കാമ കാവടി – 5 1

“എന്നാലും ആരാകും അതിന്റെ പിന്നില്‍?” രമ്യ ആലോചനയോടെ സ്വയം ചോദിച്ചു.

“ഇനി ഷാഫിയോ മറ്റോ ചെയ്തതാണോ?” പരമേശ്വരന്റെ സംശയം ഷാഫിയുടെ നേരെ നീണ്ടു.

“അവന്‍ എന്തിനു ചെയ്യണം? അവളുടെ പിന്നാലെ നടന്ന വേറെ വല്ലവനും ആകും..അവള് വല്യ ശീലാവതി അല്ലെ..അലവലാതി….” രമ്യ പല്ല് ഞെരിച്ചു.

“അതെ..അതാകാനാണ് സാധ്യത..അളിയന്‍ ഉള്ളതുകൊണ്ട് പോലീസ് നമ്മെ ചോദ്യം ചെയ്യാതെ വിട്ടേക്കുമെങ്കിലും, ഇതുപോലെ ഇനിയും ആവര്‍ത്തിച്ചാല്‍ അവരുടെ സംശയം നമ്മുടെ നേര്‍ക്ക് തന്നെയാകും…സംശയ നിവൃത്തിക്ക് നീ ഷാഫിയെ വിളിച്ചൊന്നു ചോദിക്ക്…അവനല്ലെങ്കില്‍ നമുക്ക് പ്രശ്നമില്ല….” പരമേശ്വരന്‍ രാജിനോട് പറഞ്ഞു.

“ശരി അച്ഛാ…”
“അച്ഛന്‍ എന്തിനാ പേടിക്കുന്നത്..ഷാഫിയാണ് ചെയ്തതെങ്കില്‍ അതില്‍ നമുക്കെന്ത് പങ്ക്? പോലീസ് അവനെ പിടിക്കട്ടെ” രമ്യ പറഞ്ഞു.

“അവന്‍ രാജീവുമായും നമ്മുടെ വീടുമായും അടുപ്പത്തിലാണ് എന്ന് പോലീസിനറിയാം..അതുകൊണ്ട് അവന്‍ ചെയ്താലും നമ്മള്‍ ചെയ്യിച്ചതാണ് എന്നെ വരൂ..അവനാണെങ്കില്‍ ഇനി ഇത്തരം പരിപാടി ആവര്‍ത്തിക്കരുത് എന്നൊന്ന് പറഞ്ഞേക്ക്”

“ശരി അച്ഛാ..” രാജ് പറഞ്ഞു.

…….

ആളൊഴിഞ്ഞ വീട്ടില്‍ ഷാഫി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്നു. സമയം രാവിലെ പത്തുമണി കഴിഞ്ഞ സമയമാണ്.

“എന്റെ കൂട്ടുകാരന്‍ മോഹിച്ച ആ നായിന്റെ മോളെ ഇനിയാരും മോഹിക്കില്ല..അവന്റെ ആത്മാവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണ് ഞാനവള്‍ക്ക് കൊടുത്തത്….” ഷാഫി പകയോടെ പറഞ്ഞു.

“പക്ഷെ അളിയാ..അവളൊരു സൂപ്പര്‍ ഉരുപ്പടിയാ…ചുമ്മാ കരിച്ചു കളയണ്ട കാര്യം ഇല്ലായിരുന്നു..പരുവം പോലെ തട്ടിയെടുത്ത് ഒന്നനുഭവിച്ചിട്ടു മതിയായിരുന്നു..” ഒരുവന്‍ സിഗരറ്റ് പുകച്ചുകൊണ്ട് പറഞ്ഞു.

“ഭ തെണ്ടീ..” ഷാഫിയുടെ കൈ അവന്റെ കരണത്ത് ശക്തമായി പതിഞ്ഞു. അവന്‍ ഞെട്ടലോടെ ഷാഫിയെ നോക്കി; മറ്റുള്ളവരും.

“രാജീവ്‌ കൊതിച്ച പെണ്ണ് അവന്റേത് മാത്രമാണ്..വേറൊരുത്തനും അവളെ തൊടാന്‍ ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ സമ്മതിക്കില്ല…ഇനി ആരും അവളെ തൊടത്തുമില്ല..അഥവാ തൊട്ടാല്‍, അത് അറപ്പോടെ മാത്രമായിരിക്കും…. എന്റെ പ്രാണ സ്നേഹിതന് കിട്ടാത്തത് ഒരു നായിന്റെ മോനും കിട്ടണ്ട..മോനെ രാജീവേ..ഈ കൂട്ടുകാരന് നല്‍കാന്‍ ഇതുമാത്രമേ ഉള്ളടാ..” ഷാഫി മുകളിലേക്ക് നോക്കിക്കൊണ്ട് വികാരഭരിതനായി പറഞ്ഞിട്ട് മദ്യം ഇറക്കി.

“സോറി അളിയാ..ഞാന്‍ അത്രയ്ക്ക് അങ്ങോട്ട്‌ ചിന്തിച്ചില്ല” അവന്‍ ക്ഷമാപണത്തോടെ ഷാഫിയെ നോക്കി പറഞ്ഞു. പുറത്ത് ഒരു ബൈക്ക് വന്നു നില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടു.

“അവന്‍ വന്നെന്നു തോന്നുന്നു….” ഷാഫി പറഞ്ഞു. ഒരുവന്‍ ഉള്ളിലേക്ക് കയറി വന്ന് ഒന്നും മിണ്ടാതെ ഒരു പെഗ് ഒഴിച്ചടിച്ചു. പിന്നെ ചുണ്ട് തുടച്ചിട്ട് ഷാഫിയെ നോക്കി.

“എന്തായെടാ..അവളെ ഹോസ്പിറ്റലില്‍ ആക്കിയോ?” ഷാഫിയുടെ ശബ്ദത്തില്‍ കടുത്ത ആകാംക്ഷ ഉണ്ടായിരുന്നു.

“എന്തിന്? കട്ടില് കരിഞ്ഞതിന് അവളെ എന്തിനാടാ അളിയാ ആശുപത്രിയില്‍ ആക്കണം? ഞാന്‍ ഒരുപാട് പ്രയാസപ്പെട്ടാണ് വിവരം അറിഞ്ഞത്. അവര്‍ ആരെയും സംഗതി അറിയിച്ചിട്ടില്ല..പക്ഷെ രാവിലെ തന്തേം മോളും കൂടി പോലീസില്‍ പരാതി നല്‍കാന്‍ പോയിരുന്നു..ഒരു പോലീസുകാരന്‍ വഴിയാണ് ഞാന്‍ വിവരം അറിഞ്ഞത്..അവള്‍ക്ക് ഒരു പുല്ലും പറ്റിയില്ല….” അവന്‍ പറഞ്ഞു.

“ഛെ..ബ്ലഡി ഷിറ്റ്..” ഷാഫി ഉഗ്രകോപത്തോടെ ഗ്ലാസ് നിലത്തെറിഞ്ഞു പൊട്ടിച്ചു. അവന്‍ കോപം കൊണ്ട് അന്ധനായി മാറിയിരുന്നു. അവന്റെ ഭാവമാറ്റം കണ്ടു കൂടെയുള്ളവര്‍ ഞെട്ടി നിശബ്ദരായി. ഷാഫി വല്ലാതെ കിതച്ചു.

“ഇല്ല..അവളെ ഞാന്‍ വെറുതെ വിടില്ല..നായിന്റെ മോളെ രക്ഷപെടാന്‍ ഞാന്‍ സമ്മതിക്കില്ല..ചത്തുപോയ എന്റെ രാജീവാണേ സത്യം….” അവന്‍ മറ്റൊരു ഗ്ലാസ് എടുത്ത് മദ്യം ഒഴിച്ചു. അവന്റെ മുഖം പക കൊണ്ട് പൈശാചികമായി മാറിയിരുന്നു.

——-

രേണുവിന്റെ വീട്ടില്‍ ഒളിവിലായിരുന്ന ശിവനും റോയിയും വീടിന്റെ ലിവിംഗ് റൂമില്‍ പരസ്പരം നോക്കി ഇരിക്കുകയായിരുന്നു. ഇരുവരുടെയും മുഖത്ത് കോപവും നിസ്സഹായതയും മാറിമാറി പ്രതിഫലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *