അനാഥനെന്ന അനശ്വരമായ ആനന്ദം – 3

ഞങ്ങള് പോലും അറിയാതെയുള്ള മനസ്സികമായുള്ള ഒരു സോഷ്യൽ അറ്റാച്ച്മെൻ്റ്.

എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിന് മൂത്തതാണ്.അച്ചൻ മലയാളിയായ രുദ്ര പ്രതാപൻ അമ്മ കർണ്ണാടകക്കാരി സരസ്വതി ശൗരി ബർന .. ഇതെല്ലാം അവള് പറഞ്ഞിട്ടുള്ള അറിവാണ്.. അവൾക്ക് നല്ലണം മലയാളം സംസാരിക്കാനറിയാം നേരിട്ട് കണ്ടിട്ടില്ല അവളിപ്പോ കോഴിക്കോട് തന്നെയുള്ള ആൻ്റിയുടെ വീട്ടിൽ നിന്നും പടിക്കു ക്കയാണ്… എന്ത് കൊണ്ടോ ഞാനറിയാതെ തന്നെ അവളോട് സംസാരിക്കാനും കാണാനുമുള്ള ത്വര..

അതവൾക്കുമുണ്ടെന്ന് ഞങ്ങൾ പറയാതെ തന്നെ പരസ്പരം മനസ്സിലാക്കിയിരന്നു.

അതോടൊപ്പം സിഗരറ്റും വല്ലപ്പോഴും കഞ്ചാവും വലിക്കാൻ തുടങ്ങി….

ഇതിനിടയിൽ എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു ദിവസം.

പതിവ് പോലെ ഹോട്ടലിലേക്ക് പോകുവാനായി തയ്യാറെടുക്കുന്ന സമയം മുതലാളിയുടെ ഫോണിൽ നിന്നും വിളി വന്നു സാധാരണ രീതിയിൽ അങ്ങനെയൊന്നും സംഭവിക്കാത്തതിനാൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു

.മുതലാളിയുടെ വണ്ടി വടകരയിൽ നിന്നും ആക്സിടൻ്റായന്നും അത് കൊണ്ട് ഹോട്ടലിന് അവധിയാണെന്നും പറഞ്ഞ് കൊണ്ട് അദ്ദേഹത്തിൻ്റെ മകൻ വിളിച്ചു പറഞ്ഞു…..

അല്ലെങ്കിൽ തന്നെ ഈ ആഴ്ച്ച എങ്ങനെ ലീവെടുക്കുമെന്ന ചിന്തയിൽ ദൈവമായി മുന്നിൽ കൊണ്ടുവന്ന അവസരം .

ഗീതയെ കാണുവാനുള്ള ഒരാകാംക്ഷ. അതും അവളറിയാതെ.

ഹൊ സമാദാനമായല്ലോന്ന് വിജാരിച്ച് നിൽക്കുമ്പോഴാണ് അദ്ദേഹത്തിനെ ഹോസ്പിറ്റലിൽ ചെന്ന് കാണണമെന്ന് തോന്നിയത്… ഇപ്പോ വിട്ടാൽ 9 മണിയുടെ എക്സ്പ്രസ് ഉണ്ടാകുമെന്നും അതിൽ പോയാൽ പെട്ടന്ന് തന്നെ എത്താമെന്നും ചിന്തിച്ചത്..

പച്ചയുടെയുടെയും ചുവപ്പിൻ്റെയും വടകരയിൽ

പിന്നയൊന്നും നോക്കിയില്ല നേരെ ബസും കേറി റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.. ശേഷം ഓട്ടോറിക്ഷയിൽ സഹകരണ ആശുപത്രിയിലേക്ക്
പോവുകയും അദ്ദേഹത്തിൻ്റേ അവസ്ഥ മനസ്സിലാക്കുകയും അൽപ നേരം കൂടി അവിടം നിന്ന് മെല്ലെ പുറത്ത് വരികയും ചെയ്തു … കുറച്ച് നേരം വടകരയെ ചുറ്റിക്കാണുകയും ചെയ്തു.വല്ലാത്ത വികസനമാണ് കടത്തനാടിൻ മണ്ണായ വടകരയിൽ ഇപ്പോൾ ..

എന്നിട്ട് ഹോട്ടൽ സസ്യ യുടെ മുമ്പിലുള്ള പെട്ടിക്കടയിൽ നിന്നു ഒരു സിഗരറ്റിന് തീ കൊളുത്തി… വെർതെ ചുറ്റുപാടും നിരീക്ഷിച്ച സമയത്ത് എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു സ്ത്രീയിൽ കണ്ണുടക്കിയത് ..

അവരെ കണ്ടതും എൻ്റെ സർവ നിയന്ത്രണവും പോയ്… എൻ്റെ മരിച്ചു പോയ അമ്മയെ പോലെ തന്നെയുള്ള ഒരു സ്ത്രീ.. മറ്റാരുമല്ല അത് എൻ്റെ അമ്മയുടെ അനുജത്തി ചെറിയമ്മയെന്ന് ഞാൻ വിളിക്കുന്ന സമിതാംമ്മ….

ഒരു കാലത്ത് ഞങ്ങളൊക്കെ കൂട്ടു കുടുംബമായിരുന്നു.എൻ്റെമ്മയുടെ മരണത്തിന് ശേഷമാണ് എല്ലാം സംഭവിച്ചത്…
# ചില ഓർമ്മകൾ #…

അമ്മ മരിച്ച് കഴിഞ്ഞ് ആറാം മാസത്തിൽ തന്നെ അച്ചൻ സരോജിനിയെന്ന സ്ത്രീയെ വിവാഹവും കഴിച്ച് എന്നെയും കൈ പിടിച്ച് അച്ചൻ്റെ തറവാട്ടിലേക്ക് പോയ സമയം.

ഇതൊക്കെ ആരും അറിയാതെയും പറയാതെയും സ്വയം ഇഷ്ടപ്രകാരം ചെയ്തത് .. ഇതറിഞ്ഞതും ചെറിയമ്മയെന്ന് ഞാൻ വിളിക്കുന്ന സ്മിതാമ്മ അച്ഛൻ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കി. പ്രശ്നമുണ്ടാക്കിത് എൻ്റെ പേര് പറഞ്ഞിട്ടെന്നത് മറ്റൊരു കാര്യം.. അവസാനം വാഗ്ദാത്തമായി കുടുംബത്തിൻ്റെ കലഹത്തിലേക്ക് നയിച്ചു.. അതിന് ശേഷം അച്ഛൻ കുടുംബവും അമ്മ കുടുംബവും വെവേറെയായി ഇതൊക്കെ അച്ചൻ്റെ അച്ചൻ ,അച്ചാച്ചൻ മുത്തശ്ശൻ പറഞ്ഞു തന്നിട്ടുള്ള അറിവാണ്.

അതും എൻ്റെ ശല്യം സഹിക്കാതെ അതും അദ്ദേഹം മരിക്കുന്നതിൻ്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോൾ പറഞ്ഞു തന്നിരുന്ന കാര്യങ്ങളാണ്… ഞങ്ങളുടെ കുടുംബ ആൽബത്തിൽ നിന്നും ചെറിയമ്മയുടെയും മറ്റും ഫോട്ടോ ഞാൻ കണ്ടിരുന്നു…

ഞാനെൻ്റെ പഴയ കാല ഓർമ്മകൾ പുതുക്കുമ്പോൾ ഞാനറിയാതെ എൻ്റെ കണ്ണിൽ നിന്നും കണ്ണീർ വീഴാൻ തുടങ്ങി .അതിന്നും അജ്ഞാതമാണന്നന്ന് വേറൊരു കാര്യം….

ഇനിയുമൊരു നാണക്കേടിന് സാക്ഷ്യം വഹിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ഉൾവലിയാൻ നോക്കിയ എൻ്റെ കൈയ്യിൽ മറ്റൊരു കൈയുടെ പിടുത്തം വീണിരുന്നു…

അല്ല നിങ്ങളാരാ ,എൻ്റെ കൈയ്യിൽ പിടിക്കാൻ, കൈയിൽ നിന്നും വിടാൻ…

‘ഇല്ലെങ്കിലോ’

ഇത് നോക്കു നിങ്ങളാരാണെന്ന് എനിക്കറിയില്ല
പിന്നെയന്തിനാണ് എൻ്റെ കൈയിൽ പിടിച്ചത്..

‘ അത് നീ എൻ്റെ മുഖത്ത് നോക്കി പറയെടാ ആനന്ദേ’

ആനന്ദോ ആരാണത് ഞാനറിയില്ല അവനെയൊന്നും

‘ച്ചീ കളവ് പറയുന്നോടാ നന്ദൂട്ടാ ന്ന് പറഞ്ഞ് കരണം പൊകച്ച് ഒരടിയായിരുന്നു’

ന്നിട്ടും ഞാൻ വിട്ട് കൊടുത്തില്ലാ….

ഇതിനോടകം ഞാൻ തന്നെയറിയാതെ കണ്ണിൽ നിന്നും കണ്ണ്നീർത്തുള്ളികൾ വരാൻ തുടങ്ങിയിരുന്നു. എങ്കിലും കണ്ണിൽ നിന്ന് പുറത്തേക്ക് വീഴാൻസമ്മതിക്കാതെ കടിച്ചു പിടിക്കുകയും പെയ്തിരുന്നു..

ഞാൻ നിങ്ങളുടെ ആരുമല്ലാ… നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലാ ചെറിയമ്മേന്നും പറഞ്ഞ് നാക്കെടുത്തില്ല.. ദൈവമേ.. ചതിച്ചല്ലോ നീ…

‘ അപ്പോൾ നന്ദൂട്ടാ വാ ‘

ഇല്ലാ… ന്ന് പറയലും പിന്നെയും കിട്ടി അതേപോലെ..

പിന്നെയതാ ചറപറാന്ന് പറഞ്ഞ് മുഖത്തും നെഞ്ചത്തുമൊക്കെ അടി കിട്ടലും അതോടൊപ്പം തന്നെ എന്നെയും കെട്ടിപ്പിടിച്ചു കരയലും…

ചെറിയമ്മെ പ്ലീസ് കരയല്ലേ ആളുകളൊക്കെ ശ്രന്ദിക്കുന്നു.

‘ അതിന് നിനക്കെന്ത ‘ന്നും പറഞ്ഞ് ഞാനെൻ്റ മോനെ കെട്ടി പിടിക്കുന്നതിന്ന് മറ്റുള്ളവർക്കന്താ കാര്യംന്ന് പറഞ്ഞ് ചെറിയമ്മ നേരെ നിന്നു.

എന്നാ ശരി ചെറിയമ്മേ.. ഞാൻ പോകട്ടെ. സന്തോഷമായി.ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു എനിക്ക് നിങ്ങളയൊക്കെ കാണണമെന്നുള്ള … ഇപ്പോൾ എനിക്കും സന്തോഷമായി നിങ്ങൾക്കും സന്തോഷമായന്നും പറഞ്ഞ് തിരിഞ്ഞ് നടക്കലും.. പിന്നെയും കിട്ടി ഒന്നു കൂടെ..
‘ നിന്നെ എത്ര കാലമായെന്നോ ഞാൻ അന്വേഷിക്കുന്നു.. എവിടെയായിരുന്നു മോനെ ഇത്രനാളും ‘

അതിവിടെ പ്രസക്തിയില്ലാത്തതാണ്..എന്ന എന്തിനാ അന്യേഷിക്കുന്നത്..

അതിന് ഞാൻ പറഞ്ഞിനോ നിങ്ങളോട് എന്ന അന്യേഷിക്കുവാൻ എന്നും പറഞ്ഞ് ഞാൻ മെല്ലെ അവരുടെ കൈയും കുടഞ്ഞ് മുന്നോട്ട് നടന്നു….

ഇനിയും നിന്നാൽ ചിലപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞന്നും വരാം.ചിലപ്പോൾ ഞാൻ കാരണം ചെറിയമ്മ കൂടി വിശമിപ്പിക്കാൻ ഇടവരരുത്. എന്ന ചിന്ത കൂടി ഉള്ളതിനാലും…

അല്ല ഇതെന്താ സംഭവം ഞാനെന്താ പിറകോട്ട് പോകുന്നത്.. നോക്കുമ്പോഴുണ്ട്.. ചെറിയമ്മ എന്നെയും വലിച്ച് കൊണ്ട് പോകുന്നു..

ചെറിയമ്മേ പ്ലീസ്… എന്നെ എൻ്റെ പാട് നോക്കി വിട്ടൂടെ…. കൈയിൽ നിന്നും വിടുന്നുണ്ടോ ..
എവിടെ ഒരു റെസ്പോപോൺസും ഇല്ല.

അവസാനം ഒരു ഹ്യൂണ്ടായി ക്രേറ്റ 17,18 മോഡലിന് മുന്നിലായ് നിന്ന് കാർ അൺലോക്കാക്കി കയറാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *