ജീവിതമാകുന്ന നൗക – 13 2

മോള് എൻ്റെ ഒപ്പം വീട്ടിലേക്ക് വാ. അവിടെ ചെന്നിട്ട് കാര്യങ്ങൾ പറയാം.

നിങ്ങൾക്ക് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിട്ടും മതിയായില്ലേ. എന്തു സംഭവിച്ചാലും ഞാൻ അങ്ങോട്ട് വരില്ല.

“ഞാൻ എന്തു ചെയ്‌തു എന്നാണ് നീ പറയുന്നത്. എന്നിട്ട് നീ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്?”

“ഞാൻ എൻ്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് താമസിക്കുന്നത്,”

അന്ന ഒരു നിമിഷത്തേക്ക് പതറി. എങ്കിലും പെട്ടന്ന് തന്നെ സമചിത്തത വീണ്ടെടുത്ത്.

പക്ഷേ മീര മാഡം ആ പതർച്ച തിരിച്ചറിഞ്ഞു. മീരയുടെ മനസ്സിലേക്ക് രാവിലെ അർജ്ജുൻ പറഞ്ഞ കാര്യമാണ് ഓടി വന്നത്. അർജ്ജുൻ എന്തുകൊണ്ടായിരിക്കും അന്നയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണം എന്ന് പറഞ്ഞത്. ഇനി ഇവൾ നേരത്തെത്ത പോലെ അർജ്ജുവിൻ്റെ കൂടെ കൂടിയോ.മീര ഒന്നും പറഞ്ഞില്ല.

“മോൾ എന്തിനാണ് കൂട്ടുകാരിയുടെ വീട്ടിൽ ഒക്കെ പോയി നിൽക്കുന്നത്. എൻ്റെ ഒപ്പം താമസിച്ചാൽ പോരെ. സ്റ്റീഫനും കൂടെ നിൽക്കും. അപ്പച്ചി പറയുന്നത് ഒന്ന് കേൾക്ക്. “

“എനിക്ക് കൂടുതൽ സംസാരിക്കാനില്ല.”

“മാഡം ഞാൻ ക്ലാസ്സിലേക്ക് പോകുന്നു. “

അവൾ ഡയറക്ടർ മീരയെ നോക്കി പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി
ഹോസ്റ്റലിൽ നിന്ന് താനാണ് പുറത്താക്കിയത് എന്ന് അന്ന തെറ്റിധരിച്ചിരിക്കുകയാണ് എന്ന് ലെനക്ക് മനസ്സിലായി. ഇപ്പോൾ താൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല. സ്റ്റീഫനെ കൊണ്ട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കാണം. അവൾ എത്ര വലിയ അപകടത്തിലാണ് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കിക്കണം.

എന്താ മാഡം എന്താണ് ആലോചിക്കുന്നത്?”

മീരയുടെ ചോദ്യം കേട്ടപ്പോൾ ആണ് ലെന ആലോചനയിൽ നിന്ന് ഉണർന്നത്.

“ഒന്നുമില്ല മീര, അവളുടെ ഓരോ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു.

അർജ്ജുവും അന്നയും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ അല്ലേ?”

“മാഡം, ഞാൻ ഇപ്പോൾ അവരുടെ കാര്യങ്ങൾ അത്ര ശ്രദ്ധിക്കാറില്ല. അന്നത്തെ അർജ്ജുവിനെ സസ്‌പെൻഡ് ചെയ്‌തതിൻ്റെ പ്രശ്നങ്ങൾ. incometax റെയ്‌ഡ്‌ വക മൂന്നാലു കോടി രൂപ പോയി. അച്ഛൻ കുറെ ചീത്തയും പറഞ്ഞു.”

“അവർ തമ്മിൽ എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിക്കണം. ഞാൻ ഇറങ്ങുകയാണ്. “

അത്രയും പറഞ്ഞിട്ട് ലെന ഇറങ്ങി.

അതേ സമയം ക്ലാസ്സിൽ:

അന്നയെ ഡയറക്ടറുടെ ഓഫീസിലേക്കു വിളിപ്പിച്ചപ്പോൾ തന്നെ അർജ്ജു ചിന്തയിൽ ആയി. പോയ വേഗത്തിൽ തന്നെ തിരിച്ചെത്തി. തിരിച്ചു വന്നപ്പോൾ മുഖത്തു നല്ല ദേഷ്യമുണ്ട്. മിക്കവാറും കീർത്തനയുടെ കാര്യമായിരിക്കും ആ തള്ള പറഞ്ഞിട്ടുണ്ടാകുക. അതായിരിക്കും അവൾക്ക് ഇത്ര ദേഷ്യം പക്ഷേ അല്പ നേരത്തിനുള്ളിൽ അവളുടെ മുഖം വീണ്ടും പ്രസന്നമായി.

അവസാന പീരീഡ് കഴിഞ്ഞാൽ വേഗം തന്നെ പോണം. അവളെങ്ങാനും എല്ലാവരുടെയും മുൻപിൽ വെച്ച് കാറിൽ കയറാൻ വന്നാൽ പ്രശ്നമാകും.

രാഹുൽ ജെന്നിയുടെ അടുത്ത് അഞ്ചു പത്തു മിനിറ്റു സംസാരിച്ചിട്ടേ ഇറങ്ങാറുള്ളു. ഇന്ന് എങ്ങനെയെങ്കിലും ഒഴുവാക്കണം.

ക്ലാസ്സ് തീർന്നതും അർജ്ജുൻ രാഹുലിനെ വലിച്ചു കൊണ്ട് പുറത്തിറങ്ങി.

“ഡാ എന്തുവാടാ ഇത്? അവളുടെ അടുത്ത് കുറച്ചു നേരം സംസാരിക്കാൻ കൂടി സമ്മതിക്കില്ലേ.”

“ഇത്രയും മതി ബാക്കി ഒക്കെ ഫോണിൽ സംസാരിക്കാം.”

അർജ്ജുൻ വേഗം തന്നെ കാറിൽ കയറി. വേറെ വഴിയില്ലാത്തത് കൊണ്ട് രാഹുലും. കാർ എടുത്തു പുറത്തിറങ്ങി സിങ്ങും ഇന്നോവയും വെയിറ്റ് ചെയ്‌തു നിൽക്കുന്നുണ്ട്. അർജ്ജുൻ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി ബാക്കിൽ കയറി. സുക്ബീർ സിങ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സീറ്റ് ഒക്കെ അഡ്ജസ്റ്റ് ചെയ്‌ത്‌ കാർ എടുത്തു.
അതേ സമയം അവിടെ എഞ്ചിനീയറിംഗ് കോളേജ് ബസ് സ്റ്റോപ്പിൽ ഇരുന്ന ഒരു പയ്യൻ ഫോണിൽ ഒരാളെ വിളിച്ചു.

“അണ്ണാ പറഞ്ഞ റെഡ് കാർ സ്റ്റാർട്ട് പണ്ണിയാച്ചു. “

“ശരി തമ്പി “

അപ്പുറത്ത തലക്കലിൽ ഇരുന്ന ആൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം ടോറസ് ലോറി സ്റ്റാർട്ട് ആക്കി അർജ്ജുൻ വരുന്നതിന് എതിർ ദിശയിൽ വേഗത്തിൽ പായിച്ചു. ഡ്രൈവിംഗ് സീറ്റിൽ ശിവപ്രകാശ് എന്ന ക്രിമിനൽ, മധുര സ്വദേശി. ഡ്രൈവർ പണി കൂടെ ക്വാറ്റേഷനും. അർജ്ജുവിൻ്റെ കാറിനായി കാത്തു കെട്ടി കിടക്കുകയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *