കുർർർർ കുക്കുറൂ… വീണ്ടും അവന്റെ സിഗ്നൽ.. ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ ഉണ്ടപ്ലാവിന്റെ ചുവട്ടിൽ പതുങ്ങി നിൽപ്പുണ്ട്. അധികം സമയം കളയാതെ ഞങ്ങൾ ഇരുട്ട് വീണ മണ്ണുവഴിയിലൂടെ ചെരുപ്പ് പോലുമിടാതെ മൂപ്പന്റെ കുടിയിലേക്ക് വെച്ചുപിടിച്ചു.
നടന്നു നടന്ന് അല്പം ദൂരത്തായി മൂപ്പന്റെ കുടി കാണാമെന്നുള്ള അകലത്തിൽ എത്തിയപ്പോളാണ് ഞാനതു ശ്രദ്ധിച്ചത്. അവിടെ നല്ല തീവെളിച്ചം. കുറച്ചു ആളുകളുടെ നിഴൽ രൂപങ്ങൾ. ഞാനൊന്നു ശങ്കിച്ചു നിന്നു.
“ശേഖരാ…!”
മുൻപിൽ നടക്കുകയായിരുന്ന അവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി.
“അവിടെ എന്താ നടക്കുന്നത്?” ഞാൻ അവനോട് ചോദിച്ചു
അവനൊന്നു പുഞ്ചിരിച്ചു. എന്നിട്ട് മുന്നോട്ട് ചെറുതായി നടന്നുകൊണ്ട് തന്നെ പറഞ്ഞു
“തമ്പ്രാൻ വായോ.. അങ്കവും കാണാം താളിയും നുള്ളാം എന്നൊക്കെ കേട്ടിട്ടില്ലേ.. ബഹുരസമാണ്.. വായോ”
അവിടെ നിന്ന് ചില അലർച്ചകളും ബഹളങ്ങളും ഒക്കെ കേട്ടു. എനിക്കൊരു അങ്കലാപ്പ് അനുഭവപ്പെട്ടു. ചെന്നു കയറുന്നത് എന്ത് മന്ത്രവാദത്തിലേക്കു ആണോ ആവോ! എങ്കിലും കൗതുകത്തിന്റെ പൂമൊട്ടുകൾ മനസ്സിന്റെ കോണിൽ അങ്ങിങ്ങായി വിടരാൻ തുടങ്ങി.
ഇത്ര പണിപ്പെട്ടു ഈ രാത്രിയിൽ ഇവിടം വരെ എത്തിയ സ്ഥിതിക്ക് ബാക്കി എന്താണെന്ന് കൂടെ അറിയാതെ പോയാൽ അതൊരു നഷ്ടമായി മനസ്സിൽ കിടക്കും. ഇനി ഇതുപോലൊരു അവസരം എപ്പോൾ കിട്ടുമെന്നും ഉറപ്പില്ല. യാന്ത്രികമായി ഞാൻ അവനെ അനുഗമിച്ചു.
അവിടേക്ക് എത്തും തോറും അലർച്ചകളും കൂക്കി വിളികളും ആരവങ്ങളും കർണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ തുടങ്ങി. വിദൂരതയിൽ കണ്ട നിഴൽ രൂപങ്ങൾക്ക് ചലനം വെച്ചു തുടങ്ങി. മൂന്നാല് പേരുണ്ടായിരുന്നത് ഇപ്പോ രണ്ടാളായ പോലെ. രണ്ട് സ്ത്രീകൾ നിന്നു തുള്ളിയാടുന്നത് കണക്കെ ചുറ്റിനും കത്തിച്ചു വെച്ച പന്തങ്ങളിൽ ഇടയ്ക്കിടെ എന്തോ വാരി എറിഞ്ഞു തീ ആളിക്കുന്നു.
വേലിയ്ക്കൽ എത്തിയ ശേഖരൻ മുളം കഴകൾ നീക്കി എനിക്ക് അകത്തേക്ക് വഴിയൊരുക്കി. അവിടേക്ക് ചെന്നു കയറിയ ഞാൻ ആ അന്തരീക്ഷം കണ്ടു ആകെ സ്തബ്ദനായി പോയി. കനലുകൾ എരിയുന്ന ഒരു തീക്കുണ്ടത്തിനു നടുവിൽ നൂൽ ബന്ധമില്ലാതെ മൂപ്പൻ ഇരിക്കുന്നു. ചുറ്റിനും മരോട്ടി കായ്കൾ മുറിച്ചുണ്ടാക്കിയ ചിരാതുകളിൽ തിരികൾ എരിയുന്നു.
കലശം നടത്താൻ ഉപയോഗിക്കുന്ന തരം ചെറുകുടങ്ങൾ അവിടവിടായി നിരത്തിയതിൽ എന്തോ പുകയുന്നു. കറുത്ത് തടിച്ച രണ്ടു സ്ത്രീകൾ കൈകളിൽ കർപ്പൂരം കത്തിച്ചു കൊണ്ട് മൂപ്പന് ചുറ്റും മുടിയഴിച്ചു തുള്ളിയാടുന്നു. അരയിൽ കുരുത്തോല കൊണ്ടുള്ള ഒരുതരം പാവാടയും കൈകാലുകളിൽ ദർഭ പുല്ലു കൊണ്ടുള്ള കാപ്പുകളും.
മത്തങ്ങാ വലിപ്പമുള്ള അവരുടെ മുലകളിലും മുഖത്തും മഞ്ഞൾ തേച്ചു പിടിപ്പിച്ചിരിക്കുന്നു. എവിടെ നിന്നോ എന്തോ ശരീരത്തിൽ ആവേശിച്ചത് പോലെ ഇടയ്ക്കിടെ ഹ്റാ ഹ്രീ എന്നൊക്കെ ആക്രോശിച്ചു കൊണ്ടവർ തുള്ളിയാടുന്നത് അനുസരിച്ചു അവരുടെ മഞ്ഞൾ തേച്ചു പിടിപ്പിച്ച ചക്ക മുലകൾ ബ്ലാ ബ്ലാ എന്ന് ആടുന്നു. സ്വല്പം അകലെയായി നിലത്തു വരച്ച ഒരു കളം. കരിയും സിന്ദൂരവും മഞ്ഞളും ചേർത്തു വരച്ച കളത്തിനുള്ളിലെ രൂപം ഏതു മൂർത്തിയുടേത് ആണെന്ന് മനസ്സിലായില്ല.
ആ കളത്തിന്റെ തൊട്ട് അരികിലായി തന്നെ വാഴ പോളകളും കവുങ്ങ് പാളകളും കൊണ്ടു തുന്നിയുണ്ടാക്കിയ ഒരു മഞ്ചം. മഞ്ചമെന്നു പറഞ്ഞാൽ പോരാ ഒരു പാത്തി പോലെയുണ്ട്. തിളച്ചു മറിയുന്ന കരിമ്പു നീരിൽ നിന്നും ചൂട് ശർക്കര വെട്ടി മാറ്റാൻ പകരാറുള്ള പാത്തി പോലെ. അതിന്റെ കാൽക്കൽ കൈകാലുകൾ ബന്ധിച്ച പരുവത്തിൽ ഒരു ആടിനെയും കിടത്തിയിരിക്കുന്നു. ബലി നടത്താനുള്ള പുറപ്പാടാണെന്ന് ഞാനൂഹിച്ചു.
ഞങ്ങളുടെ സാമിപ്യം മനസ്സാലെ അറിഞ്ഞത് പോലെ മൂപ്പൻ കണ്ണുകൾ തുറന്നു ഉച്ചത്തിൽ പറഞ്ഞു
“കുട്ട്യോളെ, അല്പം മാറി നിന്നോള്. അത്ര നല്ല കാഴ്ചയാവില്യ ഇനി കാണാൻ പോവ്ക”
