സുനിതഅടിപൊളി  

സുനിത

Sunitha | Author : Smitha

 


 

ബസ്സിറങ്ങി നടന്നു വരുന്ന സുനിതയുടെ പിന്നാലെ ഡെന്നീസ് ഓടിവന്നു.

“ആന്‍റി, നിക്ക്…”

അവന്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു. സുനിത തിരിഞ്ഞു നോക്കി. ഡെന്നീസിനെ കണ്ട് അവള്‍ പുഞ്ചിരിയോടെ നിന്നു.

“ആ, നീയാരുന്നോ ചെറുക്കാ?”

അവള്‍ ചോദിച്ചു.

“ഞാനെന്തേരെ വിളിച്ചു എന്‍റെ ആന്‍റി…”

അവളുടെ അടുത്ത് വന്ന് കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“ആന്‍റി എടോം നോക്കില്ല വലോം നോക്കില്ല..ചുറ്റുമുള്ള ഒരു ശബ്ദോം കേള്‍ക്കില്ല…ആരേലും എന്തേലും എമര്‍ജെന്‍സി കാര്യം പറയാന്‍ ഒക്കെ വിളിച്ചാ എങ്ങനെ അറിയും? എന്താ ഇങ്ങനെ?”

“എന്താ ഇപ്പ ഒരു എമര്‍ജെന്‍സി കാര്യം?”

അവന്‍റെ ഒപ്പം മുമ്പോട്ട്‌ നടക്കവേ സുനിത ചോദിച്ചു.

“എടോം വലോം ഒക്കെ നോക്കിയാലെ, സമയത്തിന് വീടെത്താന്‍ പറ്റുവോ ഡെന്നീ? ഞാനെ നിങ്ങളെപ്പോലെയല്ല…നൂറു കൂട്ടം പണിയ്ണ്ട് എനിക്ക്! അറിയോ?”

പച്ചപ്പാടവരമ്പുകള്‍ക്കിടയിലെ ചെമ്മണ്‍പാതയിലൂടെ അവര്‍ നടന്നു. പാതയ്ക്കിരുവശവും കണ്ണെത്താദൂരത്തോളം വയലാണ്. പച്ചനിറത്തിനിടയില്‍ ഇടയ്ക്കിടെ കുടിലുകളുടെ ചാരനിറവും. തെളിഞ്ഞ ആകാശം. വയലുകള്‍ക്കപ്പുറത്ത് നീലമലകള്‍ ആണ്. ആകാശത്ത് ഒഴുകിപ്പരക്കുന്ന പക്ഷികള്‍.

“അതൊന്നുമല്ല കാര്യം!”

ഡെന്നീസ് ചിരിച്ചു. സുനിത അപ്പോള്‍ അവനെ നോക്കി. അവളുടെ മുഖത്ത് ഒരു ചോദ്യഭാവമുണ്ടായിരുന്നു.

“പറയട്ടെ?”

അവന്‍ ചോദിച്ചു.

അവള്‍ “പറയൂ” എന്ന അര്‍ത്ഥത്തില്‍ അവനെ നോക്കി. സുനിതയ്ക്ക് അവന്‍റെ നോട്ടത്തില്‍ ഒരു പന്തികേട് തോന്നി. ചെറുക്കന്റെ കണ്ണുകള്‍ ആസ്ഥാനത്ത് ഒക്കെ വന്നു പതിയുന്നുണ്ടോ? മാറിലും അരക്കെട്ടിലും ഒക്കെ അവന്‍ ചുഴിഞ്ഞു നോക്കുന്നുണ്ടോ? ഈശ്വരാ, പ്രശാന്തിന്‍റെ, തന്‍റെ മകന്‍റെ കൂട്ടുകാരനാണ്. എത്രയോ തവണ ഇവന് താന്‍ ഭക്ഷണം വിളമ്പികൊടുത്തിട്ടുണ്ട്. പ്രശാന്തിനെനേയും ഇവനെയും വേര്‍തിരിച്ചു കണ്ടിട്ടില്ല. എന്നിട്ട്! ഇങ്ങനെയൊക്കെ നോക്കിയാല്‍!

“എടാ ചെറുക്കാ…!”

അവന്‍റെ നോട്ടം മാറാതെ വന്നപ്പോള്‍ അവള്‍ ഉച്ചത്തില്‍ വിളിച്ചു.

“ഒഹ്! ആന്‍റി!”

അവനൊന്ന് നടുങ്ങി നോട്ടം പിന്‍വലിച്ചു.

“ഏത് ലോകത്താ, നീയ്?”

“ആന്റി, ഞാന്‍…”

അവന്‍ വാക്കുകള്‍ വിക്കി.

“ഹ്മം..മനസ്സിലായി എനിക്ക്! നെനക്ക് രണ്ട് തല്ലിന്റെ കുറവുണ്ട്…”

“അയ്യോ സോറി ആന്‍റി, പ്ലീസ്…തല്ലല്ലേ, ഞാന്‍ അറിയാതെ…”

“എന്ത് അറിയാതെ?”

“അറിയാതെ നോക്കിയതാ ആന്റിയെ, അല്ലാതെ…”

അവര്‍ നടന്ന് ഒരു വളവ് തിരിഞ്ഞു. നെല്‍വയലുകള്‍ക്ക് മേലെ അസ്തമ സൂര്യന്‍ സ്വര്‍ണ്ണ നിറം നല്‍കുമ്പോള്‍, ദൂരെ ഗ്രാമക്ഷേത്രത്തില്‍ നിന്ന് സോപാനമുയരുമ്പോള്‍, തന്‍റെ സമീപത്ത് കൂടി നടക്കുന്ന സുനിതയുടെ ദേഹത്ത് നിന്നും തലമുടിയില്‍ നിന്നും വമിക്കുന്ന സുഗന്ധത്തില്‍ നിറയുകയായിരുന്നു ഡെന്നീസിന്‍റെ മനസ്സ്.

“എങ്ങനെ നോക്കാതിരിക്കും ആന്‍റി?”

അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് തുടര്‍ന്നു.

“ഇത്രേം സുന്ദരിയായിട്ട് ആരാ ഈ തിരുവാങ്കോട് കരേല്‍ ഉള്ളത്? അപ്പൊ നോക്കുന്നോരെ കുറ്റം പറയാന്‍ പറ്റുമോ?”

സുനിതയ്ക്ക് എന്തുകൊണ്ടോ പുഞ്ചിരിയ്ക്കാന്‍ ആണ് തോന്നിയത്. അത് ഡെന്നീസ് കണ്ടു. തന്‍റെ വാക്കുകള്‍ അവള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ അവന് സമാധാനമായി.

“നിന്‍റെയീ സുന്ദരിക്കേ, ഇപ്പം വയസ്സ് നാല്പ്പത്തഞ്ച് കഴിഞ്ഞു ചെക്കാ…”

ചിരിച്ചെന്നു വരുത്തി അവള്‍ പറഞ്ഞു.

“പോരാത്തേന് നിന്‍റെ പ്രായമാ പ്രശാന്തിനും..അറിയ്യോ നെനക്ക്?”

“ശ്യെ! അതെനിക്കറിയില്ലേ? എന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ പ്രശാന്ത്? അതിനിപ്പം എന്നാ?” അവന്‍ പെട്ടെന്ന് ചോദിച്ചു. അവന്‍ എല്ലാം കൂളായി പറയുന്നത് കേട്ടപ്പോള്‍ സുനിതയ്ക്കും സമാധാനമായി. ചെറുക്കന്‍ അബദ്ധത്തില്‍ നോക്കിയതാവണം. കാരണം അവന്‍റെ നോട്ടത്തിനും ഇപ്പോള്‍ പറയുന്ന വാക്കുകള്‍ക്കും തമ്മില്‍ അത്ര ബന്ധമൊന്നുമില്ലല്ലോ!

“എന്‍റെ ഫ്രണ്ടിന്‍റെ കൂട്ടുകാരനാന്നും വെച്ച് ആന്റിയ്ക്ക് സുന്ദരിയാകാന്‍ പറ്റില്ലേ? അങ്ങനെ നിയമം ഒന്നുമില്ലല്ലോ ഒണ്ടോ?”

“ഒഹ്! നിന്നോടോന്നും പറഞ്ഞു ജയിക്കാന്‍ എന്നെക്കൊണ്ടോന്നും ഈ ജന്മത്ത് പറ്റില്ല എന്‍റെ ഈശ്വരാ…”

“ആട്ടെ, ഇതെവിടെപ്പോയി വരുവാ ആന്‍റി?”

സൈഡില്‍ നിന്നും അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് ചോദിച്ചു. സുനിത അവന്‍റെ ചോദ്യം പ്രതീക്ഷിക്കാത്തത് പോലെ തിരികെ നോക്കി. നോക്കിയ നിമിഷം തന്നെ കണ്ണുകള്‍ പിന്‍വലിച്ചു അവള്‍.

“എന്താ ആന്‍റി?”

അവന്‍ ആകാക്ഷയോടെ തിരക്കി.

“ഒന്നൂല്ലടാ…”

അവള്‍ പറഞ്ഞു. അങ്ങനെ പറയുമ്പോള്‍ നേരിയ വിഷാദസ്പര്‍ശം ഉണ്ടായിരുന്നോ അവളുടെ വാക്കുകളില്‍ എന്ന് അവന്‍ സംശയിച്ചു. താഴെ, പച്ച നിറഞ്ഞ സമതലം മുഴുവന്‍ സ്വര്‍ണ സൂര്യശോഭയുടെ തിരയിളക്കം. കിഴക്കേ ചക്രവാളത്തിലേക്ക് പറന്നു നീങ്ങുന്ന പക്ഷികള്‍.

“സുധിയേട്ടന്‍റെ ശോഭ ഓപ്പോയില്ലേ? നീയറിയില്ല്യെ? നീ കണ്ടിട്ടുണ്ടല്ലോ…”

“പിന്നെ എനിക്കറിയില്ലേ ശോഭ ആന്‍റിയെ!”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“കഴിഞ്ഞ വിഷൂന് ആ ആന്‍റി വന്നപ്പം ഞാനും ആ ആന്‍റിയും അല്ലെ, ചേനേം ചെമ്പും ഒക്കെ പറിച്ചേ?””

അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“ആ ആന്‍റിക്ക് എന്ത് പറ്റി സുനിതാന്റി?”

അവന്‍ ചോദിച്ചു.

“ഓപ്പോള്‍ക്ക് നടുവേദനെടെ ഒരസ്ക്കിത…കെടപ്പാ..തൈലോം തിരുമ്മലും ക്കെ ഇണ്ട്..ഒന്നും അങ്ങട്ട് അങ്ങട് പിടിയ്ക്കണില്ല്യ ഡെന്ന്യേ … ഓപ്പോളേ ന്ന് കാണാന്‍ പോയതാ ഞാന്…”

പിന്നെ സുനിത പറഞ്ഞു. സുധാകരന് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ട് ശോഭ ഒപ്പോളിനോട്. നാലഞ്ച് വയസ്സേ മൂപ്പുള്ളൂ എങ്കിലും സത്യത്തില്‍ സുധാകരനെ പഠിപ്പിച്ചതും ഉദ്യോഗത്തിന് പ്രാപ്തനാക്കിയതും ശോഭ ഓപ്പോള്‍ ആണ്. പലഹാരം ഉണ്ടാക്കി തലച്ചുമടില്‍ അങ്ങാടിയിലും കിഴക്കേ കവല വരെയും ഒക്കെ കൊണ്ട് നടന്ന് വിറ്റാണ് രണ്ടുപേരുടെയും ചിലവിനും സുധാകരന്‍റെ പഠിപ്പിനും വേണ്ടത് അവര്‍ ഉണ്ടാക്കിയത്. ഒരിക്കല്‍, രണ്ടുപേരുടെയും അച്ഛനും അമ്മയും ഗുരുവായൂര്‍ക്ക് പോയതാണ്. പിന്നെ മടങ്ങി വരവ് ഉണ്ടായിട്ടില്ല. ഗുരുവായൂരില്‍ നിന്നും കാടാമ്പുഴയ്ക്ക് പോകുമ്പോള്‍ ബ്രേക്ക് പോയ ഒരു ടിപ്പര്‍ ലോറി രണ്ടിനെയും ഇടിച്ച് തെറുപ്പിച്ച് ജീവിതത്തില്‍ നിന്നും പുറത്താക്കി. പിന്നെ സുധാകരന് അച്ഛനും അമ്മയും ഒക്കെ ശോഭ ഓപ്പോള്‍ ആയിരുന്നു. അങ്ങനെ ഒരാള്‍ അസുഖം വന്നു കിടക്കുമ്പോള്‍ കാണാന്‍ പെകെണ്ടേ?

“ആ, ആന്‍റിടെ ഹസ്ബന്‍ഡ്…എന്താ അയാടെ പേര്? കഴിഞ്ഞ വ്യാഴം, അല്ല വ്യാഴം അല്ല ബുധന് പുള്ളിക്കാരന്‍ വീട്ടില്‍ വന്നിരുന്നില്ലേ?”

“മാധവേട്ടന്‍…”

Leave a Reply

Your email address will not be published. Required fields are marked *