ഇതിനൊരു തീരുമാനം അധികം വൈകാതെ കാണണമെന്ന് ഒരു വിടലച്ചിരിയോടെ കണ്ണനോട് പറയുകയും ചെയ്തു !
# # # #
ആനന്ദിനെ അഡ്മിറ്റാക്കിയ ഹോസ്പിറ്റലിൽ..
പ്രതീക്ഷയുടെ നുറുങ്ങു വെട്ടം തെളിയുമെന്ന ശുഭ പ്രതീക്ഷയിൽ ..
” ഹലോ…..”
: ടാ….. നീരാവി നീ ഇങ്ങോട്ടൊന്നും പറയാൻ നിൽക്കരുത്..
”അതെന്താട എന്തെങ്കിലും പറഞ്ഞാൽ..
ടാ മൈ….. വളരെ അർജൻ്റായത് കൊണ്ടാണ് ഞാൻ തന്നെ വിളിച്ചത്…
” ടാ ഡോക്ടറെ അധികം വിളച്ചിലെടുത്താൽ .. മൈ….. കു……. പൂ…. മോനെ അറിയാലൊ എന്നെ….
പഴയ കാര്യങ്ങളൊക്കെ എനിക്കിപ്പോഴും നല്ല ഓർമ്മയാ…
അല്ല അതിനിപ്പോഴും കുറവൊന്നുമില്ലാല്ലോ……
ഇന്നാളു എൻ്റെ പെങ്ങളെ നിൻ്റെനിയത്തി ഗായത്രിയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു നിൻ്റെ ലീലാവിലാസങ്ങളൊക്കെ .
പേരിലു മാത്രം ഡോക്ടർ അലങ്കാരമുള്ള ഭഗീരതിമ്മയുടെ ഇളള കുട്ടിയെ കുറിച്ചും
പുളിവാറു കൊണ്ട് അടി മേടിക്കുന്ന പേടിത്തൂറിയായ നന്ദൻ്റെ ചരിത്രവും എനിക്ക് അറിയാലോ… ” ന്നും പറഞ്ഞ് ചിരിക്കാൻ തുടങ്ങി ….
( എൻ്റമ്മേ ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ… അവക്ക് വെച്ചിട്ടുണ്ട് ഞാൻ….കുട്ടി പിശാശ്….)
: ടാ തമാശ വിട് സീരിയസ് ആക് … നമ്മുടെ കുശലം പറച്ചിൽ പിന്നെയും ആകാലോ ! …
നിനക്ക് മാത്രമേ എന്നെയിപ്പോൾ സഹായിക്കാൻ പറ്റൂ …
എൻ്റെ ഹോസ്പിറ്റലിൽ………………………………….. OH …….. വേണം ….
” നീ പറഞ്ഞതല്ലേ കുറച്ച് റിസ്ക്കാണ് …
ആളൊക്കെയുണ്ട്…
ത്രിശ്ശൂര് ഒരു ‘ രാജണ്ണനുണ്ട് നമ്മുടെ കേരളത്തിലെ മെയിൻ ബ്ലഡ് ഡൊണേറ്റർ അയാളാണ് ..
അതല്ല നമ്മുടെ വിഷയം .. ”
: നിൻ്റെ പേടി എനിക്കറിയാം ആളെ മാത്രം ഏർപ്പാട് ചെയ്ത് തന്നാൽ മതി ബാക്കിയക്കെ ഞങ്ങൾ നോക്കും …
165 കി.മി ദൂരമല്ലെ …
അതൊക്കെ മറികടക്കാൻ ഇവിടെ പുലിക്കുട്ടികളുണ്ട്… അധികം സമയമില്ല..
ഞാൻ പിന്നെ വിളിക്കാംന്നും പറഞ്ഞു ഫോണ് കട്ട് ചെയ്തു…. ഇല്ലെങ്കിൽ മറ്റ് പലതും വിളിച്ചു കൂകുമെന്ന ഭയത്താൽ……
ഇതേ സമയം സൈക്കോ ശങ്കറിന് അവനോട് അധികം സംസാരിക്കാൻ പറ്റാത്തതിലുള്ള അമർശം തൻ്റെ മണിവത്തൂരിൻ്റെ ഡയറിയിൽ എഴുതുന്ന തിരക്കിലായിരുന്നു….
എങ്കിൽ പോലും തന്നോട് പറഞ്ഞ കാര്യങ്ങൾ തെല്ലിട പോലും കളയാതെ എല്ലാ കാര്യങ്ങളും പെർഫെക്ഷനോടെ ചെയ്യുകയും രാജണ്ണനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാനും മറന്നില്ല..
ശേഷം തൻ്റെ സ്നേഹനിധിയുടെ അടുക്കലോട്ട് ദൈവത്തെയും സുതുതി പാടി കൊണ്ട് തൻ്റെ എല്ലാമെല്ലാമായ ലക്ഷ്മി അമ്മയുടെ ചാരത്തേക്ക് .
അതിനോടൊപ്പം തൻ്റെ ഉറ്റ സുഹൃത്തിൻ്റെ മനം മാറ്റവും തൻ്റെ നെഞ്ചിനുള്ളിൽ വിശമത്തിൻ്റെ വിത്തുകൾ പാകിക്കൊണ്ട് മുഖത്ത് ഫിറ്റ് ചെയ്ത ക്രിത്രിമ ചിരിയും കൊണ്ട് തൻ്റെ
ബുള്ളറ്റിൽ കയറിക്കൊണ്ട് പാർവതീശ്രയത്തിലേക്ക് നൂറെ നൂറ്റിപ്പത്തിൽ പൊടിപടലങ്ങൾ പാറിച്ചു കൊണ്ട് യാത്രയായ്…..
ഹോ സമാധാനമായി സിസ്റ്ററേ എന്തായി കാര്യങ്ങളൊക്കെ എല്ലാം ശരിയായോ ….
ഇല്ല സർ ലൈൻ കിട്ടുന്നില്ല….
” ഞാൻ നോക്കിക്കോളാം നിങ്ങളുടനെ സ്റ്റേഷനിൽ വിളിച്ച് ട്രാഫിക്കിൻ്റെ സിറ്റുവേഷൻ അറിയിക്കൂ 6 മണിക്കൂറാണ് പേഷ്യൻ്റിനെ പരമാവധി രക്ഷിക്കാൻ നമ്മുടെ മുമ്പിലുള്ള സമയം…
നമ്മുടെ ടെലഫോൺ ബുക്കിൽ നമ്മുടെ സ്റ്റേഷനിലെ ‘ Cl ഹരിദാസ് ഭീമിൻ്റെ പേരുണ്ട് ആളോട് പറഞ്ഞാലും മതിയാകും….
അങ്ങനെ മരണത്തിൽ നിന്നും പുതിയൊരു ജീവനെ രക്ഷിച്ചതിലുള്ള ആഹ്ലാദ തിമിർപ്പിലാണ് എല്ലാവരുമപ്പോൾ..
ഡോക്ടർ ഒരു സംശയം ആരാണീ പേഷ്യൻ്റ് ഇത്ര മാത്രം റിസ്കെടുത്ത് രക്ഷിക്കാൻ …
ഹ ഹ ഹ അതൊക്കെ സിസ്റ്റർ പതുക്കെ അറിഞ്ഞോളും… ചില ചുരുളുകൾ അറിയാൻ കുറച്ച് കൂടി പോകേണ്ടതുണ്ട്..
ഇപ്പോൾ റൗൺസിൻ്റെ സമയമല്ലേ …
എന്നാൽ ചെല്ലു…ന്നും പറഞ്ഞ് ഡോക്ടർ നന്ദ കൃഷ്ണ കുമാർ തൻ്റെ ക്യാബിനിലേക്കു നടന്നു…
പല രഹസ്യങ്ങളും മറച് വെച്ച് …. മറ്റൊരു പേഷ്യൻ്റിനേയും തേടി……….
#രണ്ടാഴ്ച്ചകൾക്ക് ശേഷം…… #
ഹാ മതിയൻ്റെ ചെറിയമ്മേ മതി വയറു നിറഞ്ഞു… എന്നെയെന്തിനാ… ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നേ ..
” അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ”
നിൻ്റെ കോലം കണ്ടോ.. മെലിഞ്ഞുണങ്ങിയിട്ടാ ഉള്ളത്…. ആകെ കോലം കെട്ടു..
മതിയായിട്ടാ….ചെറിയമ്മേ വയറു നിറഞ്ഞു.
”നന്ദൂട്ടാ…… നിനക്കെന്നോട് ഇപ്പാഴും ദേഷ്യമുണ്ടോ ….
ഞാനെന്തിനാ ദേഷ്യ പെടുന്നത്…
”നീയിങ്ങനെ കിടക്കുന്നതിന് കാരണക്കാരൻ ഞങ്ങളാണെല്ലോന്ന് ഓർക്കുമ്പോഴും നെഞ്ചിനുള്ളിൽ നിന്നും ഒരാന്തലാ ഇപ്പോഴും…
ചെറിയമ്മേ അതൊക്കെ കഴിഞ്ഞിട്ടിപ്പോൾ രണ്ടാഴ്ച്ച ആയില്ലെ …
”നന്ദൂട്ടാ അന്ന് നടന്നത് വെറുമൊരു ആക്സിഡൻ്റല്ലാന്ന് എൻ്റെ മനസ്സ് എന്നോട് തന്നെ പറയുന്നു …
ചെറിയമ്മയ്ക്ക് വെറുതെ തോന്നുന്നതാ …
സത്യമതല്ലെങ്കിൽ കൂടിയും കാരണം ആ ലോറിയിലുള്ളവൻ്റെ മുഖം എൻ്റെ മനസ്സിൽ നിന്നും മായുന്നില്ല…
എന്തൊക്കെയോ പരസ്പരം കോർത്തിണക്കിയ പോലെ തോന്നുന്നു…. അല്ലാതെ ആ ഗോവിന്ദനെങ്ങനെയാണ് എന്നയിടിച്ചിട്ട് നിർത്താതെ പോയ് കളഞ്ഞ ലോറിയിൽ ഉണ്ടായിരുന്നത്..
ഇനിയും എന്തൊക്കെയോ എൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിൽ നിന്നും ആരോ വിളിച്ചു പറയുന്നു….
അതോടൊപ്പം തന്നെ ഹാളിൽ നിന്നും ” അമ്മേ ദേ നന്ദൂട്ടൻ്റെ അച്ചൻ വന്നിരിക്കുന്നൂ ന്നും ” പറഞ്ഞ് അനു ഞാൻ കിടക്കുന്ന റൂമിലേക്ക് വന്നു ….
ആ സമയത്ത് എനിക്കുണ്ടായ ദേഷ്യത്തിന് കൈയും കണക്കുമില്ല… എന്തിനെന്നറിയാതെയുള്ള പിരിമുറുക്കം
അത് മനസ്സിലാക്കിയ ചെറിയമ്മ കഞ്ഞി യുടെ പാത്രം മേശയിൽ വെച്ച് കൊണ്ട് എഴുന്നേറ്റ് ഹാളിലേക്ക് പോവുകയും ചെയ്തു ..
പോകുന്ന പോക്കിൽ അനുവിന്നോട് എൻ്റെ അടുത്തിരിക്കാനും പറഞ്ഞിട്ടാണ് പോയത്…
അത് കേൾക്കലും എൻ്റെ ദേശ്യമൊക്കെ ഒരു നിമിഷം കൊണ്ട് ആവിയായി പോയപോലെ… എങ്കിലും ഒരു തരം അരക്ഷിതാവസ്ഥ ഫീലും ചെയുന്നുമുണ്ട്….
അവളെ നോക്കുന്ന ഓരോ നിമിഷവും എന്നെ തന്നെ ഞാൻ സ്വയം മറക്കുന്നു .. ആ കണ്ണുകളിലെ പിടപ്പും ആ ഹ്യദയത്തിൻ്റെ തുടിപ്പും വരെ എനിക്ക് കേൾക്കാൻ സാധിക്കുന്നുണ്ട്..
ഇപ്പോൾ എൻ്റെ മനസ്സിൽ ശരീരത്തിലുണ്ടായ വേദനയില്ല മനസ്സിലുണ്ടായ മുറിവുകളുമില്ല
ശരിക്കും ഒരു മായിക ലോകത്തിലുള്ള സന്തോഷം..
ആ കരിമഷി കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളറിയാതെ ആ കണ്ണുകളെ ചുംബിക്കുവാൻ കൊതിയാകുന്നു…
ശേഷമാ ചുവന്ന് തുടുത്ത കവിളുകളിൽ …
അവളുടെ നയന മനോഹരമായ റോസാപ്പു ചുണ്ട് കളിൽ നിന്ന്തേൻ കുടിക്കുന്ന വണ്ടായി മാറണം. ..
അവളുടെ ചെവികളിലുള്ള ചെറിയ കമ്മലുകളായ് ഇക്കിളിയിടുവാനും.. .
അവളുടെ കഴുത്തിലുള്ള സ്വർണ്ണമായ് ചുറ്റി പിണയാനും കൊതിയാകുന്നു .. .
പെട്ടന്ന് തന്നെ ഹാളിൽ നിന്നും അച്ഛൻ്റെയും ചെറിയമ്മയുടെയും സൗണ്ട് ക്രമാതീതമായ് ഉയരാൻ തുടങ്ങി…