അരളിപ്പൂന്തേൻ – 5

………….

വൈകുന്നേരം ലെച്ചുവിനെ കാത്ത് ബാങ്കിന്റെ മുന്നിൽ നിൽക്കുമ്പോൾ തുഷാരയും സ്നേഹയും ബസ് സ്റ്റോപ്പിൽ നിന്നും എന്നെ നോക്കിയിരിപ്പുണ്ട്. ഇടയ്ക്ക് എന്റെ നോട്ടം തുഷാരയിലേക്ക് പോയപ്പോൾ അവൾ കൃത്യമായി അത് കാണുകയും ചിരിച്ചുകൊണ്ട് എന്നെനോക്കി ഹായ് എന്ന് കാണിക്കുകയും ചെയ്‌തെങ്കിലും ഞാൻ പതുക്കെ മുഖംതിരിച്ചു. അഥവാ ഞാനെങ്ങാൻ തിരിച്ചൊരു ഹായ് പറഞ്ഞാൽ അപ്പൊ തന്നെ പെണ്ണ് ചാടിക്കയറി എന്റെ അടുത്തേക്ക് വരും. അതുകൊണ്ട് മൈന്റാക്കണ്ട. ലെച്ചു വന്ന ഉടനെ ഞാൻ അവളെയും കൂട്ടി സ്ഥലം കാലിയാക്കി.

ഇതേസമയം ബസ് സ്റ്റോപ്പിൽ…

: സ്നേഹേ… ഇനി ആ പെണുംപിള്ള അങ്ങേരുടെ ഭാര്യ ആയിരിക്കുമോ..

: ഭാര്യ ആവാൻ വഴിയില്ല, ചിലപ്പോ മീര തേച്ചിട്ട് പോയപ്പോ സെറ്റാക്കിയ പുതിയ പീസാണെങ്കിലോ..

: ഇനി കല്യാണം പറഞ്ഞുവച്ചതാവുമോ… ആകെ കൺഫ്യൂഷൻ ആയല്ലോ. നമുക്ക് പ്രിൻസി മാഡത്തോട് ചോദിച്ചാലോ..

: നീയല്ലേ മാഡത്തിന്റെ കമ്പനി, ചോദിച്ചുനോക്ക്

: അല്ലേൽ വേണ്ട, നേരിട്ട് എന്റെ കെട്ടിയോനോട് ചോദിച്ചാൽ പോരെ

: ഇന്നലെവരെ അങ്ങേരുടെ മുന്നിൽ പോകാൻ നിനക്ക് പേടിയായിരുന്നല്ലോ… ഇപ്പൊ മാറിയോ

: അതൊക്കെ ഇന്നലെ അടി കിട്ടിയപ്പോ തന്നെ മാറി. പിന്നെ ആളിന്ന് എന്നോട് മാപ്പുപറഞ്ഞു. അത് കേട്ടപ്പോ എനിക്കെന്തോ വിഷമായി.

: എന്നാലും എന്ത് മൊരടനാ അല്ലെ… ആറ്റം ചരക്ക് വന്ന് ഇഷ്ടാണെന്ന് പറഞ്ഞിട്ടും ഒന്ന് മൈൻന്റാക്കുന്നു പോലും ഇല്ലല്ലോ..

: മൊരടൻ നിന്റെ തന്ത.. പോടി. പുള്ളിക്കാരൻ ഒന്ന് ചിരിച്ചിരുന്നെങ്കിൽ അങ്ങോട്ട് പോയി സംസാരിക്കാമെന്ന് വിചാരിച്ചിട്ടാ ഞാൻ ഒരു ഹായ് പറഞ്ഞത്.. എവിടെ..

……..

ഇന്ദിരയ്ക്കാണെങ്കിൽ വീട്ടിൽ ഇരുന്നിട്ട് ഒരു സമാദാനവും ഇല്ല. മോള് വരുന്നതും നോക്കി ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്. തുഷാര എത്തിയ ഉടനെ ചാടിയെണീറ്റ് അവളോട് കാര്യങ്ങൾ തിരക്കി. അമ്മയും മോളും ബെസ്ററ് ഫ്രണ്ട്സിനെപ്പോലെ ആണെങ്കിലും മകൾ ഒരു നിമിഷം പോലും വിഷമിച്ചിരിക്കുന്നത് കാണാനുള്ള മനക്കട്ടിയൊന്നും ആ പാവത്തിനില്ല. അത് തുഷാരയ്ക്കും നന്നായറിയാം. കോളേജിൽ ഉണ്ടായ സംഭവങ്ങളൊക്കെ വിവരിച്ച ശേഷം തുഷാര തന്റെ മുറിയിലേക്ക് പോയി.
ലെച്ചുവുമായി വീട്ടിലെത്തിയ ഞാൻ കുളിച്ച് ചായയൊക്കെ കുടിച്ചിരിക്കുമ്പോഴേക്കും ഫോണിൽ തുഷാരയുടെ മെസ്സേജ് വന്നുകിടപ്പുണ്ട്. ലെച്ചു ഫോണെടുത്ത് നോക്കിയിട്ട് മെസ്സേജ് വായിച്ചു…

“ പല്ലുവേദന മാറിയെങ്കിൽ ഒരു കാര്യം ചോദിച്ചാൽ ഉത്തരം തരുമോ…”

ഇത് കേട്ടയുടനെ അമ്മ ചാടി വീണു..

: മോന് പല്ലുവേദനയുണ്ടോ…

: അല്ല ആന്റി, ഇനി ഇന്നലെ അടികിട്ടിയത് ഇവനാണോ…

: എന്റമ്മോ… അങ്ങനൊന്നും അല്ല. അവൾ ചോദിക്കുന്നതിനൊന്നും ഞാൻ ഉത്തരം കൊടുക്കാത്തതുകൊണ്ട് അങ്ങനെ പറയുന്നതാ…

: എന്ന ഞാൻ റിപ്ലൈ കൊടുക്കട്ടെ…

: നീയൊന്ന് ചുമ്മാതിരി ലെച്ചു. ഞാൻ ഇതുവരെ ഒരു മെസ്സേജ് പോലും അവൾക്ക് അയച്ചിട്ടില്ല.

ഞാനിത് പറഞ്ഞു കഴിയുമ്പോഴേക്കും ലെച്ചു അവൾക്കൊരു ഹായ് അയച്ചു. അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും അമ്മയെന്നെ തടഞ്ഞു. അപ്പോഴേക്കും തുഷാരയുടെ പുതിയ മെസ്സേജ് എത്തി. ഇത് വോയിസ് ആണല്ലോ. ലെച്ചു ഉടനെ അത് പ്ലെ ചെയ്തു..

“അതേ..നേരത്തെ ബൈക്കിന്റെ പുറകിൽ കയറിയത് ആരാ.. ഒന്നുമില്ല, ചുമ്മാ ഒന്ന് അറിഞ്ഞുവെക്കാൻ വേണ്ടി ചോദിച്ചതാ.”

: ശ്രീകുട്ടാ…. അടിപൊളി സൗണ്ടാണല്ലോ.. എന്താ റിപ്ലൈ കൊടുക്കേണ്ടത്, പറ

: നീ സത്യം പറഞ്ഞോ ലെച്ചു, പാവം കൊച്ചിനെ വെറുതേ വിഷമിപ്പിക്കണ്ട

: ഓഹോ അമ്മയും അവളുടെ കൂടെ കൂടിയോ..

: നല്ല മോളാ.. എനിക്കിഷ്ടായി. ഇന്നലെ അത്രയും പേരുടെ മുന്നിൽ നാണംകെട്ടിട്ടും ഇന്ന് അവൾ എത്ര ഈസിയായിട്ടാ കോളേജിൽ വന്നതും നിന്നോട് സംസാരിച്ചതും. വേറെ വല്ല പെണ്ണും ആയിരുന്നേൽ പഠിത്തം തന്നെ നിർത്തിയേനെ.

: ലെച്ചു ആ ഫോണിങ്ങ് തന്നേ. അവളുടെ നമ്പർ എടുത്തോ എന്നിട്ട് നിങ്ങൾ എന്താന്നുവച്ചാ ആക്ക്. എനിക്കൊരു യോഗത്തിന് പോകാനുണ്ട്.

………..

നാട്ടിലെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽപ്പിന്നെ വൈകുന്നേരങ്ങളിൽ എന്തെങ്കിലും പരിപാടികൾ പതിവാണ്. എല്ലാം കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കുറേ നേരം ഗ്രൗണ്ടിൽ ചിലവഴിച്ചശേഷം വീട്ടിലെത്തി. കിടക്കാൻ നേരം ലെച്ചു പറഞ്ഞത് മുഴുവൻ തുഷാരയെക്കുറിച്ചാണ്. അവർ തമ്മിൽ ഒത്തിരിനേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. രണ്ടുപേരും ഭയങ്കര കമ്പനിയായി എന്നാണ് ലെച്ചു പറയുന്നത്. എനിക്കത്ര വിശ്വാസം പോര. ഇതൊക്കെ അവളുടെ എന്തെങ്കിലും അടവായിരിക്കും. എല്ലാരുംകൂടി എന്നെപ്പിടിച്ച് കെട്ടിച്ചേ അടങ്ങൂ എന്നാ തോന്നുന്നേ. അമ്മപോലും കൂറ് മാറി. എവിടെവരെ പോകുമെന്ന് നോക്കാം.
രാവിലെ ലെച്ചുവിനെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ അവൾ പുറകിൽ ഇരുന്നുകൊണ്ട് കാര്യമായി ആരോടോ ചാറ്റ് ചെയ്യുകയാണ്. ബാങ്കിന്റെ മുന്നിൽ എത്തിയിട്ടും ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങിയില്ല. അപ്പോഴല്ലേ കാര്യം പിടികിട്ടിയത്. റോഡിൻറെ എതിർവശത്തുനിന്നും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന തുഷാര എന്റെ കണ്ണിലുടക്കി. അപ്പൊ ഇവളോടാണല്ലേ ലെച്ചു ഇതുവരെ ചാറ്റിക്കൊണ്ടിരുന്നത്. മൈര്. കൂടെ നിന്ന് കാലുവാരുന്ന തെണ്ടി. തുഷാര അടുത്തെത്തിയ ഉടനെ ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങി. വണ്ടിയെടുക്കാൻ നോക്കിയ എന്നെ ഞെട്ടിച്ചുകൊണ്ട് ലെച്ചു ചാവി അഴിച്ചെടുത്തു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, വാശിയിൽ തുഷാരയെ കടത്തിവെട്ടും ലെച്ചു. കൈയുംകെട്ടി ഞാൻ ബൈക്കിന്റെ മുകളിൽത്തന്നെ ഇരുന്നു. രണ്ടാളുടെയും സംസാരം കേട്ടാൽ തോന്നും വർഷങ്ങളുടെ പരിചയമുണ്ടെന്ന്, ഇന്നലെ പരിചയപ്പെട്ടതേ ഉള്ളു. എന്നാ തള്ളാ രണ്ടുംകൂടി. എനിക്കാണെങ്കിൽ പ്രാന്തുപിടിക്കുന്നുണ്ട്. ഇതിനിടയിൽ അവളുടെ ഇടംകണ്ണിട്ടുള്ള നോട്ടവും. അല്ല… ഞാൻ ഇടയ്ക്ക് നോക്കാൻ പോയിട്ടല്ലേ അവൾ എന്നെ നോക്കുന്നത് കണ്ടത്, അപ്പൊ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

: ലെച്ചു… നിങ്ങൾ വേണേൽ വൈകുന്നേരം വരെ സംസാരിച്ചിരുന്നോ, എന്നെ വിട്ടൂടെ

: നിക്കെടാ ചെറുക്കാ, നിനക്കിപ്പോ അവിടെപോയിട്ട് എന്താക്കാനാ…

(കേൾക്കേണ്ട താമസം തുഷാര മുഖവുംപൊത്തി ചിരിച്ചു. എന്നാലും ലെച്ചു, എനിക്കിട്ട് തന്നെ പണിയണം… പന്നി)

ലെച്ചു അവസാനം ചാവിയും തന്ന് പോകാൻ നേരം തുഷാരയെക്കൂടി കോളേജിൽ ഇറക്കിവിടാൻ പറയുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല. പെണ്ണാണെങ്കിൽ കേൾക്കേണ്ട താമസം വണ്ടിയുടെ പുറകിൽ കയറിയിരുന്നു. ആദ്യം ഞാൻ വണ്ടി അവിടെ ഇട്ടേച്ചും നടന്ന് പോകാമെന്ന് കരുതി, പക്ഷെ പീടികത്തിണ്ണയിൽ ഇരിക്കുന്ന വായിനോക്കികളെ കണ്ടപ്പോൾ എന്തോ അവളെ ഇട്ടേച്ചും പോകാൻ തോന്നിയില്ല. വണ്ടി കോളേജ് ഗേറ്റിലെ ഹമ്പിൽ കയറിയപ്പോൾ പെണ്ണിന്റെ ശരീരം ആദ്യമായി എന്നിൽ മുട്ടിയുരുമ്മി. ഉടനെ ഞാൻ വണ്ടി നിർത്തി…

Leave a Reply

Your email address will not be published. Required fields are marked *