കാമ കാവടി – 5

വസീം പറഞ്ഞു. ഇരുവരും തലയാട്ടി.

“എന്നാല്‍ നിങ്ങള്‍ പൊയ്ക്കോളൂ…എന്തെങ്കിലും പ്രശ്നം വന്നാല്‍ എന്നെ വിളിക്കാന്‍ മടിക്കണ്ട”

“ശരി സര്‍..”
അവര്‍ പുറത്തിറങ്ങിയപ്പോള്‍ വസീം ബെല്ലടിച്ചു. ഒരു പോലീസുകാരന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.

“ടോമിച്ചനെ വിളിക്ക്..” വസീം പറഞ്ഞു.

“സര്‍..” അയാള്‍ പുറത്ത് പോയി. അല്പം കഴിഞ്ഞപ്പോള്‍ ടോമിച്ചന്‍ ഉള്ളില്‍ കയറി കസേര നീക്കിയിട്ട് ഇരുന്നു.

“എന്താ വസീമേ?”

“ടോമിച്ചാ..നിങ്ങള്‍ ആ ജോസഫിനെ ചുമ്മാ വിരട്ടി അല്ലെ? നോക്ക്..അയാള്‍ മാന്യനായ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്..അങ്ങേരുടെ മകന്‍ ഒളിവില്‍ പോയത് അവരോട് സമ്മതം വാങ്ങിയിട്ടല്ല..നിങ്ങള്‍ അതിന്റെ പേരില്‍ ആ പാവങ്ങളെ ദ്രോഹിക്കരുത്…ബുദ്ധി ഉപയോഗിച്ചു കണ്ടു പിടിക്ക്..ഇക്കാലത്തും കേസ് തെളിയിക്കാന്‍ മൂന്നാം മുറ മാത്രം അറിയുന്ന നിങ്ങളൊക്കെ പോലീസിനു ദുഷ്പേര്‍ ഉണ്ടാക്കി വക്കരുത്…”

“എന്റെ വസീമേ അയാള്‍ കള്ളം പറയുകയാണെങ്കില്‍ അത് തെളിയിക്കാന്‍ ചിലപ്പോള്‍ ഒന്ന് പെരുമാറേണ്ടി വരും..നിങ്ങള്‍ക്ക് എങ്ങനെ അറിയാം അവന്‍ അവിടെ പറഞ്ഞിട്ടല്ല പോയതെന്ന്?”

“ജോസഫ് ഒരു സത്യസന്ധനായ വ്യക്തിയാണ്. അയാള്‍ കള്ളം പറയില്ല..”

“അത് നിങ്ങളുടെ തെറ്റിദ്ധാരണ..ഇവനൊക്കെ നമ്പരിറക്കി രക്ഷപെടാന്‍ നോക്കുന്ന കള്ള ബടുക്കൂസുകള്‍ ആണ്….പിന്നെ വസീമേ അവന്മാരെ പിടികൂടാന്‍ എന്നെയാണ് സി ഐ നിയോഗിച്ചിരിക്കുന്നത്…നിങ്ങള്‍ അതില്‍ കേറി മാന്തണ്ട….ഞാന്‍ എനിക്ക് തോന്നിയ പോലെ അന്വേഷിക്കും..ഇയാള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ചെന്നു സി ഐയോട് പറ..ഹല്ലാതെ പിന്നെ..” ടോമിച്ചന്‍ പുച്ഛത്തോടെ പറഞ്ഞു. വസീമിന്റെ ഭാവം മാറി.

“ടോമിച്ചാ..നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാമല്ലോ…ഞാന്‍ ജോസഫിന്റെ കാര്യത്തില്‍ പറഞ്ഞത് ശരിയാണ് എന്നും നിങ്ങള്‍ക്ക് അറിയാം. ഇനി അത് അവഗണിച്ച് നിങ്ങള്‍ അവരെ ഉപദ്രവിച്ചാല്‍, താന്‍ വിവരം അറിയും…”

“ഛെടാ ഊവ്വേ എന്നാല്‍ പിന്നെ നിങ്ങള് പോയി അവന്മാരെ പിടി..ഇതിപ്പോ ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന് വച്ചാല്‍?” ടോമിച്ചന്‍ കോപത്തോടെ പറഞ്ഞു.

“പാവങ്ങളുടെ നെഞ്ചത്ത് കുതിര കേറി താന്‍ അങ്ങനെ ആരെയും പിടിക്കണ്ട…കഴിവില്ലെങ്കില്‍ ചെന്നു പറ്റില്ലെന്ന് പറെടോ സി ഐയോട്…”

“ഹും..ഇങ്ങനെ പോയാല്‍ പറയേണ്ടി വരും..” ടോമിച്ചന്‍ അങ്ങനെ പറഞ്ഞിട്ട് എഴുന്നേറ്റ് പോയി.

വസീം ബെല്ലടിച്ചു. ഒരു പോലീസുകാരന്‍ ഉള്ളില്‍ വന്നു.

“രേണുവിനെ വിളിക്ക്’

“സര്‍”

അല്പം കഴിഞ്ഞപ്പോള്‍ രേണു ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.

“ഇരിക്ക് രേണു…”

അവള്‍ ഇരുന്നു.

“രേണു..ഇന്നലെ രാത്രി റോയിയുടെ സഹോദരി റീനയ്ക്ക് നേരെ അതിക്രൂരമായ ഒരു ആക്രമണ ശ്രമം നടന്നു….അര്‍ദ്ധരാത്രി അവള്‍ കിടക്കുന്ന മുറിയില്‍ കട്ടിലിലേക്ക് ആരോ ആസിഡ് ബള്‍ബ് എറിയുകയായിരുന്നു. ആ പെണ്‍കുട്ടിയുടെ മഹാഭാഗ്യത്തിന് അവള്‍ ഉറക്കം വരാതെ മുറിയില്‍ നടക്കുന്ന സമയത്താണ് സംഭവം നടന്നത്. അവള്‍ രക്ഷപെട്ടതിന് ഒരു കണക്കിന് ടോമിച്ചന്‍ ആണ് കാരണം എന്ന് പറയാം..അയാള്‍ സന്ധ്യക്ക് ചെന്ന് ഷോ നടത്തിയതിന്റെ ടെന്‍ഷനില്‍ ആണ് അവള്‍ ഉറക്കം വരാതെ മുറിയില്‍ നടന്നു കൊണ്ടിരുന്നത്….എനിവേ..നിന്റെ ഊഹത്തില്‍ ഇതിന്റെ പിന്നില്‍ ആരാകാനാണ് സാധ്യത?” വസീം ചോദിച്ചു.

രേണു ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. അല്‍പനേരം അവള്‍ ആലോചനയില്‍ മുഴുകി.

“രാജീവുമായി അടുപ്പമുള്ള ആരോ ആകാം സര്‍….കാരണം അവള്‍ക്ക് വേറെ ശത്രുക്കള്‍ ആരും ഉള്ളതായി നമുക്ക് അറിവില്ലല്ലോ….” രേണു തന്റെ അനുമാനം പറഞ്ഞു.

“യെസ്..ഞാനും അത് ചിന്തിച്ചു..പക്ഷെ രാജീവുമായി ബന്ധമുള്ള ആരാകും അത് ചെയ്തത് എന്നാണ് പിടി കിട്ടാത്തത്…അവന്റെ വധക്കേസില്‍ റോയിയെ എസ് പിക്ക് സംശയം ഉണ്ട്. എസ് പി അത് അവന്റെ അച്ഛനോട് പറഞ്ഞും കാണും. അപ്പോള്‍ പരമേശ്വരന്‍ റോയിയെ മകന്റെ കൊലപാതകിയായി മുദ്ര കുത്തി അവന്റെ കുടുംബത്തിനു നേരെ തിരിഞ്ഞതാണോ എന്ന് ഞാന്‍ സംശയിക്കുന്നുണ്ട്…”

“അങ്ങനെയാകാന്‍ ആണ് സര്‍ സാധ്യത…പരമേശ്വരന്‍ തന്റെ ശത്രുക്കളെ നേരില്‍ കൈകാര്യം ചെയ്യുന്നവനാണ് എന്ന് നമുക്കും അറിയാവുന്നതല്ലേ…ചിലപ്പോള്‍ റീനയുടെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ അയാള്‍ക്ക് അറിയാമായിരിക്കും. അവള്‍ കാരണമാണ് തന്റെ മകന്‍ കൊല്ലപ്പെട്ടത് എന്ന ചിന്തയാകാം ഈ ആക്രമണത്തിന് പിന്നില്‍….”

“ദാറ്റ് മേക്സ് സെന്‍സ്..താങ്ക്സ് രേണു..ഞാന്‍ എസ് പിയെ ഒന്ന് ബന്ധപ്പെടട്ടെ…”

“ഓക്കേ സര്‍..”

അവള്‍ എഴുന്നേറ്റ് സല്യൂട്ട് നല്‍കി പുറത്തേക്ക് പോയി. വസീം എസ് പിയെ ഫോണില്‍ ബന്ധപ്പെട്ടു.

“സര്‍..വസീം ഹിയര്‍…” അയാള്‍ പറഞ്ഞു.

“പറ വസീം..”

“സര്‍ ഇന്നലെ റോയിയുടെ വീട്ടില്‍ അവന്റെ സഹോദരിക്ക് നേരെ ഒരു ആസിഡ് ആക്രമണം നടന്നു. എനിക്ക് പരമേശ്വരനെ സംശയമുണ്ട്..ഞാന്‍ അയാളെ ചോദ്യം ചെയ്യുന്നതില്‍ സാറിനു വിരോധമുണ്ടോ?”

“നോ..പക്ഷെ ഞാന്‍ ആദ്യം അയാളെ ഒന്ന് വിളിച്ച് സംസാരിക്കട്ടെ…..”

“ഒകെ സര്‍…”
പരമേശ്വരനും രാജും രമ്യയും ഒരു മുറിയില്‍ ചില ചര്‍ച്ചകളില്‍ ആയിരുന്നു. രാജീവിന്റെ കൊലയുമായി ബന്ധപ്പെട്ടു പോലീസ് സംശയിക്കുന്ന റോയി, ശിവന്‍ എന്നിവരെ കണ്ടെത്താന്‍ ആന്റണി എന്ന ഗുണ്ടയെയും സംഘത്തെയും അവര്‍ ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ റോയിക്കും ശിവനും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചും കഴിഞ്ഞിരുന്നു. ഫോണ്‍ ശബ്ദിച്ചപ്പോള്‍ രമ്യ ചെന്നു റിസീവര്‍ എടുത്തു.

“ഹലോ..”

“ങാ മോളെ ഇത് അങ്കിളാണ്..അച്ഛന്‍ ഇല്ലേ അവിടെ?” വര്‍മ്മയുടെ സ്വരം അവള്‍ കേട്ടു.

“ഉണ്ടങ്കിള്‍..(റിസീവറിന്റെ മൌത്ത് പീസ്‌ പൊത്തി) അച്ഛാ..അങ്കിള്‍…..” പരമേശ്വരന്‍ ചെന്നു ഫോണ്‍ വാങ്ങി.

“ഹലോ..പരമേശ്വരന്‍..”

“ങാ..അളിയാ ഞാനാ…ഒരു കാര്യം ചോദിച്ച് അറിയാനാണ് വിളിച്ചത്…ഇന്നലെ റോയിയുടെ വീട്ടില്‍ ഒരു ആസിഡ് ആക്രമണം നടന്നു..ആ പെണ്‍കുട്ടിക്ക് നേരെ….പക്ഷെ അവള്‍ ആ സമയത്ത് കട്ടിലില്‍ ഇല്ലാതിരുന്നതിനാല്‍ പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപെട്ടു…അളിയനാണ് അതിന്റെ പിന്നിലെന്ന് എസ് ഐ വസീം സംശയിക്കുന്നുണ്ട്..അയാള്‍ക്ക് നിങ്ങളെ ഒന്നും ചോദ്യം ചെയ്യാന്‍ എന്നോട് അനുമതി ചോദിച്ചിരിക്കുകയാണ്…”

“ങേ..ആസിഡ് ആക്രമണമോ? ഞാന്‍ അറിഞ്ഞ സംഭവമല്ലല്ലോ അത്…”

രാജും രമ്യയും ആകാംക്ഷയോടെ അച്ഛനെ നോക്കി.

“സത്യമാണല്ലോ അളിയാ..നമുക്ക് രാജീവിന്റെ കൊലപാതകിയെ ആണ് പിടിക്കേണ്ടത്. റോയി സംശയിക്കപ്പെടുന്നുമുണ്ട്..അതിന്റെ പേരില്‍ അവരുടെ വീട്ടുകാരെ ദ്രോഹിക്കുന്നതിനോട് എനിക്കും യോജിപ്പില്ല..അളിയനെ ഞാന്‍ വിശ്വസിച്ചോട്ടെ?”

Leave a Reply

Your email address will not be published. Required fields are marked *