മുല്ല പോലൊരു പെണ്ണ് 29അടിപൊളി 

 

പീലിയുടെ ജീവചരിത്രം അറിയും പോലൊക്കെ കേശവൻ അവന് പറഞ്ഞു കൊടുത്തു…അപ്പോളേക്കും മുൻവശത്തെ മറ നീക്കി ഇരുട്ടിൽ നിന്നൊരു രൂപം അകത്തേക്ക് കടന്നു….. ദാസൻ ഇരുന്നിടത്ത് തന്നെയിരുന്നു കടപുഴുകിയ മരം പോലെ നടന്നു വരുന്ന പീലിയെ നോക്കികണ്ടു….

 

അമ്പതിനോട് അടുത്ത് പ്രായം തോന്നിക്കും…. കറുത്ത് തിളങ്ങുന്ന ഉരുക്ക് പോലുള്ള ശരീരം…അലസമായി വളർന്ന് നരപടർന്നു തുടങ്ങിയ കോലാൻ മുടി…നെറ്റി കയറി തുടങ്ങിയിരിക്കുന്നു…ചുവന്ന ഞരമ്പുകൾ നിറഞ്ഞ കണ്ണുകളിൽ ക്രൂരമായൊരു ഭാവം തളം കെട്ടി നിൽക്കുന്നത് പോലവന് തോന്നി…. നേർക്കു നേർ നിന്നാ കണ്ണുകളിലേക്ക് നോക്കാൻ ആരായാലുമൊന്ന് ഭയക്കും…പഴഞ്ചനൊരു ഷർട്ടും കൈലിമുണ്ടും ഭരിച്ചിരുന്ന അയാളുടെ പദങ്ങൾ നഗ്നമായിരുന്നു…

 

ആരോടും ഒന്നും പറയാതെ കയറിവന്ന പീലി ആളൊഴിഞ്ഞൊരു മരബെഞ്ചിലേക്ക് ഇരുന്നു…നേരെ മുന്നിൽ അയാളെ തന്നെ നോക്കിയിരിക്കുന്ന ദാസനും…എന്തുകൊണ്ടോ ഇവരെല്ലാം പറയുമ്പോലൊരു പേടി അവന് അയാളോട് തോന്നിയില്ല.. അത് തന്നെ ആയിരുന്നു അവന്റെയാ മുഖമുയർത്തിയുള്ള നോട്ടത്തിന് കാരണം…

 

എന്നാൽ…. കയറി വന്നവിടെയിരുന്ന നിമിഷം വരെ പീലിയുടെ മഞ്ഞ കലർന്ന കണ്ണുകൾ ദാസന്റെ മേൽ ഇടയ്ക്കിടെ തെന്നി വീഴുന്നുണ്ടായിരുന്നു

 

കുടിച്ചു കൂത്താടി നടക്കുന്നവന്മാരെ പോലും ഒരൊറ്റ കയ്യിൽ തടഞ്ഞു നിർത്തുന്ന കേശവനു പോലും ആചാനുഭാഹുവായ പീലിയോട് ഒരല്പം ഭയമുണ്ടായിരുന്നു… മിക്കപ്പോഴും പീലി വന്നു കയറുമ്പോ കൊടുക്കാറുള്ള പതിവ് മുന്തിരികള്ളും തലയിറച്ചി വരട്ടിയതൊരു ചേമ്പിലയിലുമാക്കി അയാൾ ബെഞ്ചിലേക്ക് വച്ചു….

 

ആരോടും ഒന്നും പറയാനോ നോക്കാനോ നിൽക്കാതെ പീലി സാവധാനം കുപ്പിയിൽ നിന്നും കള്ളും ഇറച്ചിയും കഴിക്കാൻ തുടങ്ങി…. അയാളുടെ ഓരോ നീക്കവും ശ്രദ്ധിച്ചുകൊണ്ട് ദാസനും അരക്കുപ്പി കള്ള് കുടിച്ചു…..

 

പീലിയുടെ മുൻപിൽ കാലിയായ കുപ്പികളുടെ എണ്ണം കൂടി കൂടി വന്നു….

 

“””ഇയാൾക്കൊന്ന് മത്തു പിടിക്കണമെങ്കിൽ തന്നെ വേണമല്ലോ അര കന്നാസ് മദ്യം…””

 

പീലിയുടെ കുടി കണ്ട ദാസൻ മനസ്സിലോർത്തു….. കുറഞ്ഞ സമയം കൊണ്ടുതന്നെ പീലിയൊരു പ്രത്യേക സ്വഭാവക്കാരനാണെന്ന് അവന് മനസിലായി…. തന്റെ സിനിമാകഥക്ക് വേണ്ടി ഒരു കഥാപാത്രത്തേ അന്വേഷിച്ചു നടക്കുന്ന ദാസന്റെ മനസ്സിൽ പീലിയുടെ ചിത്രം അല്പം കനത്തിൽ തന്നെ പതിഞ്ഞു…. ആരെയും പേടിയില്ലാത്തൊരു കൊലയാളി……. എന്നാൽ അയാൾക്ക് പിറകിലും ഒരു കഥ കാണുമല്ലോ…ഇങ്ങനെ ആയി തീരാനൊരു കാരണം ഉണ്ടാവുമല്ലോ…. ദാസന്റെ മനസ്സിലൂടെ ഒന്നിലധികം ചോദ്യങ്ങൾ കടന്നു പോയി….

 

“”കേശവ ഞാൻ ഇറങ്ങുന്നു…കണക്കിലെഴുതിക്കോ…!!!

 

ചിന്തയിലാണ്ടിരുന്ന ദാസനെയൊന്ന് വിറപ്പിച്ചു കൊണ്ടായിരുന്നു കഠാരയുടെ വീറുള്ളയ ശബ്ദത്തിൽ പീലി സംസാരിച്ചത്…

 

“”എന്തൊരു ഗാംഭീര്യം ശബ്ദംത്തിൽ…”

 

കള്ളിന്റെ അലസമായ ലഹരിയിൽ ദാസൻ പറഞ്ഞു….

 

പടിക്കെട്ടിറങ്ങി ഇരുട്ടിലേക്ക് മറഞ്ഞ പീലിയെ നോക്കിയ ദാസൻ പൊടുന്നനെ തന്റെ തൂക്ക് സഞ്ചിയിലേക്ക് പുറത്തെടുത്തു വെച്ച മഷിപേനയും കടലാസ് ചുരുട്ടുകളുമെടുത്തു വെച്ചു പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു…

 

“”ദാസാ നീ പോകുവാണോ…?

 

ദാസന്റെ തിടുക്കം കണ്ട കേശവൻ അവനോട് ചോദിച്ചു..

 

“അതേ…ഞാൻ നാളെ വരാം.. ഇന്നൊരല്പം തിടുക്കമുണ്ട്…!!

 

തുണി സഞ്ചി തോളിലേക്ക് ഇട്ടുകൊണ്ടവൻ ഇരുട്ടിലേക്ക് ഇറങ്ങി…

 

ചുറ്റിനും വയലാണ്…ചന്ദ്രന്റെ പ്രകാശത്തിൽ പുറത്തുള്ള കാഴ്ചകൾ കാണാം എന്നാൽ ഒന്നും വ്യക്തമല്ല….

 

ദാസന്റെ കണ്ണുകൾ ഇരുട്ടിലൊന്ന് പരാതി…..

 

കുറച്ചകലെ മാറിയുള്ള തേങ്ങുകൾക്ക് ഇടയിലൂടെ ഒരു നിഴലനക്കം കണ്ടതും ദാസൻ അവിടേക്ക് കാലുകൾ നീട്ടി വെച്ച് നടക്കാൻ തുടങ്ങി…

 

ഒരല്പം പേടിയുണ്ട് എന്നാലത് പീലിയെ ഓർത്തല്ല.. മറിച്ച് വയലിലൂടെ ഇഴഞ്ഞു നീങ്ങുന്ന വിഷജന്ധുക്കളെയോർത്താണ്…

Leave a Reply

Your email address will not be published. Required fields are marked *