അരളിപ്പൂന്തേൻ – 8 2

വൈകുന്നേരം പിരിയാൻ നേരം അവൾ വീണ്ടുമെന്നോട് ആ ചോദ്യം ചോദിച്ചു.

: ലാലു… ഇനി പറഞ്ഞൂടെ, ഈ ഉള്ളിൽ മീരയുണ്ടോ ഇപ്പോഴും…

: മീര.. അതിനുമുൻപ് ഞാൻ ചോദിച്ച ചോദ്യമുണ്ടായിരുന്നു, വർഷങ്ങൾക്ക് ശേഷം കാണണമെന്ന മോഹം എങ്ങനുണ്ടായെന്ന്… അതിന് മീര ഒരു ഉത്തരം തരേണ്ട. എനിക്ക് വേണ്ട ഉത്തരം നേരത്തേ കിട്ടി. അതിൽ ഞാൻ തൃപ്തനാണ്. ഇനി മീരയുടെ ചോദ്യത്തിലേക്ക് വരാം…

അന്ധാളിച്ചു നിന്ന അവളുടെ കണ്ണുകൾക്ക് മുന്നിലൂടെ എന്റെ ചൂണ്ടുവിരൽ വിദൂരതയിലേക്ക് നീണ്ടു. ഞാൻ ചൂണ്ടിയ ദിശയിലേക്ക് കണ്ണുകൾ പോയ മീര കാണുന്നത് ദൂരെ നിന്നും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന വണ്ടിയാണ്. ഞങ്ങൾക്ക് മുന്നിൽ വന്ന് നിർത്തിയ ആ ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിവന്ന സെറ്റുസാരിയുടുത്ത നാടൻ പെൺകൊടിയെ ചേർത്തുപിടിച്ച് അവളുടെ കഴുത്തിൽ കിടക്കുന്ന താലിമാല പിടിച്ചുകൊണ്ട് മീരയോട് പറഞ്ഞു..

: ഇത് വെറുമൊരു ലോഹച്ചരടല്ല.. എന്റെ മനസാണ്, എന്റെ പെണ്ണിന്റെ ധൈര്യവും….

: തുഷാര…!

: അതെ… എന്റെ ഭാര്യ, തുഷാര ശ്രീലാൽ. ഇവളുടെ മനസാണ് എന്റെ സമ്പാദ്യം.

…………..

മീരയിൽ നിന്നും ഞങ്ങൾ അകലുമ്പോൾ എന്റെയുള്ളിൽ സന്തോഷത്തേക്കാൾ ഏറെ അഭിമാനമാണ് തോന്നുന്നത്…മീരയുടെ ചോദ്യത്തിനുള്ള ഉത്തരം അവൾക്ക് കിട്ടിയാലും ഇല്ലെങ്കിലും ഒന്നുറപ്പാണ്..

ഭർത്താവ് അറിയാതെയാണ് അവൾ വന്നതെങ്കിൽ, എനിക്കും തുഷാരയ്ക്കും ഇടയിൽ രഹസ്യങ്ങളൊന്നുമില്ലെന്ന് അവൾ തീർച്ചയായും മനസിലാക്കിയിട്ടുണ്ടാവും.. കാരണം…

“കാമുകി കളവും… ഭാര്യ സത്യവുമാണ്…”

ലെച്ചു എന്നെ പഠിപ്പിച്ച വാചകങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കിയതിന്റെ സന്തോഷത്തിൽ അഭിമാനത്തോടെ ഞാൻ തുഷാരയെ നോക്കി…

: ഏട്ടാ….

: ഉം….

: വർഷങ്ങൾക്ക് ശേഷം എന്തിനായിരിക്കും മീരയ്ക്ക് ഇങ്ങനെ ഒരു മോഹം ഉണ്ടായതെന്ന് ഏട്ടന് ഇപ്പോൾ മനസ്സിലായോ..

: നീ മുൻകൂട്ടി പ്രവചിച്ചത് ഞാൻ ഇന്ന് മീരയുടെ വാക്കുകളിൽ നിന്നും മനസിലാക്കി… അതല്ലേ ഞാൻ അവസാനം അവളോട് പറഞ്ഞത്… എന്റെ സമ്പാദ്യമാണ് നീയെന്ന്….

…………………..

/// …. ഇന്നലെ രാത്രി കിടക്കാൻ നേരം…..

: ഏട്ടൻ പോണം… അല്ലെങ്കിൽ വീണ്ടും മീര ഇതുപോലെ വിളിക്കും.

: ഡീ അവൾ എന്തെങ്കിലും ഉഡായിപ്പുമായിട്ട് ആണ് വരുന്നതെങ്കിലോ…

: എന്റെ ഏട്ടൻ ആണല്ലേ… നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവില്ലേ… ഏട്ടൻ പോ. എന്ത് ഉഡായിപ്പുമായി വന്നാലും ശരി.. എനിക്കറിയാം എന്റെ ഭർത്താവിനെ. മറ്റൊരാളുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എന്റെ ബോധ്യമാണ് എന്റെ വിശ്വാസം..

: എന്നാലും ആ പോത്ത് എന്തിനായിരിക്കും കാണാൻ പറഞ്ഞത്…

: സിമ്പിൾ…

മീരയ്ക്ക് അറിയണം ഏട്ടന്റെ ഉള്ളിൽ ഇപ്പോഴും അവളുണ്ടോ എന്ന്. ഈ ഒരു സംശയം ഒട്ടുമിക്ക തേപ്പുകാരികൾക്കും ഉള്ളതാണ്. അവർ തന്നെ വലിച്ചെറിഞ്ഞ കാമുകന്റെ ഉള്ളിൽ ഇപ്പോഴും താനുണ്ടോ എന്നറിയാനുള്ള ഒരുതരം മാനസീക വിഭ്രാന്തി. എല്ലാ തേപ്പുകാരികളും വിചാരിക്കുന്നത് അവരെ മറികടന്ന് മറ്റൊരാൾ ആ ഹൃദയത്തിൽ സ്ഥാനം പിടിക്കില്ലെന്നാണ്. അന്ന് ഉപേക്ഷിച്ചു പോയതുകൊണ്ട് എനിക്ക് നല്ലതേ ഉണ്ടായുള്ളൂ, നിന്റെകൂടെ ആയിരുന്നെങ്കിൽ എനിക്ക് ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊന്നും സ്വപ്നം കാണാൻ പോലും ആകുമായിരുന്നില്ല എന്ന് പഴയ കാമുകനെ അറിയിക്കാനും തന്റെ പൊങ്ങച്ചം വിളമ്പാനുമുള്ള ഒരുതരം കുശുമ്പ്… അത്രയേ ഉള്ളു. ഇട്ടേച്ചുപോയ കാമുകിയെ ഓർത്ത് താടിയും മുടിയും നീട്ടി വളർത്തി പ്രാന്തനെപോല്ലേ ആർക്കോവേണ്ടി ജീവിച്ചു തീർക്കുകയല്ല എന്റെ ഏട്ടനെന്ന് കാണിച്ചുകൊടുക്കണം നാളെ.

: എടിയേ…. നിനക്കെങ്ങനാടി ഇതൊക്കെ അറിയുന്നേ… സത്യം പറയെടി എത്രയെണ്ണത്തിനെ തേച്ചു…

: ഇതിന് തേക്കുവൊന്നും വേണ്ട ഏട്ടാ… ഞാനും ഒരു പെണ്ണല്ലേ.

: എടി കുശുമ്പീ…. /////

***************

അടുത്ത ദിവസം വൈകുന്നേരത്തെ ഫ്ലൈറ്റിന് തുഷാരയുമായി ഞാൻ ദുബായിലേക്ക് പറന്നു. അവൾക്കുള്ള സർപ്രൈസ്. ദുബൈയിൽ നിന്നും റോയൽ കരീബിയൻ ക്രൂയിസിൽ ഒരാഴ്ചത്തെ ഹണിമൂൺ പാക്കേജ്. ദുബായ്, തായ്‌ലാൻഡ്, മലേഷ്യ പര്യടനത്തിനൊടുവിൽ തിരിച്ച് നാട്ടിൽ എത്തിയ അന്നാണ് ലെച്ചുവിന്റെയും പാച്ചുവിന്റെയും ജീവിതത്തിലെ വലിയൊരു സന്തോഷത്തിന് തറക്കല്ലിടുന്നത്. വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിൽ തന്നെ ലെച്ചുവിന് വീട് ഉയരാൻ പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *