എല്ലാം വെട്ടി പിടിക്കാൻ വേണ്ടത് പണം ആണെന്ന് ഉപദേശിച്ചു തന്നത്.. പ്രഭാകരൻ ആണ്…. പിന്നെ വഴികളിൽ തടസ്സമായി വരുന്നതിനെ ഇല്ലാതാക്കാനും….തീർത്തു ഒന്നൊന്നായി.. ആദ്യം അനിയൻ ദേവൻ…പിന്നെ അളിയൻ.. കൃഷ്ണൻ… അപ്പോളാണ് എല്ലാത്തിനും കൂടെ നിന്ന പ്രഭാകരൻ തന്നെക്കാൾ ഒരു പടി മുന്നിൽ ആണെന്ന് കണ്ടത്…
മനസ്സിലെ ചതുരംഗ പലകയിൽ പ്രഭാകരൻ എന്ന കറുത്ത രാജാവിനെ തളക്കാനുള്ള കരു നീക്കങ്ങളുടെ ചരടുവലി നടന്നു കൊണ്ടിരിക്കുന്ന ഒരു സന്ധ്യയിൽ ആണ് പ്രഭാകരന്റെ ആ കാൾ വന്നതു…
വിശ്വൻ അളിയാ ഒന്ന് വീട് വരെ വാ ഒരു കാര്യം ഉണ്ട്…
വീട്ടിൽ എത്തിയപ്പോൾ.. നെഞ്ച് തടവി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന പ്രഭാകരനെ കണ്ടപ്പോളെ കാര്യമായത് എന്തോ സംഭവിച്ചിട്ടുണ്ട് എന്നു മനസ്സിലായി..
എല്ലാം നശിപ്പിച്ചു അളിയാ.. ആ തല തെറിച്ച സന്തതി… ആ റെയിൽവേ സ്റ്റേഷന് അടുത്തുണ്ടായിരുന്ന സ്ഥലം അവൻ വിറ്റു….
അതു കുറച്ചു സ്ഥലം അല്ലേ അളിയാ..
അതിനെന്തിനാ ഇങ്ങനെ വെപ്രാള പെടുന്നെ…
അവനിപ്പോ പത്തു അറുപതു ലക്ഷത്തിന്റെ ആവശ്യം എന്താ… അവൻറെ തള്ളേ കെട്ടിക്കാനാണോ… ഇങ്ങനെ പോയാൽ അവൻ എന്നെ പിച്ച എടുപ്പിക്കും….
അല്ലേൽ അവനെന്താ വേറെ പെണ്ണുമ്പിള്ളേം പിള്ളേരും ഉണ്ടോ… ഇത്ര ചെലവ് വരാൻ… അല്ലേൽ അവൻറെ ആരേലും ചാവാറായി കിടക്കുന്നുണ്ടോ…
എന്നിട്ടു ദത്തൻ എന്തിയെ അളിയാ….
ആ ആർക്കറിയാം.. രാവിലെ ബാഗും എടുത്തു ഇറങ്ങുന്ന കണ്ടു.. ബാംഗ്ലൂർ പോയിട്ടുണ്ടാവും…
ബാംഗ്ലൂർ ഒന്ന് അന്വേഷിച്ചു നോക്കിയാലോ.. ദത്തന് അവിടെന്താ പരുപാടി എന്നറിയല്ലോ…
ഹ്മ്മ് അന്വേഷിക്കണം.. പ്രഭാകരന്റെ സ്വരം കനത്തിരുന്നു….
അളിയൻ വിഷമിക്കേണ്ട ആ കാര്യം എനിക്ക് വിട്ടേക്… ദത്തന്റെ പിന്നിൽ ഒരു നിഴൽ പോലെ ഞാനുണ്ടാകും… നമുക്ക് ശെരിയാക്കാം എന്നു…
പിന്നീടുള്ള ദിവസങ്ങളിൽ ദത്തന്റെ പുറകെ ആയിരുന്നു….
ദത്തന് ഒരു പെണ്ണുമായിട് ഉണ്ടായിരുന്ന അടുപ്പം അങ്ങനെയാണ് മനസ്സിലായത്..
ആദ്യം അവരെ രണ്ടു പേരെയും കണ്ടത് ഒരു ഹോസ്പിറ്റലിൽ വെച്ചായിരുന്നു… പിന്നീട് അവളെ അവളുടെ വീട്ടിൽ കൊണ്ട് വിടുന്നത് വരെയും അവൻറെ പിറകിൽ തന്നെ ഉണ്ടായിരുന്നു…
പല വട്ടം ദത്തന്റെ വണ്ടിയുടെ പിറകിൽ അവൾ പോകുന്നതും വീട്ടിൽ കൊണ്ട് വിടുന്നതും കണ്ടപ്പോൾ തന്നെ തീർച്ച പെടുത്തിയിരുന്നു പണം പോകുന്ന വഴി..
എല്ലാ വിവരവും പ്രഭാകരനെ വിളിച്ചു പറഞ്ഞു…
കൂടുതലൊന്നും ചിന്തിക്കാനില്ല… തീർതേക്കാൻ ആണ് തീരുമാനിചതു
ആ പെണ്ണിനെ ഒറ്റക് കിട്ടാൻ കാത്തിരുന്നു… പക്ഷെ ദത്തന്റെ കൂടെ അല്ലാതെ അവളെ കണ്ടു കിട്ടിയില്ല….
പ്രഭാകരനെ ആ വിവരം അറിയിച്ചപ്പോൾ അവൻ പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്..
“എലിയെ പേടിച്ചു സ്വന്തം ഇല്ലം ആരും ചുടാറില്ല… അന്യന്റെ ഇല്ലം ആണേൽ ധൈര്യായിട് ചുടാം… “
ദത്തൻ നാട്ടിലേക്കു പോയ ദിവസമാണ് എല്ലാം തീർക്കാൻ ആയി തിരഞ്ഞെടുത്തത്….
രാത്രിയില് വീടിന്റെ പുറത്തു ഉണ്ടായിരുന്ന മെയിൻ സ്വിച്ച് ഓഫ് ചെയ്തു രണ്ടു ഗ്യാസ് സിലിണ്ടറുകളുടെ പൈപ്പ് വിൻഡോയുടെ ഉള്ളിലേക്കു ഇട്ടു ഓപ്പൺ ചെയ്തും വെച്ചു…. കുറച്ചു ദൂരെ ആയി അധികം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല… അത്ര ശബ്ദത്തോടെ ആയിരുന്നു സ്ഫോടനം.. തീ കത്തി പുകച്ചുരുളുകൾ മുകളിലേക്കു പോകുന്നത് ആസ്വദിച്ചു നിന്നാണ് കണ്ടത്… തന്റെ കണക്കു കൂട്ടലുകളെ തെറ്റിക്കാൻ വന്ന ഒരു കുടുംബം കൂടെ തീർന്നിരിക്കുന്ന സംതൃപ്തിയിൽ ആണ് നാട്ടിലേക്കു തിരിച്ചതു …
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
വെളുപ്പിനെ തന്നെ മംഗലാപുരത്തേക് പോകാൻ റെഡി ആയി…
അമ്മയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അമ്മ ഉറങ്ങിയിട്ടിലാരുന്നു എന്നു….ഞാനും ഉറങ്ങിയിരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു…
“അമ്മേ ഇറങ്ങാം എങ്ങനെ ആയാലും നാലു മണിക്കൂർ എടുക്കും മംഗലാപുരത്തു എത്താൻ..” അപ്പോളെക്കും അമ്മ വണ്ടിയിൽ കയറി ഇരുന്നു…
ഞാൻ വണ്ടിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ
പല്ലവിയുടെ കാൾ വന്നു…
