അടിയാൻമാർ വാഴുന്നിടം 22അടിപൊളി  

 

അതായിരുന്നു കുട്ടിരാമന്റെ അഭിപ്രായം.. നീലിക്കും ആ അഭിപ്രായം തന്നെയായിരുന്നു..അമ്മയെ ചവിട്ടിക്കൊന്ന് പോകാനൊരുങ്ങിയ തമ്പ്രാന് തന്നെ ചൂണ്ടിക്കാണിച്ച് കൊടുത്തത് ശേഖരക്കൈമളാണ്..

 

‘തമ്പ്രാനേ… ഇവളുടെ രുചിയൊന്ന് നോക്കിയിട്ട് പോകാം… നല്ല ഇളം കതിരാ…രുചി കൂടും… ഹ… ഹ..ഹാ… ‘.

 

അതും പറഞ്ഞ് തന്റെ വസ്ത്രങ്ങളെല്ലാം കീറിപ്പറിച്ചെറിഞ്ഞ് തന്നെ നിലത്തേക്ക് മറിച്ചിട്ടതും,തന്റെ കാലുകൾ പിടിച്ചകറ്റി തമ്പ്രാന് വഴിയൊരുക്കിയതും ഈ കൈമളാണ്.. അയാളെ വെറുതെ വിട്ട് കൂടാ..

 

“ ഉം… അത് ചെയ്യാം… പക്ഷേ ഇന്നല്ല… ഇന്ന് മുതൽ നിങ്ങൾ കൈമളെ നിരീക്ഷിക്കണം… അയാൾ എവിടെപ്പോകുന്നു… അയാൾ ഒറ്റക്കാവുന്നത് എപ്പോഴാണ്… അയാൾ വീട്ടിൽ നിന്നിറങ്ങുന്നത് എപ്പോഴാണ്… രാത്രി വീട്ടിലേക്ക് തിരിച്ചെത്തുന്നത് എപ്പോഴാണ് എന്നെല്ലാം കണ്ടെത്തണം..

പിന്നെ,ഒരാൾക്കും ഒരു സംശയവും തോന്നാതെ, ഒരാളുടെ കണ്ണിലും പെടാതെവേണം എല്ലാം ചെയ്യാൻ… ഏതായാലും ഇപ്പോ നിങ്ങൾ ചെല്ല്… രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഇങ്ങോട്ട് വരണം…”.

 

അന്നത്തെ ചർച്ച അവിടെ തീർന്നു.. കുമാരനും കുട്ടിരാമനും ആശാനോട് യാത്ര പറഞ്ഞ് പോയി.. പിന്നെയുള്ള രണ്ട് ദിവസം ആശാൻ വിശ്രമമില്ലാത്ത ഒരു പണിയിലായിരുന്നു.. അയാൾ കുറേ ചിന്തിച്ചപ്പോഴാണ് ഒരു കാര്യം ഓർത്തത്.. പിന്നെ അതിനുള്ള തിരച്ചിലായിരുന്നു.. നിർത്താതെ ചുമച്ച് കൊണ്ടയാൾ വീട് മുഴുവൻ തിരഞ്ഞു.. ഒരുപകാരവുമില്ലാതെ ഉപേക്ഷിച്ച ചില വസ്തുക്കളും, രേഖകളുമാണയാൾ തിരയുന്നത്..ഇപ്പോൾ അതിന് രണ്ട് യുവാക്കളുടെ ജീവന്റെ വിലയുണ്ട്..അത് കണ്ടെത്തിയേ തീരൂ..

 

✍️..രണ്ട് ദിവസം കഴിഞ്ഞ് നേരം ഇരുട്ടിയപ്പോ കുമാരനും കുട്ടിരാമനും ആശാന്റെ വീട്ടിലേക്ക് വന്നു.. കാര്യസ്ഥനെ കുറിച്ച് അവർ നിരീക്ഷിച്ച് മനസിലാക്കിയ കാര്യങ്ങളെല്ലാം അവർ ആശാനോട് പറഞ്ഞു..രണ്ടാളും പുതുതായി പണികഴിപ്പിച്ച തിളങ്ങുന്ന ഓരോ കഠാരയും ആശാനെ കാണിച്ചു..

തനിക്കേറ്റവും പകയുള്ള കാര്യസ്ഥന്റെ ജീവനെടുക്കാനുള്ള ആ കഠാരകളിലേക്ക് നീലി സന്തോഷത്തോടെ നോക്കി..

 

“ഇനി ആശാൻ പറ…ഞങ്ങളെന്ത് ചെയ്യണം… ?”..

 

കഠാര ആശാന്റെ മുമ്പിലേക്ക് നീക്കിവെച്ച് കുമാരൻ ചോദിച്ചു..ആശാൻ ആ മൂർഛയേറിയ കത്തിയിലേക്കും, പോരാടി മരിക്കാനൊരുങ്ങിയിരിക്കുന്ന ആ യോദ്ധാക്കളുടെ മുഖത്തേക്കും മാറി മാറി നോക്കി..സമുദ്രം ഇളകി വന്നാൽ പോലും ഈ കരുത്തന്മാർക്ക് അത് തടഞ്ഞ്‌ നിർത്താൻ കഴിയുമെന്ന് അയാൾക്ക് തോന്നി..അത്ര കരുത്തരാണിവർ..മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടി ഇവരെ ബലി കൊടുക്കാനാവില്ല..ഇവരിനിയും ഇവിടെ ജീവിക്കണം..ജന്മികൾക്കെതിരിൽ പട വെട്ടി ഇവരെ രക്തസാക്ഷികളാക്കാൻ പാടില്ല..

 

ആശാൻ ആ രണ്ട് കഠാരയും മുന്നിൽ നിന്ന് നീക്കി വെച്ചു..

 

“ആയുധം കൊണ്ടല്ല അവരെ നമുക്ക് നേരിടേണ്ടത്…നമ്മുടെ കുലത്തെ ദ്രോഹിച്ച മുഴുവൻ പേരോടും നമുക്ക് പ്രതികാരം ചെയ്യണം… പക്ഷേ… അതിലൊരാളുടെ പോലും രക്തം നിങ്ങളുടെ കൈകളിൽ പുരളാൻ പാടില്ല… അല്ലാതെ നമുക്കവരെ തീർക്കണം… “..

 

ആശാൻ ഉദ്ദേശിച്ചതെന്താണെന്ന് കുമാരനും, കുട്ടിരാമനും, നീലിക്കും മനസിലായില്ല..

 

“മനസിലായില്ലല്ലേ… ?.. പറഞ്ഞ് തരാം..

ഉദാഹരണത്തിന് നാളെ രാത്രി കാര്യസ്ഥൻ ഒറ്റക്ക് പാടവരമ്പിലൂടെ അയാളുടെ വീട്ടിലേക്ക് നടക്കുകയാണ്… പിന്നാലെ ചെന്ന കുമാരൻ അയാളെ തീർക്കണം… കത്തി കൊണ്ട് കുത്തിയോ,കഴുത്ത് ഞെരിച്ചോ കൊല്ലാം… അങ്ങിനെ കൊന്നാ പിറ്റേന്ന് നേരം വെളുക്കുമ്പോ അയാളുടെ ജഡം കാണുന്ന ആർക്കും മനസിലാകും കാര്യസ്ഥനെ ഏതോ ഒരു മനുഷ്യൻ കൊന്നതാണെന്ന്… അത് തമ്പ്രാനറിയേണ്ട താമസേ ഉണ്ടാകൂ,ആളെ അറിയില്ലെങ്കിലും നമ്മളിൽ നിന്ന് ഒരു പത്തെണ്ണത്തിനെയെങ്കിലും തമ്പ്രാക്കൾ പകരംകൊല്ലും… ആ കൊല്ലപ്പെടുന്നവർ മുഴുവൻ നിരപരാധികളുമായിരിക്കും… ശരിയല്ലേ… ?”..

 

ആശാൻ മൂന്നാളെയും മാറി മാറി നോക്കി..

Leave a Reply

Your email address will not be published. Required fields are marked *