പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 6അടിപൊളി 

“ഞാൻ ആരെയും ചതിക്കുകയും പറ്റിക്കുകയും ചെയ്തിട്ടില്ല. ഇത് നീയുമായി ഒന്നും ചെയ്യാൻ ഇല്ല, എന്നെ വിട്ടേരെ…” ആഷിക പറഞ്ഞ് മുഴുവിപ്പിച്ചു.

“പിന്നെ എങ്ങനെയാടി അന്ന് ഹോസ്പിറ്റലിൽ എന്റെ കൂടെ നിന്നവൻ പെട്ടന് കാണാതെ ആവുന്നതും പിന്നെ നിന്റെ കൂടെ ഞാൻ കാണുന്നതും” റാഷിക ചോദിച്ചു. ആഷികക്ക് കൊടുക്കാൻ പ്രേത്യേകിച്ച് മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവർ തമ്മിൽ ഉള്ള വഴക്ക് പിന്നെയും നീണ്ട് നീണ്ട് ഒരു അന്ത്യം ഇല്ലാതെ ആയി, രണ്ടുപേരെയും പിടിച്ച് മാറ്റി നിർത്തിയ ശേഷം അവർ വരുടെ റൂമിലേക്ക് പറഞ്ഞ് അയച്ചു. ആശികയും രാശികയും താങ്ങാകുടെ റൂമുകളിൽ ഇരുന്ന് വിതുമ്പി കൊണ്ടേ ഇരുന്നു.

“എല്ലാം ഒന്ന് ശെരിയായി വന്നതായിരുന്നു, അപ്പൊ ഇതാ അടുത്തത്. അല്ല ഈ ഹൃതിക് എന്ന് പറയുന്ന പയ്യൻ റാഷികയുടെ കൂട്ടുകാരൻ ആണ് എന്നല്ലേ നീ പറഞ്ഞത്” കട്ടിൽ കിടന്ന് കൊണ്ട് അവരുടെ അച്ഛനായ കാളിദാസൻ അവരുടെ അമ്മയായ പദ്മിനിയോട് ചോദിച്ചു.

“എനിക്ക് ആഷി മോൾ പറയുന്നത് ഒക്കെ വിശ്വസിക്കണം എന്നുണ്ട്, പക്ഷെ…” പദ്മിനി പറഞ്ഞു.

“റാഷിക പറഞ്ഞത് ശെരിയാ. ആഷികയുമായി ഇനി ഒരു പ്രെശ്നം വേണ്ട എന്ന് കരുതോ നമ്മൾ ഒന്നും പറയാതെ ഇരുന്ന, എനിക്ക് എന്റെ രണ്ട് മക്കളെയും നഷ്ടപ്പെടും”

അവരുടെ അമ്മക്ക് ഹൃതിക്കിന് അറിയുന്നത് റാഷികയുടെ കൂട്ടുകാരൻ ആയിട്ടായിരുന്നു, ആ ഒരു കേട്ടറിവുമായി അച്ഛനും. പിന്നീട് അങ്ങോട്ട് ഉള്ള സംസാരത്തിലും ആഷികയുടെ ഭാഗം ആരും തന്നെ വിശ്വസിച്ചില്ല, അവൾ റാഷികയെ പറ്റിക്കുക ആയിരുന്നു എന്ന് തന്നെ എല്ലാവരും കരുതി, പക്ഷെ അതൊന്നും പുറത്ത് കാണിച്ചില്ല. എല്ലാവരും ഉള്ള് കൊണ്ട് ആഷികക്ക് നേരെ തിരിഞ്ഞെങ്കിലും, വീണ്ടും പഴയത് പോലെ ആകാതിരിക്കാൻ മാത്രം ആരും ആരുടേയും ഭാഗം പിടിക്കാതെ ഇരുന്നു.

(ഹൃതിക്…)

ഹൃതിക് ഇപ്പൊ അവളെ കണ്ടിട്ട് ആഴ്ചകൾ ആയി. മെസ്സേജ് അയക്കലും ഫോൺ വിളികളിലേക്കും മാത്രമായി എല്ലാം ഒതുങ്ങി. ആഷിക ഹൃതിക്കിന് വിളിച്ച് വിതുമ്പി കൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു, നിസഹായനായി അവൻ എല്ലാം കേട്ട് അവിടെ ഇരുന്നു. അവളെ ഒന്ന് ആശ്വസിപ്പിക്കാനായി തിരിച്ച് എന്ത് പറയണം എന്നുപോലും അറിയാതെ എല്ലാം കേട്ടിരുന്നു.

“ഒന്നും ഇല്ലടി. പെട്ടന് എല്ലാം കേട്ടപ്പോ ഉള്ള ദേഷ്യം ആയിരിക്കും അല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല… നീ വെറുതെ ഇരുന്ന് ഇങ്ങനെ കരയല്ലേ, ഞാൻ ദേ അച്ഛനെ കൂട്ടാൻ വേണ്ടി വന്നതാ, അത് കഴിഞ്ഞിട്ട് വിളിക്കാം നിന്നെ ഞാൻ” എന്നും പറഞ്ഞ് ഹൃതിക് ഫോൺ വെച്ചു.

ഹൃതികും അവന്റെ ചേട്ടനും അമ്മയും കൂടി എയർപോർട്ടിൽ വന്നതായിരുന്നു, എല്ലാ 7-8 മാസം കൂടുമ്പോഴും സ്ഥിരം കൂട്ടാൻ വരുന്നത് പോലെ അല്ല ഇപ്രാവശ്യത്തെ കാര്യം, അവൻ മുന്നേ പറഞ്ഞത് പോലെ അച്ഛൻ ദുബൈയിലെ ജോലി എല്ലാം നിർത്തി നാട്ടിലേക്ക് തിരിച്ചു വന്നു. തന്റെ രണ്ടാണ്മക്കളും എല്ലാം നോക്കാൻ മാത്രം കേൾപന്മാർ ആയി എന്ന് അയാൾക്ക് മനസ്സിലായി. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ.

“എനഗ്നെ ഉണ്ടട മോനെ നിന്ടെ ക്ലാസ് ഏടുകൾ ഒക്കെ പിളർക് ഒക്കെ വല്ലതും മനസിലാവർ ഉണ്ടോ. അവരുടെ സംശയം ഒക്കെ നീ തീർത്തു കൊടുകാർ ഇല്ലേ” അച്ഛൻ ചേട്ടനോട് ചോദിച്ചു.

“എല്ലാരും സൂപ്പർ ആയിട്ട് പോവുന്നു അച്ഛാ. പിന്നെ പിള്ളേർ ഒന്നും സംശയം ചോദിക്കാർ ഇല്ല. ചോദിച്ചാൽ അല്ലെ തീർത്തുകൊടുക്കാൻ പറ്റു” ചേട്ടൻ മറുപടി കൊടുത്തു.

“അത്രക്കും സ്ട്രിക്ട് ആണോടാ നീ” അമ്മ ചോദിച്ചു.

“അതല്ല അമ്മെ, എന്റെ ക്ലാസ് ഒരു പ്രാവിശ്യം കെട്ടുകഴിയുമ്പോ തന്നെ എല്ലാര്ക്കും എല്ലാ മനസ്സിലാവും, പിന്നെ എന്തിനാ സംശയം ചോദിക്കുന്നത്” ചേട്ടൻഡ് മറുപടി കൊടുത്തു. അത് കേട്ടതും ഹൃതിക് ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു. കുറച്ചും കൂടി നേരം വണ്ടിയോടിച്ചു ശേഷം വർ വീട്ടിലേക്ക് എത്തി.

“ഓഹ്… ഇപ്പോഴാണ് ശെരിക്കും ഒന്ന് ആശ്വാസം ആയത്. ഇനി ഇങ്ങോട്ടും ഇല്ല ഇവിടെ തന്നെ, അല്ലേടാ മകളെ…” വീട്ടിലേക്ക് കേറിയ ഉടനെ തന്നെ അച്ഛൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *