അവൻ നിലത്തു നിന്ന് എണീറ്റ് ഒന്നും മിണ്ടാതെ കുറച്ചു നേരം ദൂരേക്ക് നോക്കി നിന്നു.
“ഇത്രയും നേരം താരേച്ചിയുടെ ശരീരം കണ്ടു ചൂട് പിടിച്ച തമ്പ്രാന് ഒരു കൈപ്പിടി പിടിച്ചു കഴിഞ്ഞപ്പോളേക്കും സംശയം ആയി അല്ലേ. ദോഷം പറയരുതല്ലോ തമ്പ്രാ, നിങ്ങൾ മേൽജാതിക്കാർക്ക് ഒക്കെ വേറെ എന്തൊക്കെയോ തരം കണ്ണുകൾ ആണു ജന്മനാ കിട്ടുന്നത് എന്ന് തോന്നുന്നു.
ആ കണ്ണിലൂടെ കാണുന്ന കാഴ്ച പോലും വേറെയാണ്. മുഴുവൻ ഒന്നും അറിയില്ലെങ്കിലും കുറച്ചൊക്കെ എനിക്കും അറിയാം. താരേച്ചി ഇന്ന് ഇങ്ങനെ ജീവിക്കുന്നതിന്റെ കാരണം ഈ നാട്ടിലെ ചില മേലാളന്മാർ തന്നെയാ“ അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു. അറിഞ്ഞു കൊണ്ടല്ലങ്കിൽ കൂടി എന്റെ വാക്കുകൾ അവനെ ഒന്ന് പിടിച്ചുലച്ചു എങ്കിൽ അതിനു പിന്നിൽ തക്കതായ കാരണം എന്തോ ഉണ്ടാവണം എന്നന്റെ മനസ് പറഞ്ഞു.
ഞാൻ അവന്റെ തോളിൽ പിടിച്ചു എന്റെ നേരെ തിരിച്ചു നിർത്തി.
“നിനക്ക് എല്ലാം അറിയില്ല എങ്കിൽ അറിയാവുന്നത് എന്താണെന്ന് വെച്ചാൽ അത് എന്നോട് പറയു നീ. എനിക്ക് ഒരു clarity കിട്ടുന്നില്ല അതാ”
Clarity എന്ന് ആദ്യമായി കേട്ടപ്പോ ശേഖരൻ ഒന്ന് അമ്പരന്നു.
“അത്രേയുള്ളൂ, അതിപ്പോ നമുക്ക് വേറെ വഴിയുണ്ടാക്കാമല്ലോ. നല്ല കാരിറ്റി ഉള്ള ഒരു വാണം വിടീപ്പിക്കുന്ന കാര്യം ഞാനേറ്റു തമ്പ്രാ”
Clarity എന്നുള്ള വാക്ക് അറിയാത്തത് കൊണ്ട് അവൻ വിചാരിച്ചത് വിട്ട വാണത്തിന് വേണ്ടത്ര സുഖം കിട്ടിയില്ല എന്ന് ഞാൻ പരാതി പറഞ്ഞു എന്നായിരുന്നു. എനിക്ക് ചിരിയും അതോടൊപ്പം തന്നെ അനുകമ്പയും തോന്നി.
“അതല്ലടാ പറഞ്ഞത്. ഞാൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസിലാവാഞ്ഞിട്ടാണ്. എനിക്ക് വെക്തമായി ഒന്നും അങ്ങോട്ട് തിരിയുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. ഈ താര എന്ന് പറയുന്ന ആൾ എനിക്ക് വലിയ എന്തോ ഒരു സംഭവം ആയിട്ടാണ് തോന്നുന്നത്. നിനക്ക് അറിയാവുന്നതു എന്താണെന്ന് വെച്ചാൽ നീ പറയ് “
ശേഖരൻ തെല്ലോന്നു ആലോചിച്ചു. എന്നിട്ട് മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു “തമ്പ്രാൻ വാ, അറിയുമ്പോൾ എല്ലാം അറിയണം. എല്ലാം അറിയാവുന്ന മൂപ്പൻ തന്നെ പറയുന്നതല്ലേ അതിന്റെ ഭംഗി. കൂട്ടത്തിൽ എനിക്കും അറിയണം.”
കാടും പടലും വകഞ്ഞു മാറ്റി ഞങ്ങൾ തുരുത്തിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗം കൂട്ടി. ചെറുതായി സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു. സൂര്യപ്രകാശം ഇല്ല. ആകാശത്തു അരണ്ട വെളിച്ചം മാത്രം. ആ അരണ്ട വെളിച്ചതിൽ ഞങ്ങൾ വീണ്ടും അരുവിയിലെ വെള്ളത്തിലൂടെ നടന്ന് തോടും അരുവിയും ചേരുന്നിടത് എത്തി കവുങ്ങിൻ തോട്ടത്തിൽ കയറി. മൂപ്പന്റെ കുടിയിലേക്ക് നല്ലൊരു ദൂരം ഇനിയും നടക്കാനുണ്ട്.
സന്ധ്യയായി തുടങ്ങിയിരുന്നു താനും. ഇപ്പോൾ ഉമ്മറത്തു വിളക്ക് തെളിയുന്ന നേരത്ത് എന്നെ അവിടെ കണ്ടില്ല എങ്കിൽ ആകെ പ്രശ്നമാകും. മുൻപൊരിക്കൽ വൈകി ചെന്നതിനു ചേച്ചി ചൂരലിനു അടിച്ചതിന്റെ ഓർമ മാഞ്ഞിട്ടില്ല. ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി.
ശേഖരൻ നടന്നു അല്പം മുന്നിൽ എത്തിയിരുന്നു. എന്തോ ചോദിച്ചിട്ട് മറുപടി കിട്ടാതെ വന്നപ്പോൾ തിരിഞ്ഞു നോക്കിയ അവൻ കണ്ടത് ചിന്താമഗ്നനായി നിൽക്കുന്ന എന്നെ ആയിരുന്നു. ആവൻ അടുത്ത് വന്നിട്ട് എന്തുണ്ടായി എന്ന് ചോദിച്ചു. വീട്ടിൽ സമയത്ത് ചെല്ലേണ്ടുന്ന കാര്യം പറഞ്ഞപ്പോൾ അത് ശെരിയാണെന്ന് അവനും തോന്നി.
“തമ്പ്രാൻ ഒരു കാര്യം ചെയ്. ഇപ്പോ കോവിലകത്തേക്ക് പൊക്കോ. ഞാൻ ഇന്ന് രാത്രി മൂപ്പനെ ഒന്ന് പറഞ്ഞു ഇളക്കിയിട്ട് കോവിലകത്തെ തൊടിയിൽ വന്നു കൂക്കി വിളിക്കാം. തമ്പ്രാൻ ആരുടേയും കണ്ണിൽ പെടാതെ ഇറങ്ങി വാ. മൂപ്പന്റെ അടുത്ത് പോയിട്ട് നേരം വെളുക്കും മുൻപേ തിരിച്ചു കയറിയാൽ ആരും അറിയില്ലല്ലോ”
കേട്ടപ്പോൾ ഒരു ഉൾക്കിടിലം ഉണ്ടായി എങ്കിലും ഒരു ഉത്സാഹം ഒക്കെ തോന്നി. രാത്രി പുറത്ത് ഇറങ്ങി നടക്കുക എന്നൊക്കെ പറയുന്നത് നിഷിദ്ധമായ ഒരു സംഗതി ആയത് കൊണ്ടു എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ തീർച്ചയായും ചെയ്തു തന്നെ ആകണം എന്ന് മനസ്സിൽ എന്നോ കുറിച്ചിട്ട ഒരു ആഗ്രഹമാണ്. ഒന്നും മിണ്ടാതെ, ഒന്ന് പുഞ്ചിരിച്ചു കൊണ്ടു തലയാട്ടിയ ശേഷം ഞാൻ മുന്നോട്ട് നടന്നു.
