തറയില്‍ ചുരുണ്ടുകൂടി കിടന്ന് കരയുന്നവളേയും നോക്കി ഞാൻ വെറുതെ നിന്നു.
എന്റെ മരവിച്ച മനസ്സ് എപ്പോഴോ അലിഞ്ഞു പോയി പഴയത് പോലെ അവളെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു.
അവളുടെ കരച്ചില്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ നടന്നു ചെന്ന് അവള്‍ക്ക് അടുത്തായി മുട്ടുകുത്തി ഇരുന്നു.
“അഞ്ചന…!” അവളുടെ ഒരു ചുമലില്‍ പിടിച്ചുകൊണ്ട് അനുകമ്പയോടെ ഞാൻ വിളിച്ചു. എന്റെ സ്നേഹവും.. എന്റെ ക്ഷമയും.. എന്റെ എല്ലാ വികാരങ്ങളെയും അവളുടെ ചുമലിലൂടെ അവളുടെ മനസ്സിലേക്ക് പടർത്താൻ എന്റെ ആത്മാവിനോട് കെഞ്ചി അപേക്ഷിച്ച് കൊണ്ടാണ് അവളെ ഞാൻ മൃദുവായി പിടിച്ചിരുന്നത്.
എന്റെ കൈയിനെ തട്ടി മാറ്റാത്തത് കൊണ്ട് അല്‍പ്പം ആശ്വാസം തോന്നി. എന്റെ ആത്മാവ് അവളെ ആശ്വസിപ്പിക്കുന്നത് പോലെ അവളുടെ കരച്ചില്‍ കുറഞ്ഞു വന്നു.. അവസാനം തേങ്ങൽ മാത്രമായി മാറി.
ഉടനെ രണ്ട് ചുമലിലും പിടിച്ച് അവളെ എണീപ്പിക്കാൻ നോക്കിയപ്പോ അവള്‍ ബലം പിടിച്ചു കിടന്നു. പക്ഷേ അങ്ങനെ വിട്ടുകളയാൻ എനിക്ക് മനസ്സിലായിരുന്നു.
ഒരു കുഞ്ഞിനെ പോലെ അവളെ ഞാൻ കോരിയെടുത്തു. ഭാഗ്യത്തിന് അവള്‍ എതിർത്തില്ല. പകരം എന്റെ ശരീരത്തോട് അവള്‍ ഒതുങ്ങി കിടന്നു. അഞ്ചന ഉപയോഗിച്ചിരുന്ന റൂമിലാണ് അവളെ ഞാൻ കൊണ്ട് കിടത്തിയത്. കിടത്തിയ ഉടനെ അവള്‍ അങ്ങോട്ട് തിരിഞ്ഞു കിടന്നു.
അവള്‍ റസ്റ്റ് എടുക്കാൻ വിട്ടിട്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.
കൂടുതൽ സ്ട്രെയിൻ കൊടുത്തത് കൊണ്ട് എന്റെ വലത് കൈയിലെ മുറിവിനെ കെട്ടിയിരുന്ന പ്ലാറ്റർ മൊത്തം രക്തത്തില്‍ കുതിര്‍ന്ന് പോയിരുന്നു. അഞ്ചനയുടെ തല മുടിയിലും ദേഹത്തും ഡ്രസ്സിലൊക്കെ എന്റെ രക്തം പുരണ്ടിരുന്നതും ഞാൻ കണ്ടതാണ്.
ഞാൻ എന്റെ കൈയിലെ കെട്ടൊക്കെ അഴിച്ചു കളഞ്ഞിട്ട് ഒന്ന് കുളിച്ചു.
എന്നിട്ട് എന്റെ ബെഡ്ഡിൽ കിടന്ന അഞ്ചനയുടെ മൊബൈൽ എടുത്ത് സമയം നോക്കി. ഞായറാഴ്ച വൈകിട്ട് നാല് മണി എന്ന് കണ്ടതും ഞാൻ ഞെട്ടി. എല്ലാം തകർത്തിട്ട് ഇന്നലെ മയങ്ങി പോയ ഞാൻ ഇന്നാണ് ഉണര്‍ന്നിരിക്കുന്നത്.
തലയാട്ടി കൊണ്ട് കുറേനേരം ഞാൻ അവിടേ തന്നെയിരുന്നു.
ഇന്നു രാത്രി അല്ലെങ്കിൽ നാളെ രാവിലെ പ്രഷോബ് ചേട്ടൻ വരും. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ അവളുടെ മൊബൈലും എടുത്തുകൊണ്ട് അഞ്ചനയുടെ റൂമിന്റെ വാതില്‍ക്കല്‍ നിന്ന് അകത്തേക്ക് നോക്കി.
കട്ടിലിന്‍റെ തലപ്പത്ത് ചാരിയിരുന്നു കൊണ്ട് വാതിൽ മുഖത്തേക്ക് തന്നെ നോട്ടവും നട്ടാണ് അവളിരുന്നത്.
എന്നെ കണ്ടതും അവളുടെ കണ്ണുകൾ അല്‍പ്പം വിടര്‍ന്നു. അതോടെ എന്റെ കണ്ണിലേക്ക് തന്നെ അവള്‍ നോക്കിയിരുന്നു.
അകത്തേക്ക് പോണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിഞ്ഞില്ല. ഒരു മടിയോടെ ഞാൻ നില്‍ക്കുന്നത് കണ്ടിട്ട് അവള്‍ തലയാട്ടി വിളിച്ചു.
ഞാൻ അകത്ത് കേറി റൂമിൽ ഉണ്ടായിരുന്ന കൈയില്ലാത്ത കസേര എടുത്ത് അവള്‍ക്കരികിലായി ഇട്ടിട്ട് അതിൽ ഞാൻ ഇരുന്നു.
“നിനക്കിപ്പോ വേണ്ടത് എന്നോട് പറയടാ മോനു. അതൊക്കെ അംഗീകരിക്കാന്‍ ഞാൻ ഒരുക്കമാണ്.” എന്തോ തീരുമാനിച്ചുറച്ചത് പോലെ അവള്‍ പറഞ്ഞു. “ഞാൻ നിന്റെ കൂടെ വരണം, അല്ലേ?. ഞാൻ നിന്റെ ഭാര്യയായി തീരണം, അല്ലേ?” അവള്‍ ചോദിച്ചു.
അവളുടെ ചോദ്യത്തിൽ ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. അവളുടെ മനസ്സിനെ വായിക്കാനും എനിക്ക് കഴിഞ്ഞില്ല.
എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറെ നേരം അവളുടെ കണ്ണിലേക്ക് തന്നെ ഞാൻ നോക്കിയിരുന്നു.
“നി വെറുമൊരു സ്ത്രീയല്ല, നീയൊരു ഭാര്യയാണ്. അതുകൊണ്ട് എന്റെ ആഗ്രഹത്തിനും തീരുമാനത്തിനും ഒരു പ്രസക്തിയും ഇല്ല.” ഞാൻ പറഞ്ഞു.
അതുകേട്ട് അവളുടെ നോട്ടം എന്റെ കണ്ണുകളെ തുളച്ചു കൊണ്ട് ആഴ്ന്നിറങ്ങി, എന്റെ മനസ്സിൽ എന്തിനേയോ തിരയുന്നത് പോലെ.
എനിക്ക് അസ്വസ്ഥത ഉണ്ടായതും ഞാൻ ചോദിച്ചു, “നിനക്ക് എന്താണോ വേണ്ടത് അതിനെ ഞാനും അംഗീകരിക്കാന്‍ തയാറാണ്. നിനക്ക് നിന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാം — ഒരിക്കലും ഒരു ശല്യമായി ഞാൻ ഇടയിലേക്ക് കടന്നുവരില്ല. ഒരിക്കലും നിന്നെ മുതലെടുക്കാനും ഞാൻ ശ്രമിക്കില്ല. എന്നെങ്കിലും എന്റെ മനസ്സിന് നിന്നെ മറക്കാൻ കഴിഞ്ഞാല്‍ ഞാൻ ഏതെങ്കിലും പെണ്ണിനെ കെട്ടി ജീവിക്കുകയും ചെയ്യാം.” അവസാനത്തെ വാക്കുകളെ അവളുടെ കണ്ണില്‍ നോക്കാതെയാണ് ഞാൻ പറഞ്ഞത്.”
ഒരിക്കലും ഞാൻ മറ്റൊരു പെണ്ണിനെ കെട്ടാന്‍ പോണില്ല എന്ന സത്യാവസ്ഥയെ അവള്‍ മനസ്സിലാക്കുക തന്നെ ചെയ്തു.
അവള്‍ മറുപടി പറയാതെ എന്നെ തന്നെ നോക്കിയിരുന്നു.
ഞങ്ങളുടെ മൗനം എന്നെ അസ്വസ്ഥതമാക്കാൻ തുടങ്ങിയതും, അതില്‍നിന്ന് രക്ഷപ്പെടാൻ ഞാൻ ചോദിച്ചു, “പ്രഷോബ് ചേട്ടൻ വിളിച്ചായിരുന്നോ..?”
“ഇല്ല, വിളിച്ചില്ല.” അവള്‍ വെറുപ്പോടെ പറഞ്ഞു.
“എന്നെ വേണ്ടെന്ന് പറഞ്ഞ് പോയിട്ട് എന്റെ ഫ്ലാറ്റിലേക്ക് വരേണ്ട കാരണം എന്തായിരുന്നു?” ഞാൻ വെറുതെ ചോദിച്ചു.
“ഇന്നലെ ഞാൻ നിന്നോട് അങ്ങനെ സംസാരിച്ചു വച്ചത് മുതലേ എന്റെ സമാധാനം നഷ്ട്ടപ്പെട്ടിരുന്നു. എന്നോട് തന്നെ വെറുപ്പും.. നിന്നോട് അങ്ങനെ പറഞ്ഞതില്‍ കുറ്റബോധവും എല്ലാം ചേര്‍ന്ന് എന്റെ മനസ്സിനെയും ഹൃദയത്തെയും കാർന്നു തിന്നാനും തുടങ്ങി. ഒരിക്കലും നിന്നെ വിട്ടു പോകാൻ കഴിയില്ലെന്ന സത്യത്തെ അപ്പോഴാണ് ഞാൻ മനസ്സിലായത്. എന്റെ വെപ്രാളവും ദേഷ്യവും നിര്‍ബന്ധവും കാരണം മറിയ എന്നെ ഇവിടേക്ക് കൊണ്ടു വന്നു. നിന്നോട് മാപ്പ് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്.. പക്ഷേ വാതിൽ തുറന്നപ്പോ..!!” അത്രയും പറഞ്ഞ് അവള്‍ നിർത്തി.
അവളുടെ അടുത്ത് ചേര്‍ന്നിരിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായി. പക്ഷെ ആ ആഗ്രഹത്തെ ഞാൻ തഴഞ്ഞു.
“ഇന്നു രാത്രി അല്ലെങ്കിൽ നാളെ രാവിലെ ചേട്ടൻ വരും..” അഞ്ചന പെട്ടന്ന് എന്റെ ഇടത് കൈയിൽ എത്തി പിടിച്ചുകൊണ്ട് സങ്കടപ്പെട്ടു.
അവളുടെ സ്പര്‍ശം എന്റെ മനസിലുള്ള വേദനകളെ പെട്ടന്ന് അകറ്റി. എന്റെ മനസ്സിൽ ആശ്വാസവും നിറയാന്‍ തുടങ്ങി. എന്റെ തള്ളവിരൽ കൊണ്ട് അവളുടെ പുറംകൈയ്യിൽ എന്നെയും അറിയാതെ ഞാൻ വരച്ചു കൊണ്ടിരുന്നു.
കുറച് കഴിഞ്ഞ് അവൾ ബെഡ്ഡിൽ നിന്നിറങ്ങി എന്റെ മടയില്‍ ചെരിഞ്ഞ് ഇരുന്നുകൊണ്ട് എന്നെ കെട്ടിപിടിച്ചു. എന്റെ കഴുത്തിന് താഴെയായി അവളുടെ കവിളും ചേര്‍ത്തു. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാനും അവളെ ചേര്‍ത്തു പിടിച്ചു.
“പ്രഷോബ് ചേട്ടന്റെ കൂട്ടുകാരുടെ കൂടെ കിടക്കാന്‍ ചേട്ടൻ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടോ..?” പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ ആദ്യത്തെ ചോദ്യത്തെ അവളോട് ഞാൻ ചോദിച്ചു.
“അതേടാ…! ചേട്ടൻ ടൂറിന് പോകുന്നതിന് തലേദിവസം വരെ ഇതിന്റെ പേരിലും വഴക്ക് കൂടിയിരുന്നു. കൂട്ടുകാരുടെ കൂടെ കിടക്കാന്‍ മാത്രമല്ല ചേട്ടൻ നിര്‍ബന്ധിക്കുന്നത്… അയാളുടെ ഒരു മാനേജര്‍ ഉണ്ട് പോലും.. അയാള്‍ക്കും ഞാൻ കിടന്നു കൊടുത്താൽ ചേട്ടന് പ്രമോഷന്‍ കിട്ടുമെന്ന് കൂടി പറഞ്ഞാണ് വഴക്ക് കൂടിയിരുന്നത്.”