അതും പറഞ്ഞു പീലി നടക്കാൻ തുടങ്ങി…
അയാളുടെ വാക്കുകൾ കേട്ട ദാസനും സന്തോഷമായി…കേശവൻ പറഞ്ഞത് പോലെ ഇയാളൊരു മനുഷ്യമൃഗമൊന്നുമല്ല…ആരും തന്നെ അയാളെ അടുത്തറിയാൻ ശ്രമിച്ചിട്ടില്ല ഇതുവരെ…
പീലിക്ക് പിറകെ നടന്നുകൊണ്ട് ദാസൻ അയാളെയൊന്ന് വിലയിരുത്തി…. ഏതെങ്കിലുമൊരു പുതുമുഖ നടനെകൊണ്ട് അഭിനയിപ്പിക്കേണ്ടി വരും ഇയാളുടെ കഥയിൽ…കാരണം അന്നത്തെ കാലത്ത് ഇതുപോലെ എടുപ്പും നടപ്പുമുള്ള സിനിമാതാരം മലയാളത്തിലില്ല….
പുഴക്കരയും വാഴത്തോപ്പും കടന്നവർ നടത്തം തുടർന്നു
“ദാസ നിന്റെയിവിടുത്തെ താമസമൊക്കെ എവിടെയാ…?
ചുറ്റിനുമൊന്ന് കണ്ണുകൊണ്ട് പരതികൊണ്ട് പീലി ചോദിച്ചു..
“അത് പീലിച്ചേട്ടാ ഞാനിവിടെ അങ്ങനെ താമസിക്കാറില്ല…നേരമിരുട്ടുമ്പോ കവലയിൽ നിന്ന് കിട്ടുന്ന വണ്ടിക്ക് ടൗണിലേക്ക് പോകും…പിറ്റേന്ന് തിരിച്ചു വരും അതാ പതിവ്…”
“ഹ്മ്മ്….!!!!
അവന്റെ മറുപടി കേട്ട പീലിയൊന്ന് മൂളി…. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരുത്തൻ ആണെന്ന് പീലിക്ക് തോന്നി…എന്നാലും അയാളുടെ ഉള്ളിൽ അവനെ വീട്ടിലേക്ക് ക്ഷണിക്കാനൊരു മടി തോന്നി…വരത്തനാണ് കൂടാതെ കുറഞ്ഞ സമയത്തെ പരിചയവും…
നടന്നു നടന്നവർ മണ്ണുകൊണ്ട് നിർമിച്ചയൊരു വീടിനരികിലെത്തി…
ഓട കൊണ്ട് ചുറ്റിനും വേലി കെട്ടിയ വീടിനു മുൻപിൽ നിന്ന പീലി ചുറ്റിനുമൊന്ന് വീണ്ടും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി ശേഷം പിറകിലായി അയാളെ തന്നെ നോക്കി നിക്കുന്ന ദാസാനെയും നോക്കി
“”നീയാ ഉമ്മറത്തേക്ക് ഇരുന്നോ എനിക്കിവിടെ കൊറച്ചു പരുപാടിയുണ്ട്…. അതികം വൈകില്ല…””
അതും പറഞ്ഞ പീലി പുറകു വശത്തേക്ക് നടന്നു…ഒന്നും മനസിലാവാതെ നിന്ന ദാസൻ അയാൾ പറഞ്ഞപോലെ ഉമ്മറത്തേക്ക് നടന്നു…മണ്ണുകൊണ്ട് ഉണ്ടാക്കിയ നിലത്തേക്ക് അവനിരുന്നു തോളിൽ നിന്ന് തുണി സഞ്ചിയെടുത്തു നിലത്തേക്ക് വച്ചു…. എവിടെ നിന്നോ ചീവീട് കരയും പോലുള്ള ശബ്ദം കേൾകാം…
പെട്ടെന്നാണ് ഉമ്മറത്തെ തടി വാതില് തുറന്ന് പീലി പുറത്തേക്ക് വന്നത്…കയ്യിൽ കരുതിയിരുന്ന ഒരു ഗ്ലാസ്സ് കട്ടൻ ചായ അവന് കൊടുത്തിട്ടയാൾ പറഞ്ഞു
“നീയിത് കുടിച്ചിവിടെ ഇരിക്ക് ഞാനിപ്പോ വരാം.. പിന്നെ ആരെങ്കിലും ചോദിച്ചാൽ അകത്ത് പീലിയാണെന്ന് പറഞ്ഞാൽ മതി…”
തന്റെ പേര് കേട്ടാൽ ആരാണെലുമൊന്ന് ഭയക്കുമെന്ന് അറിയാവുന്ന ഗമയിൽ പീലി പറഞ്ഞു…ചായ ഗ്ലാസ്സ് വാങ്ങിക്കൊണ്ടു ദാസനൊരു ചിരിയോടെ അത് ഊതി കുടിക്കാൻ തുടങ്ങി…
മുറ്റത്തേക്ക് ഇറങ്ങിയ പീലി ഇട്ടിരുന്ന ഷർട്ടും മുണ്ടും ഊരി അഴയിലേക്ക് ഇട്ടുകൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു….
ചായ കുടിച്ചു പകുതി ആയതും അകത്തു നിന്നൊരു പെണ്ണിന്റെ ശബ്ദം കേൾക്കുന്ന പോലെ ദാസനു തോന്നി…
ആദ്യമൊന്ന് നെറ്റി ചുളിഞ്ഞെങ്കിലും പെണ്ണിന്റെ ചിരിയോടെയുള്ള സംസാരം കേട്ടതും അവനൊരു ആകാംഷ തോന്നി തുടങ്ങി…നേരമോരല്പം കഴിഞ്ഞതും അവനാ ഗ്ലാസ്സ് നിലത്തേക്ക് വെച്ചുകൊണ്ട് ശബ്ദമോന്നുമുണ്ടാക്കാതെ എണീറ്റു…
ചുറ്റിനും ഇരുട്ടാണ്.. സന്ധ്യ കഴിഞ്ഞു… അവൻ കാലിൽ കിടന്ന ഷൂ നിലത്തേക്ക് ഊരിവെച്ചു വീടിനു പുറകു വശത്തേക്ക് നടന്നു…. മെല്ലെ മെല്ലെയാണ് ഓരോ കാലടിയും വച്ചത്…ഇരുട്ടാണ് മുൻപിൽ അതുകൊണ്ട് തന്നെ എവിടെയും തട്ടാതെയും മുട്ടാതെയും വേണം പോകാൻ…. വീടിന്റെ മൺ ഭിത്തിയിൽ പിടിച്ചവൻ ഒരു ജനലു തേടി നടന്നു…. ഓലകൊണ്ട് മറച്ച യൊരു ജനാല കണ്ടതും അവനവിടേക്ക് എത്തി നോക്കി…ഒരല്പം കുനിഞ്ഞു നിന്ന് ഓലയുടെ വിടവിലൂടെ ദാസൻ കണ്ണുകൾ അകത്തേക്ക് പായിച്ചു….
വീടിനുള്ളിൽ മണ്ണെണ്ണവിളക്കിന്റെ വെട്ടമുണ്ട്….ഒറ്റമുറി വീടാണ്…നിലത്തൊരു പായയും മരത്തടി കൊണ്ടുള്ള കസേരയും
സൈഡിലായി ഒരു ചെറിയ അടുപ്പും കൊറച്ചു പാത്രങ്ങളും…. ദാസന്റെ കണ്ണുകൾ പിന്നെയുടക്കിയത് തടി കസേരയിൽ ഒരു തുണിപോലുമില്ലാതെ ചാരിയിരിക്കുന്ന പീലിയിലാണ്…..
