സൂസമ്മ മോനാച്ചന്റെ കൈ പിടിച്ചു അവന്റെ കയ്യിൽ ആ പണം ഏൽപ്പിച്ചു. മോനാച്ചൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.
സൂസമ്മ : ആഹാ ഇത്രേം നേരം പുലിയെപ്പോലെ നിന്നായാൾ ഇപ്പൊ പൂച്ച ആയോ ??? മോനാച്ചന് ഞാൻ പണം തന്നത് ഇഷ്ട്ടമായില്ലെങ്കിൽ തന്നേക്കു അവൾ അവന്റെ നേരെ കൈ നീട്ടി.
മോനാച്ചൻ ചിരിച്ചുകൊണ്ട് ആ പണം അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു.
എന്നിട്ട് സൂസമ്മയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.
സൂസമ്മേ ഞാൻ പോകുവാ
എന്നും പറഞ്ഞു അവൻ മുൻപോട്ടു നടന്നു.
അതേയ്…. വൈകിട്ട് പാൽ മറക്കേണ്ട കേട്ടോ
അവൾ വിളിച്ചു പറഞ്ഞു
മോനാച്ചൻ കൈ ഉയർത്തി ഓക്കേയെന്നു കാണിച്ചു നടന്നു പോയി. സൂസമ്മ സന്തോഷത്തോടെ അകത്തേക്കും കയറി പോയി. അന്ന് വൈകിട്ട് ജോലി കഴിഞ്ഞു പാലും മേടിച്ചു മോനാച്ചൻ വരുമ്പോൾ ആലീസിനെയും മേരിയെയും വഴിയിൽ വെച്ചു കണ്ടുമുട്ടി. മേരി കൂടെയുള്ളതുകൊണ്ട് അവർ പരസ്പരം ഒന്നും മിണ്ടിയില്ല. ആലിസ് മോനാച്ചനെ നോക്കി മനോഹരമായി ഒന്നു ചിരിച്ചു മോനാച്ചൻ തിരിച്ചും.
എന്താണ് മോനാച്ചാ വിശേഷം സുഖമല്ലേ???
മേരി മോനാച്ചനെ കണ്ടപാടേ ചോദിച്ചു
മോനാച്ചൻ :ആഹ്…അങ്ങനെ പോകുന്നു
മേരി : പെരുന്നാൾ വരുവല്ലേ…. മോനാച്ചൻ ചിലവ് ചെയ്യാൻ മറക്കേണ്ട
മോനാച്ചൻ : പുത്തൻപുരക്കലെ മേരി കൊച്ചിന് ചിലവ് ചെയ്യാനുള്ള ത്രാണി ഒന്നും എനിക്കില്ലേ….
മേരി : ഓഹോ… ഈ നാട്ടിൽ ജോലി ഉള്ള ഏക ചെറുപ്പകാരൻ മോനാച്ചനാ…എന്നിട്ട് ചിലവ് ചെയ്യാൻ മാത്രം പറ്റില്ല
മോനാച്ചൻ : മേരിയോട് തർക്കിച്ചു ജയിക്കാൻ ഞാനില്ല. എന്നെകൊണ്ട് പറ്റുന്ന ചിലവ് ചെയ്തിരിക്കും പോരെ ???
മേരി : മിടുക്കൻ…അങ്ങനെ വഴിക്കു വാ
മോനാച്ചൻ : എങ്കിൽ എനിക്കൊരു സഹായം ചെയ്യൂ. ഈ പാൽ അങ്ങോട്ടുള്ളതാ ഇതൊന്നു അമ്മാമ്മേടെ കയ്യിൽ കൊടുക്കുമോ???
മേരി : ആയിക്കോട്ടെ
എന്നും പറഞ്ഞു അവളാ പാൽ കുപ്പി അവന്റെ കയ്യിൽ നിന്നും വാങ്ങി. ആലിസ് മോനാച്ചനെ ഒന്നു നോക്കിയിട്ട് വീട്ടിലേക്കുള്ള വഴിയിലേക്ക് മേരിയോടൊപ്പം അവൾ നടന്നു പോയി. മേരി ഉള്ളതുകൊണ്ട് ആലിസ് ഒന്നും പറയില്ലായെന്നു അവനു അറിയാമായിരുന്നു. മോനാച്ചൻ സമയം കളയാതെ വീട്ടിലേക്കു നടന്നു. പെരുന്നാൾ ആകാൻ മോനാച്ചൻ അക്ഷമയോടെ കാത്തിരുന്നു, പെരുന്നാളായാൽ ത്രേസ്യാമ്മ പറഞ്ഞ കളിയവന്റെ മനസ്സിൽ കിടന്നു നുരഞ്ഞു പൊന്തി.
ദിവസങ്ങൾ കടന്നു പൊക്കോണ്ടിരുന്നു മോനാച്ചന്റെ ദിനചര്യകൾ മുടക്കമില്ലാതെ നടന്നു. പക്ഷെ സൂസമ്മ പിന്നെയവനെ വീട്ടിൽ വെച്ചൊരു പണിക്കു സമ്മതിച്ചില്ല. ക്ഷമ ആട്ടിൻസൂപ്പോളം ഫലം ചെയ്യുമെന്ന് അവൾ അവനെ പറഞ്ഞു മനസിലാക്കി. ദിവസവും ആലിസിനെ കാണാറുണ്ടെങ്കിലും മേരി കൂടെയുള്ളതുകൊണ്ട് പ്രതികാര കഥയ്ക്ക് ഇതുവരെ ഒരു തീരുമാനം ആയിട്ടില്ലാരുന്നു. ത്രേസ്യമ്മ ഫുൾ ടൈം ഷാപ്പിലായതുകൊണ്ട് കാണാൻ കിട്ടാറില്ല. ഇടയ്ക്ക് മിന്നായം പോലെ കണ്ടെങ്കിലും ഒരു ചിരിയിൽ കാര്യങ്ങൾ ഒതുങ്ങി.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം പതിവുപോലെ മോനാച്ചൻ പള്ളിയിൽ പോയി. പള്ളി കഴിഞ്ഞു അച്ഛന്റെ പെരുനാളിന്നോട് അനുബന്ധിച്ചുള്ള പ്രസംഗം ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ പെരുനാൾ ദിനങ്ങളിൽ ആദ്യ ദിനം പള്ളിയിലെ കുട്ടികളുടെ പ്രാദേശിക കലാ പരിപാടികൾ, രണ്ടാംദിനം കെ. പി. എ. സിയുടെ നാടകം മൂന്നാം ദിനം കൊച്ചിൻ കാരുടെ ഗാനമേള. നാടകത്തിനു കാർന്നോന്മാരുടെയും ഗാനമേളയ്ക്ക് ചെറുപ്പകാരുടെയും കരാഘോഷം ഉയർന്നു. ഒടുവിൽ പിരിവിന്റെ കാര്യം പറഞ്ഞപ്പോൾ വലിപ്പ ചെറുപ്പമില്ലാതെ പിറുപിറുപ്പും ഉയർന്നു കേട്ടു. പള്ളി കഴിഞ്ഞു ഇറങ്ങിയ മോനാച്ചൻ സൂസമ്മയെയും ആലീസിനെയും മേരിയെയും ഒരുമിച്ചു കണ്ടു. അമ്മേം മക്കളും ആണെന്ന് കണ്ടാൽ പറയില്ല. മൂന്ന് ചേച്ചിയനിയത്തിമാർ അങ്ങനെയേ തോന്നു. പള്ളി കഴിഞ്ഞിറങ്ങിയ ആണുങ്ങളിൽ പകുതി മുക്കാലും അവരെ ഒളികണ്ണിട്ട് നോക്കി വെള്ളമിറക്കുന്നത് മോനാച്ചൻ കണ്ടു.
