ഗീതാഗോവിന്ദം – 7 5അടിപൊളി  

ഗീതാഗോവിന്ദം 7

GeethaGovindam Part 7 | Author : Kaaliyan | Previous Part


 

അടുത്ത രണ്ടു ദിവസം ഷോപ്പിംങ്ടായിരുന്നു. ഷോപ്പിംങ് എന്ന് വച്ചാൽ ഡ്രസ്സായിരുന്നു അധികവും. ആകെ തിരക്ക്. എന്തൊക്കെ ഏതൊക്കെ ഡ്രസ്സുകളാണെടുത്തതെന്ന് എടുത്തവർക്ക് പോലും ഒരു പിടിയില്ല. പെണ്ണുങ്ങളാണേൽ പറയണ്ട .

ടെക്സ്റ്റൈൻസിൽ കേറിയാൽ പിന്നെ ഇരുട്ടുന്നതും വെളുക്കുന്നതൊന്നും അവരറിയില്ല. ഗീതൂനെ കിട്ടാൻ കൂടിയില്ല. ഞാനും അരവിന്ദും ചുമ്മാ അവിടൊക്കെ കറങ്ങിനടന്നു. ചങ്കരനാണേൽ പെണ്ണുങ്ങളേക്കാൾ അപ്പുറം അവൻ അവരുടെ ഇടേലാണ് സകല നേരവും. അമ്മാവൻമാര് അവരുടെ വഴിക്ക്. അരവിന്ദ് കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ വഴിയാധാരമായേനെ .

 

 

“അളിയാ എനിക്കൊരൈഡിയ കല്യാണത്തിന് നമ്മുക്ക് പാന്റ ഇട്ടാലാ…..? ഒരു വെറൈറ്റിയ്ക്ക് ….? ”

 

“വേണ്ടടാ നമ്മുക്ക് നിക്കറും ബനിയനും ഇടാം… അവന്റൊരു ഐഡിയ ”

 

“ടാ ഞാൻ പറഞ്ഞത് മറ്റതാ ഈ ഷാറുക്കും ഹൃത്വിക്കുമൊക്കെ കല്യാണത്തിനിടില്ലേ. പൈജാമ …. ”

 

“ഒ അത് ….കൊള്ളാം പക്ഷെ അത് വേണ്ടെട അരവിന്ദേ… ഒരു മാതിരി ചുരിദാറ് പോലെ. നമുക്ക് നമ്മുടെ മുണ്ടല്ലേ ഒരു ഐശ്വര്യം. ഒരു ഷോർട്ട് കൂർത്ത യും കസവ് മുണ്ടും . ”

 

“ആഹ് അത് കലക്കും ….. ”

 

“അരവിന്ദേട്ടാ ഒന്നിങ് വന്നേ….. ഇന്ദുവാണ് അവന്റെ ഭാര്യ. അളിയാ ദേ ഇപ്പൊ വരാം.”

 

“ഓ..ഓ…. ” അങ്ങനെ അവനും പോയി.

 

അടുത്ത ദിവസം ജുവലറി ആയിരുന്നു ലക്ഷ്യം. അധികമൊന്നുമെടുത്തില്ല. അങ്ങനെ മൂന്ന് ദിവസത്തെ അധ്വാനത്തിന് ശേഷം നാലാം നാൾ വിശ്രമം. അഞ്ചാം ദിവസം വീണ്ടും എല്ലാവരും ഉഷാറായി. ഒരുക്കങ്ങൾ തകർത്ത് തുടങ്ങി. അങ്ങനെയിരിക്കെയാണ് ആ പ്രശ്നം വന്നത്. പ്രശ്നം നിസാരം . വെസ്സിംഗ് ഫോട്ടോഗ്രഫി.

 

 

ആവണിയ്ക്ക് അവളുടെ മാര്യേജ് അടിപൊളിയായി വീഡിയോ പിടിക്കണം. കല്യാണത്തിന്റെ ഒരുക്കം മുതൽ എല്ലാം പ്രൊഫഷണലായി ഒരു ടീം ഫോട്ടോഗ്രാഫേഴ്സ് പകർത്തണം. ഇപ്പഴുത്തെ പിള്ളേര് ടെ ആഗ്രഹം .സ്വഭാവികം. അതിനെന്തായാലും ഫോട്ടോഗ്രാഫേഴ്സ് ഒരാഴ്ച മുമ്പേ വന്ന് ഇവിടെ തങ്ങേണ്ടിവരും. ഇവ്ടെയാണ് പ്രശ്നം .മുത്തശ്ശി ഇത് സമ്മതിക്കുന്നില്ല.

 

“വല്ലവർക്കും കേറി നിരങ്ങാൻ പറ്റിയ സമയോം സാഹചര്യവുമല്ല ഇവിടെ. കല്യാണ തലേന്ന് ക്ഷണിക്ക്യാ. രണ്ട് പേര് വന്ന് പടം പിടിച്ച് പോട്ടെ. അല്ലാതെ നീ പറയും പോലെ പുറത്തൂന്ന് ഏഴെട്ട് പേരെ ആഴ്ചകൾക്ക് മുന്നേ ഇവ്ടെ താമസിപ്പിക്കാൻ പറ്റില്ല കുഞ്ഞേ …. ആ ആഗ്രഹമങ്ങ് കളയാ…..”

 

ആവണീയുടെ കണ്ണ് നിറഞ്ഞിരുന്നു. പാവം കുട്ടി. എല്ലാവർക്കും സങ്കടം തോന്നി. അപ്പോഴാണ് എന്റമ്മ അത് പറഞ്ഞത്.

 

” നമ്മ്ടെ സിദ്ധുനെ വിളിച്ചാൽ പോരെ . ”

 

അത് കേട്ട് ഞാനും ഗീതും ഒരുമിച്ച് ഞെട്ടി.

 

“അത് ശരിയാണല്ലോ ഗോവീ….. അവന് ഇതല്ലേ പണി. ” അരവിന്ദ് ഉത്സാഹത്തോടെ പറഞ്ഞു.

 

“എടാ അവൻ ഇവള് പറയും പോലെ പ്രൊഫഷണലൊന്നുമല്ല ഒരു തട്ടിക്കൂട്ട് സെറ്റപ്പാ…”

 

അറിയാതെ പറഞ്ഞു പോയതും ഞാൻ ഗീതൂനെ നോക്കി. പെണ്ണിന്റെ മുഖം കറുത്തിട്ടുണ്ട്.

 

“എടാ അവനല്ലേ ഏതോ ഷോർട്ട് ഫിലിമിന് ഈ ഇടയ്ക്ക് അവാർഡൊക്കെ കിട്ടിയത്. അവൻ മതി. അവനാവുമ്പൊ നമ്മുടെ ആളല്ലെ . പുറത്തൂന്നല്ലല്ലൊ. അവനെ ഉടനെ വരാൻ പറയാം ഇവൾ പറയും പോലെയുള്ളതൊക്കെ എടുക്കാൻ അവൻ മാത്രം മതി. അസിസ്റ്റ്ന്റിനെ ഒക്കെ കല്യാണത്തിന് കൊണ്ട് വന്നാൽ മതിയല്ലോ …” ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ പോലെ അവൻ വിളിച്ച് കൂവി. ആവണീടെ മുഖത്ത് പ്രതീക്ഷ വിടർന്നു. എല്ലാവരും മുത്തശ്ശിയെ നോക്കി.

 

അവർ ആരെയും നോകിയില്ല. വെറ്റിലമടക്കി നാക്കിനുള്ളിൽ തിരുകി വിദൂരത്ത് ഉറ്റുനോക്കി മെല്ലെ ചവച്ചു. ആ മൗനം എല്ലാവർക്കും ഒരു സമ്മതമായി തോന്നി.

 

ആഹ് എന്ത് മൈരെങ്കിലും ചെയ്യെന്നായിരിക്കും ആ മനസ്സിൽ .എന്തായാലും എന്റെ മനസിൽ അതായിരുന്നു. കാരണം ഈ സിദ്ധു എന്ന സിദ്ധാർത്ഥ് വേറാരുമല്ല. എന്റെ ഒരേ ഒരളിയനാണ്. എന്റെ ഗീതൂന്റെ അനിയൻ. അവൾക്കെങ്ങനെ ഇങ്ങനെ ഒരനിയനുണ്ടായി എന്ന കാര്യം ഇന്നുമൊരു ചുരുളഴിയാത്ത രഹസ്യമാണ്. വേറൊന്നുമല്ല. ആളത്ര വെടിപ്പല്ല. എന്റെ പാവം ഗീതൂന്റെ നേരെ ഓപ്പോസിറ്റാണിവൻ. ഒരു സമയത്ത് ഇവനെ പോലീസ് സ്റ്റേഷനീന്ന് ഇറക്കി കൊണ്ട് വരുന്നതായിരുന്നു എന്റെ പ്രധാന പണി. അതിവൻ കോളേജിൽ പഠിക്കുന്ന ടൈം… തരികിടകളുടെ ഉസ്താദ് . അതിനൊപ്പം കൂട്ടുകാരായി വേറെ കുറെ മണ്ടന്മാരും ..