കളിയാട്ടങ്ങൾ – 3 Likeഅടിപൊളി  

“പോവണ്ടേ.? ഇങ്ങനെ വായും പൊളിച്ചു നിന്നാൽ മതിയോ.?”

മരവിച്ചു നിൽക്കുന്ന സംഗീതയുടെ ചുമലിൽ ചെറുതായി തട്ടിയിട്ട് വാഹിദ് ചോദിച്ചപ്പോളാണ് അവൾ സുബോധത്തിലേക്ക് തിരികെവന്നത്.

“ആ.. അതെയതെ.. ങേ..ന്തുവാ..?”

അവൾ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നതുപോലെ വാഹിദിനു തോന്നി. അന്തംവിട്ട് തന്നെ തുറിച്ചു നോക്കുന്ന സംഗീതയുടെ കവിളിൽ അവൻ ഒന്ന് രണ്ടു തട്ടുതട്ടി.

“ഇതെന്ത് പറ്റി.. ഹലോ.. പോവുന്നില്ലേ.?”

വാഹിദ് വീണ്ടും ചോദിച്ചു. സംഗീത വാക്കുകൾ കിട്ടാതെ ആരാധനയുടെ മനസംഘർഷത്തിൽ അതേയെന്ന് തലകുലുക്കി. കൊണ്ടുപോകൂ, എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകൂ. എന്നിട്ട് എന്നെ നന്നായി സ്നേഹിച്ചു കൊഞ്ചിച്ചു പൂറിൽ കടലിളക്കിവിട്ട് ആഞ്ഞാഞ്ഞു കുത്തി മൈഥുനത്തിന്റെ പ്രളയത്തിലേക്ക് വലിച്ചെറിയൂ. ഇത്രയധികം സന്തോഷമുള്ള ഒരു നിമിഷം ഇന്നോളം ഒരുത്തനും എനിക്ക് സമ്മാനിച്ചിട്ടില്ല മിസ്റ്റർ…!

“ആ പോവാ പോവാ. വേഗം പോകൂ, അല്ലെങ്കിൽ അവന്റെ ആൾക്കാർ ഇപ്പൊ വരും.” സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ അവൾ തിരക്കുകൂട്ടി പറഞ്ഞു. എന്നിട്ട് വാഹിദിന്റെ കൈത്തണ്ടയിൽ കടന്ന് പിടിച്ച് ബുള്ളറ്റിന്റെ നേരെ ധൃതിയിൽ നടന്നു.

“വേഗം കേറിക്കെ. അവനിപ്പോ ആൾക്കാരെ വിളിച്ചു വരുത്തും. ആരാ എന്താ എന്നുപ്പോലും മനസ്സിലാവാത്തവന്മാർ ആവും വന്ന് പണി തരുന്നത്.”

അവൾ വെപ്രാളത്തോടെ പറഞ്ഞു.

“ഉവ്വ.! നടന്നത് തന്നെ. അവനിനി നേരെ ചൊവ്വേ എഴുന്നേറ്റ് നടക്കാൻ ഈ അടുത്ത കാലത്തൊന്നും സാധിക്കുമെന്ന് കരുതണ്ട.” വാഹിദ് തമാശ കേട്ടത് പോലെ മറുപടി പറഞ്ഞു. എന്നിട്ട് പോക്കറ്റിൽ നിന്ന് കീ എടുത്തു ബുള്ളറ്റിൽ കയറി, പിന്നാലെ സംഗീതയും. ബുള്ളറ്റ് റോഡിലേക്കിറങ്ങി പതുക്കെ മുന്നോട്ട് നീങ്ങി.

“നിങ്ങൾ ആരാ? അക്കൗണ്ടന്റോ ഗുണ്ടയോ? ഒറ്റ അടികൊണ്ട് അവനെ ആ പരുവത്തിൽ ആക്കിയോ?”

സംഗീത ആവിശ്വാസനീയതയോടെ കണ്ണ്തള്ളിക്കൊണ്ട് ചോദിച്ചു.

“താനൊക്കെ എങ്ങിനെയെങ്കിലും ജീവിതം തള്ളിനീക്കാൻ വേണ്ടിയല്ലല്ലോ ഈ അവസ്ഥയിൽ ജീവിക്കുന്നത്. അങ്ങിനെയാണെങ്കിൽ ആ ജോലിക്കൊരു മഹത്വമുണ്ട്. കൈനീട്ടാതെ സമ്പാദിക്കാൻ വേണ്ടി തന്റെ കൈയിലുള്ള ആയുധം ഉപയോഗിക്കുന്നതാണല്ലോ എന്ന് കരുതാം. താൻ ഒരു ഐ.ടി.പ്രൊഫഷണൽ ആയിട്ടും ഇങ്ങനെയൊരു അവസ്ഥയിൽ ആയിട്ടുണ്ടെങ്കിൽ അതിന് പിന്നിലൊരു ട്രാപ് എന്തായാലും കാണും. ഇതുപോലെ ഒരുപാട് പെൺകുട്ടികളുടെ സ്വപ്നവും ജീവിതവും അവൻ തകർത്തിട്ടുണ്ടാകും. അതിനുള്ള ചികിത്സ കൊടുത്തതാ.”

വാഹിദ് ശ്രദ്ധയോടെ ബൈക്ക് പായിച്ചു കൊണ്ട് പറഞ്ഞു.

തനിക്ക് ഒട്ടും താത്പര്യം ഇല്ലാത്തിരുന്ന വ്യക്തി. അനാവശ്യമായി പുരുഷ പ്രതാപം അഭിനയിക്കുന്ന ഒരു മനുഷ്യൻ

എന്ന് കരുതിയിരുന്നയാൾ. പുതുതായി ജോയിൻ ചെയ്തിട്ടും, സീനിയേഴ്‌സ്നോട് വലിയ അടുപ്പമോ താത്പര്യമോ കാണിക്കാതെ ഒഴിഞ്ഞുമാറി നടന്നിരുന്ന, ഓഫീസിലെ പ്രധാന വ്യക്തിയായ ടീം ഹെഡ് ന്റെ ഭാര്യ രമ്യ മാഡത്തോട് മാത്രം അടുപ്പം കാണിച്ചിരുന്ന ജാഡക്കാരൻ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യൻ. അവനാണ് ദൈവപുത്രനെ പോലെ തന്റെ കരിപുരണ്ട ഇരുണ്ട ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്ന് വന്നു ഇത്തിരി വെട്ടം വീശിയിരിക്കുന്നത്. അവൾക്ക് ആർത്തലച്ചൊന്നു കരയണമെന്ന് തോന്നി. കരഞ്ഞാൽ മാത്രം മതിയാകില്ല, ആണിന് എത്ര കിട്ടിയാലും കരുത്തും ആർത്തിയും ഇരട്ടിക്കുന്ന, എത്ര കൊടുത്താലും വീണ്ടും വീണ്ടും ആക്രാന്തത്തോടെ വേണ്ടത് തന്നിൽ ഉണ്ടല്ലോ. അതുമുഴുവൻ തുറന്നു വച്ചു കെട്ടിപ്പിടിച്ചു ഉറക്കെയുറക്കെ വാവിട്ട് കരയാൻ അവൾ കൊതിച്ചു. അവൻ പറഞ്ഞു നിർത്തിയ വാക്കുകളിലെ കരുതലിന്റെ കുളിർമ്മയും ആണത്തത്തിന്റെ തീക്ഷ്ണതയും അവളുടെ കണ്ണുകളിലൂടെ ഉരുകിയൊലിച്ചു കവിളിലേക്ക് പടർന്നു. എന്നോ നിലച്ചുപോയ തന്നിലെ വിശുദ്ധവികാരമായ ദുഃഖം അടക്കിനിർത്താൻ സാധിക്കാതെ സംഗീത വിതുമ്പുകയും ഒരഭയത്തിനെന്ന വണ്ണം തന്റെ പേലവമായ ശരീരഭാരം അവന്റെ പുറകിലേക്ക് ചാരി, കൈകൊണ്ട് ചുറ്റിവരിഞ്ഞു തേങ്ങലടിച്ചു മിഴിനീർ വാർക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *