“മതി സ്വപ്നം കണ്ടത്… “അവൾ അപ്പോളും ചിരിക്കുന്നുണ്ട്.
“അന്ന് നീയാടി പന്നീ അതിന് കാരണം “.
ഞാൻ ആ സംഭവം ഓർമിച്ചുകൊണ്ടു അവളുടെ തലക്ക് പതിയെ കിഴുക്കി
“ആ ബെസ്റ്റ് അമ്മ ഫോൺ എടുത്തപ്പോ ബബ്ബബ്ബ അടിച്ചത് ആരാ? എന്നിട്ടിപ്പോ എനിക്കായോ കുറ്റം “.
അവൾ പരിഹാസത്തോടെ എന്നോട് പറഞ്ഞു.
“ഞാൻ ബബ്ബബ്ബ അടിച്ചൊന്നും ഇല്ല….. ഞാൻ കെറുവിച്ചു കൊണ്ടു പറഞ്ഞു.
“ആ മതി മതി അതൊക്കെ കഴിഞ്ഞില്ലേ. അന്നത്തെ സംഭവത്തിനു ശേഷം ഇന്നാണ് നിന്നെ ഒന്ന് മര്യാദക്ക് സംസാരിക്കാൻ കിട്ടുന്നെ …അതെങ്ങനെ പിന്നെ എന്നെ കാണുമ്പഴേ ഓട്ടം ആയിരുന്നില്ലേ?
അവൾ വീണ്ടും ചിരിക്കാനുള്ള പുറപ്പാടാണ്.
“ഓ ഇനി പ്പോ ഇവിടേം രക്ഷ ണ്ടാവൂല ലെ….. “
ഞാൻ കളിയോടെ അവളോട് പറഞ്ഞു.
“ആ ഉണ്ടാവില്ല, നിന്നെ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല “…
‘അവൾ ആ പറഞ്ഞതിൽ ഒരു ഹിഡൻ മീനിങ് ഇല്ലേ?…
“എന്നെ പരീക്ഷിക്കാണോ പടച്ചോനെ?..
സാധാരണ ഉച്ചക്ക് ഇറങ്ങുന്ന ഞാൻ അന്ന് വൈകുന്നേരം ആണ് അവിടെ നിന്നും ഇറങ്ങിയത്.
ആതിര വന്നതിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാൽ തലേന്നത്തെ സംഭവങ്ങളിൽ തകർന്നിരുന്ന എന്നെ പ്ലസ് ടു കാലഘട്ടത്തിലേക്ക് തിരിച്ചു വിടാൻ അവൾക്കായി എന്നതാണ്.അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ..
“എന്നെ ബസ്റ്റാന്റിൽ വിടോ?..
“അതിനാണോ ചുമ്മാ നിന്ന് പരുങ്ങിയത്. അങ്ങ് കൂടെ കേറിയ പോരെ “ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.
“അല്ല നിനക്ക് എന്തേലും പ്രശ്നം ണ്ടങ്കിലോ?
പണ്ടത്തെ പോലെ ശല്യം ആവണ്ടാന്ന് കരുതീട്ടാ… അവൾ താഴേക്ക് നോക്കി പറഞ്ഞു
“ഓഹ് ആവുമ്പോൾ പറയാം
ഇപ്പൊ തമ്പുരാട്ടി വന്നു കേറിയാട്ടെ !.
അവൾ ചിരിയോടെ വന്നു ബൈക്കിൽ കയറി എന്റെ തോളിൽ കൈ പിടിച്ചിരുന്നു. കോച്ചിങ് സെന്ററിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരം ഉണ്ട് ബസ്റ്റാന്റിലേക്ക്. അവളെ അവിടെ ഇറക്കി പോരുമ്പോൾ വൈകിട്ട് വിളിക്കാം എന്നാ അർത്ഥത്തിൽ അവൾ ചെവിയിൽ വിരൽ ഫോൺ പോലെ വെച്ച് ആംഗ്യം കാണിച്ചു.
അവൾ പോയതും മനസ്സ് പിന്നെയും പഴയ പോലെ തന്നെ ആയി. ആകെ ഒരു വിങ്ങൽ.ഒരു സ്വസ്ഥത കിട്ടുന്നില്ല. ലച്ചുവിനോട് എല്ലാം തുറന്ന് പറഞ്ഞാലോ?.. അല്ലേൽ വേണ്ട ചിലപ്പോ പിടി വിട്ട് പോവും. എത്ര സ്നേഹം ഉണ്ടെങ്കിൽ സ്വന്തം മകൻ അവന്റെ ചെറിയമ്മയെ സ്നേഹിക്കുന്നു എന്നറിഞ്ഞാൽ ഏത് അമ്മയ്ക്കും അത് അംഗീകരിക്കാൻ പറ്റില്ല.
വീട്ടിലെത്തിയപ്പോൾ സമയം അഞ്ചു മണി ആയിരുന്നു. അമ്മ ഉമ്മറത്തു പത്രം വായിച്ചിരിക്കുന്നുണ്ട്. രാവിലെ സമയം കിട്ടാത്തൊണ്ട് പണ്ട് മുതലേ ഉള്ള ശീലം ആണ് ഈ വൈകുന്നേര വായന
എന്നെ കണ്ടതും പത്രത്തിൽ നിന്ന് തല ഉയർത്തി നോക്കി വീണ്ടും വായന തുടർന്നു. ഞാൻ ബൈക്ക് പോർച്ചിൽ നിർത്തി ബാഗും എടുത്ത് ഉമ്മറത്തേക്ക് കയറി.
“എന്താടാ ഒരു മൂടിക്കെട്ടല്?
അമ്മ തല ഉയർത്താതെ ചോദിച്ചു.
“എന്തോന്ന് മൂടിക്കെട്ടാൻ?
ഞാൻ കൃത്രിമ ആത്മവിശ്വാസത്തോടെ മറുപടി നൽകി.
“ആ ഒന്നും ഇല്ലാതിരുന്നാല് മതി”.
ഉടൻ മറുപടിയും എത്തി.
ചാനൽ മാറ്റിയില്ലെങ്കി ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഞാൻ ചെന്ന് ലച്ചുവിന്റെ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
“പിന്നേ നാളെ പരീക്ഷയല്ലേ. ചുമ്മാ ജാഡ കാണിക്കാതെ വന്നു ചായ എടുത്ത് താ ലച്ചൂ ….
“വേണേൽ എടുത്ത് കുടിക്ക്!
എന്റെ കൈ തട്ടി മാറ്റി അവിടെത്തന്നെ ഇരുന്നു അമ്മ വായന തുടർന്നു.
“പറച്ചിലിൽ മാത്രേ സ്നേഹം ഒള്ളൂ. നേരിട്ട് കണ്ടാൽ തിരിഞ്ഞുനോക്കുംകൂടെ ഇല്ല. “
ഞാൻ സെന്റി നാടകം എടുത്ത് അലക്കി. അതേറ്റു ! ആ നിമിഷം തന്നെ പത്രം മടക്കി എണീറ്റ് വന്നു. എന്റെ ചന്തിക്കൊരടിയും തന്നിട്ട് എന്നേം വലിച്ചു ഉള്ളിലേക്കു പോയി
“മുഴുവൻ കള്ളത്തരവും അറിയാ ചെക്കന്.. ” പോകുന്നതിനിടെ അമ്മ പറഞ്ഞു.
“അച്ഛൻ വിളിച്ചാരുന്നോ അമ്മേ?
“ആ കുറച്ചു മുൻപേ വിളിച്ചേ ഒള്ളൂ. നിന്നോട് അവിടെക്ക് പോവാണെന്ന് കരുതി പഠിത്തം ഉഴപ്പണ്ടാന്ന് പറയാൻ പറഞ്ഞു.”
റാൻ…
