മോനാച്ചൻ : ഈ വീട്ടിൽ വെച്ചോ ??? എപ്പോൾ എങ്ങനെ ???
സൂസമ്മ : സമയം ആകുമ്പോൾ ഞാൻ പറയാം… അപ്പൊ എന്റെ മോൻ വന്നാ മതി, കേട്ടോ
മോനാച്ചൻ : ഓ ഉത്തരവ്…തമ്പുരാട്ടി
സൂസമ്മ : നീ രാവിലെ എന്നെ കളിയാക്കാൻ വന്നതാണോ ???
മോനച്ചൻ : ഹാ…അല്ലന്നേ… ശെരിക്കും നിങ്ങൾ ഒരു തമ്പുരാട്ടിയാ…സിനിമയിൽ ഒക്കെ കാണുന്നപോലത്തെ തമ്പുരാട്ടി
സൂസമ്മ : എന്നാലെന്റെ തമ്പുരാൻ പോകാൻ നോക്ക്, ഇരുന്നാൽ ചായ തരാം…ചായ മാത്രം !!!
മോനാച്ചൻ : ചായ വേണ്ടാ…വേറെന്തെലും തന്നാൽ മേടിക്കാം
സൂസമ്മ : എന്റെ കയ്യിന്നു മേടിക്കണ്ടേൽ പൊക്കോ
മോനാച്ചൻ : ഓ… ശെരി എന്നാൽ
സൂസമ്മ : നീ ഉടുപ്പ് മേടിച്ചോടാ ???
മോനാച്ചൻ : മ്മ്… മേടിച്ചു. രണ്ടു ഉടുപ്പും ഒരു പാന്റും. ഇന്ന് പെരുന്നാളിന് ഒരു ജോഡി ഇടും. അന്നേരം കാണിക്കാം
സൂസമ്മ : കാണിക്കുവൊന്നും വേണ്ട…നീ മേടിച്ചല്ലോ അതുമതി
മോനാച്ചൻ : എന്നാ ശരി ഞാൻ പോട്ടെ
സൂസമ്മ : മ്മ്… ശരി
മോനാച്ചൻ അവിടുന്നും ഇറങ്ങി വീട്ടിലേക്കു നടന്നു. വീട്ടിൽ ഇന്നാരും പണിക്കൊന്നും പോകുന്നില്ല, എല്ലാവരും പള്ളിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ആൻസി രാവിലെ തന്നെ പള്ളിയിൽ പോയി, പള്ളിയിലെ പാട്ടു ക്വയറിൽ അവളുണ്ട്.
ടാ…മോനാച്ചാ…. മൂന്ന് ദിവസത്തേക്ക് പ്രെസ്സില്ലല്ലോ അല്ലേ???
സിസിലി മോനാച്ചനെ കണ്ടപാടേ ചോദിച്ചു
ഇല്ല… പെരുന്നാൾ കഴിഞ്ഞേയുള്ളൂ
സിസിലി : മ്മ്… പിന്നെ നേരത്തെ കാലത്തെ പള്ളിയിൽ പോകാൻ നോക്ക്… ആ കോളനിലെ തലതെറിച്ച പിള്ളേരുടെ കൂടെങ്ങാനും കണ്ടാൽ അവിടെ വെച്ചു നിന്റെ തലമണ്ട നോക്കി കീറു തരും ഞാൻ
മോനാച്ചൻ : അതിന് അവന്മാരുടെ കൂടെ ആരു പോകുന്നു…. പണ്ട് സ്കൂളിൽ പോകുമ്പോൾ കൂട്ടു കൂടിയെന്നും വെച്ചു എപ്പോളും അവന്മാരുടെ കൂടെയാണെന്നാണോ വിചാരം ???
സിസിലി : അതല്ലെടാ.. മോനെ, അതുങ്ങളൊക്കെ വെറും അലമ്പ് കൂട്ടങ്ങളാ,
കള്ളും കുടിച്ചു അപ്പനേം അമ്മയേം ബഹുമാനിക്കാത്ത കൂട്ടങ്ങളാ, അതുകൊണ്ട് പറഞ്ഞതല്ലേ
മോനാച്ചൻ : ഞാൻ എങ്ങും പോകില്ല, പോരെ…
സിസിലി : നീ എന്റെ മിടുക്കൻ മോൻസി അല്ലേ
മോനാച്ചൻ :എപ്പോളാ വിശുദ്ധ കുർബാന???
സിസിലി : ഒൻപതു മണിക്ക്, ഞാൻ കുറച്ചു നേരത്തെ ഇറങ്ങും. പുത്തൻപുരക്കൽ പോയി സൂസമ്മ കൊച്ചമ്മയെ സഹായിക്കാനുണ്ട്. പിന്നെ കുറച്ചു പൈസയും മേടിക്കണം.
മോനാച്ചൻ : ആഹ് ശെരി…
സിസിലി : നീ കുളിയും നനയും കഴിഞ്ഞു. ചോറും കറിയും കഴിച്ചിട്ട് വേഗം പള്ളിയിൽ പോകണം കേട്ടോ
മോനാച്ചൻ : ശെരി അമ്മച്ചി
കുറച്ചു നേരം കഴിഞ്ഞപ്പോൾ സിസിലി പുത്തൻപുരയ്ക്കലേക്കു പോയി, പുറകെ തന്നെ വർക്കിച്ചൻ പള്ളിയിൽ പന്തൽ ഇടാനുണ്ടെന്നും പറഞ്ഞു പോയി. മോനാച്ചൻ മാത്രമായി വീട്ടിൽ. അവൻ നേരെ കുളിമുറിയിൽ പോയി വിസ്തരിച്ചു കുളിച്ചു. പതിവില്ലാതെ ഒരുപാട് സമയമെടുത്ത് അവൻ കണ്ണാടിയുടെ മുൻപിൽ നിന്നു ഒരുങ്ങി. കുട്ടികുറ പൗഡർ കുറച്ചധികം ദേഹമാകെ പുരട്ടി സുന്ദരകുട്ടപ്പനായി മാറി മോനാച്ചൻ. പുത്തൻ ഉടുപ്പും പാന്റും ഇട്ടു അക്ഷമനായി അവൻ ക്ലോക്കിൽ നോക്കിയിരുന്നു.
സമയം നീങ്ങുന്നില്ലായെന്ന് അവനു തോന്നി. ഒൻപതു മണി ആയാൽ പുത്തൻപുരക്കൽ എല്ലാവരും പള്ളിയിൽ പോകും. ഇനി ആലിസ് പോകാത്തത് കൊണ്ടു ആരേലും കൂട്ടുണ്ടാകുമോ??? എങ്കിൽ എല്ലാം സ്വാഹ!!!
മോനാച്ചന് ഇരിന്നിട്ടു ഇരിപ്പുറയ്ക്കുന്നില്ല അവൻ വീടിനകത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ഒടുവിൽ കാത്തിരുന്നു കാത്തിരുന്ന് ഒൻപത് മണിയായി. മോനാച്ചൻ സന്തോഷത്തോടെ വീടുപൂട്ടിയിറങ്ങി. ഓരോ ചുവടും മുൻപോട്ടു വെക്കുംതോറും അവന്റെയുള്ളിൽ ഉണ്ടായിരുന്ന ആവേശം പേടിയിലേക്ക് വഴിമാറി. നെഞ്ചിൽ വല്ലാത്തൊരു ഭാരം കൂടി വരുന്നത് പോലെ തോന്നിയവന്. ദൈവമേ…. ശക്തി തരണേ…
അവൻ ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ടു മുൻപോട്ടു നടന്നു.
ഈ സമയം പുത്തൻപുരക്കൽ വീട്ടിൽ എല്ലാവരും പള്ളിയിൽ പോയിരുന്നു. ആലിസ് കടുത്ത തലവേദന അഭിനയിച്ച് ഒഴിവായി. സിസിലി കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധിച്ച് സിസിലിയെ അവരോടൊപ്പം പറഞ്ഞു വിട്ടു. അവർ പോയ പിന്നാല്ലേ കുളികഴിഞ്ഞ് അവൾ ഒരു ഇളം മഞ്ഞ ഷർട്ടും നീല മുട്ടൊപ്പം ഇറക്കമുള്ള പാവാടയും ധരിച്ചു, അവൾ കണ്ണാടിയുടെ മുൻപിൽ നിന്ന് അവളെ മൊത്തത്തിൽ ഒന്നുനോക്കി. കൊള്ളാം എന്ന് സ്വയം വിലയിരുത്തി അവൾ പുറത്തിറങ്ങി. മുറ്റത്തു നിറഞ്ഞു നിൽക്കുന്ന ചെടികളിലേക്ക് അവൾ നോക്കി. പല വിധത്തിലുള്ള ധാരാളം ചെടികളും പുഷ്‌പ്പങ്ങളും അവളതിൽ നിന്നും കടും ചുവപ്പ് നിറത്തിലുള്ള ഒരു റോസാപൂവ് പറിച്ചെടുത്തു വീടിന്റെ സിറ്റൗട്ടിൽ കയറി. അവറാൻ ഇരിക്കുന്ന പഴയകാല ചൂരലിന്റെ ചാരു കസേരയിൽ അവളാ പൂവ് മോനാച്ചനുള്ള അടയാളമായി വെച്ചിട്ടു റൂമിലേക്ക് കേറി പോയി
മിടിക്കുന്ന ഹൃദയത്തോടെ മോനാച്ചൻ ഓരോ ചുവടുകൾ വെച്ച് പുത്തൻപുരക്കൽ ബംഗ്ലാവിന്റെ നടുമുറ്റത്തെത്തി. അവനാ വിശാലമായ മുറ്റത്തു പലവട്ടം വന്നുപോയിട്ടുണ്ടെങ്കിലും അവിടം ആദ്യമായി കണ്ടപോലെ അവൻ പകച്ചു നിന്നു. അവന്റെ കണ്ണുകൾ ഉമ്മറകൊലയിലേക്ക് നീണ്ടു. അവറാൻ മുതലാളിയുടെ നീണ്ട ചാരുകസേരയിൽ ഹൃദയവർണ്ണമായ ഒരു റോസാപ്പൂവ് മോനാച്ചന്റെ കണ്ണുകളെ ആനന്ദപരവേശനാക്കി. വീടിന്റെ കോലായിൽ തൂങ്ങികിടക്കുന്ന കുരുവികൂട്ടിൽ നിന്നും ഒരു കുരുവി അവനെ കളകളാരവം മുഴക്കി സ്വാഗതം ചെയ്തു. മോനാച്ചന്റെ കാലടികൾ അവറാന്റെ കസേരയെ മറികടന്ന് മുന്നോട്ടു നീങ്ങി. തേക്കിൽ തീർത്ത ആ പടുകൂറ്റൻ വാതിൽക്കൽ അവൻ നിന്നു. അവന്റെ കൈകൾ കാളിങ് ബല്ലിൽ അമർന്നു.
ഒരു നിമിഷം നീണ്ട കാളിങ് ബെല്ലിന് ശേഷം അവിടമാകെ നിശബ്ദത നിറഞ്ഞു. അവൻ പ്രതിക്ഷയോടെ കാത്തു നിന്നു. രണ്ടു മൂന്ന് മിനിട്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കതകു മലർക്കേ തുറന്നു. പ്രകാശം പകർന്നുകൊണ്ട് ഒരു നനുത്ത പുഞ്ചിരിയോടെ അവനെയും നോക്കി നിൽക്കുന്ന ആലിസ്. വല്ലാത്തൊരു മനോഭാവത്തോടെ അവരിരുവരും പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകളിൽ നോക്കി നിന്നു.
വാ…..
പതിഞ്ഞ സ്വരത്തിൽ ആലിസ് മോനാച്ചനെ അകത്തേക്ക് ക്ഷണിച്ചു. അവൾ കതകിനു ഒരു വശം മാറി നിന്നു അവനു വഴിയൊരുക്കി. മോനാച്ചൻ പുത്തൻപുരക്കൽ തറവാടിനുള്ളിലേക്ക് കാലുകൾ വെച്ച് കയറി. വർഷങ്ങളായി അവിടെ വന്നിട്ടുണ്ടെങ്കിലും അവനിതുവരെ അടുക്കളയല്ലാതെ മറ്റൊരിടത്തും കയറിയിട്ടില്ലായിരുന്നു. അവന്റെ കാലുകളിലേക്ക് മാർബിളിന്റെ തണുപ്പ് അരിച്ചു കയറി. ഒരു അത്ഭുതലോകത്തെന്നവിധം അവനാ ഹാളിൽ പകച്ചു നിന്നു. പുറമെ നിന്നു കാണുന്നതിലും മനോഹരവും വലിപ്പവും നിറഞ്ഞ പുത്തൻപുരക്കൽ വീടിന്റെ ഉൾ കാഴ്ചകൾ അവൻ അമ്പരപ്പോടെ നോക്കി കണ്ട് നിന്നുപോയി.