ജീവിതമാകുന്ന നൗക – 13

“അരുൺ എന്തോ എമർജൻസി ആയി പോയതാണ്. നാളെ എത്തുമെന്ന് തോന്നുന്നു. അന്നയുടെ പ്രശ്നത്തിൽ ഇടപെടേണ്ട എന്നാണ് എന്നോട് പറഞ്ഞത്. “

“പിന്നെ മിസ്സ് എന്തിനാണ് എന്നെ ഇപ്പോൾ വിളിച്ചത്.”

“നമ്മൾ പെൺകുട്ടികൾക്ക് മോശം പേര് വരാതെ നമ്മൾ തന്നെ അല്ലെ നോക്കേണ്ടത്. “

“ഇതിൽ കൂടുതൽ എന്തു വരാൻ? പിന്നെ ഇതൊക്കെ പഴഞ്ചൻ തീയറിയാണ്”

“ദേഷ്യപ്പെടാൻ പറഞ്ഞതല്ല. സേഫ് ആയിട്ടുള്ള ഒരു താമസ സ്ഥലം അരുൺ സാർ വന്നിട്ട് റെഡിയാക്കും.”

എന്നെ ഇറക്കി വിടില്ല എന്നുറപ്പുള്ള ഒരു സ്ഥലമെങ്കിൽ ആ ഫ്ലാറ്റിൽ നിന്ന് അപ്പോൾ ഇറങ്ങും. അത് വരെ മിസ്സ് ഈ കാര്യം പറയരുത്.

** **** ****

ഇൻറർവെൽ സമയത്തു ഞാൻ പുറത്തോട്ട് പോകാൻ നിന്നില്ല. രാഹുലാണെങ്കിൽ തിരിഞ്ഞു നോക്കുന്നുപോലുമില്ല. അന്ന ക്ലാസ്സിലേക്ക് തിരിച്ചു വന്നതും അനുപമ അവളെ പിടിച്ചു നിർത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അന്ന സംസാരിക്കുന്നതിനിടയിൽ ഇടക്ക് എന്നെ നോക്കുന്നുണ്ട്. ഇടക്ക് ഒരു പ്രാവിശ്യം അനുപമയും തിരിഞ്ഞു നോക്കി.

അവൾ ഫ്ലാറ്റിൽ താമസം തുടങ്ങിയ കാര്യം ജെന്നി അല്ലാതെ ആരും തന്നെ അറിഞ്ഞിട്ടില്ല. ഇനി ഇവളായിട്ട് എഴുന്നെള്ളിക്കാതിരുന്നാൽ മതി.

അപ്പോളാണ് മീര മാഡത്തിൻ്റെ അറ്റൻഡർ ക്ലാസ്സിലേക്ക് കടന്ന് വന്നത്. വാതിൽക്കൽ നിന്ന് അകെ മൊത്തം ഒന്ന് നോക്കിയിട്ട് നേരെ എൻ്റെ അടുത്തേക്ക് വന്നു. മാഡം ഓഫീസിലേക്ക് വിളിക്കുന്നുണ്ട്.

ഇനി അവളുടെ പൊറുതിയുടെ കാര്യം അവരുടെ അടുത്തും എത്തിയോ?

ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാളുടെ പിന്നാലെ നടന്നു. ക്ലാസ്സിൽ ഉള്ളവരൊക്കെ എന്നെ നോക്കുന്നുണ്ട്. രാഹുൽ എന്താണ് സംഭവം എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു. അന്നയും അന്ധാളിച്ച ആണ് നോക്കുന്നത്. അപ്പൊ ഇത് വേറെ എന്തോ കാര്യത്തിനാണ്. എന്തായാലും പോയി നോക്കാം.

അവരുടെ മുറിയിലേക്ക് കടന്നതും പുള്ളിക്കാരി നിറഞ്ഞ ചിരിയോടെ എന്നെ സ്വീകരിച്ചിരുത്തി.
“Hello Arjun, How are You?”

“I am fine Mam”

“അർജ്ജുൻ നല്ല പോലെ പഠിക്കുന്നുണ്ടെല്ലോ അല്ലേ. യൂണിവേഴ്സിറ്റി top ആകണം. “

“Yes I am doing my best.”

“പിന്നെ ഞാൻ വിളിപ്പിച്ചത് കീർത്തനയുടെ കാര്യം ഒന്ന് സൂചിപ്പിക്കാനാണ്. അവൾക്ക് നല്ല കുറ്റബോധം ഉണ്ട്. ഒക്കെ ദീപു കാരണം ആണെന്നാണ് പറഞ്ഞത്. ഇപ്പോൾ തന്നെ ക്ലാസ്സ് ഒരുപാട് മിസ്സായി. അർജ്ജുൻ സമ്മതിക്കുകയാണെങ്കിൽ നെക്സ്റ്റ് വീക്ക് മുതൽ ക്ലാസ്സിൽ വന്നോട്ടെ. നിങ്ങളുടെ ക്ലാസ്സിൽ വേണ്ട A ബാച്ചിൽ ഇരുന്നുകൊള്ളും”

ഞാൻ ഒന്നും മിണ്ടിയില്ല.

“അന്ന സമ്മതിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കിലും കീർത്തനയുടെ ഭാവിയെ ഓർത്തു.”

യെസ് കിട്ടിയ ചാൻസ് ആണ്. ഒന്നെറിഞ്ഞു നോക്കാം.

“ശരി ഞാൻ സമ്മതിക്കാം. പക്ഷേ ഒരേ ഒരു കണ്ടീഷൻ അന്നയെ തിരിച്ചു girls ഹോസ്റ്റലിൽ എടുക്കണം.”

“അത് നടക്കില്ല അർജ്ജുൻ. അവളെ ഹോസ്റ്റലിൽ നിന്നിറക്കാൻ അവളുടെ ചെറിയച്ഛൻ തന്നെ ആണ് പറഞ്ഞത്. തിരിച്ചെടുക്കാൻ സാധിക്കില്ല. They are politically well connected. പിന്നെ ഞാൻ അറിഞ്ഞിടത്തോളം അന്ന പുതിയ ഹോസ്റ്റലിൽ ഹാപ്പി ആണെല്ലോ.”

“എങ്കിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല. “

അതും പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി.

പാക്കിസ്ഥാൻ :

ഒരു മണിക്കൂർ യാത്ര ചെയ്തപ്പോളേക്കും ലോക്കൽ പോലീസ് ചെക്ക് പോയിന്റ് എത്തി. വാഹനത്തിൽ തോക്ക് ധാരികളായ രണ്ട് പോലീസ്‌കാർ കയറി. ആളുകളുടെ ID കാർഡ് പരിശോധിക്കുവാൻ ആരംഭിച്ചു. എല്ലാവരും ലോക്കൽ. ഐഡി കാർഡ് കാണിക്കുന്നുണ്ട്. പോയ്സണും അത് എടുത്തു കാണിച്ചു. ഫോട്ടോയും മുഖവും ഒത്തു നോക്കിയതല്ലാതെ സംസാരം ഒന്നുമുണ്ടായില്ല.

എട്ടു മണിയോടെ ബസ് sialkot എത്തി. sialkot ബസ് സ്റ്റാൻഡിൽ എത്തുന്നതിന് തൊട്ടു മുൻപ് ബസിൽ നിന്നിറങ്ങി. ഒരു ചെറിയ കടയിൽ നിന്ന് breakfast കഴിച്ചു. പിന്നെ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങി. ഓരോ വഴിയിലെയും ട്രാഫിക് ക്യാമെറകൾ ഒക്കെ വിലയിരുത്തി ആണ് പോയ്സൺ നീങ്ങിയത്. ബസ് സ്റ്റാൻഡിന് പുറത്തു നിന്ന് തന്നെ Rawalpindi ക്കുള്ള ഒരു ബസിൽ കയറി.
ഉച്ചയോടെ തന്നെ Rawalpindi എത്തി.

ലോക്കൽ മാർക്കറ്റിൽ പല കടകളിൽ നിന്നായി അത്യാവശ്യം വേണ്ട ഡ്രസ്സ് വാങ്ങി. അവിടെ ഉള്ള ആളുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ജോഡി ഷൂസും വാങ്ങി.

അബു ഹുസ്സൈൻ എന്ന ലോക്കൽ contact ൻ്റെ അഡ്രസ്സ് കണ്ടെത്താനുള്ള ശ്രമമായി.

റാവൽപിണ്ടി, പാക് പഞ്ചാബ് പ്രൊവിൻസിലുള്ള ഒരു നഗരം. തീവ്രവാദികളുടെ വളക്കൂറുള്ള മണ്ണ്. അത് പണമായിട്ടാണെങ്കിലും ആൾ ആയിട്ടായാലും. ISI വളർത്തുന്ന പല തീവ്രവാദ സംഘടനകൾ. തെരുവോരങ്ങളിലും പൊതു സ്ഥലങ്ങളിലും യാതൊരു മറയുമില്ലാതെ ഇന്ത്യക്ക് എതിരെ വിഷം തുപ്പി പണവും ആളെയും കൂട്ടുന്ന തീവ്രവാദ സംഘടനകളും അവരുടെ തലപ്പത്തിരിക്കുന്ന വ്യാജ മത പണ്ഡിതരും. മതത്തെ ഉപയോഗിച്ചു ആളുകളിൽ വിഷം കുത്തി വെക്കുന്നവർ. ഇതിനെല്ലാം കുട പിടിക്കാനും തീവ്രവാദ സംഘടനകളുടെ നേതാക്കന്മാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കുന്ന പാക് ISI.

കാല് കുത്തിയപ്പോൾ മുതൽ തൻ്റെ ഓരോ പ്രവർത്തിയും കരുതലോടെ ആയിരിക്കണം എന്ന് പോയ്‌സണ് അറിയാമായിരുന്നു.

റാവൽപിണ്ടി പഴയ ടൗൺ ഏരിയയിലാണ് അബു ഹുസ്സയിനിൻ്റെ ടൈലറിങ് ഷോപ്. മഷൂരാ ടൈലർസ് പ്രൊപെറേയ്റ്റർ അബു ഹുസ്സയിൻ. ഉർദ്ദുവിലും ഹിന്ദിയിലുമായി എഴുതിയ പഴയ കാലത്തെ അനുസ്മരിക്കുന്ന ഒരു പെയിന്റ് ബോർഡ് വെച്ചിട്ടുണ്ട്. തിരക്കേടില്ലാത്ത കട പോയ്സൺ പലയാവർത്തി ആ സ്ഥലവും പരിസരവും നിരീക്ഷിച്ചു താൻ കാണാൻ പോകുന്ന ആൾക്ക് ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണത്തിലാണോ എന്നറിയാൻ വേണ്ടിയാണ്. പ്രത്യക്ഷത്തിലൊന്നും ഇല്ലെന്ന് ഉറപ്പായതോടെ നേരെ ടൈലറിങ് ഷോപ്പിലേക്ക് ചെന്ന്.

വേറെ ഒരു വശത്തായി കുറെ suit മെറ്റീരിയൽ വെച്ചിട്ടുണ്ട്. പിന്നെ ഒരു ഡ്രസിങ് റൂം. അതിൻ്റെ പിന്നിലായി ഒരു ഗ്ലാസ്സ് പാർട്ടീഷന് പിന്നിൽ കുറച്ചു പേർ ഇരുന്ന് തയിക്കുന്നു. ഒരു ഭിത്തിയിലായി പഴയ കുറെ ഫോട്ടോകൾ ഫ്രെയിം ചെയ്‌തു വെച്ചിരിക്കുന്നു. താൻ കാണാൻ പോകുന്ന ആളും. പാക്സിതാൻ പട്ടാളത്തിലെ പല റാങ്കിങിലുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് നിൽക്കുന്ന ചെറിയ മനുഷ്യൻ.

“ആരാണ്? എന്തു വേണം?”

“അബു സാഹിബിനെ കാണാൻ വന്നതാണ്?”

“എന്തു കാര്യത്തിന് ആണ് അദ്ദേഹത്തെ കാണേണ്ടത്?”

“ഒരു ജോലിക്ക് വേണ്ടി ആണ്. “
അയാൾ ഒന്ന് നോക്കിയിട്ട്. അകത്തോട്ട് പോയി.

പിന്നാലെ അബു സാഹിബ് വന്നു. ഫോട്ടോയിൽ കാണുന്നതിലും പ്രായമായ മനുഷ്യൻ. ഫോട്ടോ പത്തു കൊല്ലമെങ്കിലും പഴയതായിരിക്കും

“സലാം സാഹിബ്.”

“സലാം”

“കൂടെ വരൂ.” എന്ന് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി നടന്നു. പോയ്‌സൺ പിന്നാലെയും.

Leave a Reply

Your email address will not be published. Required fields are marked *