിയും വേണം.. പിന്നീടവസാനം തൽക്കാലികമായി ഹോട്ടലിലൊരു സപ്ലെയറുടെ വേഷം കിട്ടുകയും അവിടെ തന്നെ താമസ സൗകര്യം ലഭിക്കുകയും ചെയ്തു … ഏകദേശം നാല് ദിവസത്തെ അലച്ചിലിന് ശേഷം മാത്രമാണ് കിട്ടിയത് തന്നെ…

താൽക്കിലമായത് കൊണ്ട് തന്നെ രണ്ട് ഷിഫ്റ്റിലായാണ് പണി കിട്ടിയത്… ആദ്യം കുറേയധികം കഷ്ടതകൾ ഉണ്ടായങ്കിലും പിന്നീട് അതിനോട് ഇഴകിച്ചേർന്നു… താൽക്കാലികമെന്നത് പെർമനൻ്റിലേക്ക് മാറുകയും ചെയ്തു..
ഇന്നേക്ക് ഒന്നര വർഷമായ് ഞാൻ കോഴിക്കോട് എത്തിയിട്ട്… സ്വന്തം രീതിയിൽ സേവിംഗ്സും അതിനോടൊപ്പം തന്നെ അക്കൗണ്ടിങ്ങിനും മറ്റും പോകുവാനും തുടങ്ങി.. ഇനിയൊരു ആറ് മാസം കൂടി പടിച്ചാൽ സർട്ടിഫിക്കറ്റും കിട്ടും എന്നിട്ട് വേണം മറ്റൊരിടത്ത് പോകാൻ…
ഇതിനിടയിൽ സോഷ്യൽ പ്ലാറ്റ്ഫോമുകളിലൊക്കെ ആക്റ്റീവാകാനും ശ്രമിച്ചിരുന്നു… അൽപ്പം കോഴിത്തരവും ഇതിനിടയിൽ നടന്നിരുന്നു…

അതിലൊന്നായിരുന്നു ഗീതാ ശൗരിയമായുള്ള കൂട്ട് കെട്ട്.
ഞങ്ങൾ പരിചയപെട്ടിട്ട് ഏകദേശം നാല് കൊല്ലത്തോളമായ് ഒരു ഫേസ്ബുക്ക് കൂട്ട് കെട്ട്. സത്യത്തിൽ അതൊരു ഒറിജിനൽ ഐഡിയാണോ അല്ലയോന്നറിയാത്ത കൂട്ടുകെട്ട്.

Leave a Reply

Your email address will not be published. Required fields are marked *