അഞ്ചന ചേച്ചി – 7അടിപൊളി  

“എന്നെ ആരും നോക്കേണ്ട. എന്റെ കാര്യം നോക്കാൻ എനിക്കറിയാം. ഇനി നീയും പൊയ്ക്കോ.” ദേഷ്യപ്പെടാനുള്ള ശക്തി പോലും ഇല്ലാത്തത് കൊണ്ട്‌ നിർവികാരനായി ഞാൻ പറഞ്ഞു.

“ഞാൻ പോവില്ല. നി ഇങ്ങനെ പിണങ്ങി ഇരുന്നാല്‍ എനിക്ക് പോകാൻ കഴിയില്ല.” വാശി പിടിച്ച് അവള്‍ പറഞ്ഞു.

“എന്റെ പിണക്കം മാറിയതും ഇനിയുമെന്നേ ദ്രോഹിച്ച് സന്തോഷിക്കാൻ വേണ്ടിയാണോ? അതോ ഒരു ദിവസം നല്ലത് പോലെ ഇരുന്നിട്ട് പിന്നെയും എന്റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ട്‌ നടക്കാനാണോ പിന്നെയും നി തിരിച്ചു വന്നത്?” അവസാനം എനിക്ക് ദേഷ്യം വരാൻ തുടങ്ങി.

പക്ഷേ പെട്ടന്നവൾ ബെഡ്ഡിൽ നിന്ന് ചാടി ഇറങ്ങീട്ട് എന്റെ മുന്നില്‍ വന്ന് മുട്ടുകുത്തി ഇരുന്നിട്ട് എന്റെ രണ്ട് കാലുകളേയും കെട്ടിപിടിച്ചു കൊണ്ട്‌ ഏങ്ങി കരഞ്ഞു.

എനിക്ക് പെട്ടന്ന് എന്തോ പോലെ ആയി.

“ഞാനും നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കും അറിയാം. പക്ഷേ എന്റെ സാഹചര്യം കാരണവും.. എന്നെ വിചാരിച്ച് നി നശിക്കരുത് എന്ന ചിന്ത കൊണ്ടുമാണ് നിന്നെ വിട്ട് അകലാന്‍ ഞാൻ ശ്രമിച്ചത്‌. പക്ഷേ എനിക്കും അതിന്‌ കഴിയില്ലെന്ന് മനസ്സിലായി… ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ലടാ… സത്യം. പ്ലീസ് ഡാ ഇനിയും ഇങ്ങനെ പിണങ്ങിയിരുന്ന് എന്നെ വേദനിപ്പിക്കരുത്.” കരച്ചിലിനിടയിൽ അവള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. “നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ജീവിക്കാന്‍ കഴിയില്ല. എനിക്ക് മാപ്പ് താ മോനു. ഇനിയും ഈ വേദന താങ്ങാന്‍ കഴിയില്ല.. ഞാൻ ഭ്രാന്തിയായി തീരും.”

എനിക്ക് വിഷമം തോന്നി. പക്ഷേ എന്റെ മരവിച്ചിരുന്ന മനസ്സ് അലിയാൻ തുടങ്ങിയെങ്കിലും അവളോട് ക്ഷമിക്കാൻ എനിക്ക് കഴിഞ്ഞില്ല.

“എന്നെ വേദനിപ്പിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. എന്നെ ഓര്‍ത്ത് വിഷമിക്കാനും… എന്നോട് ക്ഷമ ചോദിക്കാനും മാത്രം ഞാൻ നിന്റെ ഭർത്താവും അല്ല. നീയെന്നെ സ്നേഹിക്കുന്ന കാര്യം എനിക്കും അറിയാം, പക്ഷേ അതിന്‍റെ ആയിരം ഇരട്ടി വേദനയും നി എനിക്ക് തന്നു കഴിഞ്ഞു. ഇതില്‍ കൂടുതൽ വേദനയെ താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ മനസ്സിലുള്ള ഓര്‍മകളുമായി ഞാൻ തനിയേ ജീവിച്ചോളാം. ഇനി ഒരിക്കലും നമ്മുടെ ഈ ബന്ധവും പറഞ്ഞ്‌ നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല. ഇനി നി പോയി നിന്റെ ജീവിതം ജീവിക്ക്. നിന്റെ ദൈവമായ ഭർത്താവിന്റെ കൂടെ പോയി ആ നരകത്തിൽ തന്നെ നി നശിക്ക്.” ഞാൻ കടുപ്പിച്ച് പറഞ്ഞു.

ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞതും പെട്ടന്നവള്‍ വിരണ്ടു താഴെ വീണ് എന്റെ കാല്‍ പാദങ്ങളില്‍ മുഖം അമർത്തി. എന്നിട്ട് എന്റെ പദങ്ങളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ഭ്രാന്തിയെ പോലെ അലമുറയിട്ട് കരയാനും തുടങ്ങി.

അവളുടെ വേദനയും, എന്റെ കാലില്‍ കിടന്നുള്ള കരച്ചിലും കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവളെ വാരിയെടുത്ത് കെട്ടിപിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി. പക്ഷെ എന്റെ മനസ്സിന്റെ ഒരു മൂലയില്‍, ഇത്രനാളും ഞാൻ അനുഭവിച്ചത് പോലത്തെ വേദന അവളും അനുഭവിക്കണം എന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ട്‌, ഞാൻ അനങ്ങാതെ ഇരുന്നു.

ആർത്തു കരഞ്ഞു കൊണ്ട്‌ അവളുടെ കണ്ണീരാൽ അവളെന്റെ പദങ്ങളെ കഴുകി. എന്റെ നനഞ്ഞ പാദങ്ങളെ ഉമ്മകൾ കൊണ്ടവൾ തുടച്ചു. എന്നിട്ടും എന്റെ ദയ കിട്ടാതെ വന്നപ്പോൾ അവള്‍ എങ്ങലടിച്ചു കൊണ്ട്‌ മെല്ലെ എഴുനേറ്റ് മുട്ടുകുത്തി നിന്നു. എന്നിട്ട് കൈകൂപ്പി കൊണ്ട്‌ എന്നെ നോക്കി.

“എന്നോട് ക്ഷമിക്കടാ വിക്രം. ഇനിയും താങ്ങാനുള്ള ശേഷി എനിക്കില്ല. ഇല്ലെങ്കില്‍ എന്നെ കൊന്നു കള.” കണ്ണീരോടെ അവള്‍ കേണു. പക്ഷേ ഞാൻ മിണ്ടിയില്ല.

ഉടനെ എന്തോ തീരുമാനിച്ച പോലെ അവൾ കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ട്‌ പറഞ്ഞു, “ഞാൻ നിന്നെ ഒരുപാട്‌ വേദനിപ്പിച്ചു, ഒരുപാട്‌ ദ്രോഹിച്ചു. നിന്നോട് ക്ഷമ ചോദിക്കാൻ എനിക്ക് അര്‍ഹത പോലുമില്ല… മാപ്പും ഞാൻ അര്‍ഹിക്കുന്നില്ല. പക്ഷേ നിന്റെ അവജ്ഞ എനിക്ക് താങ്ങാന്‍ കഴിയുന്നില്ല… ഇങ്ങനെ എനിക്ക് ജീവിക്കാനും കഴിയില്ല. അതുകൊണ്ട്‌ ഞാൻ മരിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കിലും നിന്റെ ദേഷ്യം തീരട്ടെ.. എന്നോടുള്ള നിന്റെ ഭ്രാന്ത് മാറട്ടെ. നിനക്ക് നല്ലോരു ജീവിതവും ലഭിക്കട്ടെ.”

അത്രയും പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് എന്റെ റൂമിന്റെ പുറത്തേക്ക്‌ ഓടി.

അവളുടെ വാക്കുകൾ കേട്ട്‌ ഒരു സെക്കന്‍ഡ് ഞാൻ സ്തംഭിച്ചു പോയി. പക്ഷേ അവൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന്‌ ചെറിയൊരു ഊഹം കിട്ടിയതും പേടിച്ച് അവളുടെ പേരിനെ വിളിച്ചലറി കൊണ്ട്‌ ഞാനും പിന്നാലെ ഓടി.

ഞാൻ ഓടി ഹാളില്‍ വന്ന സമയം അവൾ ബാൽക്കനി ഡോറിനെ തുറന്ന് പുറത്തേക്ക്‌ ഓടി കഴിഞ്ഞിരുന്നു.

“അഞ്ചന… അവിവേകം ഒന്നും കാണിക്കരുത്…!” പേടിച്ച് അലറി കൊണ്ട്‌ ഞാൻ ബാൽക്കണിയിലേക്ക് പാഞ്ഞു ചെന്നു.

അപ്പോഴേക്കും, എന്നില്‍ നിന്ന് വെറും രണ്ട് മീറ്റര്‍ അകലെയുള്ള ബാൽക്കണി കൈവരിടെ മുകളിലേക്ക് അവൾ കേറി കഴിഞ്ഞിരുന്നു.

“എഡി പൊന്നു മോളെ….” ഞാൻ നെഞ്ച് പൊട്ടി അലറി. “പ്ലീസ് ഡീ.. ചാടരുത്…!!” എന്നും പറഞ്ഞു ആ രണ്ട് മീറ്ററും ഒറ്റയടിക്ക് ചാടി കൈവരിക്കടുത്ത് എത്തിയ അതേ സമയത്ത് അവള്‍ താഴേക്ക് ചാടി.

കരഞ്ഞു വിളിച്ചു കൊണ്ട്‌ എന്റെ രണ്ടു കൈയും എത്തി കിട്ടിയ വാക്കില്‍ അവളെ ഞാൻ പിടിച്ചു. തല മുടിയില്‍ ആണ് എനിക്ക് പിടി കിട്ടിയത്. അവളെ എങ്ങനെയും രക്ഷിക്കണം എന്ന ഒറ്റ ചിന്തയിൽ, മുടിയില്‍ പിടികിട്ടിയ അതേ വേഗത്തിൽ അവളെ വലിച്ച് ബാൽക്കണിയിലേക്ക് തന്നെ എങ്ങനെയോ വലിച്ചിട്ടു.

എന്റെ ഹൃദയം കൊട്ട് പോലെ അടിച്ചു.. എന്റെ ദേഹമാകെ നടുങ്ങി.

“എന്തു ഭ്രാന്താണ് നി കാണിച്ചത്…!?” ഞാൻ അലറി.

“എനിക്ക് ജീവിക്കേണ്ട… എന്നെ എന്തിനാ രക്ഷിച്ചത്…..?” എന്നലറി കൊണ്ട്‌ അവള്‍ പിന്നെയും ചാടി എഴുനേറ്റ് താഴേക്ക് ചാടാൻ ശ്രമിച്ചു.

ഉടനെ അവളെ ഞാൻ അടക്കി പിടിച്ചുയർത്തി അകത്തേക്ക് കൊണ്ടുവന്നു.

“എന്നോട് പൊറുക്കാൻ കഴിയില്ലെങ്കിൽ എന്നെ എന്തിന്‌ രക്ഷിച്ചു? എന്നെ വിഡട… ഈ ജീവിതവും, ഈ ലോകവും എല്ലാം എനിക്ക് മടുത്തു.. ഈ നശിച്ച ജീവിതം എനിക്കു വേണ്ട.. ജീവിച്ചിരിക്കാനും ആഗ്രഹമില്ല…” അപ്പോഴും അവള്‍ എന്റെ പിടിയിൽ നിന്നും കുതറി കൊണ്ടിരുന്നു.

അവസാനം എങ്ങനെയോ അവളെ ഹാളില്‍ കൊണ്ട്‌ താഴെ ഇട്ടിട്ട് ബാൽക്കണി ഡോറിൽ തന്നെ ഉണ്ടായിരുന്നു താക്കോൽ കൊണ്ട്‌ അതിനെ ലോക് ചെയ്തു. എന്നിട്ട് വേഗം ചെന്ന് എന്റെ ഫ്ലാറ്റ് ഡോറിൽ ഉണ്ടായിരുന്നു അവളുടെ താക്കോലും ഊരി എടുത്തു കൊണ്ട്‌ എന്റെ റൂമിൽ കൊണ്ട്‌ ഒളിപ്പിച്ചു വച്ച ശേഷം, പിന്നെയും ഹാളില്‍ ഞാൻ വന്നു.

Leave a Reply

Your email address will not be published. Required fields are marked *