ജീവിതമാകുന്ന നൗക – 13

ബെൽ അടിച്ചതും മണി ചേട്ടൻ വന്ന് വാതിൽ തുറന്നു.

“മോൾ വന്നോ ഞാൻ ലേറ്റ് ആയപ്പോൾ പേടിച്ചു പോയി. വിളിക്കാനായി ഫോൺ നമ്പറും ഇല്ല. അവരും എത്തിയിട്ടില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല “

അപ്പോൾ അവന്മാർ ഇത് വരെ എത്തിയില്ലേ. ക്ലാസ്സ് കഴിഞ്ഞപ്പോളെ ഓടി പോയതാണെല്ലോ. ഇനി ഞാൻ ഉള്ളത് കൊണ്ടാണോ ഇങ്ങോട്ട് വരാത്തത്. ഇവരുടെ അടുത്തേക്ക് വരേണ്ടായിരുന്നു. എങ്ങനെയെങ്കിലും ഒരു താമസ സ്ഥലം കണ്ട് പിടിച്ചു മാറണം. അപ്പച്ചിയുടെ അടുത്ത് പോയില്ലെങ്കിലും സ്റ്റീഫനെ കൂട്ടി ഒരു ഫ്ലാറ്റ് വാടകക്ക് എടുക്കണം.

“എന്താ മോളെ ലേറ്റ് ആയത്. സ്പെഷ്യൽ ക്ലാസ്സ് വല്ലതും ഉണ്ടായിരുന്നോ? മോള് അകെ വല്ലാതിരുക്കുന്നെല്ലോ ഞാൻ ഒരു കാപ്പി എടുക്കാം. “

“ഫ്രഷ് ആയിട്ടു വരാം മണിച്ചേട്ടാ. എന്നിട്ട് എടുത്താൽ മതി”

റൂമിൽ ചെന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും സമയം ഏഴര കഴിഞ്ഞിരിക്കുന്നു . മണി ചേട്ടൻ ചൂട് കാപ്പി തന്നു.

അവരിനിയും വന്നിട്ടില്ല അതിൻ്റെ ആതി മണി ചേട്ടൻ്റെ മുഖത്തു കാണാനുണ്ട്.

“അതികം താമസിക്കാതെ അവരെത്തും മണി ചേട്ടാ. “

അവർ എപ്പോൾ വരുമെന്ന് എനിക്ക് തന്നെ ഉറപ്പില്ലെങ്കിലും അന്നേരം അങ്ങനെ പറയാനാണ് തോന്നിയത്.

സമയം പിന്നെയും കടന്നു പോയി. പെട്ടന്നാണ് രാഹുൽ റൂമിലേക്ക് കയറി വന്നത്. അവൻ്റെ മുഖമൊക്കെ വല്ലാതിരിക്കുന്നു. അവനെ നോക്കി പുഞ്ചിരിച്ചു കാണിച്ച എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മണി ചേട്ടനോടും പോലും ഒന്നും മിണ്ടാതെ റൂമിലേക്ക് കയറി പോയി. പിന്നാലെ മണി ചേട്ടനെ വിളിക്കുന്നതും കേട്ടു. പിന്നെ അതേ സ്പീഡിൽ ബാഗുമെടുത്തു കൊണ്ട് പോകുന്ന കണ്ടു.

മണി ചേട്ടനെ ആണെങ്കിൽ കാണാനുമില്ല. ഞാൻ പതിയെ റൂമിലേക്ക് ചെന്നു. മണി ചേട്ടൻ അവിടെ കട്ടിലിൽ ഇരിക്കുന്നു കണ്ണീർ തുടക്കുന്നു. കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. എന്നെ കണ്ടതും കണ്ണൊക്കെ ഒന്ന് തുടച്ചു പുള്ളി എഴുന്നേറ്റു.
“മോളെ കാർ ആക്സിഡന്റ് ആയെന്ന് അർജ്ജു കുഞ്ഞു ആശുപത്രിയിലാണ്. കുഴപ്പമൊന്നുമില്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്നാലും കേട്ടപ്പോൾ. “

അത് കേട്ടപ്പോൾ നെഞ്ചിൽ കല്ല് എടുത്തു വെച്ചപോലെയാണ് തോന്നിയത് . ഞാൻ ഒന്നും മിണ്ടാതെ റൂമിൽ പോയി.അകെ പാടെ ഒരു വിങ്ങൽ. ഒന്നുമില്ല എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അർജ്ജുവിനെ ഒന്ന് കാണണം എന്ന് തോന്നി. കുറെ നേരം എന്തൊക്കെയോ ആലോചിച്ചു കട്ടിലിൽ തന്നെ കിടന്നു.

എപ്പോഴോ മണി ചേട്ടൻ വന്ന് കഴിക്കാനായി വാതിൽ കൊട്ടി വിളിച്ചപ്പോളാണ് എഴുന്നേറ്റത്. മുഖം കഴുകുന്നിതിടയിൽ കണ്ണാടിയിൽ നോക്കിയപ്പോൾ ആണ് ഞാൻ എൻ്റെ തന്നെ കോലം കണ്ടത്. കരഞ്ഞു മുഖമൊക്കെ ചീർത്തിട്ടുണ്ട്. ഞാൻ എന്തിനാണ് ഇത്രയും കരഞ്ഞത്? ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല എന്നല്ലേ രാഹുൽ പറഞ്ഞിട്ടുള്ളത്. അല്ലെങ്കിലും അർജ്ജുൻ തൻ്റെ ആരാണ്

പുറത്തേക്കിറങ്ങിയപ്പോൾ ചോറും കറിയുമൊക്കെ വിളമ്പി വെച്ചിട്ടുണ്ട്. മണി ചേട്ടൻൻ്റെ വിഷമം ഒക്കെ മാറിയിട്ടുണ്ട്

“മോളെ അർജ്ജുൻ വിളിച്ചിരുന്നു. അവന് കുഴപ്പമൊന്നുമില്ല. നാളെ എന്നോട് വന്ന് കണ്ടോളാൻ പറഞ്ഞിട്ടുണ്ട്.”

അതിന് ഞാൻ മൂളുക മാത്രമേ ചെയ്‌തുള്ളൂ. പിന്നെ വേറെ സംസാരമൊന്നും ഉണ്ടായില്ല. ഞാൻ മുറിയിൽ കയറി വാതിലടച്ചു കിടന്നു. കുറെ നേരത്തേക്ക് എനിക്ക് ഉറങ്ങാൻ സാധിച്ചില്ല.

എപ്പോഴോ എഴുനേറ്റ് ഞാൻ അർജ്ജുവിൻ്റെ മുറിയിലേക്ക് പോയി. കുറച്ചു നേരം ആ കട്ടിലിൽ തന്നെ ഇരുന്നു പിന്നെ എപ്പോഴോ അവിടെ കിടന്ന് ഉറങ്ങി പോയി.

ത്രിശൂൽ ടെക്ക് ടീം :

ആക്സിഡൻ്റെ നടന്നപ്പോൾ മുതൽ ടെക്ക് സംഭവത്തിനു പിന്നിലുള്ളവരെ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്. ട്രാഫിക്ക് സിഗ്നലിൽ ഉള്ള ക്യാമെറയിൽ നിന്ന് വാഹനം identify ചെയ്തുവെങ്കിലും കാര്യമൊന്നും ഇല്ല. മുൻപിലെയും പിന്നിലെയും നമ്പർ ചെളി തേച്ചു മറച്ചിരുന്നു. വാഹനം ഓടിച്ച ആളുടെ ദൃശ്യം ഒന്നും സിഗ്നലിൽ ഉള്ള ക്യാമെറയിൽ ഇല്ല. അത് കൊണ്ട് ലോക്കൽ കടകളിലെയും സ്ഥാപങ്ങളിലെയും cctv ദൃശ്യങ്ങൾ കിട്ടുമോ എന്ന് നോക്കി റിഷി പോയിരിക്കുകയാണ്. ഹരിയാകട്ടെ ഹോസ്പിറ്റലിൽ അഡിഷണൽ സെക്യൂരിറ്റി നൽകാനും പോയി.

സുകബീർ സിങ് വന്നതോടെ നടന്ന കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത കൈവന്നു. കൃത്യ സമയത്തു തന്നെ ടോറസ് പ്രത്യക്ഷപ്പെടണമെങ്കിൽ കോളേജ് പരിസരത്തിൽ നിന്ന് ആരെങ്കിലും ഫോൺ വഴി ഡ്രൈവറെ അറിയിച്ചിട്ടുണ്ടാകും. അങ്ങനെ ഉണ്ടെങ്കിൽ മൊബൈൽ ടൗറിൽ ആ സമയത്തു ഒർജിനേറ്റ ചെയ്‌ത കാളുകളിൽ ഒരെണ്ണം അത്തരത്തിലുള്ള ഒരു ഫോൺ കാൾ ആയിരിക്കണം
കോളേജ് ഇരിക്കുന്ന സ്ഥലവും ആക്സിഡന്റ് നടന്ന സ്ഥലവുത്തിനും എല്ലാം പല സർവീസ് പ്രൊവൈഡറുകളുടെ പരിധിക്കുള്ളിലാണെങ്കിലും രണ്ടേ രണ്ടു സെൽ ടവർ മാത്രമാണുള്ളത്. അതിൽ ഒരെണ്ണം പല സെൽ ഫോൺ കമ്പനികൾക്ക് കോമൺ ആയി ടവർ സർവീസ് നൽകുന്ന ഒരു കമ്പനിയും പിന്നെ സ്വന്തം ടവർ ഉള്ള പ്രമുഖ സർവീസ് കമ്പനിയും. തിയറി പ്രകാരം ഈ രണ്ടു ടവർ നിന്ന് ഒർജിനേറ്റ ചെയ്‌ത അതേ ടവർ ലൊക്കേഷനിൽ ഉള്ള മറ്റൊരു ഫോണിലേക്ക് ആയിരിക്കണം കാൾ പോയിരിക്കുന്നത്

എല്ലാ സർവീസ് പ്രൊവൈഡേഴ്സിനും സിസ്റ്റത്തിലേക്ക് ത്രിശൂലിന് ആയി create ചെയ്‌തിട്ടുള്ള backdoor എൻട്രി വഴി ലോഗിൻ ചെയ്‌തു. രണ്ടു റൗറിലേക്കുമായി കോളേജ് വിട്ട 15 മിനിറ്റിനുള്ളിൽ 18422 കാളുകൾ. അതിൽ തന്നെ അതേ ടവർ പരിധിയിൽ ഫോണുകളിലേക്ക് 256 ഫോൺ കാളുകൾ. അതിൽ രണ്ട് കാളുകളുടെ ഉടമസ്ഥരെ കണ്ടു പിടിക്കണം. ടെക്ക് ടീം അത് കണ്ടുപിടിക്കാനുള്ള യത്നം തുടർന്നു.

sunshine ഹോസ്പിറ്റൽ :

സി ഐ ഭദ്രൻ സിവിലിയൻ വേഷത്തിൽ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അർജ്ജുനെ അവിടെ നിന്ന് മാറ്റിയിരുന്നു. ഉള്ള അറിവ് വെച്ച് സി.ഐ ഭദ്രൻ നേരെ casualityയിൽ ചെന്ന് കാര്യങ്ങൾ തിരക്കി.

“മാഡം വൈകിട്ട് ഉണ്ടായ ആക്സിഡന്റ് കേസ് ഒരു student ഏത് റൂമിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”

“ആക്സിഡന്റ് പറ്റിയ ആളുടെ പേരെന്താണ് സാർ?”

“അർജ്ജുൻ. എൻ്റെ സ്റ്റുഡൻ്റെ ആണ്.”

അവിടെ ഇരുന്ന ഹോസ്പിറ്റൽ സ്റ്റാഫ് അവരുടെ മുൻപിലെ സിസ്റ്റം നോക്കി.

“സാർ അങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്തിട്ടില്ല. ചിലപ്പോൾ പരിക്കൊന്നും കാണില്ലായിരിക്കും. അങ്ങനയാണെങ്കിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടാകില്ല. “

“ഇല്ല അവനെ ഇവിടെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്‌ എന്നാണല്ലോ അവൻ്റെ കൂട്ടുകാരൻ പറഞ്ഞത്. ഡോക്ടറുടെ ഒന്ന് ചോദിക്കാമോ സിസ്റ്റർ. “

“ജോൺസൺ ഡോക്ടർ 7 മണിക്ക് തന്നെ പോയെല്ലോ. “

“വേറെ നഴ്‌സ്‌മാർ ആരെങ്കിലും?”

“അപ്പുറത്തു അപ്പുറത്തു നഴ്‌സ്‌ സ്റ്റേഷനിൽ പോയി സിസ്റ്റർ ജാനറ്റിനെ കാണു. അവർക്ക് ഒരു പക്ഷേ അറിയാമായിരിക്കും.”

Leave a Reply

Your email address will not be published. Required fields are marked *