ഗീതാഗോവിന്ദം – 6അടിപൊളി  

GeethaGovindam Part 6 | Author : Kaaliyan

Previous Part

എപ്പോഴത്തേയും പോലെ ആദ്യമേ തന്നെ സോറി . സമയക്കുറവ് ഉള്ളതിനാലാണ് വൈകിയത്. കഴിഞ്ഞ പാർട്ടുകൾക്ക് ഒരുപാട് റെസ്പോൺസ് ലഭിച്ചിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. കാത്തിരുന്നവർക്ക് വേണ്ടി. ഒരിക്കൽ കൂടി . Read till the end……..

പിന്നെ ഒന്നും കേൾക്കാനുള്ള ശക്തിയില്ലായിരുന്നു. സത്യമല്ലാ എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം .പക്ഷെ എല്ലാവരുടെയും മുഖഭാവവും പ്രതികരണവുമൊക്കെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു. അന്ന് ഞങ്ങൾ കുട്ടികൾ . എന്നാലും ആരെങ്കിലുമൊക്കെ പറഞ്ഞെങ്കിലും ഞങ്ങൾ അറിയേണ്ടതല്ലേ ഇതൊക്കെ. ഒരു തലമുറയെ മുഴുവൻ അന്ധരാക്കാൻ ഇവർക്കെങ്ങനെ കഴിഞ്ഞു.

നാട്ടുകാര് ,അവരെങ്കിലും പറയുമായിരുന്നില്ലേ….. പക്ഷെ ആ ചോദ്യങ്ങൾക്കെല്ലാം മുത്തശ്ശി തന്ന മറുപടി നാട്ടുകാർ പോലും അറിഞ്ഞിട്ടില്ല എന്നാണ്. നമ്മുക്ക് പറഞ്ഞ് തന്ന കഥ വച്ച് നാട്ടുകാരുടെ കണ്ണിലും പൊടി വിതറിയെന്ന് .

അന്ന് കൊക്കയിൽ വീണ ബസ് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്താനായില്ല. താഴ്വാരത്തെ കൊടുംക്കാട്ടിൽ ബസ്സ് വീണ കാര്യം തന്നെ സ്ഥിതീകരിക്കുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ബോഡികൾ പോലും ലഭിക്കാത്ത ആ സംഭവത്തിലേയ്ക്ക് കുടുംബത്തിന് പേര് ദോഷം വരാതിരിക്കാൻ ഈ വീട്ടിൽ മരിച്ചവരുടെ പേര് കൂടെ ചേർത്തു. രണ്ട് സംഭവവും നടന്നത് ഏതാണ്ട് ഒരേ ദിവസമായത് തികച്ചും യാഥൃശ്ചികമായിരുന്നു.ബോഡികൾ ആരുമറിയാതെ മറവ് ചെയ്യാനും മുത്തശ്ശനായി. അധികം വൈകാതെ മുത്തശ്ശനും മരിച്ചു.മുത്തശ്ശന്റെ പ്രാഢ ഗംഭീരമായ നടപ്പുരയിലെ ആ ഛായ ചിത്രത്തിൽ ഞാനെന്നും ഒരു നിഗൂഡത കണ്ടിരുന്നു. ഇന്ന് മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ എന്തായാലും ആ മുഖത്തിന് ചേരും. അതിലും കൂടുതൽ രഹസ്യങ്ങൾ ആ പിരിച്ച് വച്ച കട്ടിമീശയ്ക്കുള്ളിൽ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് മനസ്സ് പറയുന്നു.

എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്യുക. ഒരേ സമയം ഭയപ്പെടുത്തുന്നതും എന്നാൽ അവിശ്വസനീയവുമായ കഥ. ശരിക്കിങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ ഇവരൊക്കെ ആ ഒരു സംഭവത്തെ എങ്ങനെയാവും കൈകാര്യം ചെയ്തത്. ജനിക്കാത്ത ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ നിന്ന് എനിക്കും ഗീതുവിനും ഇത് വരെ കരകയറാനായിട്ടില്ല. അപ്പോൾ ഇവരെങ്ങനെയാ…..? ഞാൻ ജനിച്ച നാൾ മുതൽ ഒരു 18 വയസ്സ് വരെ ഇവിടെയാണ് ജീവിച്ചത്. എല്ലാരുമായി. അന്നൊന്നും ഒരാളിൽ നിന്ന് പോലും ഇതിനെ പറ്റി ഒരു പരാമർശം ഉണ്ടായതായി കേട്ടിട്ടില്ല. സന്തോഷമായിട്ടാണ് കഴിഞ്ഞതും. അതൊക്കെ പോട്ടെ ഇങ്ങനെ ഒരു ദുരന്തം നടന്ന സ്ഥലത്ത് വീണ്ടും എങ്ങനെയാണിവർ താമസിച്ചത്….?
ഗീതുവിനെയും താങ്ങി ബെഡ്രൂമിലേക്ക് പോയപ്പോൾ ഇങ്ങനെയുള്ള ഒരായിരം ചോദ്യങ്ങൾ എന്റെ ഉള്ളിൽ പ്രതിധ്വനിച്ചു. എല്ലാത്തിനും ശാശ്വതമായ ഒരുത്തരമേ എനിക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ… കള്ളം …. മുത്തശ്ശി പറഞ്ഞതെല്ലാം ശുദ്ധ നുണയാണ്. ആർക്കെങ്കിലും വിശ്വാസിക്കാനാകുന്നതാണോ ഇതൊക്കെ….?

ഗീതു ആകെ തളർന്നിരുന്നു. എന്നാലും പഴയത് പോലെ ഒരു ട്രോമാ സ്റ്റേജിലേക്കവൾ വീണിട്ടില്ല. അവളുടെ മുഖം കാണുമ്പോഴെ അത് മനസിലാവും. ജീവിതം എന്നെ അല്പം സൈക്കോളജിയും പഠിപ്പിച്ചിരുന്നു. അവളെ ഞാൻ മെല്ലെ കട്ടിലിൽ കിടത്തി. തുടുത്ത കവിളുകൾ ചുമന്നിരുന്നു. പാവം എന്റെ മോള് . ഒരമ്മയും കേൾക്കാനാഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇന്നവൾ കേട്ടത്. പാവം ആവതില്ലാതിരുന്നിട്ടും അവൾ അതൊക്കെ കേട്ട് പിടിച്ച് നിന്നു. ഇതിലവൾ വീണ് പോയില്ലെങ്കിൽ എനിക്കൊരു കാര്യം ഉറപ്പാണ്, ഇനി ലോകം കീഴ്മേൽ മറിയുന്ന ഏത് പ്രശ്നം വന്നാലും അവൾ പിടിച്ച് നിൽക്കും ….. വിയർപ്പിനാൽ കുതിർന്ന് നെറ്റിയിൽ വീണ മുടിയിഴകളെ മാടിയൊതുക്കി ഞാനവളുടെ നെറ്റിയിൽ ഉമ്മ നൽകി. ചെറുപന്തൽ പോലുള്ള കൊതുകുവല താഴ്ത്തി ഇട്ട ശേഷം മുറിയുടെ കതക് ചാരി ഞാൻ നടവരിയിലേക്കിറക്കി.

പട പേടിച്ച് പന്തളത്ത് ചെന്നപ്പൊ പന്തം കൊളുത്തി പട എന്ന അവസ്ഥയാണ് എനിക്കിപ്പോൾ. എന്തെങ്കിലും ദുശീലമുണ്ടായിരുന്നെങ്കിലെന്ന് വല്ലാണ്ട് ആഗ്രഹിച്ച് പോകുന്നു. ഒരു കുപ്പി മദ്യത്തിൽ അല്ലേൽ ഒരു നീണ്ട പുകയിൽ ഈ വെപ്രാളമൊന്ന് ശമിപ്പിക്കാമായിരുന്നു. എല്ലാവരും സ്വന്തം മുറികളിലേയ്ക്ക് പോയിരുന്നു. ഇരുട്ടാണെങ്കിലും അവിടവിടെ ഉണ്ടായിരുന്ന ചെറുദീപം പോലുള്ള ബൾബുകൾ ഒരു തിരിവെട്ടം നൽകി.

ആ കഥകൾ ഒന്നും കേട്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ഗീതൂനെം കൂട്ടി ഈ എട്ടുകെട്ടിന്റെ ഭംഗി ആസ്വതിച്ചേനെ .അല്ലേലും അവൾക്ക് രാത്രി സ്വയ്ര്യവിഹാരം നടത്താനാണല്ലോ ഇഷ്ടം. പക്ഷെ ഇപ്പൊ ഈ കാഴ്ചകൾ കാണുമ്പോൾ വല്ലാത്ത ഭയമാണ് തോന്നുന്നത് മനസ്സിൽ . നാലു പേർ മരിച്ച വീട്. തളരാതിരിക്കാൻ ഞാൻ കൈവരിയിൽ മുറുകെ പിടിച്ചു. അവിടെ നിന്നാൽ താഴത്തെ നടു മുറ്റം കാണാം. നാല് കൊണ്ട് തിരിച്ച് ചതുരാകൃതിയിൽ തീർത്ത വീട് നാലുകെട്ട്. നാലുകെട്ടിനും മുകളിൽ മറ്റൊരു നില കൂടി അതുപോലെ പണിതാൽ എട്ടുകെട്ടാവും. എന്തായിരിക്കും ഇതിന്റെയൊക്കെ ചരിത്രം . രാജകുടുംബമായിരുന്നോ നമ്മൾ . ഇത്രയും വല്യ ഒരു സൗദം നമ്മുടെ കുടുംബത്തിന് എങ്ങനെ ആകും ലഭിച്ചത്. നാട്ടു പ്രമാണികളായിരിക്കാം നമ്മുടെ പൂർവികർ. എന്നാലും ഈ നിർമ്മിതിയിൽ എന്തൊകെയോ നിഗൂഡതകൾ നിറഞ്ഞിരിപ്പുണ്ട്. ഇതിന്റെ പലയിടത്തും മറ്റൊരു സംസ്ക്കാരത്തിന്റെ അവശേഷിപ്പുകൾ കാണാം. പ്രത്യക്ഷത്തിൽ തിരിച്ചറിയാനാവില്ലെങ്കിലും എവിടെയോ എന്തൊക്കെയോ ഒളിപ്പിച്ചു വച്ച പോലെ . വല്ലാത്ത തലവേദന തോന്നി. തലയിൽ കയ്യമർത്തിയതും മിന്നാമിനുങ്ങുകൾ പോലെ ബൾബുകൾ മിന്നി അണയാൻ തുടങ്ങി. അത് കണ്ട് തലകറങ്ങിയതിനാൽ ഞാൻ വേഗം മുറിയിൽ കയറി കഥകടച്ചു.
കഥകിലെ മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഗീതുവും ഉണർന്നിരുന്നില്ല.

ഏട്ടാ …. ഏട്ടാ…..

കൊളുത്ത് മാറ്റി കതക് തുറന്നതും മുന്നിൽ ഭാമയായിരുന്നു. അവളുടെ മുഖത്തൊരു സങ്കോചം നിലനിന്നിരുന്നു…. പണ്ട് എന്റെ തോളിലിരുന്ന് കളിച്ച പെണ്ണാ .. കൊക്ക ണാവഞ്ചി കളിക്കാൻ അവൾക്ക് എന്നെ തന്നെ വേണമെന്നാണ്. ഇപ്പൊ ആളാകെ മാറി. ഇവൾക്കൊന്നും ഓർമ്മയുണ്ടാവില്ല. പണ്ടത്തെ കാലത്തിന് ശേഷം അധികം മിണ്ടിട്ടുമില്ല. അതിന്റെ ബുദ്ധിമുട്ട് അവൾക്കുണ്ട്.

“അവിടെ എല്ലാവരും തിരക്കുന്നുണ്ട് ….” അവൾ വിക്കി വിക്കി പറഞ്ഞു.

“എന്താ ഇന്നലത്തെ പോലെ വല്ല ഗൂണ്ടാലോചനയുമുണ്ടോ ….?”

“ഇല്ല… ഇത്ര നേരായിട്ടും ……..അല്ല എനിക്കറീല്ല…..എന്നെ വിളിക്കാൻ വേണ്ടി പറഞ്ഞ് വിട്ടു…..”

Leave a Reply

Your email address will not be published. Required fields are marked *