നെയ്യലുവ പോലുള്ള മേമ – 8 15

മനപ്പൂര്‍വ്വം എന്നെ ചമ്മിക്കാനുള്ള പ്രകടനമാണ് അതെന്ന് മനസ്സിലായിട്ട് പോലും പലപ്പോഴും എനിക്കാ കണ്ണുകളെ നേരിടാനായില്ല.

വല്ലാത്തൊരു കാന്തശക്തിയായിരുന്നു അതിന്..!

“അമ്മേ…അമ്മേടെ ആ കറുത്ത കരയുള്ള വേഷ്ടി എവിടാ വച്ചിരിക്കുന്നെ..?”

നോട്ടം എന്നില്‍ തന്നെ തറച്ചു വച്ചുകൊണ്ട് ഇടയ്ക്കൊരു വട്ടം അവര്‍ അമ്മമ്മയോടായി ചോദിച്ചു.

വിളര്‍ച്ച മറയ്ക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ ഇരുന്നുരുകി.

“അതാ അലമാരയില്‍ നീ തന്നല്ലേ വച്ചത്…എന്തിനാ.?!”

ഇവിടെ നടക്കുന്ന പാവക്കൂത്തൊന്നുമറിയാതെ അമ്മമ്മ നിഷ്കളങ്കമായി ചോദിച്ചു.

“പെരുന്നാളല്ലേ..പൊക്കിള്‍ കാണിച്ചു നടക്കാനാ..!”
കൊത്തിവലിക്കുന്നൊരു നോട്ടം എനിക്ക് നേരെ എയ്തുകൊണ്ട് എനിക്ക് മാത്രം കേള്‍ക്കാവുന്നത്ര പതിഞ്ഞ ശബ്ദത്തിലായിരുന്നു ആ മറുപടി.

ആ ഒരു നടപടി എന്നില്‍ ശരിക്കും കൗതുകമുണര്‍ത്തുന്നതായിരുന്നു. അപ്പൊ എന്നെ നാറ്റിക്കാനുള്ള ശ്രമമല്ല.! ഞാന്‍ മാത്രം കേള്‍ക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇതെല്ലാം. ഒരുപക്ഷേ ഇടത്തരം ചൂടന്‍ സംസാരങ്ങള്‍ അവര്‍ക്കും സുഖം പകരുന്നുണ്ടാവാം.

“എന്താ..?”

അമ്മമ്മ കേട്ടില്ലെന്ന മട്ടില്‍ ചെവി കൂര്‍പ്പിച്ചു.

“അതൊന്നൂല്ല അമ്മെ…വെറുതെ ചോദിച്ചതാ..!”

മേമയുടെ ശബ്ദമുയര്‍ന്നു.

ഞാന്‍ ധൈര്യപൂര്‍വ്വം ആ മുഖത്തേക്ക് നോക്കി. ഇപ്പോഴും അവിടെ നിറഞ്ഞു നില്‍ക്കുന്ന പരിഹാസമുണ്ടെങ്കിലും ഞാനത് ഞാന്‍ ഗൗനിച്ചതേയില്ല.

“എന്താ മെല്ലെ ആക്കിയത്..? പാവം അമ്മമ്മ കേട്ടു കാണില്ല..!”

കുറെ നേരത്തിന് ശേഷം എനിക്കൊരു ആധിപത്യമുണ്ടായ ഫീലായിരുന്നു.

“ഞാന്‍ പറഞ്ഞു കൊടുക്കട്ടെ..? എനിക്കാണേല്‍ നല്ല ഉച്ചത്തില്‍ സംസാരിക്കാനറിയാം..!”

ഞാന്‍ ആക്കുന്ന ഭാവത്തിലൊരു ചിരി ചുണ്ടില്‍ പുരട്ടി.

“പോടാ..!”

ശബ്ദമില്ലാതെ ചുണ്ടുകളനക്കിക്കൊണ്ട് അവര്‍ ഹൃദ്യമായൊരു ചിരിയോടെ ഭക്ഷണത്തിലേക്ക് ശ്രദ്ധ മാറ്റിക്കളഞ്ഞു.

ഞാന്‍ വല്ലാതെ കൊതി പിടിച്ചു പോയി. ഞങ്ങള്‍ രണ്ടു പേരും മാത്രമായിരുന്നെങ്കില്‍ ആ കവിളില്‍ ഞാനൊരു ചുടുചുംബനം നല്‍കിയേനെ..! അത്രയേറെ മനോഹരമായിരുന്നു ആ മുഖം..!

ആ ചിരിയുടെ വശ്യതയിലലിഞ്ഞ് നോട്ടം മാറ്റാനാവാതെ ഞാന്‍ അതേ ഇരുപ്പിരുന്നു.

ഇടയ്ക്കെന്തോ സംശയം വന്നിട്ടെന്ന പോലെ അവരൊന്നു മുഖമുയര്‍ത്തി. എന്റെ മതിമറന്നുള്ള ഇരുത്തം കണ്ടിട്ട് നേര്‍ത്തൊരു ചിരിയുടെ അകമ്പടിയോടെ ‘എന്താ?’’ എന്നൊരു ഭാവത്തോടെ ആ പുരികമൊന്നിളകി.

ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ തോളുകള്‍ കുലുക്കിക്കൊണ്ട്‌ ഞാന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു.

സത്യം പറഞ്ഞാല്‍ എനിക്കിപ്പോ നല്ല ധൈര്യമൊക്കെ തോന്നുന്നുണ്ട്.ആ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ തന്നെയായിരുന്നു അതെനിക്ക് പകര്‍ന്നു തന്നതും. ഇപ്പോഴെങ്ങാനുമായിരുന്നു അവര്‍ കൂടെക്കിടത്തിയിരുന്നതെങ്കില്‍ ഉറപ്പായും ഇന്നലത്തെ പോലെ ഒരു അവസ്ഥ ആവുമായിരുന്നില്ല.
“നാളെ ഇവിടത്തെ പള്ളിയില്‍ പെരുന്നാളാണ്..നമുക്ക് പോണ്ടേ..!”

പാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കെ പൊക്കിള്‍ വിഷയത്തില്‍ നിന്നും എന്റെ ശ്രദ്ധതിരിക്കാനെന്നവണ്ണം അവര്‍ ചോദിച്ചു.

ആ ഉദ്ദേശം മനസ്സിലായെങ്കിലും അതില്‍ തന്നെ പിടിച്ചു തൂങ്ങാന്‍ ഞാനും മിനക്കെട്ടില്ല.

“നോക്കട്ടെ…ചിലപ്പോ..!”

“അതെന്താ…ചിലപ്പോ.? അടിപൊളി പരിപാടിയാ..നീ കണ്ടിട്ടില്ലല്ലോ..!”

എന്നെ പ്രചോദിപ്പിക്കാനായി ആ സ്വരത്തില്‍ ഒരല്പം അതിശയോക്തി കലര്‍ത്തിയിരുന്നു.

“ആരൊക്കെയാ പോകുന്നെ..?”

കൈകഴുകി ടവ്വലില്‍ തുടച്ചു കൊണ്ട് ഞാന്‍ വെറുതെ ചോദിച്ചു.

“നീ വരുമെങ്കില്‍ നമുക്ക് ഒന്നിച്ചു പോകാം..!”

അവരുടെ കണ്ണുകളില്‍ ഒരു പ്രതീക്ഷ നിറഞ്ഞു.

“എനിക്കീ ക്രൌഡ് വലിയ താല്പര്യമില്ല..! പൊടീം തെരക്കും കാതടപ്പിക്കുന്ന ഒച്ചയും ..പോരാത്തതിന് മഞ്ഞും..!”

ഒരു സംശയത്തിനും ഇട കൊടുക്കാതിരിക്കാന്‍ ന്യായമായ കാരണങ്ങള്‍ മാത്രമേ ഞാന്‍ നിരത്തിയുള്ളൂ. എന്റെ പെരുന്നാള്‍ നാളെ ഒരു റബ്ബര്‍ തോട്ടത്തിലെ വീട്ടില്‍ വച്ചാണെന്ന് ശ്വാസ വായുവില്‍ കൂടെ പോലും പുറത്തറിയാന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *