ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 2 35അടിപൊളി 

രാത്രിയിൽ നിന്റെ മുറിയിലെ ജനാല പാളി ചടപട തല്ലുന്ന ശബ്ദം കേട്ടാ ഞാൻ ഉണർന്നത്

വന്നു നോക്കിയപ്പോ മുറി തുറന്നു കിടക്കുന്നു നിന്നെ ഒട്ടു കാണുന്നുമില്ല

ജനാല അടച്ചിട്ടു നിന്നെ താഴത്തെ നിലയിൽ അന്വേഷിക്കാമെന്നു വിചാരിച്ചപ്പോ ജനലിൽ കൂടെ കണ്ട കാഴ്ച നീ തൊടിയിൽ മഴയത് കിടക്കുന്നു

ഇത്‌ കണ്ടാൽ പിന്നെ ഞാനെന്ത് കരുതണം? ഇന്നാ കഴിച്ചിട്ട് പോ “ എന്നും പറഞ്ഞു എന്നെ തടുത്തു നിർത്തിയിട്ട് ചേച്ചി വട്ടപാത്രത്തിൽ അവല് കുഴച്ചത് ആക്കി എനിക്ക് നേരെ നീട്ടി

 

 

 

ഞാനത് വാങ്ങി ആദ്യം ഒന്ന് രണ്ടു പിടി ധൃതിയിൽ കഴിച്ചു

എന്നിട്ട് സാവകാശം വീണ്ടും രണ്ടു മൂന്നു പിടി കഴിക്കുന്നതിനു ഇടയിൽ പറഞ്ഞു “അതൊക്കെ ശെരി പക്ഷെ എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ ചേച്ചി എന്തൊക്കെ വർത്തമാനമാണ് പറഞ്ഞത് എന്നോട്? കേൾക്കാനുള്ള മനസ്സ് കാണിച്ചുകൂടെ!”

 

“ആഹ് ഇനി അതെല്ലാം കേട്ടിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ലല്ലോ

കഴിഞ്ഞത് കഴിഞ്ഞു അത്ര തന്നെ

നീ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്

ഉച്ചക്ക് നീ ഇന്ന് ക്യാന്റീനിൽ നിന്നും കഴിക്കണം കേട്ടോ

ഇന്നിവിടെ ഞാനും അച്ഛനും അമ്മയും ഒരിയ്ക്കലാണ്

പാട്ടാവിനും പാട്ടിയ്ക്കും ഉള്ള ഗോതമ്പു കഞ്ഞി മാത്രമേ കാലമായിട്ടുള്ളു

അത് നിനക്ക് പറ്റില്ലല്ലോ” ചേച്ചി പാത്രത്തിലേക്കു ഒരു ചെങ്കദളി പഴം തൊലി കളഞ്ഞു ഇട്ടു തന്നുകൊണ്ട് പറഞ്ഞൂ

 

 

 

എനിക്ക് ഇത്തിരി അരിശം തോന്നി

കഴിഞ്ഞത് കഴിഞ്ഞു പോലും

എന്നു വെച്ചാൽ കേൾക്കാനോ കേട്ടത് വിശ്വസിക്കാനോ കൂട്ടാക്കുന്നില്ല എന്തെങ്കിലും ആയി പോട്ടെ എന്നുള്ള മാതിരി

എന്റെ ഉള്ളിൽ ഉണ്ടായ നീരസം മുഖത്ത് തെളിഞ്ഞെന്ന് ഉള്ളത് ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി

നീ എന്നെ വിശ്വസിപ്പിക്കാൻ മിനക്കേടാതെ കഴിച്ചിട്ട് പോവാൻ നോക്ക് എന്നുള്ള രീതിയിൽ കുസൃതിയും കള്ളത്തരവും നിറഞ്ഞ ഒരു പുഞ്ചിരിയോടെ ചേച്ചി ഞാൻ കഴിക്കുന്നത് നോക്കി നിന്നു

കഴിച്ചു തീർത്ത ഉടനെ എന്റെ നേർക്ക് ചേച്ചി മൊന്തയിൽ വെള്ളം നീട്ടി

ഞാൻ അടുക്കളയുടെ വാതില്കലൂടെ പുറത്ത് ഇറങ്ങി പടിയിൽ നിന്നു കൊണ്ട് കയ്യും വായും കഴുകി

തലേന്നത്തെ ചവിട്ട് ഓർമ ഉണ്ടാരുന്നത് കൊണ്ട് ഇടയ്ക്കിടെ പിന്നിലേക്ക് ഒരു കണ്ണ് അയക്കാൻ ഞാൻ മറന്നില്ല

 

 

 

തിരികെ അടുക്കളയിൽ എത്തിയ ഞാൻ നോക്കിയപ്പോ ചേച്ചിയെ അവിടെ കണ്ടില്ല

സഞ്ചിയുമായി ഞാൻ അകത്തളതിലൂടെ നടന്നു മുൻവാതിലിന്റെ അടുക്കൽ എത്തി

ആരെയും കാണാഞ്ഞത് കൊണ്ട് “ഞാൻ ഇറങ്ങുന്നു “ എന്ന് മാത്രം ഉറക്കെ വിളിച്ചു പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി

“ഡാ നിൽക്കട “ എന്ന് ചേച്ചിയുടെ ഉച്ചത്തിൽ ഉള്ള കല്പന മുഴങ്ങിയതും കൊടുങ്കാറ്റ് പോലെ ചേച്ചി അവിടേക്ക് പാഞ്ഞു എത്തിയതും ഒന്നിച്ചു ആയിരുന്നു

ഇനിയെന്ത് കൂത്തു കാണാൻ ആണ് ഇവിടെ നില്കുന്നത് എന്നുള്ള രീതിയിൽ നിന്ന എന്റെ അടുത്തേക്ക് വന്നിട്ട് ചേച്ചി എന്റെ നെറ്റിയിൽ സിന്ദൂരം തൊടുവിച്ചിട്ട് പറഞ്ഞു “സുന്ദരക്കുട്ടന് സിന്ദൂരകുറി ഒരു അഴകാണ്

കണ്ടു കൊതിക്കട്ടെ എല്ലാ അവളുമാരും” എന്നിട്ട് വശ്യമായി ഒന്ന് പുഞ്ചിരിച്ചിട്ട് തിരിഞ്ഞു നടന്നു അകത്തേക്ക് പോയി

 

 

 

ഇന്നലെ ഷർട്ടിൽ സിന്ദൂരം കണ്ടതിനു തുള്ളിയുറഞ്ഞ ആളാണ് ഇന്നിപ്പോ പെൺപിള്ളേർ കണ്ടു കൊതിക്കട്ടെ എന്നും പറഞ്ഞു കുറിയും തൊടീച്ചു വിടുന്നത്

ഒന്നുകിൽ നട്ടപ്രാന്തു അല്ലെങ്കിൽ വേറെന്തോ ഉള്ളുകളിയുണ്ട്

എനിക്ക് ഉറപ്പായി

ഞാൻ പുറത്തേക്ക് ഇറങ്ങി ചെരുപ്പിട്ടു പടിപ്പുരയുടെ നേർക്ക് നടന്നു

പടിപ്പുര ഇറങ്ങി ഞാൻ പാടത്തെ വരമ്പിലേക്ക് കയറി

വീടിനു മുൻവശത്തുള്ള ഈ പാടങ്ങൾ എല്ലാം നമ്മുടെ അവകാശത്തിൽ ഉള്ളതാണ്

പാടങ്ങൾ എന്ന് തന്നെയല്ല ഇതിന്റെ മറുവശത്തു ഉള്ള പറമ്പുകൾ ഉൾപ്പടെ ഈ നാടിന്റെ നല്ലൊരു ഭാഗം കോവിലകത്തിന്റെ അവകാശത്തിൽ ഉള്ളതാണ്ണ്

മുതുമുത്തശ്ശന് പതിച്ചു കിട്ടിയതും പിന്നീടുള്ള തലമുറയിൽ പെട്ടവർ സമ്പാധിച്ചതും അതുകൂടാതെ അച്ഛനായിട്ട് വെട്ടി പിടിച്ചതും ഒക്കെ കൂടെ കുറെയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *