ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 3 6അടിപൊളി 

മന്ത്രവാദ പെരുമ നഷ്ടപ്പെട്ടത് കൊണ്ടും തർക്കത്തിൽ തോറ്റ വർഷമൊഴികെ എല്ലായ്‌പ്പോഴും മേൽകൊയ്മ ഞങ്ങളുടെ തറവാടിന് ആയിരുന്നതു കൊണ്ടും അവർക്ക് വരുമാനത്തിന് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

ഒരിക്കൽ ചിക്കമംഗ്ലൂരു നിന്നും നാട് കാണാൻ എത്തിയ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഒരു ഉദ്യോഗസ്ഥനു നമ്പിമാരുടെ തറവാട്ടിൽ ആതിഥ്യം ഒരുക്കിയതിനു സമ്മാനമായി അയാൾ കൊടുത്ത കാപ്പി വിത്തുകൾ നട്ട് നനച്ചു വളർത്തിയതോടെ കാപ്പി കൃഷിയിൽ അവർ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ തന്നെ കയ്യേറിയ പല പല ഭൂമികളിലായി അവരുടെ കാപ്പി തോട്ടങ്ങളുടെ എണ്ണം കൂടിയതോടെ വരുമാനവും വർധിച്ചു.

കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള ധാരാളം ആളുകളുമായി കച്ചവടത്തിൽ ഏർപ്പെട്ട് അവര് പത്തായം നിറച്ചു. എങ്കിലും ദുർവിധി അവരെ വിട്ടൊഴിഞ്ഞില്ല. കൊച്ചിയിൽ നിന്നും ഒരിക്കൽ കാപ്പിക്കുരു വാങ്ങാൻ എത്തിയ ഒരു കച്ചവടക്കാരനോട് അന്നത്തെ കാരണവർ ആയിരുന്ന വാരിജാക്ഷൻ നമ്പി തറവാടിന്റെ പോയിപോയ കാലത്തിന്റെ ഏടുകൾ പങ്കു വെക്കുന്നതിന്റെ ഇടയിൽ നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞ ഒരു വരി തിരിഞ്ഞു കൊത്തി.

 

“എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിൽ എത്തേണ്ടത് ആയിരുന്നു. ഒരു പരദേശിയുടെ കാരുണ്യം കൊണ്ട് കിട്ടിയ കുറച്ചു കാപ്പി തൈകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് കുടുംബം വെളുത്തു പോകുമായിരുന്നു” എന്നു പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും കച്ചവടക്കാരൻ തിരിച്ചു മുന വെച്ചൊരു ‘കൊട്ട് കൊട്ടി’:

 

“കുടുംബം വെളുത്തില്ലെങ്കിലും പരദേശി കുടുംബത്തിൽ ഉള്ള പിള്ളേരെ എല്ലാം വെളുപ്പിച്ചു തന്നില്ലേ. അതിൽപരം എന്ത് വേണം!”

 

അത് കേട്ടതും അവിടെ ഉണ്ടായിരുന്ന അത്രയും പുറംപണിക്കാരും മറ്റു കച്ചവടക്കാരും എല്ലാം അടക്കിച്ചിരിച്ചു. കാപ്പിക്കുരു കച്ചവടത്തിലൂടെ അഞ്ചാലുമൂട്ടിൽ നമ്പിമാർ പേരെടുത്തപ്പോൾ കൂടെ പ്രചരിച്ച ഒരു അങ്ങാടിപ്പാട്ടും ഉണ്ടായിരുന്നു. വെള്ളക്കാരൻ സാഹിബിനു ആതിഥ്യം കൊടുത്തപ്പോൾ അന്തിക്കൂട്ടിനു അന്നത്തെ അകത്തമ്മ ആയിരുന്ന അംബിക മൂത്തകത്തമ്മയെയും കൂടെ വേണമെന്നായി.

അംബികയുടെ ‘രതിസുഖ സാരെ കേട്ട്’ പുളകിതനായ സായിപ്പ് തന്റെ ഓർമയ്ക്ക് സമ്മാനിച്ചതാണ് കാപ്പി വിത്തുകൾ എന്നു ഒരു കഥ ആരോ പ്രചരിപ്പിച്ചു. കുറച്ച് കാലം കഴിഞ്ഞപ്പോൾ അതിനൊരു പൊടിപ്പ് കൂടെ ആരോ പിടിപ്പിച്ചു – കാപ്പി തോട്ടത്തിന്റെ മേൽനോട്ടക്കാരൻ ആയിരുന്ന സായിപ്പിന്റെ കുണ്ണയ്ക്ക് കാപ്പിയുടെ മണവും രുചിയും ആയിരുന്നെന്നും അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത ആ മത്തു പിടിപ്പിക്കുന്ന മണവും രുചിയും അംബികയ്ക്ക് വല്ലാതെ ബോധിച്ചു

എന്നും അത് വീണ്ടും വീണ്ടും തനിക്ക് ആസ്വദിക്കാൻ അയാൾ ഇടയ്ക്കിടെ വരണമെന്ന് അംബിക അയാളുടെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു കൊണ്ട് പറഞ്ഞുവെന്നും അതിനു പകരമുള്ള മാർഗമായിട്ട് കാപ്പി തൈകൾ കൊടുത്തിട്ട് തന്നെ ഓർക്കണമെന്ന് ഉള്ളപ്പോൾ കാപ്പി കുടിച്ചാൽ മതിയെന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞുവെന്നും നല്ലൊരു പൊടിപ്പ്.

അധികം വൈകാതെ തന്നെ ഇരുനിറമുള്ള അംബികയ്ക്ക് പൊന്നിന്റെ നിറമുള്ള ഒരു പെൺകുട്ടി പിറന്നത് ‘അന്താരാഷ്ട്ര ബന്ധത്തിന്റെ’ അനന്തര ഫലം ആണെന്ന് ഉള്ളൊരു തൊങ്ങൽ കൂടെ ആരോ ചേർത്തപ്പോൾ ആ അങ്ങാടിപ്പാട്ട് നമ്പിമാരുടെ അന്തസ്സിന് നന്നേ മങ്ങൽ ഏല്പിച്ചു. അംബികയുടെ മകൾ മധുവന്തിയുടെ ആറു മക്കളും അവരുടെ പിന്തലമുറകളിൽ പെട്ടവരും എല്ലാം തന്നെ ഇതേ ‘പൊന്നിന്റെ’ നിറമുള്ളവർ ആയിരുന്നു. വാരിജാക്ഷൻ നമ്പി അടക്കം.

 

കച്ചവടക്കാരന്റെ പരിഹാസം കേട്ട് ചിരിച്ച മറ്റുള്ളവരുടെ മുൻപിൽ അപമാനിതനായ വാരിജാക്ഷൻ നമ്പി അന്ന് രാത്രിയിൽ ഉത്തരത്തിൽ ഉടുമുണ്ട് അഴിച്ചു കെട്ടി തൂങ്ങി. അയാളുടെ മരണത്തോടെ വീണ്ടും അഞ്ചാലുമൂട്ടിൽ തറവാട് ക്ഷയിക്കാൻ തുടങ്ങി. ‘കെൽപ്പും കേഴ്‌വിയും ഉള്ള’ മറ്റു പുരുഷ പ്രജകൾ ആരും തന്നെ ഇല്ലാതിരുന്നത് കൊണ്ട് നാടോട്ടുക്കും ഉണ്ടായിരുന്ന തോട്ടങ്ങൾ ഓരോന്നായി അന്യ നാട്ടിൽ നിന്നുള്ള പല മുഹമ്മദ്ധീയർ കയ്യേറി. പിന്നീട് അങ്ങോട്ട് ഉള്ള ഏക വരുമാനം അകത്തമ്മമാർ നടത്തി പോന്ന സംഗീത കളരി ആയിരുന്നു. സംഗീത പാരമ്പര്യം ഉള്ള തറവാടുകളിൽ നിന്നും ഭർത്താക്കന്മാരെ സ്വീകരിച്ച് അവർ പൂർണമായും സംഗീതത്തിന്റെ ലോകത്തേക്ക് ചേക്കേറി.

Leave a Reply

Your email address will not be published. Required fields are marked *