ഓരോന്നാലോചിച്ചു ഭദ്രൻ സിറ്റി പോലീസ് കമ്മീഷണറുടെ വസിതിയിൽ എത്തി.
ഭദ്രൻ താൻ ഓഫീസ് റൂമിലേക്കിരിക്കു ഞാൻ ഇപ്പോൾ വരാം.
അല്പസമയത്തിനുള്ളിൽ ലെന ഓഫീസ് റൂമിലേക്ക് എത്തി.
“എന്തായി കാര്യങ്ങൾ?”
“മാഡം അതൊരു കൊലപാതക ശ്രമം തന്നയാണ്. “
ഭദ്രൻ ഫോൺ എടുത്തു വീഡിയോ ക്ലിപ്പ് പ്ലേയ് ചെയ്‌തു ലെന മാഡത്തിനു കൈമാറി.
“ലോറി ഡ്രൈവറുടെ മുഖം വ്യക്തമല്ല”
“അതേ മാഡം “
“അവരുടെ കാറിൽ നിന്നിറങ്ങുന്ന ഈ പഞ്ചാബി. അവരുടെ ഡ്രൈവർ ആണോ?”
“അതറിയില്ല മാഡം. പക്ഷേ പോലീസ് കാരെത്തിയപ്പോൾ ആള് മാത്രമാണ് ഉണ്ടായിരുന്നത്. മുൻപിലെ ഇന്നോവയിലാണ് എന്നാണ് ആള് പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ADGP ഇടപെടത്തോടെ പോലീസ്‌കാർക്ക് ആളെ പറഞ്ഞുവിടേണ്ടി വന്നു.”
“മുൻപിലെ ഇന്നോവയിൽ ഉള്ളവരെ identify ചെയ്തോ?”
“ഇല്ല മാഡം. മാഡം ശ്രദ്ധിച്ചോ ഇന്നോവ പിന്നിൽ വരുന്ന കാറിനെ മാക്സിമം പ്രൊട്ടക്ട ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എൻ്റെ അനുമാനം ശരിയാണെങ്കിൽ അത് ആ പയ്യൻൻ്റെ സെക്യൂരിറ്റി ടീം ആണ്. A sort of private security. “
പെട്ടന്നാണ് ലെനയുടെ കണ്ണിൽ അത് പെട്ടത്. സെൽവരാജ് കൈയിൽ ഉള്ള റിവോൾവർ പോലെ എന്തോ. ഫോണിൽ അത് അത്ര വ്യക്തമല്ല
“താൻ ഇത് ഒന്ന് നോക്കിക്കേ. ഇന്നോവയിൽ നിന്നിറങ്ങിയ ആളുടെ കൈയിൽ റിവോൾവർ ആണോ എന്ന് ?”
ഭദ്രൻ വേഗം ഫോൺ വാങ്ങി പരിശോദിച്ചു.
കാര്യം വ്യക്തമല്ല. എന്നാലും ആള് അത് മറച്ചതിൽ നിന്ന് റിവോൾവർ ആണ് എന്ന് ഭദ്രന് മനസ്സിലായി.
“അത്ര ക്ലിയർ അല്ലെങ്കിലും ആണെന്ന് തോന്നുന്നു മാഡം. arms act പ്രകാരം കേസ് എടുക്കാനുള്ള വകുപ്പുണ്ടല്ലോ. പക്ഷേ അവർ ആരാണ് എന്നാദ്യം അറിയണം “
“ഇന്നോവയുടെ ownership? “
“നാളെ നേരിട്ട് പോയി എടുക്കാം . “
“ആശുപത്രിയിൽ നിന്ന് എന്താണ് വിവരം?”
“ഞാൻ ചെന്നപ്പോഴേക്കും അവനെ ആസ്റ്റണിലക്ക് മാറ്റിയിരിക്കുന്നു.
അർജ്ജുനിന് അത്രക്ക് സീരിയസ് ആണോ?”
“അല്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്.”
ഭദ്രൻ sunshine ആശുപത്രിയിൽ നടന്ന കാര്യങ്ങൾ വിശിദീകരിച്ചു.
“മാഡം ഞാൻ ആസ്റ്റണിൽ പോകണോ എന്നു ചോദിക്കാനാണ് വന്നത്. ആ പയ്യനെ അവിടെ അഡ്‌മിറ്റാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം ഉണ്ടാകാൻ സാദ്യത ഉണ്ട്. ഒരു പക്ഷേ സ്പെഷ്യൽ ബ്രാഞ്ചുകാരെ ADGP അയച്ചിട്ടുണ്ടാകും”.
ലെന അൽപനേരം ആലോചിച്ചു എന്നിട്ട് പുറത്തു പോയി പാറാവു നിൽക്കുന്ന പോലീസകാരൻ്റെ ഫോൺ വാങ്ങി. എന്നിട്ട് സ്വന്തം മൊബൈലിൽ നിന്ന് ഒരു നമ്പർ തപ്പി എടുത്ത ശേഷം രണ്ടാമത്തെ ഫോണിൽ നിന്ന് ഡയൽ ചെയ്‌തു. എന്നിട്ട് ഭദ്രനും കൂടി കേൾക്കാനായി ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു
“ഹലോ ഡോക്ടർ സാമുവൽ.”
ഞാൻ ആണ് ലെന.”
“ഹലോ മാഡം. ഇത് ഏതാണ് നമ്പർ. അറിയാത്ത ഫോൺ നമ്പർ. മാഡം നമ്പർ മാറിയോ?”
“അല്ല സാം എൻ്റെ ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുകയാണ്. ഞാൻ വേറെ ഒരു കാര്യം അറിയാൻ വേണ്ടിയാണ് വിളിച്ചത്. തികച്ചും unoffical request ആണ്?”
“മാഡം പറഞ്ഞോ .”
“ഇന്ന് ഒരു കേസ് വന്നില്ലായിരുന്നോ. sunshine ഹോസ്പിറ്റലിൽ നിന്ന്”
“ patient പേര് പറയാമോ മാഡം.”
“ one അർജ്ജുൻ ദേവ്.”
“ആ ഇപ്പോൾ മനസ്സിലായി. ആക്‌സിഡൻ്റെ കേസ്. എൻ്റെ സീനിയർ മുഖർജി ആണ് നോക്കിയത്. ആൾക്ക് കുഴപ്പമൊന്നുമില്ല നാളെ ഡിസ്ചാർജ് ചെയ്യാവുന്നതേ ഉള്ളു. “
“എന്തെങ്കിലും സെക്യൂരിറ്റി issues ഉണ്ടോ?”
“അതറിയില്ല മാഡം. പക്ഷേ ആ പയ്യനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് VVIP റൂമിലാണ്. പിന്നെ ആ ഫ്ലോർളിൽ എന്തോ വിസിറ്റർ റീസ്ട്രിക്ഷൻ ഉണ്ട്. പിന്നെ രണ്ടു പേർ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. some sort of private security.
എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മാഡം?”
“ഒന്നുമില്ല സാം. ഒരു routine enquiry അത്രയേ ഉള്ളു. പിന്നെ ഞാൻ അന്വേഷിച്ച കാര്യം തത്കാലം ആരോടും പറയാൻ നിൽക്കേണ്ട.”
കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ലെന ഫോൺ വെച്ചു.
“ഭദ്രൻ കേട്ടല്ലോ. അപ്പോൾ അവിടെയും സെക്യൂരിറ്റി ഉണ്ട്.
തത്കാലം അവിടടെ അന്വേഷിക്കാൻ നിൽക്കേണ്ട. പിന്നെ ഈ ആക്സിഡന്റ് പിന്നിൽ ആരാണ് എന്ന് എനിക്ക് സംശയമുണ്ട്. “
“മാഡത്തിന് ആരെയാണ് സംശയം?”
“വേറെ ആരുമല്ല എൻ്റെ ഇച്ചായന്മാരെ തന്നെ. തനിക്കറിയില്ലേ ജോസ് കുന്നേൽ. “
“മാഡം പറഞ്ഞു വരുന്നത്.”
“ജോസച്ചായൻ്റെ അടുത്ത് ഞാൻ ചോദിച്ചോളാം. ഭദ്രൻ ആ ഡ്രൈവറെ എങ്ങനെയെങ്ങിലും പോക്ക്. അർജ്ജുവിൻ്റെ കൂടെയുള്ളവരുടെ കൈയിൽ കിട്ടിയാൽ അവന്മാർ ഇച്ചായനെ തീർക്കാൻ ചാൻസ് ഉണ്ട്.
സൈബർ സെല്ലിൽ പോയി വർഗീസിനെ കണ്ടാൽ മതി ഞാൻ വിളിച്ചു പറഞ്ഞോളാം.”
“ശരി മാഡം. ഞാൻ ഇറങ്ങുകയാണ്. “
“ഭദ്രൻ ഒരു കാര്യം കൂടി ചെയ്യണം. എനിക്ക് ഒരു മൊബൈൽ ഫോണും വേറെ സിമ്മും വേണം. ഭദ്രനും ഒരെണ്ണം വാങ്ങിക്കോ. സ്വന്തം പേരിൽ വേണ്ട. “
“മനസ്സിലായി മാഡം. ഞാൻ നാളെ തന്നെ എത്തിക്കാം.”
അവിടെ നിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ നാളെ എവിടെനിന്ന് അന്വേഷം തുടങ്ങണം എന്നാലോചനയിലായിരുന്നു ഭദ്രൻ.
തുടരും…